നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday 30 August 2012

തെറ്റിദ്ധരിക്കപ്പെട്ട വിജയം



തെറ്റിദ്ധ രിക്കപ്പെട്ട വിജയം


                             ഉപഭോക വസ്തുക്കളോടുള്ള മനുഷ്യന്‍റെ അതിഭ്രമം മാനുഷിക ജീവിതത്തിന്‍റെ പരമമായ ലക്ഷ്യത്തോടുള്ള പുറംതിരിഞ്ഞു നില്‍ക്കലാണ് . ഉപഭോകവസ്തുക്കള്‍ സ്വായത്തമാക്കലും അതുപയോഗിച്ച്‌ സുകലോലുപതയില്‍ ആറാടലുമാണ് ജീവിത വിജയമെന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ ചിന്താഗതിയില്‍ പലപ്പോഴും മൂല്യങ്ങള്‍ക്ക് രണ്ടാം  സ്ഥാനമാണ് . വിജയത്തിനാണിവിടെ മികവ്. ചിലപ്പോഴൊക്കെ ഇത്തരം വിജയത്തിനുതകുന്ന തെറ്റായ മൂല്യങ്ങളും ഇതിന്‍റെ വിതരണക്കാര്‍ സൃഷ്ട്ടിക്കാറുണ്ട്.  ഇവകളെ പലപ്പോഴും നിയന്ത്രിക്കപ്പെടുന്നത് മുതലാളിത്തത്തിന്‍റെ പാശം ചേരുന്ന വന്‍കിട മുതലാളിമാരാണ്.
                       
                                          മേല്‍ പറഞ്ഞ വ്യവസ്ഥിതിയില്‍ വന്‍കിട മുതലാളിമാരും കുത്തക കമ്പനികളും പുതിയ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും മൂല്യങ്ങള്‍ക്ക് അടിവരയിട്ട വിജയത്തെ കുറിച്ച് മാത്രമാണ് നമ്മോട് സംസാരിക്കുന്നത്. ഈ മത്സരാധിഷ്ഠിത വിജയത്തില്‍ പരിശ്രമത്തെക്കാള്‍ എത്തിപ്പിടിക്കാന്‍ ശ്രമം നടക്കുന്നു. ഈ കപട വിജയഗാഥയിലെ പ്രയാണത്തില്‍ മൂല്യങ്ങള്‍ക്ക് സ്ഥാനം ചവറ്റുകൊട്ടയില്‍. വഞ്ചനയിലൂടെ ആരെയും ചവിട്ടിതാഴ്ത്താം .... തരം താഴ്ത്താം ... ഭൂമിയില്‍ നിന്നുതന്നെ ഉന്മൂലനം ചെയ്യാം. വിജയം അത് മാത്രം ലക്ഷ്യം. ഇങ്ങനെ ജീവിതവിജയം എത്തിപിടിക്കാനുള്ള അതി വെപ്രാളത്തില്‍ വസ്തുക്കള്‍,സൃഷ്ട്ടികള്‍, നമ്മെ നിയന്ത്രിച്ചു തുടങ്ങും. പതുക്കെ പതുക്കെ അവകള്‍ നമുക്കുമേല്‍ ആതിപത്യത്തിന്‍റെ ശ്രീകോവില്‍ തീര്‍ക്കും. നല്ല ഉയര്‍ന്ന ജോലി , വീട്, സാമ്പത്തീക ഭദ്രത, ഇവയാണ് ഇന്ന് വിജയത്തിന്‍റെ നിര്‍വ്വചനത്തില്‍ രേഖപ്പെടുത്തപെട്ടിരിക്കുന്നത്. ഈ വിജയ സാക്ഷാത്കാരത്തിന്‍റെ ഗോദയില്‍ ചവിട്ടിമേതിക്കപെട്ട മൂല്യങ്ങള്‍ക്ക് മുകളില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് പണം വാരിക്കൂട്ടി എന്തിനേയും വിലകൊടുത്തു വാങ്ങുമ്പോള്‍ നാം സത്യത്തില്‍ വിജയത്തിനുപകരം പരാജയം വില കൊടുത്ത് വാങ്ങുകയാണ്. 




                               നല്ലൊരു വീട് വെച്ചാല്‍ എല്ലാം ആയെന്നു ധരിക്കുന്നവന് തെറ്റി. പണം കൊടുത്ത് സര്‍വ്വ സൗകര്യങ്ങള്‍ മേളിക്കുന്ന മാളികകള്‍ നിര്‍മിക്കാം. എന്നാല്‍ നല്ലൊരു ഗ്രഹാന്തരീഷം വിലകൊടുത്ത്‌ വാങ്ങാന്‍ കഴിയുമോ?... ലക്ഷകണക്കിന് രൂപയുടെ വാച്ചുകള്‍ വിപണിയില്‍ സുലഭമാണ്. പണക്കാരന് വാങ്ങി ഉപയോഗിക്കാം. പക്ഷെ സമയത്തിന് വില നിശ്ചയിക്കാന്‍ ഏത് പണക്കാരനാണ് കഴിയുക?.... മുതലാളിക്ക് ശയനമുറികളില്‍ എ.സി നിര്‍മിക്കാം. പക്ഷെ ഉറക്കം എന്ത് വിലകൊടുത്താണ് അവന്‍ വാങ്ങുക?... ഈ സാഹചര്യം വിലയിരുത്തുമ്പോള്‍ നാം എവിടെയാണ് വിജയിക്കുക. എന്നാല്‍ യഥാര്‍ത്ഥ വിജയവും പരാജയവും അള്ളാഹുവിന്‍റെ പാശങ്ങളിലാണ്‌. ഖുര്‍ആന്‍ പറയുന്നു. ' നിശ്ചയം സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. ' ഈ സത്യവിശ്വാസിയുടെ ഗണത്തില്‍ പെട്ടവര്‍ക്കാകുന്നു യഥാര്‍ത്ഥ വിജയം. അല്ലാതെ  പണത്തിന്‍റെ ആതിപത്യതിനുമേല്‍ നാം സ്ഥാപിച്ചെടുക്കുന്ന ഭൗതീക ഉപഭോക വസ്തുക്കളുടെ മേളനമോ , അതുപയോഗിച്ച് സുകലോലുപതയുടെ മേളനഭൂമികയില്‍ സസുഖം വാഴലോ അല്ല . മറിച്ച് ഖുര്‍ആന്‍ പഠിപ്പിച്ച വിജയ വീഥിയാണ്  യഥാര്‍ത്ഥ്യമെന്നു മനസിലാക്കിയതു കൊണ്ടാണ് ഒരു സാമ്രാജ്യത്തിന്‍റെ അതിപനായിരുന്ന ഇബ്രഹീമു ബിനു
അത്‌ഹം തന്‍റെ കൊട്ടാരവും സിംഹാസനവും വിലമതിക്കാനാവാത്ത സമ്പത്തും പട്ടുമെത്തകളും എന്തിനും പോന്ന പരിചാരകരേയും ഉപേഷിച്ച് പരമസത്തയിലേക്ക് നടന്നു പോയത്. ഇബ്രാഹീമു ബിനു അധ്ഹം മനസിലാക്കിയ വിജയം നാം മാസിലാക്കിയ വിജയത്തിന് വിപരീതമായിരുന്നു. ഭൗതീകവസ്തുക്കളുടെ മേളനത്തിനു പകരം അവകളെ തെജിച്ച് ,ഹ്രദയത്തില്‍ ആ ഉപഭോകവസ്തുക്കളെ സൃഷ്‌ടിച്ച നാഥനെ കുടിയിരുതുകയായിരുന്നു. അപ്പോളാണ് സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു എന്നലേബലില്‍ ഉള്‍പ്പെടുക. 
                               
                                      ഭൗതീക വസ്തുക്കളെ ത്യജിക്കുക എന്ന് അര്‍ത്ഥമാക്കുമ്പോള്‍ സര്‍വ്വവും വലിച്ചെറിഞ്ഞു ഊരുചുറ്റലാവണം എന്നില്ല . മറിച്ച് മാനസീക ഭ്രഷ്ട്ടിനാണ് പ്രാധാന്യം . അപ്പോളാണ് വിജയം മൂല്യത്തിന് നിരക്കുന്നതാകുന്നതും. ഈയൊരു അവബോധം പ്രവാചകന് തന്‍റെ അനുചരന്‍മാരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ക്രിയാത്മകമായും, കാര്യബോധത്തോടെയും , സമര്‍പ്പണ മനോഭാവത്തോടെയും, ത്യഗത്തോടെയും ജീവിത കര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത്. ഈയൊരു പ്രവാചക ദൗത്യമാണ് വര്‍ത്തമാനകാല  പണ്ഡിത വര്‍ഗ്ഗവും സ്വീകരിക്കേണ്ടത്. അല്ലാതെ ഭൗതീക സുഖാസ്വാദനത്തിന്‍റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മനസ്സുകള്‍ക്ക് മുമ്പില്‍ രാപ്പകല്‍ വിജയ പാതയോതിയിട്ടും നിര്‍ഫലം മാത്രമേ ഉണ്ടാക്കൂ.മറിച്ച് മേല്‍ പറഞ്ഞ മാനസീക നിലയുടെ പൂരണത്തിലാണ് ഈ ഉപദേശമെങ്കില്‍ ഉദേദശം സഫലീകരിക്കപെടും.
                                            
                                               ഖുര്‍ആന്‍ പറയുന്നു." തീര്‍ച്ചയായും അതിനെ               *( അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു."  ഭൗതീക വിജയമല്ല യഥാര്‍ത്ഥ വിജയമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. മനുഷ്യന്‍റെ നല്ല പ്രവര്‍ത്തനങ്ങളുടെയും, പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂര്‍ദ്ധന്യതയില്‍സൃഷ്ടാവിന്‍റെ അസ്തിത്വത്തെ പരിശുദ്ധമാക്കാനും അറിയാനും സമയം കണ്ടെത്തിയവന്‍ ശാശ്വത വിജയത്തിന്‍റെ ഗോദയില്‍ കടന്നു എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ഈ കാണുന്ന സര്‍വ്വ ചരാചരങ്ങളെയും മനുഷ്യ ജീവിതത്തിന്‍റെ സുഗമതക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ഈ സൃഷ്ടികളുടെ വലിമത്തരത്തിന് പിന്നാലെ പോകാതെ ഈ സൃഷ്ടികളുടെ സൃഷ്ടാവിന്‍റെ വലിമത്തരത്തിലേക്കും അസ്തിത്വത്തിലേക്കും പാലായനം ചെയ്യപ്പെടുമ്പോഴാണ്              നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്മ കൈവരുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള  പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും ആകെ തുകയായി അപ്പോഴാണ് വിജയം നമ്മെ പുല്‍കുന്നത്. അല്ലാതെ കൊപ്റെറ്റു മുതലാളിമാര്‍ നമ്മെ പഠിപ്പിച്ചത് പോലെ വിജയം ഒരിക്കലും പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്നതല്ല. 

Sunday 19 August 2012

ആവേശം വിതറിയ തുടക്കം.



കാരിക്കോട് മഖാം ഉറൂസ്
ആവേശം വിതറിയ തുടക്കം.

ഹിദായത്തുള്ള ബാഖവി പതാക ഉയര്‍ത്തുന്നു.




മഖാം സിയാറത്ത്‌

സമാപനം ആഗസ്റ്റ്‌ 28 ളുഹര്‍ നമസ്കാരനന്തരം .

മൌലീദ്
 ദുആ സമ്മേളനം
  അന്നദാനം
 ഖത്തം ദുആ

പണ്ഡിതരും സാദാത്തുക്കളും പങ്കെടുക്കുന്നു.

Thursday 16 August 2012

ഈദ്‌ മുബാറക്‌



       
മൈലാഞ്ചി ചോപ്പിന്‍റെ മൊഞ്ചുമായി , സ്നേഹത്തിന്‍റെ നൂറു പൂക്കള്‍ വിരിയിച്ച്, വീണ്ടും ഒരു പെരുന്നാള്‍ കൂടി വരവായി . ഏവര്‍ക്കും ഒരായിരം ഈദ്‌ മുബാറക്‌ ....

Tuesday 14 August 2012

കാരിക്കോട് മഖാം ഉറൂസ്



കാരിക്കോട് മഖാം ഉറൂസ്




                 പങ്കെടുക്കുക ..... പുണ്യം കൈവരിക്കുക 

Friday 10 August 2012

perunnal porul


              
                  പെരുന്നാള്‍ പൊരുള്‍

വിശ്വാസിയുടെ ആഹ്ലാദ വേളയാണ് പെരുന്നാള്‍....., പരിപൂര്‍ണ്ണ ത്യാഗതിലൂടെയും ആത്മസമര്‍പ്പണത്തിന്‍റെ മൂര്‍ദ്ധാവസ്ഥയിലൂടെയും ആത്മീയ ഉന്നതിയുടെ പര്യവേഷത്തിലൂടെയും സ്വര്‍ഗ്ഗാനുഭൂതിയുടെ അകത്തളങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ കഴിയുമെന്ന ശുഭ വാര്‍ത്തയില്‍ ചുറ്റപെട്ട ഒരാഘോഷമാണത്. ഭൗതീകനേട്ടത്തിന്‍റെ കണക്കുകളോ സുഖാനുഭൂതിയുടെ പരിവേഷമോ ഈ പെരുന്നാള്‍ ആഘോഷത്തിന്‍റെ വ്യാപ്തിയില്‍ ഉള്‍കൊള്ളുന്നില്ല. മറിച്ച് ആഭാസങ്ങള്‍ക്കിടമില്ലാത്തആത്മഹര്‍ഷമാണ് ഈദ്‌ ആഘോഷത്തിന്‍റെ പൊരുള്‍ ..

                ആത്മധന്യതയുടേയും പാപമോഷത്തിന്‍റെയും വിശുദ്ധ ദിനങ്ങള്‍ക്ക് അടിവരയിട്ട് കൊണ്ട് നന്മയുടെ ഒരായിരം അരിമുല്ല പൂക്കള്‍ വിതറി , വിശുദ്ധിയുടെ സംഗീതവുമായി വന്നെത്തുന്ന സുന്ദരസുദിനമാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍. പാപങ്ങളില്‍ കൂപ്പുകുത്തിയ മനുഷ്യ മനസുകളെ മുപ്പത്‌ ദിനരാത്രങ്ങളില്‍ ശുദ്ധികലശം നടത്തി ശവ്വാല്‍ പിറയില്‍ ഹൃത്തടങ്ങള്‍ക്ക് സന്തോഷം പകരുമ്പോള്‍ വെറും ഒരു ആഘോഷവേളയല്ല ഇസ്ലാം വിഭാവനം ചെയ്യുന്ന പെരുന്നാളിന്‍റെ അന്തസത്ത.
                        തെറിച്ചുവീഴാരായ കുടുംബബന്ധങ്ങളെ സ്നേഹോഷ്മളതയുടെ ശാദ്വല തീരങ്ങളിലേക്ക് കൂട്ടികൊണ്ടുപോകാനും വഴിമുട്ടി നില്‍ക്കുന്ന സഹോദരസ്നേഹത്തെ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും ഊഷ്മളതയിലേക്ക് നവീകരിക്കാനും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരോട് അനുകമ്പപുല്‍കാനും അതിലുപരി ആത്മീയോന്നമനത്തിന്‍റെ വിഹായസില്‍ മനുഷ്യ മനസുകളെ കുടിയിരുത്താനും പെരുന്നാള്‍ ദിനം ഉപയോഗപ്പെടുത്തണം. എന്നാല്‍ ആധുനീകതയുടെ വൃത്തികെട്ട നാറ്റത്തിലേക്ക് മൂക്കുപൊത്താതേയും അറപ്പില്ലാതേയും കയറിച്ചെല്ലാന്‍ ശീലിച്ച നാം പലപ്പോഴും ഇസ്ലാമീക മാനങ്ങളോടും സല്‍സരണിയോടും പുറം തിരിഞ്ഞുനില്‍ക്കുന്നവരാണ്.

                                നാം ചിന്തിക്കുക!

                നോമ്പിന്‍റെ വിശുദ്ധിയും മൂല്യവും അന്ത:സത്തയും മുഖമുദ്രയായിട്ടുള്ളതാണോ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍. അതിതീഷ്ണമായ ത്യാഗത്തിലൂടെ വിശപ്പും ദാഹവും സഹിച്ച് രാപകലുകള്‍ സര്‍വ്വ ഭൗതീക ചിന്തകളും വെടിഞ്ഞ് ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ഊതിക്കാച്ചിയ വിശുദ്ധ ഭാവത്തിന്‍റെ പ്രതിഫലനമാണോ നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങളില്‍ കാണാന്‍ കഴിയുക. അങ്ങനെയാണെന്ന് വാതിക്കുന്നു എങ്കില്‍ തീര്‍ച്ചയായും ഒരുമാസത്തെ ത്യാഗത്തിനു ശേഷം വരുന്ന ആഘോഷവേളയില്‍ നന്മയുടെ തൂക്കം കൂടുക മാത്രമല്ല , നേരിന്‍റെ വാതയനത്തിലൂടെ കടന്ന നമ്മുടെ മനസുകളെ നല്ല  ചിന്തകളും സല്‍പ്രവര്‍ത്തനങ്ങളും കൊണ്ടു നാം നിയന്ത്രിക്കപ്പെടും. അതില്ലെങ്കില്‍ നമ്മുടെ മുപ്പതു ദിവസത്തെ വ്രതം വെറും പട്ടിണിയല്ലാതെ മറ്റെന്താവാന്‍...,.
                നാം നേടിയ പവിത്രതയുടെ തിളക്കം കാണേണ്ടത് പെരുന്നാളിലാണ്. അവിടന്നങ്ങോട്ട് തിളക്കവും മാറ്റും കൂടണം . ആഘോഷങ്ങള്‍ക്ക് ഇസ്ലാം അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് മാത്രമല്ല , ദീനില്‍ എന്തിനും ഏതിനും അതിന്‍റെതായമാനങ്ങള്‍ നിശ്ചയിക്കപെട്ടിട്ടുണ്ട് . തുപ്പുന്നതിനുപോലും മര്യാദകളും മാനങ്ങളും പഠിപ്പിച്ച മറ്റേതുമതമാണ് ലോകത്തുള്ളത്. അത് വിട്ടുകടക്കാന്‍ പാടുള്ളതല്ല . സന്തോഷമാവാം........ അത് പ്രകടിപ്പിക്കാം...... ഒരു പെരുന്നാള്‍ ദിനത്തില്‍ ആഇശ ബീവി (റ) യുടെ വീട്ടിലേക്ക്അബൂബക്കര്‍ സിദ്ധീഖ് (റ) കടന്നു വന്നു. അപ്പോള്‍ അവിടെ രണ്ടു അന്‍സാരി പെണ്‍കുട്ടികള്‍ യുദ്ധ ഭൂമിയില്‍ ശഹീദായ ധീര സ്വഹാബത്തിനെ പുകഴ്ത്തി പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു. ഇതു കണ്ട അബൂബക്കര്‍ സിദ്ധീഖ് (റ) ദേഷ്യം സഹിക്കവയ്യാതെ ആ അന്‍സാരി പെണ്‍കുട്ടികളോട് ചോദിച്ചു: അല്ല ! റസൂലിന്‍റെ  വീട്ടിലാണോ ഗാനാലാപനം. ഈ ശബ്ദം കേട്ട് പുറത്തേക്കുവന്ന കാര്യദര്‍ശിയായ പ്രവാചകന്‍ (സ ) പ്രതികരിച്ചു. “ ഓരോ സമുദായത്തിനും ഓരോ ആഘോഷമുണ്ട്. ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമാണ്. “ മേല്‍ ഉദ്ദരിച്ച സംഭവത്തില്‍ നിന്ന് ആഘോഷങ്ങള്‍ക്ക് ഇസ്ലാം വിലക്ക് കല്പ്പിച്ചിട്ടില്ലെന്നും എന്നാല്‍ മാനങ്ങള്‍ക്കു വിധേയമാണെന്നും നമുക്ക്‌ മനസിലാക്കാം. യഥാര്‍ത്ഥ മാര്‍ഗ്ഗത്തിലല്ലാത്ത ഒരു ആഘോഷത്തിനും ഇസ്ലാമില്‍ അനുവാദമില്ല. 

Saturday 4 August 2012

വിശുദ്ധ റമളാന്‍


ആത്മീയ വിപ്ലവത്തിന്‍റെ  ഉഡഡയന ഭൂമിക

വിശുദ്ധ റമളാന്‍



                                             
                                                റമളാനിന്‍റെ പിറവി പടിഞ്ഞാറെ ചക്രവാളത്തില്‍ പ്രത്യക്ഷപെട്ടതോടെ ലോക മുസ്ലീംകള്‍ ആഹ്ലാദഭരിതരായി . ഭൂമിയിലെ ചെളിയിലും ചേറിലും ഊന്നിനിന്നിരുന്ന അവരുടെ ദൃഷ്ടികള്‍ മനോഹരമായ വിണ്ണിലേക്കുയര്‍ത്തി നാഥനോടായി കേഴുന്നു . അതിന്‍റെ അനുഭൂതിയും മനോഹാരിതയും അവരുടെ മനസുകളിലേക്കിരങ്ങിവന്ന്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കുകളും മാലിന്യങ്ങളും കഴുകി വൃത്തിയാക്കി കൊണ്ടിരിക്കുന്നു .
                                              കഴിഞ്ഞ പതിനൊന്നു മാസങ്ങള്‍ നാം ഭൌതിക    ജീവിതത്തിലെ എല്ലാം ആസ്വദിച്ചു കഴിയുകയായിരുന്നു. പ്രവര്‍ത്തിക്കുന്നതോക്കെയും കൃത്യമായി ശെരിയാണോ ? അനുഭവിക്കുന്നതോക്കെയും അര്‍ഹമയതാണോ? എന്നൊന്നും അത്ര കണിശമായി പരിശോധിക്കാന്‍ സൗകര്യപെട്ടിട്ടുണ്ടാവില്ല. എന്നാല്‍ റമളാന്‍ ഒരു കണക്ക് നോക്കലിന്‍റെ മാസമാണ് . കച്ചവടത്തിന്‍റെയോ കൃഷിയുടെയോ കണക്കല്ല . മറിച്ച് ഏതൊരു ജീവിതത്തിന്‍റെ വിജയ മൂല്യങ്ങള്‍ക്കായാണോ കച്ചവടവും കൃഷിയും കഠിനാധ്വാനവും ചെയ്യുന്നത് ആ ജീവിതത്തിന്‍റെ ലാഭ നഷ്ട കണക്ക് അഥവാ തെറ്റിന്‍റെയും ശരിയുടെയും കണക്ക് . സ്വയം പരിശോദിച്ചു തെറ്റുകള്‍ തിരുത്താനും കുറവുകള്‍ നികത്താനും ഉള്ള ഒരവസരമാണ് വിശുദ്ധ റമളാന്‍ . അതിനാലാണ് സത്യവിശ്വാസികള്‍  റമളാന്‍ മാസത്തിന്‍റെ ആഗമനത്തെ ആഹ്ലാദ പുരസ്സരം സ്വാഗതം ചെയ്യുന്നത്.    


                                             
  റമളാന്‍ എന്നാല്‍ കേവലം  ഭഷണ പാനീയങ്ങള്‍ ഉപേഷിക്കാനുള്ള നാളുകള്‍ അല്ല . പതിനൊന്നു മാസത്തെ ശരീര പ്രധാനമായ ജീവിതം ആത്മീയ രംഗത്തു സൃഷ്ടിച്ചിട്ടുള്ള തേയ്മാനനങ്ങള്‍ പരിഹരിക്കാനുള്ള സുവര്‍ണകാലമാണിത് . ശാരീരീകേചഛകളുടെ മേല്‍ആത്മീയ വിചാരങ്ങള്‍ക്ക് ആധിപത്യം നല്‍കാനുള്ള ഒരു ഉപാധി മാത്രമാണ് വ്രെതദിനങ്ങളിലെ അന്ന പാനീയങ്ങളുടെ വര്‍ജ്ജനം.  ശാരീരീകേചഛകളെ കീഴ്പെടുത്തിയ പശ്ചാത്തലത്തില്‍ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കുകയും, തന്നെ സ്രിഷ്ടിച്ചതിന്‍റെ ലക്ഷ്യങ്ങള്‍ പഠിക്കുകയും സൃഷ്ടാവിന്‍റെ സമക്ഷത്തിലേക്ക് നിസ്വാര്‍ത്ഥ മനസോടെ അടുക്കാന്‍ ശ്രമിക്കുകയും ചെയ്താലേ നോമ്പ് ഇസ്ലാം കല്പിച്ച നോമ്പാവുകയുള്ളൂ.
                                                         

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ വര്‍ജ്ജിക്കുകയും ആ പശ്ചാത്തലത്തില്‍ ജീവിത സംസ്കരണത്തിനും നാഥനിലേ ക്കുള്ള സാമിപ്യത്തിനും ശ്രെമിക്കാതെ സാധാരണ പോലെ പാപപങ്കിലമായ ജീവിതം നയിക്കുകയും ചെയ്താല്‍ ആ നോമ്പ് ഫല ശൂന്യവും വെറും പട്ടിണിയുമാണ്. അത്തരം നോമ്പുകാരെ പറ്റി പ്രവാചകന്‍ (സ ) പറഞ്ഞത് "എ ത്രയോ  നോമ്പുകാരുണ്ട്‌ വിശപ്പും ദാഹവും അല്ലാതെ അവര്‍ ഒന്നും നേടുന്നില്ല ". യഥാര്‍ത്ഥ നോമ്പുകാരന്‍റെ വയര്‍ വിശക്കുമ്പോള്‍ അവന്‍ നേടുന്ന ആത്മീയ ഉന്നതിയും ചൈതന്യവും അവനെ ഒരു പക്ഷെ പൂര്‍ണ മനുഷ്യന്‍ ആക്കിയേക്കാം..
                                   
Related Posts Plugin for WordPress, Blogger...