നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം
Showing posts with label സംശയ നിവാരണം. Show all posts
Showing posts with label സംശയ നിവാരണം. Show all posts

Friday, 7 May 2021

കുളിപ്പിക്കാതെ മയ്യിത്ത് നിസ്ക്കരിക്കൽ

കുളിപ്പിക്കാതെ മയ്യിത്ത്    നിസ്ക്കരിക്കൽ
കുളിപ്പിക്കാൻ കഴിയാത്ത ജനാസകളുടെ മേൽ മയ്യിത്ത് നിസ്ക്കരിക്കാമോ എന്ന ചോദ്യം ഈ അടുത്തായി പലരും ഉന്നയിക്കുകയുണ്ടായി. 

 ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായ പ്രകാരം കുളി, അല്ലെങ്കിൽ തയമ്മുംവഴി ശുദ്ധിയാക്കപ്പെടാത്ത മയ്യിത്തുകളുടെ മേൽ  നമസ്ക്കരിക്കാൻ പാടില്ല.

 (فلومات بهَدْمٍ ونحوِه وتَعذَّرَ إخراجُه وغسله وتيمُّمُه لم يُصَلَّ عليه) لِفواتِ الشرطِ
      (تحفة٣/١٨٩) 
 ("ഇടിഞ്ഞ് വീഴൽപോലെയുള്ള കാരണങ്ങളാൽ മരിച്ചയാളെ കുളിപ്പിക്കാനോ അല്ലെങ്കിൽ തയമ്മും ചെയ്യിക്കാനോ കഴിയാതെ വരുന്ന പക്ഷം അയാളുടെ മേൽ മയ്യിത്ത് നിസ്ക്കരിക്കരുത്.  ശുദ്ധി വരുത്തണമെന്ന നിബന്ധന പൂർത്തിയാക്കാൻകഴിയാത്തതാണ് കാരണം." ) 
(തുഹ്ഫ 3/189 )

 എന്നാൽ  അത്തരം സാഹചര്യത്തിലും മയ്യിത്ത് നിസ്ക്കരിക്കാമെന്ന് ശാഫിഈ മദ്ഹബിലെ ചിലഇമാമീങ്ങൾഅഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാംഅദ്റഈ (റ) യും മറ്റും അങ്ങനെ പറഞ്ഞവരാണ്. "ജനാസ നിസ്ക്കരിക്കണമെങ്കിൽ മയ്യിത്തിന് ശുദ്ധിയുണ്ടായിരിക്കണമെന്ന നിബന്ധന പക്ഷേ കുളിപ്പിക്കാനോ മറ്റോ കഴിയുന്ന സാഹചര്യത്തിലേപരിഗണനീയമാകൂ " എന്നാണവരുടെ ന്യായം.
إن الشرط إنما يعتبر عند القدرة(تحفة ٣/١٨٩)
   ഇമാം അ : ഹമീദുശ്ശർവാനി (റ) എഴുതുന്നു. 

[لم يُصَلَّ عليه]هذا هو المعتمد،خلافا لجمع من المتأخِّرين....ويَنبغي تقليدُ ذلك الجمعِ  ....تَحَرُّزًا عن إِزْراءِ الميِّتِ وجَبْرًالخاَطِرِ أَهلِه(شرواني ٣/١٨٩)

ശുദ്ധി വരുത്താതെ നിസ്ക്കരിക്കരുതെന്നതാണ് പ്രബലം. എന്നാൽപിൽക്കാലക്കാരായ ഒരുസംഘം ഉലമാക്കൾ ഇതി നെതിരായ നിലപാടുള്ളവരാണ്. അവരെ തഖ്ലീദ് ചെയ്തു കൊണ്ട് അത്തരംമയ്യിത്തുകളുടെ മേൽ നിസ്ക്കരിക്കാം.മയ്യിത്തിനെ  മോശപ്പെടുത്താതിരിക്കാനും കുടുംബക്കാരുടെ മനസ്സ് വേദനിക്കാതിരിക്കാനും വേണ്ടി.) ( ശർവാനി 3 / 189)

ഹനഫീ മദ്ഹബ് പ്രകാരവും മയ്യിത്ത് നമസ്ക്കരിക്കാൻ ശുദ്ധിയുണ്ടായിരിക്കൽ അനിവാര്യമാണ്.
وشروطها الاسلام والطهارة
وهذا الشرط عند الإمكان
(شرنبلالي)

പക്ഷേഏതെങ്കിലും സാഹചര്യത്തിൽ ശുദ്ധി വരുത്താതെ ഖബ്ർ അടക്കപ്പെട്ടു പോയാൽ ഖബ്റിന്നരികിൽ നിസ്ക്കരിക്കാം.

 എന്നാൽ ശുദ്ധിയാക്കാനുള്ളഒരുവഴിയുമില്ലാതെ - ഒരുനിലക്കും കഴിയാതെ വരികയാണെങ്കിൽ ശുദ്ധിയില്ലാതെ തന്നെ മയ്യിത്ത് നമസ്ക്കരിക്കാം. (ഫതാവാ ദാറുൽ ഉലും. നമ്പർ : 178745 )
 ഇന്നത്തെ സാഹചര്യത്തിൽ പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളുംഉണ്ടാകുമ്പോൾ മദ്ഹബിലെ ഇത്തരം ഇളവുകൾ ഉപയോഗപ്പെടുത്താവുന്ന വും ആ നിലക്ക് നമസ്ക്കരിക്കാവുന്നതുമാണ്.
   

Thursday, 6 May 2021

റമളാന്‍ ചില സംശയങ്ങള്‍ ( RAMALAN CHILA SAMSHAYANGAL )

 റമളാന്‍ ചില സംശയങ്ങള്‍

റമളാനിലെ നോമ്പ് പിടിക്കുന്നത് കൊണ്ട് ലഭ്യമാകുന്ന ഒരു ഗുണം?

മുന്‍ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: "വിശ്വസിച്ചു കൊണ്ടും പ്രതിഫലം കാംക്ഷിച്ച് കൊണ്ടും റമളാന്‍ വ്രതമനുഷ്ഠിച്ചാല്‍ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും". മറ്റൊരു റിപ്പോര്‍ട്ടില്‍ ഉമ്മ പ്രസവിച്ചതു പോലെയാകുമെന്നും കാണാം (ഫള്വാഇലു റമളാന്‍).

തന്നില്‍ ഉണ്ടാകാന്‍ പോകുന്ന പാപങ്ങളുടെ കാര്യം?

അതും പൊറുക്കപ്പെടുന്നതാണെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്. 

റമളാന്‍ മാസത്തില്‍ മറ്റു സമുദായങ്ങള്‍ക്കില്ലാത്ത പ്രത്യേകത നബി (സ്വ) യുടെ സമുദായത്തിനുണ്ടോ?

ഉണ്ട്. അബൂഹുറൈറ (റ) യില്‍ നിന്നും ഉദ്ധരണം: നബി (സ്വ) പറഞ്ഞു എന്‍റെ ഉമ്മത്തിന് റമള്വാനില്‍ അഞ്ച് കാര്യങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അവ മറ്റു സമുദായങ്ങള്‍ക്ക് നല്‍കിയിട്ടില്ല. 1. അല്ലാഹുവിന്‍റെയടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായി നോമ്പുകാരന്‍റെ വായയെ ആക്കി. 2. നോമ്പ് തുറക്കുന്നത് വരെ മലക്കുകള്‍ എന്‍റെ സമുദായത്തിന് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കും. 3. പ്രശ്നകാരികളായ പിശാചുക്കളെ ചങ്ങലക്കിടും. 4. എല്ലാ ദിവസവും സ്വര്‍ഗ്ഗത്തെ അല്ലാഹു അലങ്കരിക്കും. 5. ഒരു രാത്രിയുടെ അവസാനത്തില്‍ അവര്‍ക്ക് പാപമോചനം നല്‍കപ്പെടും. ഈ രാത്രി ലൈലത്തുല്‍ ഖദ്റാണോ എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി (സ്വ) പറഞ്ഞു: നോമ്പുകാരന്‍ അവന്‍ നോമ്പനുഷ്ഠിച്ചു കഴിഞ്ഞാലുടന്‍ അതിനുള്ള പ്രതിഫലം നല്‍കപ്പെടുന്നതാണ്. 

നോമ്പുകാരന് വേണ്ടി അല്ലാഹു പ്രത്യേകം ചില സ്വര്‍ഗ്ഗം പണിയുമോ?

അതെ. വിലമതിക്കാനാവാത്ത ധാരാളം മുത്ത് മാണിക്യങ്ങളെ കൊണ്ട് അല്ലാഹു ചില സ്വര്‍ഗ്ഗങ്ങള്‍ പണി കഴിപ്പിക്കും. എന്നിട്ട് പെരുന്നാള്‍ ദിവസം അതിന്‍റെയാളുകള്‍ക്ക് അല്ലാഹു അത് നല്‍കുന്നതാണ്. 

കൊല്ലം മുഴുവനും റമളാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാമോ?

ആഗ്രഹിക്കാം. നബി (സ്വ) പറയുന്നു: റമളാനില്‍ ലഭ്യമാകുന്ന കാര്യം അല്ലാഹുവിന്‍റെ അടിയാറുകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ കൊല്ലം മുഴുവനും റമളാനായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുമായിരുന്നു. 

റമളാനില്‍ പള്ളിയില്‍ സുഗന്ധം പൂശുന്നത്?

സാബിത്തുല്‍ ബന്നാനിയും മറ്റു പലരും അത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. 

റമളാനിന്‍റെ തുടക്കവും മധ്യവും ഒടുക്കവും എങ്ങനെ?

നബി (സ്വ) പറയുന്നു: റമള്വാനിന്‍റെ തുടക്കം റഹ്മത്താണ്. മദ്ധ്യം പാപമോചനമാണ്. ഒടുക്കം നരകമോചനമാണ്. 

റമളാനില്‍ ഒരാള്‍ വഴക്കടിക്കാന്‍ വന്നാല്‍?

ഞാന്‍ നോമ്പുകാരനാണെന്ന് പറയട്ടെ.

റമളാനില്‍ ഒരു തസ്ബീഹ് ചൊല്ലിയാല്‍?

ഇതര മാസങ്ങളില്‍ ആയിരം തസ്ബീഹിനേക്കാള്‍ ഉത്തമമാണ്. 

ഈ മാസത്തില്‍ ഒരു ഫര്‍ള്വായ കാര്യം അനുഷ്ഠിച്ചാല്‍?

മറ്റ് മാസങ്ങളില്‍ 70 ഫര്‍ള്വ് ചെയ്തതിന് സമാനം.

നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍?

നബി (സ്വ) പറയുന്നു: "ഹലാലായ ജോലിയിലൂടെ സമ്പാദിച്ച പണം കൊണ്ട് ഒരാള്‍ നോമ്പ് തുറപ്പിച്ചാല്‍ റമളാനിലെ മുഴുവന്‍ രാവുകളിലും മലക്കുകള്‍ അവന് വേണ്ടി പാപമോചനം തേടും. ജിബ്രീല്‍ (അ) അവന് കൈ കൊടുക്കും".

അത്താഴം കഴിക്കുന്നതിന്‍റെ ഗുണം?

അതില്‍ ബറക്കത്തുണ്ടെന്നാണ് തിരുവചനം. അത്താഴം കഴിക്കുന്നവര്‍ക്ക് മലക്കുകള്‍ പൊറുക്കലിനെ തേടുമെന്നും തിരുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്. 

ചന്ദ്രപ്പിറവി കാണാതെ റമളാന്‍ നോമ്പെടുക്കുന്നത്?

മാസം തികയാതെയോ ചന്ദ്രപ്പിറവി കാണാതെയോ റമളാന്‍ നോമ്പെടുക്കാന്‍ പാടില്ല. നബി (സ്വ) പറയുന്നു: ചന്ദ്രപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോമ്പെടുക്കരുത് (ബുഖാരി).

നോമ്പ് തുറക്കുമ്പോഴുള്ള നോമ്പുകാരന്‍റെ പ്രാര്‍ത്ഥന?

അത് സ്വീകരിക്കപ്പെടുമെന്ന് തിരുനബി (സ്വ) പറഞ്ഞിട്ടുണ്ട്.

റമളാനില്‍ സ്വദഖ ചെയ്യുന്നത്?

തിരുനബി (സ്വ) പറയുന്നു: സ്വദഖയില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് റമളാനില്‍ ചെയ്യുന്ന സ്വദഖയാണ്. 

റമളാനില്‍ ഉംറ നിര്‍വ്വഹിക്കുന്നത്?

തിരുനബി (സ്വ) പറയുന്നു: റമളാനില്‍ ചെയ്യുന്ന ഉംറ ഹജ്ജിന് സമാനമാണ്. ഒരു റിപ്പോര്‍ട്ടില്‍ എന്നോടൊപ്പം ഹജ്ജ് ചെയ്തത് പോലെയാണെന്നും കാണാം. 

റമളാന്‍ ആഗതമാകുമ്പോള്‍?

തിരുനബി (സ്വ) പറഞ്ഞു: റമളാന്‍ ആഗതമാകുമ്പോള്‍ സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെ ചങ്ങലക്കിടുകയും ചെയ്യും. 

മറ്റു മാസങ്ങളെ അപേക്ഷിച്ച് റമളാനിന്‍റെ പ്രത്യേകത?

തിരുനബി (സ്വ) പറഞ്ഞു: മാസങ്ങളുടെ നേതാവ് റമളാനാണ്. 

റമളാനിന് 'റമളാന്‍' എന്ന പേര് പറയാന്‍ കാരണം?

ഇല്ലായ്മ ചെയ്യുക, കരിക്കുക എന്ന് അര്‍ത്ഥം കുറിക്കുന്ന പദത്തില്‍ നിന്നാണ് റമളാന്‍ എന്ന പദത്തിന്‍റെ ഉത്ഭവം. പാപങ്ങളെ കരിക്കുന്നത് കൊണ്ടാണ് റമളാനിന് അങ്ങനെ പേര് പറഞ്ഞത്.

റമളാന്‍ ആഗതമായാല്‍ അര്‍ശ് വഹിക്കുന്ന മലക്കുകളോട് അല്ലാഹു പറയുന്നത്?

റമളാന്‍ ആഗതമായാല്‍ അല്ലാഹുവിന്‍റെ അര്‍ശ്വാഹകരായ മലക്കുകളോട് അവര്‍ ചൊല്ലുന്ന തസ്ബീഹുകള്‍ നിര്‍ത്തിവെക്കാനും നബി (സ്വ) യുടെ സമുദായത്തിന് വേണ്ടി പാപമോചനം തേടാനും അവരോട് പറയപ്പെടും. 

വയറ് വിശന്നാല്‍ ഉണ്ടാകുന്ന ആത്മീയ ഗുണം?

യഹ്യ ബ്നു മുആദ് (റ) പറയുന്നു: തിന്മയുടെ ആയിരം അവയവം മനുഷ്യ ശരീരത്തിലുണ്ട്. പിശാചിന്‍റെ നിയന്ത്രണത്തിലായിരിക്കും അവ. അതിന്‍റെ തണല്‍ പിടിച്ച് പിശാച് ശരീരത്തില്‍ കഴിച്ചു കൂട്ടും. വയറ് വിശക്കുമ്പോള്‍ പ്രസ്തുത എല്ലാ അവയവങ്ങളും വിശപ്പിന്‍റെ തീ കൊണ്ട് ഉണങ്ങുകയും പിശാചിന് നില്‍ക്കാന്‍ ഇടമില്ലാതെ തളരുകയും ചെയ്യും. നേരെ മറിച്ചാണ് കാര്യമെങ്കില്‍ അഥവാ ശരീരത്തിന് അനാവശ്യമായ രീതിയില്‍ ഭക്ഷണം കൊടുത്ത് വയര്‍ നിറക്കുമ്പോള്‍ പ്രസ്തുത അവയവയങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും പിശാചിന് തണല്‍ കൂടുതല്‍ ലഭിക്കുകയും അവിടെ തന്നെ അവന്‍ കഴിച്ചുകൂട്ടുകയും ചെയ്യും (ഇത്ഹാഫു അഹ്ലില്‍ ഇസ്ലാം - ഇബ്നുഹജര്‍).

റമളാനിന്‍റെ രാത്രിയില്‍ ഭാര്യയുമായി ലൈംഗികവേഴ്ച നടത്തുന്നത്?

കുഴപ്പമില്ല. ജനാബത്തുകാരനായി പ്രഭാതത്തിലായാലും നോമ്പ് ശരിയാകും. 

നോമ്പുള്ളപ്പോള്‍ ആഹാര സാധനങ്ങള്‍ രുചിച്ചു നോക്കുന്നത്?

ആവശ്യാര്‍ത്ഥം ആഹാര സാധനങ്ങളുടെ രുചി നോക്കുന്നതിന് കുഴപ്പമില്ല. രുചിച്ചു നോക്കപ്പെട്ട വസ്തു ഉള്ളിലേക്ക് പോകാതെ സൂക്ഷിക്കണം. 

മൂലക്കുരു പുറത്തേക്ക് വന്നാല്‍ നോമ്പുകാരന്‍ എന്ത് ചെയ്യണം?

തടിയുള്ള ഒരു വസ്തു ഉള്ളിലേക്ക് കടത്തിവിട്ടാല്‍ നോമ്പ് മുറിയും. എന്നാല്‍ മൂലവ്യാധിയുള്ളവന്‍ പുറത്തേക്ക് വന്ന മൂലക്കുരു ഉള്ളിലേക്ക് കയറ്റുന്നത് കൊണ്ടോ സ്വയം കയറുന്നത് കൊണ്ടോ നോമ്പ് മുറിയുകയില്ല. ആവശ്യമാണെങ്കില്‍ വിരലും ഉള്ളിലേക്ക് പോകുന്നത് കൊണ്ട് കുഴപ്പമില്ല. 

നോമ്പുകാരന്‍ മുങ്ങിക്കുളിക്കുന്നത്?

നോമ്പുകാരന്‍ മുങ്ങിക്കുളിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. ദ്വാരങ്ങളിലൂടെ വെള്ളം ഉള്ളിലേക്ക് കടക്കാതെ ശ്രദ്ധിക്കണമെന്ന് മാത്രം. 

ജനാബത്ത് കുളിക്കുമ്പോള്‍ അറിയാതെ വെള്ളം ഉള്ളില്‍ കടന്നാല്‍?

ജനാബത്തുകാരന്‍ കുളിക്കുമ്പോള്‍ അറിയാതെ വെള്ളം ഉള്ളിലേക്ക് കടന്നു പോയതാണെങ്കില്‍ കുഴപ്പമില്ല.

ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കം നോമ്പ് ഒഴിവാക്കാമോ?

സ്വശരീരത്തിനോ കുട്ടിക്കോ നാശം ഭയപ്പെടുന്ന (പാല്‍ കുറയുക, ഗര്‍ഭം അലസുക...) ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ എന്നിവര്‍ക്ക് നോമ്പൊഴിവാക്കാം. 

ഇവര്‍ കുട്ടിയുടെ മേല്‍ മാത്രം ഭയന്നതിന്‍റെ പേരില്‍ നോമ്പ് ഒഴിവാക്കിയാല്‍ ഖളാഅ് വീട്ടുന്നതിനോടൊപ്പം ഒരു മുദ്ദ് (ഏകദേശം 625 ഗ്രാം) നാട്ടിലെ സാധാരണ ഭക്ഷ്യവസ്തു ഫഖീറിനോ മിസ്കീനിനോ കൊടുക്കണം. ഒരു നോമ്പിന് ഒരു മുദ്ദ് എന്ന നിലക്കാണ് കൊടുക്കേണ്ടത്. എന്നാല്‍ കുട്ടിയ്ക്കും സ്വശരീരത്തിനും നാശം ഭയപ്പെട്ടിട്ടുണ്ടെങ്കില്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതി. മുദ്ദ് കൊടുക്കേണ്ട ആവശ്യം ഇല്ല. 

തറാവീഹിന്‍റെ രൂപം?

തറാവീഹ് എന്ന സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത് അല്ലാഹുവിന് വേണ്ടി ഖിബ്ലക്ക് മുന്നിട്ട് ഞാന്‍ നിസ്കരിക്കുന്നു. എന്ന് നിയ്യത്ത് ചെയ്ത് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി കൈ കെട്ടുക. ജമാഅത്തായിട്ടാണെങ്കില്‍ അത് കൂടി കരുതണം. ശേഷം വജ്ജഹ്ത്തു, ഫാതിഹ, സൂറത്ത് എന്നിവ ക്രമപ്രകാരം ഓതുക. പിന്നീട് റുകൂഅ്, ഇഅ്തിദാല്‍ എന്നിങ്ങനെ സാധാരണ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുക. ഈരണ്ട് റക്അത്തായി വേണം നിസ്കരിക്കാന്‍.

തറാവീഹിന്‍റെ സമയം?

തറാവീഹ് നിസ്കാരത്തിന്‍റെ സമയമാവുന്നത് ഇശാ നിസ്കരിച്ചതിന് ശേഷമാണ്. ഇശാ നിസ്കാരത്തെ മഗ്രിബിലേക്ക് മുന്തിച്ച് ജംആക്കി നിസ്കരിക്കുന്ന യാത്രികന് ഇശാ നിസ്കരിക്കുന്നതോട് കൂടെ തറാവീഹിന്‍റെ സമയമായി. ചുരുക്കത്തില്‍ ഇശാ നിസ്കരിക്കാതെ തറാവീഹിന്‍റെ സമയം കടക്കാത്തത് കൊണ്ട് തറാവീഹ് നിര്‍വ്വഹിച്ചതിന് ശേഷം തന്‍റെ ഇശാ നിസ്കാരം ബാത്വിലായിരുന്നു എന്ന് വ്യക്തമായാല്‍ സാധാരണ സുന്നത്ത് നിസ്കാരമായി അതിനെ പരിഗണിക്കുന്നതും ഇശാ നിസ്കരിച്ച് തറാവീഹ് മടക്കി നിസ്കരിക്കേണ്ടതുമാണ്.

ഏത് സൂറത്ത് ഓതണം?

ഫാതിഹക്ക് ശേഷം ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ ഇരുപത് റകഅത്തുകളിലായി ഓരോ ദിവസവും ഓരോ ജുസ്അ് പാരായണം ചെയ്ത് റമളാന്‍ പൂര്‍ത്തിയാവുമ്പോള്‍ ഖുര്‍ആന്‍ ഖത്മ് ചെയ്യുന്ന രീതിയില്‍ ഓതലാണ് ഏറ്റവും ഉത്തമം. വളരെ ധൃതിയിലുള്ള നിസ്കാരം അഭികാമ്യമല്ല. ഈ സന്ദര്‍ഭത്തില്‍ ഒറ്റയ്ക്ക് നിസ്കരിക്കലാണ് ഉത്തമം. (ദഖാഇറുല്‍ ഇഖ്വാന്‍).

തറാവീഹിന് ശേഷമാണോ വിത്റ്? 

സുബ്ഹിക്ക് മുമ്പേ ഉണര്‍ന്ന് തഹജ്ജുദ് നിസ്കരിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ തറാവീഹിന് ശേഷം വിത്റ് നിസ്കരിക്കാമെങ്കിലും പിന്തിച്ച് തഹജ്ജുദിന് ശേഷം നിസ്കരിക്കലാണ് നല്ലത്. റമളാനിലെ വിത്റിന്‍റെ ജമാഅത്ത് നഷ്ടപ്പെട്ടാലും ഒരു രാത്രിയുടെ അവസാനം വിത്റാവലാണ് ഇത്തരക്കാര്‍ക്കുത്തമം. 

                                                                                                                                                                                                                                                                                             എന്‍.എം. ചേര്‍ത്തല

Saturday, 21 October 2017

പ്ലാസ്റ്റിക് സര്‍ജറിയും അവയവമാറ്റവും


രക്തദാനം

             ഉദ്ദൃത വിശദീകരണങ്ങളില്‍ നിന്നും അനിവാര്യവേളകളില്‍ രക്തം കയറ്റി ചികിത്സിക്കാമെന്നും അതിന് സ്വന്തം രക്തവും മറ്റൊരാളുടെ രക്തവും ഉപയോഗപ്പെടുത്താമെന്നും സുതരാം വ്യക്തമാണ്. എന്നാല്‍ സ്വന്തം രക്തം മറ്റൊരാള്‍ക്ക് ചികിത്സാവശ്യം നല്‍കുന്നതിന് ചില നിയമക്കുരുക്കുകളുണ്ട്. മനുഷ്യശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടതൊക്കെയും പവിത്രമാണെന്നും അത് ഉപയോഗപ്പെടുത്തുന്നത് മനുഷ്യശരീരത്തിനെ കളങ്കപ്പെടുത്തലുമാണെന്നുമാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ നിരീക്ഷിച്ചത്. അങ്ങനെയെങ്കില്‍ മറ്റൊരാളുടെ ചികിത്സാവശ്യത്തിന് എങ്ങനെ നല്‍കും? നേര്‍ക്ക് നേരെയുള്ള ആലോചനയില്‍ വകുപ്പുകളൊന്നും കാണാനൊക്കില്ല. എന്നാല്‍ സ്വന്തം ശരീരത്തിന് ഒരുവിധ കഷ്ട നഷ്ടങ്ങളൊന്നുമില്ലാത്ത, മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന ഒരു ജീവകാരുണ്യ പ്രവൃത്തിയെ ഭൂമിയിലേക്ക് പിറന്ന് വീണിട്ടില്ലാത്ത ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവനില്‍ പ്രതീക്ഷയുണ്ടെങ്കില്‍ മരിച്ചു കിടക്കുന്ന മൃതദേഹം കീറിപ്പൊളിച്ചെങ്കിലും രക്ഷിച്ചെടുക്കണമെന്ന് പറയുന്ന മതം എങ്ങനെ വിലക്കുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ടാവണം അറിഞ്ഞിടത്തോളം ലോക മുസ്ലിം പണ്ഡിത സഭകളൊന്നും ഔദ്യോഗികമായി രക്തദാനത്തിനെതിരെ ശബ്ദിക്കാത്തത്. പകരം അത് സ്ഥാപിക്കാനുള്ള കുറുക്കുവഴികളാരാഞ്ഞതും. 
                    രക്തദാനം അനുവദനീയമാണെന്ന് സമര്‍ത്ഥിക്കാന്‍ സാധാരണമായി പറഞ്ഞ് പോരുന്നത്, രക്തം ഉടമസ്ഥതയില്ലാത്തതിനാലും നജസായത് കൊണ്ടും വില്‍പ്പന പാടില്ലെങ്കിലും കൈവശാവകാശം സൗജന്യമായി വിട്ടുകൊടുക്കാമെന്നും വിശദീകരിച്ച് കൊണ്ടാണ്. മലിനമായ എണ്ണ വിളക്ക് കത്തിക്കുന്നതിനും പട്ടിയെ കാവല്‍ നിര്‍ത്തുന്നതിനും വിട്ടുകൊടുക്കുന്നതിലുള്ള നിയമ സാധ്യത വിളംബരം ചെയ്യുന്ന കര്‍മ്മശാസ്ത്ര ഉദ്ധരണികളുടെ അകമ്പടിയായും ചേര്‍ക്കും. നമുക്ക് രക്തത്തിന് നമ്മുടെ ഉടമസ്ഥാവകാശമില്ലെങ്കിലും കൈവശാവകാശമുണ്ടെന്നത് ശരിയാണ്. കൈവശാവകാശം നീക്കുന്നതിന് മതപിന്തുണയുണ്ടെന്നതും നേര് തന്നെ (മുഅ്നി 2/400).
    എന്നാല്‍ കേവലം നജസെന്ന് സാമാന്യവല്‍ക്കരിച്ച് രക്തദാനം അനുവദനീയമാണെന്ന് പറയാനൊക്കുമോ? ശരീരത്തിന്‍റെ ഒരു ഭാഗമായി കര്‍മ്മശാസ്ത്രം കൃത്യമായി രേഖപ്പെടുത്തുകയും മനുഷ്യഭാഗങ്ങള്‍ ഉപയോഗിക്കാനനുവദിച്ചു കൂടെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുമ്പോള്‍ വിശേഷിച്ചും?
            നമ്മുടെ ഈ ആശങ്കയ്ക്ക് വര്‍ഷങ്ങളുടെ ഭാരമുണ്ട്. സമാധാനമന്വേഷിച്ച് ഫിഖ്ഹിന്‍റെ ആഴങ്ങള്‍ താണ്ടിയവരുടെ വാതിലുകള്‍ മുട്ടിയിട്ടുണ്ട്. എന്നാല്‍ ആശ്വാസത്തിന്‍റെ ഒരു 'ഇബാറത്തും' ഇത് വരെ തടഞ്ഞിട്ടില്ലെന്ന് വേദനയോടെ കുറിക്കട്ടെ. അറിവെന്ന അമാനത്തിനോടുള്ള കടപ്പാട് കൊണ്ടണ് വിദഗ്ധമായി മൗനം ഭജിച്ച് തടി രക്ഷപ്പെടുത്താത്തത്. 
            ഈ കുറിപ്പുകാരന്‍റെ തീര്‍ത്തും വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവെക്കാം; കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മുടി പോലുള്ള ജുസ്അകള്‍ (ശരീരഭാഗങ്ങള്‍) വില്‍ക്കാനോ ഉപയോഗിക്കാനോ നല്‍കരുതെന്നും അത് മറവ് ചെയ്യണമെന്നുമാണ് പറഞ്ഞിട്ടുള്ളത് (ശബ്രാമല്ലിസി 2/25). അപ്പോള്‍ പരസ്യമായി കാണപ്പെടും വിധത്തിലുള്ള ഉപയോഗപ്പെടുത്തലുകള്‍ മാത്രമായിക്കൂടെ സമ്മതിക്കരുതെന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം? പ്രത്യേകിച്ചും ദൃഷ്ടിയില്‍ നിന്ന് മറക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രക്തം കയറ്റി ചികിത്സിക്കാന്‍ നല്‍കുന്നത് ദൃഷ്ടിയില്‍ നിന്ന് മായ്ക്കാനുള്ള കൊടുക്കലിന്‍റെ വ്യാപ്തിയില്‍ പെടുത്താന്‍ കഴിയില്ലേ. വിലക്കിയ ഉപയോഗത്തിന് പറഞ്ഞ ഉദാഹരണങ്ങള്‍ ജീവന്‍ രക്ഷപ്പെടും വിധമുള്ളതോ പുറത്തു കാണാന്‍ കഴിയാത്ത വിധത്തിലോ ഉള്ളവയല്ല എന്നുള്ളത് നമ്മുടെ നിഗമനത്തിന് അനുകൂല ഘടകമാണ്. 
പ്ലാസ്റ്റിക് സര്‍ജറിയും അവയവമാറ്റവും
                പ്ലാസ്റ്റിക് സര്‍ജറി മറ്റ് ശസ്ത്രക്രിയാ വിഭാഗങ്ങളില്‍ നിന്നും വളരെ പ്രത്യേകതയുള്ള ഒരു വിഭാഗമാണ്. പ്ലാസ്റ്റികോസ് എന്നാല്‍ 'ഏത് വിധത്തിലും മാറ്റാം' (ങീൗഹറ ചെയ്യാം) എന്നര്‍ത്ഥം. ഈ ശസ്ത്രക്രിയാ വിഭാഗത്തിന്‍റെ ചരിത്രം മനുഷ്യചരിത്രത്തില്‍ നിന്ന് തുടങ്ങുന്നു. പുരാതന ഈജിപ്തിലെ പഴയ രാജവംശകാലത്ത് (3000-2500 ബി.സി.) മുറിവുകള്‍, മുഴകള്‍, ഒടിവുകള്‍ എന്നിവയുടെ ചികിത്സാരീതികളെ പറ്റി പ്രതിപാദിച്ചു കാണുന്നുണ്ട്. ഇന്ത്യയില്‍ ഏകദേശം 600 ബി.സി. യില്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന അഥര്‍വ്വ വേദത്തിലെ 'ശുശ്രുതസംഹിത' യില്‍ ശസ്ത്രക്രിയാ രീതികളെ പറ്റിയും ഉപകരണങ്ങളെ പറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
                        ആധുനിക പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ് സര്‍ ഹരോള്‍ഡ് ഗില്ലി എന്ന ഇ.എന്‍.ടി. സര്‍ജനാണ്. ഇദ്ദേഹം 1882 ല്‍ ന്യൂസിലാന്‍റില്‍ ജനിക്കുകയും തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയും അവിടെ പ്ലാസ്റ്റിക് സര്‍ജറിയുടെ വ്യാപനത്തിനായി ജീവിതകാലം മുഴുവന്‍ പ്രയത്നിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇന്ന് ഏകദേശം 3400 റോളം പ്ലാസ്റ്റിക് സര്‍ജډാരും ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളുമുണ്ട്. (സര്‍വ്വ രോഗ വിജ്ഞാന കോശം)
                                                                                                                               അഹ്സനി 

Saturday, 14 June 2014

നോമ്പും അനുബന്ധവിഷയങ്ങളും


നോമ്പും അനുബന്ധവിഷയങ്ങളും
           
                      എണ്ണമറ്റ പ്രതിഫലങ്ങള്‍ കൈവരിക്കാന്‍ നിമിത്തമാവേണ്ട ഒരു സത്‌കര്‍മ്മമാണ്‌ വ്രതാനുഷ്‌ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും മറ്റ്‌ ശാരീരികേച്ഛകളും വെടിഞ്ഞ്‌ നോമ്പെടുക്കുന്ന ഏതൊരു വിശ്വാസിയും തന്റെ നോമ്പ്‌ ഉടയ തമ്പുരാന്റെ തൃപ്‌തിയിലൂടെ നാളേക്കുള്ള ഒരു മുതല്‍ക്കൂട്ടാവണമെന്ന്‌ ആഗ്രഹിക്കുന്നു. അതിനാല്‍ അതിന്റെ സാധുതക്ക്‌ തകരാര്‍ വരുത്തുന്ന, അതിന്റെ പ്രതിഫലം ശൂന്യമാക്കി കളയുന്ന നിരവധി കാര്യങ്ങള്‍ നോമ്പുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. അറിവില്ലായ്‌മ കൊണ്ട്‌ അവകള്‍ നിഷ്‌ഫലമായി കൂടാ. നോമ്പ്‌ മുറിയുന്ന കാര്യങ്ങളെ കുറിച്ച്‌ ഹ്രസ്വമായി വിശദീകരിക്കുന്നു. 
                     തടിയുള്ള വല്ല വസ്‌തുവും ബോധപൂര്‍വ്വവും ഇഷ്‌ടാനുസരണവും തുറക്കപ്പെട്ട ദ്വാരങ്ങളിലൂടെ ഉള്ളിലേക്ക്‌ പ്രവേശിക്കുക.. ഉള്ള്‌ എന്നതിന്റെ വിവക്ഷ തലച്ചോറ്‌, കുടല്‍, വയറ്‌, മൂത്രനാളം, സ്‌തന നാളം (മുലപ്പാല്‍ പുറപ്പെടുന്ന സ്ഥലം), ചെവിയുടെ അകം തുടങ്ങിയവയാണ്‌. 
                                       കണ്ണില്‍ സുറുമ ഇടുകയോ, മരുന്ന്‌ ഇറ്റിക്കുകയോ ചെയ്‌താല്‍ അവകളുടെ രുചി തൊണ്ടയിലേക്ക്‌ എത്തിയാലും നോമ്പ്‌ മുറിയില്ല. കണ്ണില്‍ നിന്ന്‌ തൊണ്ടയിലേക്ക്‌ തുറക്കപ്പെട്ട ദ്വാരം ഇല്ലാത്തതാണ്‌ കാരണം. രോമ കൂപങ്ങളിലൂടെ എണ്ണ പോലുള്ളവ അകത്ത്‌ കടന്നാലും വിധി തഥൈവ. വാസനിച്ചാലും വസ്‌തു അകത്തേക്ക്‌ ഇറങ്ങാത്ത രീതിയില്‍ രുചിച്ചു നോക്കിയാലും നോമ്പ്‌ മുറിയില്ല. അടുക്കള പുക, പൊടിപടലങ്ങള്‍, ഈച്ച, കൊതുക്‌ പോലുള്ള സൂക്ഷിക്കാന്‍ പ്രയാസമുള്ള വസ്‌തുക്കള്‍ അകത്ത്‌ കടന്നാലും നോമ്പ്‌ മുറിയുകയില്ല. 
ഭക്ഷണാവശിഷ്‌ടങ്ങളോ മറ്റോ കലരാത്ത ശുദ്ധമായ ഉമിനീര്‍ വിഴുങ്ങിയത്‌ കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല. പക്ഷെ ഉമിനീര്‍ വായയുടെ പുറത്തേക്ക്‌ വന്ന ശേഷം വീണ്ടും വിഴുങ്ങിയാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. മുറുക്കാന്റെ ചുമപ്പ്‌ പോലുള്ള ശുദ്ധവസ്‌തുക്കളോ, രക്തം പോലുള്ള നജസായവയോ കലര്‍ന്ന ഉമിനീര്‍ തുപ്പികളയുകയും വായ കഴുകി വൃത്തിയാക്കേണ്ടതുമാണ്‌. മോണ പൊട്ടി രക്തം നിരന്തരമായി വരുന്നവന്‌ എപ്പോഴും തുപ്പിക്കളയാന്‍ പ്രയാസമായതിനാല്‍ അവ വിഴുങ്ങിയാല്‍ നോമ്പ്‌ മുറിയുകയില്ല. ചുമകൊണ്ടോ മറ്റോ കഫം പുറത്തേക്ക്‌ എടുക്കാന്‍ സാധിക്കാതെ ഉള്ളിലേക്ക്‌ തന്നെ ഇറങ്ങിയതുകൊണ്ട്‌ കുഴപ്പമില്ല. പക്ഷെ പുറത്ത്‌ വന്ന കഫം തുപ്പാന്‍ സൗകര്യമായിട്ടും തുപ്പികളയാതെ അകത്തേക്ക്‌ ഇറങ്ങിയാല്‍ നോമ്പ്‌ മുറിയും. 
                             മുങ്ങികുളിച്ചതിനാലോ, വായില്‍ വെള്ളം കൊപ്ലിക്കുന്നതില്‍ അമിതംകാണിച്ചതിനാലോ, വായ മൂക്ക്‌ പോലുള്ള അവയവങ്ങളിലൂടെ വെള്ളം ഉള്ളിലേക്ക്‌ ഇറങ്ങിയാല്‍ നോമ്പ്‌ ബാത്വിലാണ്‌. വെള്ളത്തില്‍ മുങ്ങാതെ ആര്‍ത്തവ പ്രസവ രക്തങ്ങള്‍ പോലുള്ള വലിയ അശുദ്ധിയെ തൊട്ട്‌ കുളിക്കുന്ന സന്ദര്‍ഭത്തിലും നജസായ വായ കഴുകി വൃത്തിയാക്കുന്ന സമയത്തും ബോധപ്പൂര്‍വ്വമല്ലാതെ വെള്ളം ഉള്ളിലേക്ക്‌ കടന്നാല്‍ നോമ്പ്‌ മുറിയുകയില്ല. 
                         സംയോഗം കൊണ്ട്‌ നോമ്പ്‌ മുറിയുന്നതാണ്‌. ശുക്ല സ്‌ഖലനമുണ്ടായില്ലെങ്കിലും ഉറക്കത്തിലോ അവിചാരിതമായോ മറ്റോ ഇന്ദ്രിയ സ്‌ഖലനമുണ്ടായതുകൊണ്ട്‌ നോമ്പ്‌ മുറിയില്ല. മുഷ്‌ടിമൈഥുനം പോലെയുള്ളതുകൊണ്ടോ അല്ലാതെയോ സംയോഗമല്ലാത്ത രൂപത്തില്‍ ഇന്ദ്രിയം പുറപ്പെടുവിച്ചാല്‍ നോമ്പ്‌ ബാത്വിലാണ്‌. വികാരഭരിതനായി മറയോട്‌കൂടെ ഭാര്യയെ ചുംബിക്കുക, ആലിംഗനം ചെയ്യുക പോലെയുള്ള പ്രവര്‍ത്തികള്‍ കൊണ്ട്‌ ഇന്ദ്രിയസ്‌ഖലനം ഉദ്ദേശിച്ചുകൊണ്ടാണെങ്കില്‍ അവ നോമ്പ്‌ മുറിക്കുന്നതാണ്‌. ഇത്തരം ഉദ്ദേശമില്ലാതെ ഇവകള്‍ കാരണം മനിയ്യ്‌ പുറപ്പെട്ടാലും നോമ്പ്‌ മുറിയുകയില്ല. സംയോഗം കാരണം റമളാനിലെ നോമ്പ്‌ നഷ്‌ടപ്പെടുത്തിയവന്‍ നോമ്പ്‌ ഖളാവീട്ടുകയും, പ്രായശ്ചിത്തം കൊടുക്കുകയും ചെയ്യണം. ഒന്നുകില്‍ വിശ്വാസിയായ ഒരു അടിമസ്‌ത്രീയെ മോചിപ്പിക്കണം അതിന്‌ കഴിവില്ലാത്തവന്‍ രണ്ട്‌ മാസം തുടര്‍ച്ചയായി നോമ്പ്‌ നോല്‍ക്കണം അതിനും സാധിക്കാത്തപക്ഷം പാവപ്പെട്ടവരില്‍നിന്നും അറുപത്‌ ആളുകള്‍ക്ക്‌ ഒരോ മുദ്ദ്‌ വീതം അവന്റെ നാട്ടിലുള്ള നല്ല ഭക്ഷണം പ്രായശ്ചിത്തമാണെന്ന നിയ്യത്തോടെ കൊടുക്കേണ്ടതാണ്‌. 
                              സ്വഭാവിക ഛര്‍ദ്ദികൊണ്ട്‌ നോമ്പ്‌ മുറിയില്ലെങ്കിലും ഉണ്ടാക്കി ഛര്‍ദ്ദിക്കുമ്പോള്‍ നോമ്പ്‌ മുറിയുന്നതാണ്‌. ഇതുപോലുള്ള നോമ്പ്‌ മുറിക്കുന്ന കാര്യങ്ങള്‍ നോമ്പ്‌ മുറിക്കുന്നവയാണ്‌ എന്നറിവോടെ മനപ്പൂര്‍വ്വവും ബോധപ്പൂര്‍വ്വവും ആകുമ്പോഴെക്കെ നോമ്പ്‌ മുറിയുന്നതാണ്‌. അറിവില്ലായ്‌മ കൊണ്ടോ മറന്നോ നിര്‍ബന്ധിതനായോ ആണെങ്കില്‍ നോമ്പ്‌ ബാത്വിലാകുകയില്ല. അറിവില്ലായമ വിടുതിയായി ഗണിക്കപ്പെടണമെങ്കില്‍ അവന്‍ പുതുമുസ്‌ലിമോ പഠിക്കാന്‍ അവസരം ലഭിക്കാത്തവനോ ആയിരിക്കണം. ഇപ്രകാരമല്ലാത്ത വിവരക്കേടിന്‌ വിടുതി നല്‍കപ്പെടുകയില്ലന്നാണ്‌ പണ്ഡിത ഭാഷ്യം. 
ഇസ്‌ലാമില്‍ നിന്ന്‌ പുറത്ത്‌ പോകല്‍, ആര്‍ത്തവ പ്രസവ രക്തങ്ങള്‍ പുറപ്പെടല്‍, എന്നിവ റമളാന്റെ പകലില്‍ ഉണ്ടായാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. മദ്യാപനം പോലെയുള്ള തന്റെ അതിക്രമം കൂടാതെയുള്ള ബോധക്ഷയം, ഭ്രാന്ത്‌ പോലുള്ളത്‌ പകലില്‍ ഉണ്ടായാല്‍ നോമ്പ്‌ മുറിയുകയില്ല. എന്നാല്‍ ഇത്‌ ഒരു സെക്കന്റ്‌ പോലും തെളിയാതെ പ്രഭാതം ഉദിച്ചത്‌ മുതല്‍ അസ്‌തമയം വരെ നീണ്ടുനിന്നാല്‍ നോമ്പ്‌ മുറിയുന്നതാണ്‌. ഒരു സെക്കന്റെങ്കിലും തെളിഞ്ഞിട്ടുണ്ടെങ്കില്‍ നോമ്പിന്‌ കുഴപ്പമില്ല. എന്നാല്‍ അതിക്രം മുഖേനെയുള്ള ബോധക്ഷയയും ഭ്രാന്തും പ്രശ്‌നമാണ്‌. ഇത്‌ ഒരു സെക്കന്റ്‌ നേരം മാത്രമാണ്‌ ഉണ്ടായതെങ്കിലും നോമ്പ്‌ മുറിയുന്നതും പിന്നീട്‌ ഖളാഅ്‌ വീട്ടല്‍ നിര്‍ബന്ധവുമാണ്‌. പകല്‍ മുഴുവന്‍ നീണ്ട്‌ നില്‍ക്കുന്ന ഉറക്ക്‌ കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല 
               നോമ്പ്‌ പരിപൂര്‍ണ്ണമാവാന്‍ നിരവധി സുന്നത്തുകളുണ്ട്‌.
സൂര്യന്‍ അസ്‌തമിച്ചു എന്നുറപ്പായ ഉടനെ നോമ്പ്‌ മുറിക്കുക.സമയമായാല്‍ വഴിയിലൂടെ നടന്നുപോകുന്നവനാണെങ്കില്‍ പോലും നോമ്പ്‌ മുറിക്കാന്‍ താമസിപ്പിക്കരുത്‌. നിസ്‌കാരത്തെക്കാള്‍ മുന്തിക്കലും സുന്നത്താണ്‌. നബി (സ) മഗ്‌രിബ്‌ നിസ്‌കരിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഈത്തപ്പഴം കൊണ്ടോ മറ്റോ നോമ്പ്‌ മുറിക്കാറുണ്ടായിരുന്നു. സമയമായി എന്നുറപ്പില്ലാതെ പരീക്ഷണം നടത്തി സമയമായി എന്ന്‌ വിചാരിച്ച്‌ ഇതില്‍ ഉളരിപ്പിക്കല്‍ കാണിക്കല്‍ സുന്നത്തില്ല. കൃത്യതയും സൂക്ഷ്‌മതയും പാലിക്കാതെ സമയമാകുന്നതിനുമുമ്പുള്ള പുത്തന്‍ പ്രസ്ഥാനക്കാരുടെ വാങ്കുവിളിയില്‍ ആരും വഞ്ചിതരാകാതെ സൂക്ഷിക്കുക. 
                   നോമ്പ്‌ മുറിക്കാന്‍ ഒരു ഈത്തപ്പഴം ഇല്ലെങ്കില്‍ കാരക്ക അതുമില്ലെങ്കില്‍ ഒരിറക്ക്‌ വെള്ളം എന്നിവ സുന്നത്താണ്‌. സുന്നത്തിന്റെ പരിപൂര്‍ണ്ണത ലഭിക്കുന്നതിനായി മൂന്ന്‌ ഈത്തപ്പഴങ്ങളോ കാരക്കകളോ മൂന്ന്‌ ഇറക്ക്‌ വെള്ളമോ കൊണ്ട്‌ നോമ്പ്‌ തുറക്കുക. സമയമാകുമ്പോള്‍ അടുത്തുള്ളത്‌ വെള്ളമാണെങ്കില്‍ ഈത്തപ്പഴമോ കാരക്കയോ പ്രതീക്ഷിച്ച്‌ നോമ്പ്‌ തുറ താമസിപ്പിക്കാന്‍ പാടില്ല. കാരണം നബി (സ) പറഞ്ഞു: എന്റെ ദാസന്മാരില്‍ എനിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ നോമ്പ്‌ തുറ ഉളരിപ്പിക്കുന്നവരാണ്‌.

                      നോമ്പ്‌ കാരന്റെ വായയുടെ വാസന കസ്‌തൂരിയേക്കാളും സുഗന്ധമുള്ളതാണ്‌ എന്ന തിരുവചനം മാനിച്ചുകൊണ്ട്‌ വെള്ളം കൊണ്ട്‌ നോമ്പ്‌ തുറക്കുന്നവന്‍ വായില്‍ എത്തുന്ന ആദ്യ ഇറക്ക്‌ വെള്ളം തുപ്പിക്കളയാതിരിക്കല്‍ മര്യാദയാണെന്ന്‌ പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 
അത്താഴം കഴിക്കല്‍ സുന്നത്താണ്‌. അത്താഴത്തിന്റെ പ്രത്യേകസമയം അര്‍ദ്ധരാത്രി മുതല്‍ക്കാണ്‌. അത്താഴം കഴിക്കുന്നുവെന്ന നിയ്യത്ത്‌ അനിവാര്യമാണ്‌. ``ഒരിറക്ക്‌ വെള്ളം കൊണ്ടെങ്കിലും അത്താഴം കഴിക്കൂ'' എന്ന തിരുവചനം ഇതിന്റെ പ്രാമുഖ്യം വ്യക്തമാക്കുന്നുണ്ട്‌. അത്താഴം പിന്തിക്കല്‍ സുന്നത്താണ്‌. അത്താഴം കഴിച്ച്‌ സുബ്‌ഹിയുടെ ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സയമുണ്ടായിരിക്കല്‍ സുന്നത്താണ്‌. സുബ്‌ഹിയുടെ സമയമായി എന്ന്‌ സംശയം വന്നാല്‍ അത്താഴം ഒഴിവാക്കണം. അത്താഴസമയം സുഗന്ധം പൂശല്‍ പ്രത്യേകം സുന്നത്താണ്‌ 
                     വലിയ അശുദ്ധിയോ മറ്റോ ഉള്ളവന്‌ സുബ്‌ഹിക്ക്‌ മുമ്പ്‌ കുളിക്കല്‍ സുന്നത്താണ്‌ രാത്രി കുളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വെള്ളം കടക്കാന്‍ സാധ്യതയുള്ള ചെവിപോലുള്ള അവയവങ്ങള്‍ സുബ്‌ഹിക്ക്‌ മുമ്പ്‌ കഴുകി വൃത്തിയാക്കല്‍ സുന്നത്തുണ്ട്‌.
                             നോമ്പുകാരനെ നോമ്പ്‌ തുറപ്പിക്കല്‍ സുന്നത്താണ്‌. ഒരു കഷ്‌ണം കാരക്കകൊണ്ടോ ഒരിറക്ക്‌ വെള്ളം കൊണ്ടോ ആണെങ്കിലും ഇത്‌ പുണ്യകരമാണ്‌. ഭക്ഷണം നല്‍കി സല്‍ക്കരിക്കലാണ്‌ ഏറ്റവും ഉചിതം കാരണം നബി (സ) പറഞ്ഞു: ഒരാള്‍ നോമ്പ്‌ തുറ സംഘടിപ്പിച്ചാല്‍ നോമ്പുകാരന്‌ ലഭിക്കുന്നതിന്‌ തുല്യമായത്‌ അവന്‌ ലഭിക്കുന്നതാണ്‌. നോമ്പുകാരന്റെ പ്രതിഫലത്തില്‍ നിന്ന്‌ ഒന്നും തന്നെ കുറയുകയില്ല. അവരോടൊപ്പം വീട്ടുകാരന്‍ ഇരുന്ന്‌ ഭക്ഷിക്കലും സുന്നത്താണ്‌. 
                   കളവ്‌, ഏഷണി പോലുള്ള നിഷിദ്ധകാര്യങ്ങള്‍ വരാതെ സൂക്ഷിക്കുക. ഇത്തരം അശ്ലീല വാക്കുകള്‍ കൊണ്ട്‌ നോമ്പിന്റെ പ്രതിഫലം നഷ്‌ടപ്പെട്ടുപോകുമെന്നാണ്‌ കര്‍മ്മശാസ്‌ത്ര വിദഗ്‌ധര്‍ വ്യക്തമാക്കുന്നത്‌. നബി (സ) പറഞ്ഞു: ``വല്ലവനും കള്ളവാക്കുകളും നികൃഷ്‌ട പ്രവര്‍ത്തികളും ഒഴിവാക്കിയില്ലെങ്കില്‍ അന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല'' (ബുഖാരി). ``ഒരു നോമ്പുകാരനെ മറ്റൊരാള്‍ ചീത്തവിളിച്ചാല്‍ ചീത്ത വിളിച്ചവനോട്‌ ഞാന്‍ നോമ്പുകാരനാണെന്ന്‌ പറയട്ടെ'' (ബുഖാരി)
                           സുഗന്ധദ്രവ്യങ്ങള്‍, ആകര്‍ഷണീയ വസ്‌തുക്കള്‍, ആനന്ദകരമായ കാഴ്‌ചകള്‍ എന്നിവയില്‍ നിന്ന്‌ അനുവദനീയ ദേഹേഛകളെ തൊട്ട്‌ സൂക്ഷിക്കല്‍ സുന്നത്താണ്‌. തലച്ചോറിലേക്ക്‌ എത്തുന്ന രൂപത്തിലുള്ള സുഗന്ധവസ്‌തു വാസനിക്കലും മേല്‍വിവരിച്ച വസ്‌ത്രങ്ങളിലേക്ക്‌ നോക്കലും സ്‌പര്‍ശിക്കലും കറാഹത്താണ്‌ (തുഹ്‌ഫ) നോമ്പുകാരന്‍ പകല്‍ സമയം സുറുമ ഇടല്‍ ഒഴിവാക്കലാണ്‌ ഉചിതം. ഇപ്രകാരം ഉച്ചയ്‌ക്ക്‌ ശേഷം അവന്‌ പല്ലുതേക്കല്‍ കറാഹത്താണ്‌. ഉറക്കം പോലുള്ളവ കൊണ്ട്‌ വായ പകര്‍ച്ചയായാല്‍ പല്ലുതേക്കാന്‍ പറ്റുമെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്‌. കൊമ്പുവെക്കല്‍, കൊത്തിവെക്കല്‍ എന്നിവ ഒഴിവാക്കല്‍ സുന്നത്താണ്‌. അനുവദനീയമായ ആഗ്രഹ അഭിലാഷങ്ങളും രാഗസംഗീത ശബ്‌ദങ്ങളും കാഴ്‌ചകളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഫര്‍ള്‌ നിസ്‌കാരം പോലും ഉപേക്ഷിച്ച്‌ ശ്രവണമധുരമുള്ള സംഗീത ആസ്വാധനത്തിലൂടെയും കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന്‌ ഇന്റര്‍നെറ്റില്‍ ചാറ്റിങ്ങിലൂടെയും വിലപ്പെട്ട അനുഗൃഹീത സമയങ്ങള്‍ വൃഥാ ചെലവഴിക്കുന്ന നമ്മുടെ മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക.
                   ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക. ഖുര്‍ആന്‍ പരമാവധി പാരായണം ചെയ്യുക. ഇഅ്‌തികാഫ്‌ വര്‍ദ്ധിപ്പിക്കുക. പ്രത്യേകിച്ചും റമളാനിലെ അവസാനത്തെ പത്തിനെ ഇത്തരം സുകൃതങ്ങള്‍ കൊണ്ട്‌ ധന്യമാക്കുക. നബി (സ) കൂടുതല്‍ ധര്‍മ്മം ചെയ്‌തത്‌ റമളാനിലായിരുന്നുവെന്നും വിശ്വാസിയുടെ സ്വീകാര്യമായ ഇഅ്‌തികാഫ്‌ മുന്‍കഴിഞ്ഞ സര്‍വ്വപാപങ്ങളെ പൊറുപ്പിക്കുന്നതാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്‌.

ലൈലത്തുല്‍ ഖദ്‌ര്‍



ലൈലത്തുല്‍ ഖദ്‌ര്‍
                  റമളാനിന്റെ പവിത്രതക്ക്‌ കാരണം ആ മാസം ഖുര്‍ആന്‍ ഇറങ്ങിയതാണ്‌. വിശുദ്ധ റമളാനിലെ രാത്രികളില്‍ അതിപ്രധാനമാണ്‌ ലൈലത്തുല്‍ഖദ്‌ര്‍. ഖുര്‍ആന്‍ ഇറങ്ങിയത്‌ ലൈലത്തുല്‍ ഖദ്‌റിലാണ്‌. അതുകൊണ്ടാണ്‌ ആ ദിനത്തിന്‌ പ്രത്യേക സ്ഥാനമുണ്ടായത്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നാം ഖുര്‍ആന്‍ ഇറക്കിയത്‌ ലൈലത്തുല്‍ ഖദ്‌റിലത്രെ. ലൈലത്തുല്‍ ഖദ്‌ര്‍ എന്ന നാമം സൂചിപ്പിക്കുന്നത്‌ അത്‌ നിര്‍ണ്ണയരാവാണെന്നാണ്‌. വര്‍ഷാവര്‍ഷങ്ങളിലെ പ്രാപഞ്ചിക പ്രശ്‌നങ്ങള്‍ അല്ലാഹു നിര്‍ണ്ണയിക്കുന്നത്‌ ആ ദിവസമാണ്‌. ജീവികളുടെ ഭക്ഷണം, ജനനം, മരണം, മഴ തുടങ്ങിയവ അന്ന്‌ നിര്‍ണ്ണയിക്കപ്പെടുന്നു. ``നാം ഖുര്‍ആനിനെ ഇറക്കിയത്‌ ലൈലത്തുല്‍ മുബാറക്കയിലാണ്‌. അന്നാണ്‌ എല്ലാ കാര്യങ്ങളും നിശ്ചയിക്കപ്പെടുന്നത്‌'' (വി.ഖുര്‍ആന്‍).
                    റഹ്‌മാന്റെ റഹ്‌മത്തിന്റെ തരംഗങ്ങള്‍ മനുഷ്യനെ തഴുകുന്ന രാത്രി, റഹ്‌മത്തിന്റെ മലക്കുകള്‍ ഇറങ്ങിവന്ന്‌ സത്യവിശ്വാസികളെ ആശിര്‍വദിക്കുന്ന രാത്രി, ദോഷഭാരങ്ങള്‍ ഇറക്കിവെക്കാനുള്ള രാത്രി, നന്മകള്‍ക്ക്‌ പരസഹസ്രം മടങ്ങ്‌ ഗുണം ചെയ്യപ്പെടുന്ന രാത്രി, ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ രാത്രി അതാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍. ഭൂലോകം മുഴുവന്‍ ഒരുത്തന്റെ സാമ്രാജ്യമാണെന്നും അത്‌ മുഴുവനും ദൗര്‍ഭാഗ്യവശാല്‍ അയാള്‍ക്ക്‌ നഷ്‌ടപ്പെടുമെന്ന്‌ സങ്കല്‍പിക്കുക. എന്നാലുമത്‌ ഇതിനെ അപേക്ഷിച്ച്‌ വളരെ നിസ്സാരമാണ്‌. ഒന്നാമത്തേത്‌ ഭൗതികവും നൈമിഷികവുമാണ്‌. രണ്ടാമത്തേത്‌ പാരത്രികവും അനന്തവുമാണ്‌. ആയിരം മാസങ്ങളിലെ സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേഷ്‌ഠത ഈ രാവിലെ സല്‍ക്കര്‍മ്മങ്ങള്‍ക്കുണ്ടെന്നതാണ്‌ ഈ രാവിന്റെ മറ്റൊരു പ്രത്യേകത. ലൈലത്തുല്‍ ഖദ്‌റിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിരവധി ശ്രേഷ്‌ഠതയുണ്ടെന്ന്‌ നബി (സ്വ) പറഞ്ഞതായി ഇമാം ബുഖാരി, മുസ്‌ലിം (റ) നിവേദനം ചെയ്‌തിട്ടുണ്ട്‌. ``ലൈലത്തുല്‍ ഖദ്‌റില്‍ വിശ്വാസത്തോടെ പ്രതിഫലേച്ഛയോടെ ആരെങ്കിലും നിസ്‌കരിച്ചാല്‍ അയാള്‍ ചെയ്‌തുപോയ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്‌. മുന്‍ സമുദായങ്ങളേക്കാള്‍ ആയുസ്സ്‌ കുറഞ്ഞ മുഹമ്മദ്‌ നബി (സ്വ) യുടെ സമുദായത്തിന്‌ അവരോട്‌ തുല്യമാവാന്‍ അല്ലാഹു നല്‍കിയ അതിവിശിഷ്‌ട അനുഗ്രഹമാണിത്‌. അത്‌ നഷ്‌ടപ്പെട്ടവന്‌ സര്‍വ്വ നന്മകളും നഷ്‌ടപ്പെട്ടു. അവര്‍ നിര്‍ഭാഗ്യവാനാണ്‌'' (ഇബ്‌നു മാജ)
എന്നാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍

           ലൈലത്തുല്‍ ഖദ്‌ര്‍ നിശ്ചിത ദിവസമാണെന്ന്‌ ഖണ്ഡിതമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. അതിനാല്‍ ആ രാവ്‌ ഏതാണെന്നതില്‍ നിരവധി അഭിപ്രായമുണ്ട്‌. 1. വര്‍ഷത്തില്‍ ഏത്‌ മാസവുമാവാം. 2. റമളാനില്‍ മാത്രമാണ്‌. 3. റമളാനിലെ മദ്ധ്യ; അവസാന പത്തുകളിലാണ്‌ 4. റമളാനിലെ അവസാന പത്തില്‍ മാത്രം 5. അവസാന പത്തിലെ ഒറ്റയായ രാവ്‌ മാത്രം. 6. റമളാന്‍ ഇരുപത്തിയൊന്നിന്‌ 7. റമളാന്‍ ഇരുപത്തിമൂന്നിന്‌ 8. റമളാന്‍ ഇരുപത്തിയഞ്ചിന്‌ 9. റമളാന്‍ ഇരുപത്തിയൊമ്പതിന്‌. 10. റമളാന്‍ ഇരുപത്തിയേഴിന്‌ . ഇരുപത്തിയൊന്നോ ഇരുപത്തിമൂന്നോ ആകാനാണ്‌ കൂടുതല്‍ സാധ്യത എന്നാണ്‌ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം. 
          ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച്‌ ഇരുപത്തിയേഴാം രാവിനെ കൂടുതല്‍ സജീവമാക്കാന്‍ ആഗോള മുസ്‌ലിംകള്‍ താല്‍പര്യട്ടുവരുന്നു. ഇരുപത്തിയേഴാം രാവിനെ പറ്റി `തര്‍ശീഹ്‌' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇരുപത്തിയേഴാം രാവാണ്‌ മുസ്‌ലിം ലോകം പൂര്‍വ്വികമായി ലൈലത്തുല്‍ ഖദ്‌റായി സജീവമാക്കി വരുന്നത്‌. ഇത്‌ തന്നെയാണ്‌ ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം. ഇമാം റാസി (റ) യുടെയും വാചകവും ഇതിന്‌ ഉപോല്‍ബലകമാണ്‌. സുര്‍റുബ്‌നു ഹുബൈശില്‍ നിവേദനം ഞാന്‍ ഒരിക്കല്‍ ഉബയ്യ്‌ബ്‌നു കഅ്‌ബിനോട്‌ പറഞ്ഞു: ``വര്‍ഷം മുഴുവനും ആരാധനാ നിരതരാകുന്നവര്‍ക്ക്‌ ലൈലത്തുല്‍ ഖദ്‌ര്‍ ലഭിക്കുമെന്ന്‌ നമ്മുടെ സ്‌നേഹിതന്‍ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അപ്പോള്‍ ആദ്ദേഹം പറഞ്ഞു: അബൂ അബ്‌ദിറഹ്‌മാന്‌ അല്ലാഹു അനുഗ്രഹിക്കട്ടെ. ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ അവസാനത്തെ പത്തിലാണെന്നും അതില്‍ 27-ാം രാവാണെന്നും. അറിയപ്പെട്ടതല്ലേ. ജനങ്ങള്‍ ആ രാത്രിയെ മാത്രം ആശ്രയിക്കാതിരിക്കാനാണ്‌ അബൂ അബ്‌ദില്ലാഹി ബ്‌നു മസ്‌ഊദ്‌ അത്‌ എന്നാണെന്ന്‌ തറപ്പിച്ച്‌ പറയാതിരുന്നത്‌. സത്യത്തില്‍ ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ 27 ന്‌ തന്നെയാണ്‌. എന്തുകൊണ്ടാണ്‌ താങ്കള്‍ ഇത്‌ ഉറപ്പിച്ചു പറയുന്നതെന്ന്‌ ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. അന്ന്‌ സൂര്യന്‌ കിരണമുണ്ടാകുകയില്ലെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ച ദൃഷ്‌ടാന്തങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ഞാന്‍ ഇത്‌ പറയുന്നത്‌.'' (അബൂ ദാവൂദ്‌). ഉബയ്യ്‌ (റ) നബി (സ്വ) തങ്ങളില്‍ നിന്ന്‌ ലൈലത്തുല്‍ ഖദ്‌റിന്റെ അടയാളം മനസ്സിലാക്കുകയും അത്‌ പരീക്ഷണവിധേയമാക്കിയപ്പോള്‍ അദ്ദേഹത്തിന്‌ ലൈലത്തുല്‍ ഖദ്‌റിനെ എത്തിക്കാന്‍ കഴിഞ്ഞത്‌ റമളാന്‍ ഇരുപത്തിയേഴിനാണ്‌. അതുകൊണ്ട്‌ ലൈലത്തുല്‍ ഖദ്‌ര്‍ റമളാന്‍ ഇരുപത്തിയേഴിന്‌ തന്നെയാണെന്ന്‌ വരില്ല. മറ്റു രാവുകളുടെ മേലും അറിയിക്കുന്ന വ്യക്തമായ നബിവചനങ്ങള്‍ വന്നിട്ടുണ്ട്‌. 
        ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ്‌ ഇബ്‌നുഅബ്ബാസ്‌ (റ) ഇരുപത്തിയേഴാം രാവിലാണെന്ന പക്ഷക്കാരാണ്‌. അല്ലാഹുവിന്‌ ഏറെ താല്‍പര്യം ഒറ്റയോടാണ്‌. ഒറ്റകളില്‍ ഏഴിനോടും. ഭൂമി, ആകാശം, ആഴ്‌ചയിലെ ദിനങ്ങള്‍, ത്വവാഫിന്റെ എണ്ണം, സുജൂദില്‍ (നിര്‍ബന്ധമായും) വെക്കപ്പെടുന്ന അവയവങ്ങള്‍, അര്‍ശിന്റെ തണല്‍ ലഭിക്കുന്നവര്‍ ഇവകളെല്ലാം ഏഴാണ്‌. ഇപ്രകാരം ലൈലത്തുല്‍ ഖദ്‌ര്‍ എന്ന വാചകത്തിലെ അക്ഷരങ്ങള്‍ അറബിയില്‍ ഒമ്പതെണ്ണമാണ്‌. സൂറത്തുല്‍ ഖദ്‌റില്‍ ഈ വാചകം മൂന്ന്‌ തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌. ഒമ്പതിന്റെ മൂന്നാം ഗുണിതം ഇരുപത്തിയേഴാണ്‌. ഇതുപോലെ ലൈലത്തുല്‍ ഖദ്‌റിനെ കുറിച്ചുള്ള സൂറത്തില്‍ മുപ്പത്‌ വാക്കുകളാണുള്ളത്‌.. ഇവകളെല്ലാം ലൈലത്തുല്‍ ഖദ്‌ര്‍ ഇരുപത്തിയേഴാം രാവാണെന്ന്‌ പറയുന്നവര്‍ക്ക്‌ ശക്തി നല്‍കുന്നു. എന്നാല്‍ നബി വചനങ്ങളില്‍ വന്ന ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്‌ ഏത്‌ ദിനമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ലൈലത്തുല്‍ ഖദ്‌റിന്‌ പിന്നാലെ വരുന്ന പ്രഭാത സൂര്യന്‍ കിരണങ്ങളില്ലാത്തതായിരിക്കും. കഠിന ചൂടോ, തണുപ്പോ ഇല്ലാത്ത ദിനമായിരിക്കും. അന്ന്‌ രാത്രി നക്ഷത്രങ്ങളെകൊണ്ട്‌ പിശാചിനെ എറിയപ്പെടുകയില്ല. എന്നിങ്ങനെ ചില അടയാളങ്ങള്‍ തിരുവചനങ്ങളില്‍ കാണാം. 

ശ്രേഷ്‌ഠതകള്‍
ഇബ്‌നു അബ്ബാസി (റ) ല്‍ നിന്ന്‌ നിവേദനം: നബി (സ്വ) പറഞ്ഞു: ``ലൈലത്തുല്‍ ഖദ്‌ര്‍ ആസന്നമായാല്‍ അല്ലാഹു ജിബ്‌രീലിന്‌ ആജ്ഞ നല്‍കും. ജിബ്‌രീല്‍ (അ) ഒരു സംഘം മലക്കുകളുമൊത്ത്‌ ഒരു പച്ചപ്പതാകയുമായി ഭൂമിയിലേക്ക്‌ ഇറങ്ങും. ആ പതാക അവര്‍ കഅ്‌ബയുടെ മുകളിലുയര്‍ത്തും. ജിബ്‌രീല്‍ (അ) ന്റെ രണ്ട്‌ ചിറകുകളും ലൈലത്തുല്‍ ഖദ്‌റില്‍ മാത്രമേ വിടര്‍ത്തൂ. അത്‌ വിടര്‍ത്തുമ്പോള്‍ കിഴക്ക്‌ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നിറഞ്ഞ്‌ നില്‍ക്കും. ജിബ്‌രീല്‍ (അ) ന്റെ നിര്‍ദ്ദേശാനുസരണം മറ്റ്‌ മലക്കുകള്‍ ഭൂമിയില്‍ സഞ്ചരിച്ച്‌ ആരാധനയിലേര്‍പ്പിട്ടിരിക്കുന്നവര്‍ക്ക്‌ സലാം ചൊല്ലിയും അവരുടെ കരങ്ങള്‍ ചുംബിക്കുകയും അവരുടെ പ്രാര്‍ത്ഥനയില്‍ ചേര്‍ന്ന്‌ ആമീന്‍ പറയുകയും ചെയ്യും. ഇത്‌ പ്രഭാതം വരെ തുടരും. പ്രഭാതമായാല്‍ നമുക്ക്‌ യാത്ര തിരിക്കാന്‍ സമയമായി എന്ന്‌ ജിബ്‌രീല്‍ (അ) പറയും. അപ്പോള്‍ മലക്കുകളും സജ്ജരാവും. അവര്‍ ജിബ്‌രീല്‍ (അ) നോട്‌ ചോദിക്കും: മുഹമ്മദീയ സമുദായത്തിന്റെ എന്ത്‌ തീരുമാനമാണ്‌ അല്ലാഹു എടുത്തത്‌്‌? ജിബ്‌രീല്‍ (അ) പ്രതികരിക്കും: ഈ രാവില്‍ അല്ലാഹു അവര്‍ക്ക്‌ കാരുണ്യം ചെയ്യും. എല്ലാവര്‍ക്കും വിട്ടുവീഴ്‌ച ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. നാല്‌ വിഭാഗം ഈ മാപ്പിനര്‍ഹരല്ല!. ഇത്‌ കേട്ട സ്വഹാബത്ത്‌ ചോദിച്ചു. ഹതഭാഗ്യരായ ആ നാല്‌ കൂട്ടര്‍ ആരാണ്‌ നബിയേ! നബി (സ്വ) വിശദീകരിച്ചു: സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍, കടുംബബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ട്‌ നടക്കുന്നവര്‍'' (സുനനുല്‍ ബൈഹഖി)

           അലി (റ) യില്‍ നിന്ന്‌ നിവേദനം: നബി (സ്വ) പറഞ്ഞു: ``ഏഴാനാകാശത്ത്‌ ഒരു സ്വര്‍ഗ്ഗീയ പൂങ്കാവനമുണ്ട്‌. അവിടെ `റൂഹ്‌' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം മലക്കുകളോട്‌ ലൈലത്തുല്‍ ഖദ്‌ര്‍ ആസന്നമായാല്‍ അവര്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം ഭൂമിയിലേക്കിറങ്ങുകയും പള്ളിയില്‍ നിസ്‌കരിക്കുന്നവര്‍ക്കും വഴികളില്‍ കണ്ടുമുട്ടുന്നവര്‍ക്കും അവര്‍ ഗുണത്തിനായി പ്രാര്‍ത്ഥിക്കും''. (ബൈഹഖി). അല്ലാമാ ആലൂസി (റ) പറയുന്നു: ലൈലത്തുല്‍ ഖദ്‌റില്‍ അല്ലാഹുവിന്റെ കാരുണ്യത്തെ ജിബ്‌രീല്‍ (അ) ഓഹരി ചെയ്യും. ജീവിച്ചിരിക്കുന്ന എല്ലാ സത്യവിശ്വാസികള്‍ക്കും അതിന്റെ വിഹിതം ലഭിച്ചാലും പിന്നെയും അത്‌ ബാക്കി വരും. അപ്പോള്‍ ജിബ്‌രീല്‍(അ) ചോദിക്കും: നാഥാ ബാക്കി കാരുണ്യം എന്ത്‌ ചെയ്യണം? അപ്പോള്‍ മുഹമ്മദീയ സമുദായത്തില്‍ മരണപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യാന്‍ അല്ലാഹു കല്‍പിക്കും. പിന്നെയും ബാക്കി വന്നത്‌ എന്ത്‌ ചെയ്യും? എന്ന്‌ ചോദിക്കുമ്പോള്‍ അവിശ്വാസികള്‍ക്ക്‌ കൂടി നല്‍കാന്‍ കല്‍പിക്കും. ആ രാവില്‍ പ്രസ്‌തുത റഹ്‌മത്ത്‌ ലഭിച്ച അമുസ്‌ലിംകളാണത്രെ പിന്നീട്‌ സത്യവിശ്വാസികളായി മരണപ്പെടുന്ന സൗഭാഗ്യവാന്മാര്‍ (റൂഹുല്‍ മആനി)
           ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രി കഴിഞ്ഞ പകലിന്‌ അതിന്റെ മഹത്വം ഉണ്ടോ? ഇമാം നവവി ഉദ്ദരിക്കുന്നു: ഇമാം റുഅ്‌യാനി പറയുന്നു: ``ശാഫി ഇമാം (റ) ഖദീമില്‍ (ഈജിപ്‌തില്‍ പ്രവേശിക്കുന്നതിന്‌ മുമ്പ്‌) പറഞ്ഞത്‌ ലൈലത്തുല്‍ ഖദ്‌റിന്റെ പകലിലും രാത്രിയെന്ന പോലെ ആരാധന സുന്നത്താണ്‌. ഈ അഭിപ്രായത്തിന്‌ എതിരായ അഭിപ്രായം ജദീദില്‍ (ഈജിപ്‌തില്‍ പ്രവേശിച്ച ശേഷം പറഞ്ഞത്‌) കാണുന്നില്ല. അതിനാല്‍ ഈ വിക്ഷണം അദ്ദേഹത്തിന്റെ മദ്‌ഹബായി സ്വീകരിക്കാവുന്നതാണ്‌.'' ഹസന്‍ ബ്‌നു ഹുര്‍റില്‍ നിന്ന്‌ നിവേദനം: ``ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ സുകൃതങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലം അന്നത്തെ പകലില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക്‌ ലഭിക്കുന്നതാണ്‌''. ഇമാം റാസി (റ) പറയുന്നു: ``ലൈലത്തുല്‍ ഖദ്‌റിന്റെ പ്രത്യേകതയില്‍ പകല്‍ കൂടി ഉള്‍പ്പെടുമോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. ശുഅ്‌ബി പറഞ്ഞത്‌: പകലിലും ഈ മഹത്വം ബാധകമാണ്‌. അതിന്റെ ന്യായം രാവ്‌ എന്ന പ്രയോഗത്തില്‍ പകലും ഉള്‍പ്പെടും എന്ന അടിസ്ഥാനത്തിലാണ്‌. അതുകൊണ്ടാണ്‌ സാധാരണ രണ്ട്‌ രാത്രി ഇഅ്‌തികാഫ്‌ ഇരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതിന്റെ പകല്‍ കൂടി ഉള്‍പ്പെട്ട രണ്ട്‌ ദിനങ്ങള്‍ ഇഅ്‌തികാഫ്‌ ഇരിക്കല്‍ നിര്‍ബന്ധമാകുന്നത്‌''. 
മറക്കപ്പെട്ടതിന്റെ നേട്ടങ്ങള്‍

നിശ്ചിത രാവാണെന്ന്‌ വ്യക്തമായാല്‍ മറ്റ്‌ രാവുകള്‍ വൃഥാ പാഴാക്കാന്‍ കാരണമാകുന്നു. നിരന്തരം പാപങ്ങളില്‍ മുഴുകുന്നവര്‍ ഈ രാത്രി കൃത്യമായി അറിഞ്ഞിട്ടും തിന്മയില്‍ വ്യാപൃതരാകുമ്പോള്‍ അവര്‍ക്കുള്ള ശിക്ഷ കഠിനമാകുന്നതാണ്‌. ക്ലിപ്‌തമായതിന്‌ ശേഷം യാദൃശ്ചികമായി ആ രാവ്‌ നഷ്‌ടപ്പെട്ടാല്‍ വിശ്വാസിക്കുണ്ടാകുന്ന താങ്ങാനാവാത്ത മനഃപ്രയാസം മറ്റു ഇബാദത്തുകളില്‍ വ്യാപൃതനാകുന്നതിന്‌ തടസ്സമാകാന്‍ കാരണമാകും. ലൈലത്തുല്‍ഖദ്‌ര്‍ പ്രതീക്ഷിച്ച്‌ ഇബാദത്ത്‌ ചെയ്യുന്ന രാത്രികളിലെല്ലാം പ്രത്യേക നന്മ അവന്‌ ലഭിക്കുന്നു. മലക്കുകളുടെ മുമ്പില്‍ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: ലൈലത്തുല്‍ ഖദ്‌ര്‍ കൃത്യമായി അറിയാതിരിന്നിട്ടുപോലും എന്റെ അടിമകള്‍ രാത്രിയില്‍ ഇബാദത്തിലാണ്‌. ഇത്‌ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ഇബാദത്ത്‌ ചെയ്യുമായിരുന്നു.
      ഇമാം റാസി (റ) പറയുന്നു: വിശിഷ്‌ടമായ പലതും അല്ലാഹു മറച്ചുവെച്ചിട്ടുണ്ട്‌. അടിമകളില്‍ വലിയ്യ്‌, നിസ്‌കാരങ്ങളില്‍ സ്വലാത്തുല്‍ വുസ്‌ത്വാ, അടിമകളുടെ മരണ സമയം, ഇസ്‌മുല്‍ അഅ്‌ളം, ലൈലത്തുല്‍ ഖദ്‌ര്‍ എന്നിവയെല്ലാം അവയില്‍ ചിലത്‌ മാത്രം. റമളാനിന്റെ മുഴുവന്‍ രാവുകളും ഇബാദത്തുകളെ കൊണ്ട്‌ ധന്യമാക്കിതീര്‍ക്കുന്ന ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം കരസ്ഥമാക്കുന്ന ഉത്തമ ദാസന്മാരില്‍ അല്ലാഹു ഉള്‍പ്പെടുത്തി നമ്മേ അനുഗ്രഹിക്കുമാറാകട്ടെ. 

Saturday, 11 January 2014

ഹൃദയരോഗങ്ങള്‍......

ഹൃദയരോഗങ്ങള്‍......


                       ഒരു സാധാരണ വിശ്വാസി അഹങ്കാരം, ലോകമാന്യത, ഉള്‍നാട്യം തുടങ്ങിയ ഹൃദയരോഗങ്ങളില്‍ നിന്നും വിമുക്തമാകാന്‍ പ്രയാസമാണ്‌. പരിശുദ്ധ ശരീഅത്തുല്‍ ഇസ്‌ലാം കല്‍പ്പിക്കുന്നത്‌ ഇത്തരം രോഗങ്ങളില്‍ നിന്നും ശുദ്ധിയാകല്‍ ഫര്‍ള്‌ ഐന്‍ അഥവാ വ്യക്തി പരമായ ബാധ്യതയാണെന്നാണ്‌. ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: ``ഹൃദയത്തിന്റെ ഇല്‍മ്‌ എന്നാല്‍ അസൂയ, ഉള്‍നാട്യം പോലെയുള്ള ഹൃദയരോഗങ്ങള്‍ അറിയിലാണ്‌ ഇതിനെ സംബന്ധിച്ച്‌ ഇമാം ഗസ്സാലി പറഞ്ഞത്‌ ഇങ്ങനെ: ഈ രോഗങ്ങളുടെ നിര്‍വചനങ്ങളും കാരണങ്ങളും അതിന്‌ ചികിത്സിക്കലും ഫര്‍ള്‌ ഐന്‍ ആണ്‌. എന്നാല്‍ ചിലര്‍ പറഞ്ഞത്‌ ഇങ്ങനെ: ശറഅ്‌ ഹറാമാക്കിയ ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷപ്പെട്ട ഹൃദയമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്‌ അതുമതി. രോഗങ്ങളെക്കുറിച്ച്‌ പഠിക്കേണ്ടതില്ല. വ്യഭിചാരവും അതുപോലെയുള്ള ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളുടെ തെളിവുകള്‍ പഠിക്കാതെ അവ ഒഴിവാക്കല്‍ നിര്‍ബന്ധമായതുപോലെ രക്ഷപ്പെട്ട ഹൃദയം ഇല്ലാത്ത വ്യക്തിക്ക്‌ പഠിക്കാതെ ഹൃദയം ശുദ്ധിയാക്കാന്‍ പറ്റുമെങ്കില്‍ ആ ശുദ്ധീകരണം അവന്‌ നിര്‍ബന്ധമാണ്‌.'' (ശര്‍ഹുല്‍ മുഹദ്ദബ്‌)
                        ഇബ്‌നുഹജര്‍ (റ) തുഹ്‌ഫയിലും മറ്റുപല ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിലും ഇതേ ആശയം പ്രകടിപ്പിക്കുന്നുണ്ട്‌. 
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പഠിക്കാതെ ചികിത്സിക്കാന്‍ പറ്റിയ ഏകമാര്‍ഗം തക്കതായ മുര്‍ശിദിനെ പിടിക്കലാണെന്നും ഇമാം ശഅ്‌റാനി തന്റെ മിനനില്‍ രേഖപ്പെടുത്തുന്നുണ്‌. ഹൃദയരോഗങ്ങളുടെ ഇല്ലായ്‌മയിലൂടെ മാത്രമേ ശരീഅത്ത്‌ (പൂര്‍ണ്ണമായി) ഉണ്ടാകുകയുള്ളൂയെന്നും അതിന്‌ ത്വരീഖത്ത്‌ വേണമെന്നും പണ്ഡിതര്‍ വ്യക്തമാക്കിയിരിക്കെ ചോദ്യ കര്‍ത്താവ്‌ ശരീഅത്തിന്റെ പൂര്‍ത്തീകരണം കൊണ്ട്‌ അര്‍ത്ഥമാക്കിയത്‌ എന്താണ്‌? ബാഹ്യകര്‍മ്മങ്ങള്‍ പൂര്‍ത്തയാക്കിയ ശേഷമേ ത്വരീഖത്തില്‍ കടക്കാവൂ എന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ മരണം കൊണ്ടോ അത്‌ പൂര്‍ത്തിയാകുകയുള്ളൂ എങ്കില്‍ മരിച്ചതിന്‌ ശേഷം ത്വരീഖത്തിനെകുറിച്ച്‌ ചിന്തിക്കാം എന്നാണ്‌ വരിക. 
                         തെറ്റ്‌ ചെയ്യാതിരിക്കലാണ്‌ ഉദ്ദേശ്യമെങ്കില്‍ അതും ശരിയല്ല. എത്രയോ പാപികള്‍ ഇമാം ജുനൈദുല്‍ ബഗ്‌ദാദിയുടെ അടുക്കല്‍ വന്നതും ദിക്‌റ്‌ ചൊല്ലി കൊടുത്തതും സ്വാവിയില്‍ കാണാം. (ബുറൂജ്‌). മാത്രമല്ല മുര്‍ശിദായിരുന്ന അബുല്‍ അബ്ബാസ്‌ (റ) നിന്ന്‌ മൂത്രിക്കുന്നവര്‍ക്ക്‌ പോലും ബൈഅത്ത്‌ കൊടുത്തിരുന്നതായി ഇബ്‌നു അജീബ രേഖപ്പെടുത്തുന്നുണ്ട്‌. 
                   ശരീഅത്തിന്റെ ഇല്‍മില്‍ പൂര്‍ണ്ണനാകണമെന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ അതും ശരിയല്ല. കാരണം പലതുണ്ട്‌. ഒന്ന്‌: യാതൊന്നും അറിയാത്ത കൊച്ചുകുട്ടികള്‍ക്കു പോലും മഹത്തുക്കള്‍ ബൈഅത്ത്‌ കൊടുത്തിട്ടുണ്ട്‌. (ഫുതൂഹാത്തുല്‍ ഇലാഹിയ്യ). രണ്ട്‌: കള്ളന്‍മാരെയും ശരീഅത്തിന്റെ വിജ്ഞാനം ഒന്നും അറിയാത്ത അമുസ്‌ലിമിനെയും ഗൗസുല്‍ അഅ്‌ളം അബ്‌ദാലാക്കി മാറ്റിയ ചരിത്രം അതിനെതിരാണ്‌. മൂന്ന്‌: ഇല്‍മ്‌ പഠിക്കുന്നവന്‍ ത്വരീഖത്തിന്റെ മശാഇഖുമാരില്‍ ആരുടെയെങ്കിലും കൂടെ സഹവസിച്ചാലേ പൂര്‍ണ്ണനാകുകയുള്ളൂ എന്ന്‌ അലിയ്യുല്‍ ഖവാസ്സ്വ്‌ പറയുന്നുണ്ട്‌. മാത്രമല്ല ആലിമീങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ശൈഖ്‌ വേണമെന്നു തന്നെയാണ്‌ മഹത്തുക്കള്‍ പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ടാണ്‌ സൈനുദ്ദീന്‍ മഖ്‌ദും (റ) വും അവരുടെ ഗുരുവര്യര്‍ ഇബ്‌നുഹജറും അവരുടെ ഗുരുവര്യര്‍ ശൈഖ്‌ സക്കരിയ്യല്‍ അന്‍സ്വാരിയും ഇമാം ഗസ്സാലിയും ഇസ്സുദ്ദീനുബ്‌നു അബ്‌ദുസ്സലാമും തുടങ്ങിയ ലോകപ്രശസ്‌തരായവര്‍ മുര്‍ശിദിനെ സ്വീകരിച്ചത്‌. നാല്‌: ശരീഅത്തിന്റെ ഇല്‍മില്‍ പൂര്‍ണ്ണനാകണമെന്ന്‌ നിബന്ധനയില്ലെന്നിരിക്കെ ഒരു മുരീദിന്‌ ശരീഅത്തില്‍ പൂര്‍ണ്ണനാകണമെന്ന്‌ പറയുവാന്‍ കഴിയില്ല. ഇമാം സുഹ്‌റവര്‍ദി (റ) പറയുന്നു: അബൂയസീദില്‍ ബിസ്‌താമി (റ) പറഞ്ഞു: ഞാന്‍ അബൂഅലിയ്യുല്‍ മുസ്‌നദ്‌ (റ) നോട്‌ കൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ബാഹ്യകര്‍മ്മങ്ങള്‍ക്ക്‌ അനിവാര്യമായത്‌ ഞാനാണ്‌ പറഞ്ഞു കൊടുത്തിരുന്നത്‌. ആത്മീയ കാര്യങ്ങള്‍ അദ്ദേഹം എനിക്ക്‌ മനസ്സിലാക്കിത്തരികയും ചെയ്‌തിരുന്നു. (മുരീദായതിന്‌ ശേഷമാണല്ലോ മുര്‍ശിദാകുന്നത്‌) ഇബ്‌നു അജീബ (റ) പറയുന്നു: തര്‍ബിയത്തിന്റെ ശൈഖിന്‌ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്റെ മുരീദിനും ആവശ്യമായ നിസ്‌കാരത്തിന്റെയും മറ്റും വിധികള്‍ അറിഞ്ഞാല്‍ മതി. കാരണം മിക്കവാറും ശരീഅത്തിന്റെ അറിവുകല്‍ രജാധിരാജനിലേക്കുള്ള പ്രയാണത്തില്‍ അനിവാര്യമല്ലാത്തതാണ്‌. ശരീഅത്തിന്റെ മുഴുവന്‍ വിജ്ഞാനങ്ങളും വേണമെന്ന്‌ വന്നാല്‍ ഉന്നതശ്രേണിയില്‍ നില കൊള്ളുന്ന ത്വരീഖത്തിന്റെ ഒരുപാട്‌ മശാഇഖുകളെ ഇകഴ്‌ത്തേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ അവരില്‍ പലര്‍ക്കും ശരീഅത്തീല്‍ അഗാദപാണ്ഡിത്യം ഉണ്ടായിരുന്നെങ്കിലും മറ്റു പലര്‍ക്കും അത്യാവശ്യത്തിനുളള അറിവേ ശരഈഅത്തിന്‌ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ നിന്നും തര്‍ബിയത്തിന്റെ ശൈഖ്‌ സര്‍വ്വവിജ്ഞാന കോശമാകണമെന്ന വാദം അബദ്ധമാണെന്ന്‌ വ്യക്തമായില്ലേ (ഫുതൂഹാത്തുല്‍ ഇലാഹിയ്യ). എന്നാല്‍ ഒരു മുരീദ്‌ ശരീഅത്തിന്റെ ഇല്‍മില്‍ അഗാതപാണ്ഡ്യത്യം വേണമെന്ന്‌ ചിലര്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ ത്വരീഖത്തുല്‍ ബുര്‍ഹാനാണെന്നും ത്വരീഖത്തുല്‍ ഇശ്‌റാഖ്‌ ആ നിബന്ധനവെക്കുന്നില്ലെന്നും ഇബ്‌നുഅജീബ രേഖപ്പെടുത്തുന്നുണ്ട്‌. ഇമാം ഗസ്സാലി രേഖപ്പെടുത്തി: ഹഖിന്റെ മാര്‍ഗ്ഗം ഉദ്ദേശിക്കുന്ന ഒരു മുരീദിന്‌ അവന്റെ നിലയനുസരിച്ചുള്ള കര്‍മ്മങ്ങള്‍ക്കാകുന്ന കല്‍പ്പനകളും നിരോധനകളും നടപ്പിലാക്കാന്‍ പറ്റുന്ന രൂപത്തില്‍ ശരീഅത്തിന്റെ ഇല്‍മ്‌ കരസ്ഥമാക്കിയാല്‍ മതി. (ഖുലാസ). അഞ്ച്‌: ദീനിന്റെ ഭാഗമായ ഇഹ്‌സാന്‍ കരഗതമായാലേ ദീന്‍ പൂര്‍ത്തിയാകുകയുള്ളൂ എന്നും അതിന്‌ മഹത്തുക്കളുമായി സഹവസിക്കണം എന്നും ഇമാം നവവി (റ), ഇബ്‌നുഹജര്‍ അസ്‌ഖലാനി (റ), ഇമാം സര്‍ഹിന്ദി (റ) തുടങ്ങിയ മഹത്തുക്കള്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. മഹാനായ മുഹമ്മദ്‌ ബ്‌നു സുലൈമാനുല്‍ ബഗ്‌ദാദി (റ) പറയുന്നു: ഭൗതികമായി ഉന്നത പദവിയിലുള്ളവര്‍ക്കും ബിസിനസ്സുകാര്‍ക്കും ബറക്കത്തിന്‌ വേണ്ടിയും കടുത്തുപോയ ഹൃദയങ്ങളില്‍ നിന്നും അശ്രദ്ധത അകറ്റി ഹൃദയം തെളിഞ്ഞ്‌ ഭക്തിയുള്ളതായി അല്ലാഹുവിലേക്‌ മടങ്ങാനും സാവകാശം തൗബയിലേക്കും അതിനപ്പുറത്തേക്കും ഉയരാനും അവന്റെ തിന്മ കല്‍പിക്കുന്ന നഫ്‌സിന അവനറിയാതെ ശൈഖ്‌ എടുത്തുകളയാനും വേണ്ടി ദിക്‌റ്‌ കൊടുക്കുന്നത്‌ നല്ലതാണ്‌. ആദ്യമേ തന്നെ അവനെ പുറത്താക്കി എല്ലാ തിന്മകളും ഉപേക്ഷിച്ച്‌ തൗബ ചെയ്‌തു വന്നാലേ നിനക്ക്‌ ദിക്‌റ്‌ തരൂ. എന്ന്‌ പറഞ്ഞാല്‍ അവന്‍ സന്മാര്‍ഗ്ഗത്തില്‍ നിന്ന്‌ പിന്തിരിഞ്ഞു പോകുകയും ഒരു വേള അതവന്റെ നിരാശക്ക്‌ കാരണമാവുകയും ചെയ്യും. വരുന്നവരെ സ്വീകരിക്കുക എന്നത്‌ നബി (സ്വ) തങ്ങളുടെ ഭരണമാണ്‌. കാരണം ചില ഗ്രാമീണര്‍ നബി (സ്വ) തങ്ങളെ സമീപിച്ച്‌ സുബ്‌ഹി ഒഴിവാക്കി തന്നാല്‍ ഇസ്‌ലാം സ്വീകരിക്കാമെന്നും മറ്റു ചിലര്‍ വേറെ ചില നിബന്ധനകളോടെ ഇസ്‌ലാം സ്വീകരിക്കാം എന്ന്‌ വന്ന പറഞ്ഞപ്പോല്‍ നബി (സ്വ) തങ്ങള്‍ അത്‌ സ്വീകരിച്ചു. അവരെ സാവകാശം സന്മാര്‍ഗ്ഗത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ എത്തിക്കാന്‍ വേണ്ടിയായിരുന്നു അഥ്‌. അങ്ങനെ അവര്‍ പൂര്‍ണ്ണതയിലെത്തത്‌ എന്നത്‌ പ്രസിദ്ധമാണ്‌. ദാവൂദ്‌ നബി (അ) ചില തെമ്മാടികളോട്‌ കൂട്ടുകുടന്നത്‌ അനിഷ്‌ടമായി തോന്നി. തന്റെ ഉപദേശ സദദസ്സില്‍ നിന്നും അവരെ അകറ്റിയപ്പോള്‍ അല്ലാഹു ചോദിച്ചു: ഓ ദാവൂദ്‌! നല്ലവര്‍ക്ക്‌ താങ്കളുടെ ആവശ്യമില്ല. വളഞ്ഞവരെ താങ്കളൊട്ടും നന്നാക്കുന്നുമില്ല. പിന്നെയെന്തിനാ താങ്കളെ നിയോഗിച്ചത്‌? അങ്ങനെ ദാവൂദ്‌ നബി (അ) അവരേയും തന്റെ കൂടെ കൂട്ടി. തെമ്മാടികളും അക്രമികളും കാഫിറാണെന്ന വാദമുണ്ടെങ്കിലല്ലേ അവരെ അകറ്റേണ്ടതും അവരുടെ ആത്മീയ രോഗ ചികിത്സയില്‍ നിരാശരാവേണ്ടതുമുള്ളൂ. മാര്‍ഗ്ഗദര്‍ശനം തന്നെ ഇവര്‍ക്ക്‌ വേണ്ടിയല്ലേ നിര്‍ണ്ണയിച്ചത്‌. സാധാരണ മുസ്‌ലിംക ളോടുള്ള അദമ്യമായ വാല്‍സല്യവും കാരുണ്യവുമുള്ളതിനാല്‍ ഈ നല്ല ശൈലിയാണ്‌ മിക്കവാറും മിക്കവാറും മശാഇഖുകള്‍ അവരുടെ ശിഷ്യരോട്‌ സ്വീകരിച്ചത്‌. ഇത്‌ ഇമാം ശഅ്‌റാനി അവിടുന്നിന്റെ മിനനുല്‍ കുബ്‌റയില്‍ വിശദീകരിച്ചിട്ടുണ്ട്‌. (അല്‍ ഹദീഖത്തുന്നദിയ്യ ഫീ തരീഖത്തിന്നഖ്‌ശബന്ദിയ്യ). 

Friday, 6 December 2013

ബുധനാഴ്‌ചക്ക്‌ വല്ല ശ്രേഷ്‌ഠതയുമുണ്ടോ

ബുധനാഴ്‌ചക്ക്‌ വല്ല ശ്രേഷ്‌ഠതയുമുണ്ടോ?
ചിലര്‍ പുതിയ ഗ്രന്ഥങ്ങള്‍ തുടങ്ങാനും മറ്റും അന്നേ ദിവസം തെരെഞ്ഞെടുക്കുന്നതായി കാണുന്നു. 

                 ഉണ്ട്‌. മഹാനായ ജാബിര്‍ ബ്‌നു അബ്‌ദുല്ല (റ) യില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസില്‍ നബി (സ) തങ്ങള്‍ പറഞ്ഞു: ബുധനാഴ്‌ച തുടങ്ങപ്പെടുന്ന കാര്യം പൂര്‍ത്തിയാകും. (കശ്‌ഫുല്‍ ഖഫാ).


കുഞ്ഞ്‌ ജനിച്ച ഉടനെ എന്തെല്ലാമാണ്‌ സുന്നത്തുള്ളത്‌?

കുഞ്ഞ്‌ ജനിച്ച ഉടനെ എന്തെല്ലാമാണ്‌ സുന്നത്തുള്ളത്‌? ബാങ്കും ഇഖാമത്തും കൊടുക്കുന്നതിന്‌ ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ?

                   ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു : ആണായാലും പെണ്ണായാലും വലതു ചെവിയില്‍ ബാങ്കും ഇടത്‌ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്‌. മഹാനായ ഉമര്‍ ബ്‌നു അബ്‌ദുല്‍ അസീസ്‌ (റ) തനിക്ക്‌ കുഞ്ഞ്‌ ജനിച്ചപ്പോള്‍ അതിനെ ഒരു ശീലയില്‍ എടുത്ത്‌ വലതു ചെവിയില്‍ ബാങ്കും ഇടതില്‍ ഇഖാമത്തും കൊടുത്തു. (മുസന്നഫു അബ്‌ദുറസ്സാഖ്‌). ഇആനത്തിന്റെ രചയിതാവായ സയ്യിദുല്‍ ബകരി (റ) പറയുന്നു : കുട്ടിയുടെ വലതു ചെവിയില്‍ സൂറത്തുല്‍ ഇഖ്‌ലാസ്‌ ഓതല്‍ സുന്നത്താണ്‌. നബി (സ) തങ്ങള്‍ ഹുസൈന്‍ (റ) ന്റെ ചെവിയില്‍ സൂറത്തുല്‍ ഇഖ്‌ലാസ്‌ ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്‌. അതു പോലെ കുട്ടിയുടെ വലതു ചെവിയില്‍ `' (സൂറത്തുല്‍ ഖദ്‌ര്‍) ഓതലും സുന്നത്തുണ്ട്‌. ആലു ഇംറാനിലെ 32-മത്തെ ആയത്ത്‌ ഓതലും സുന്നത്താണ്‌. അതു പോലെ തന്നെ `തഹ്‌നീക്‌' സുന്നത്താണ്‌ (ഇആനത്ത്‌ 2/338). തഹ്‌നീക്‌ എന്നാല്‍ ഈത്തപ്പഴമോ മറ്റോ ചവച്ചരച്ചതിനു ശേഷം കുട്ടിയുടെ വായില്‍ വെച്ചു കൊടുക്കുക. ഈത്തപ്പഴം അല്ലെങ്കില്‍ മധുരമുള്ള എന്തുമാവാം. എന്നാല്‍ തീയില്‍ വേവിക്കാത്തതാവണം. തേനാണ്‌ മറ്റുള്ളതിനേക്കാള്‍ നല്ലത്‌. ഇമാം നവവി (റ) പറയുന്നു: മധുരം കൊടുക്കുന്നവന്‍ സ്വാലിഹീങ്ങളില്‍ പെട്ടവനും ബറക്കത്ത്‌ പ്രതീക്ഷിക്കുന്നവരില്‍ ഉള്‍പ്പെട്ടവനുമാകലാണ്‌ സുന്നത്ത്‌. അത്‌ സ്‌ത്രീയോ പുരുഷനോ ആകാം. അവര്‍ കുട്ടിയുടെ അരികിലുള്ളവര്‍ തന്നെയാകണമെന്നില്ല. (ശറഹു മുസ്‌ലിം).

Wednesday, 20 November 2013

നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുമോ?




നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുമോ?


           നബി (സ്വ) യുടെ വഫാത്തിന്‌ ശേഷം ജിബ്‌രീല്‍ (അ) ഭൂമിയിലേക്ക്‌ ഇറങ്ങുകയില്ല എന്നറിയിക്കുന്ന ``ഇത്‌ ഭൂമിയിലെ അവസാനത്തെ എന്റെ കാല്‍വെപ്പാണ്‌'' എന്ന ഹദീസ്‌ വളരെ ബലഹീനമാണ്‌. ഇനി ഈ ഹദീസ്‌ സ്വഹീഹായാല്‍ തന്നെ വഹ്‌യുമായി ഇറങ്ങുകയില്ലെന്നാണ്‌ അതിനര്‍ത്ഥം. കാരണം ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ ജിബ്‌രീല്‍ (അ) ഇറങ്ങുമെന്ന്‌ സ്വഹീഹായ ഹദീസുകള്‍ അറിയിക്കുന്നുണ്ട്‌. മാത്രമല്ല, ഖിയാമം നാളില്‍ ഈസാ നബി (അ) വരുമ്പോള്‍ ഈസാനബി (അ) യുടെ അടുക്കലും ജിബ്‌രീല്‍ (അ) വരുമെന്ന്‌ മുസ്‌ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസ്‌ തേടുന്നുണ്ട്‌. ഈ വിഷയം ഫതാവല്‍ ഹദീസിയ്യ 164 ല്‍ കാണാം.

Monday, 18 November 2013

അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന്‌ മുമ്പ്‌ നിസ്‌കരിക്കാമോ?


അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ മറമാടുന്നതിന്‌ മുമ്പ്‌ നിസ്‌കരിക്കാമോ?
അന്യനാട്ടില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ നിസ്‌കരിക്കുന്നതിന്‌ മറമാടലല്ല പരിഗണിക്കുന്നത്‌. മറിച്ച്‌ മയ്യിത്ത്‌ കുളിപ്പിക്കലാണ്‌ പരിഗണിക്കുന്നത്‌. മയ്യിത്തിനെ കുളിപ്പിച്ചിട്ടുണ്ടെങ്കില്‍ നിസ്‌കരിക്കാവുന്നതാണ്‌. (ഫത്‌ഹുല്‍മുഈന്‍)

സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ്‌ ഏറ്റവും ശ്രേഷ്‌ഠമായത്‌?




സ്വഫാ മര്‍വ്വ എന്നീ പര്‍വ്വതങ്ങളില്‍ ഏതാണ്‌ ഏറ്റവും ശ്രേഷ്‌ഠമായത്‌?
സ്വഫാ, മര്‍വ്വാ എന്നിവയില്‍ ഏറ്റവും ശ്രേഷ്‌ഠമായത്‌ ഏതാണെന്ന വിഷയത്തില്‍ പണ്ഡിത മഹത്തുക്കള്‍ ഏകോപിതരല്ല. ഇബ്‌നു ഹജറുല്‍ ഹൈതമി (റ) പറയുന്നത്‌ `സ്വഫ'യാണ്‌ എറ്റവും ശ്രേഷ്‌ഠമാക്കപ്പെട്ടത്‌. മുഹമ്മദ്‌ റംലി (റ) പറയുന്നത്‌ ഏറ്റവും ശ്രേഷ്‌ഠത മര്‍വ്വാക്കാണെന്നാണ്‌. (ഫത്‌ഹുല്‍ അലിയ്യ്‌ 903).

Sunday, 4 August 2013

كيف تصلى صلاة التسابيح


كيف تصلى صلاة التسابيح 

فضلها

مكفرة لعشرة أنواع من الذنوب:

غفر الله لك الذنب أوله 

غفر الله لك الذنب آخره 

غفر الله لك الذنب قديمه 

غفر الله لك الذنب حديثه 

غفر الله لك الذنب خطأه 

غفر الله لك الذنب عمده 

غفر الله لك الذنب صغيره

غفر الله لك الذنب كبيره 

غفر الله لك الذنب سره 

غفر الله لك الذنب علانتيه



وقد ورد أنها مكفرة للذنوب ، مفرجة للكروب ، ميسرة للعسير ، يقضى الله بها الحاجات ، ويؤمن الروعات ويستر العورات 


كيفية هذه الصلاة 

أن تصلى أربع ركعات ( أى بتسليمة واحدة )

فى كل ركعة تقرأ بفاتحة الكتاب وسورة ( أى سورة تختارها )

بعد القراءة مباشرة وقبل الركوع تقول وأنت قائم هذه التسبيحات( سبحان الله + الحمد لله + لا إله إلا الله + الله أكبر ) كل واحدة 15 مرة

ثم تركع وبعد التسبيح المعتاد فى الركوع تقول ( التسبيحات المذكورة ) 10 مرات 

ثم ترفع رأسك من الركوع قائلا ًًََُ : سمع الله لمن حمده …..إلخ ثم تقول ( التسبيحات المذكورة ) 10 مرات 

ثم تهوى ساجدا ً وبعد التسبيح المعتاد فى السجود تقول ( التسبيحات المذكورة ) 10 مرات 

ثم ترفع رأسك من السجود بين السجدتين بعد الدعاء المعتاد فتقول ( التسبيحات المذكورة ) 10 مرات 

ثم تسجد وبعد التسبيحات المعتادة فى السجود تقول ( التسبيحات المذكورة ) 10 مرات 

ثم ترفع رأسك من السجود وأنت جالس القرفصاء فى الاستراحة الخفيفة المأثورة بين السجود والقيام فتقول ( التسبيحات المذكورة ) 10 مرات 

فذلك 75 مرة فى كل ركعة 

وتفعل ذلك 4 مرات أى فى الركعات الأربعة فيكون 300 تسبيحة 

تأكيد فعلها


قال رسول الله – صلى الله عليه وعلى آله وسلم – للعباس – رضى الله عنه وعن المؤمنين - 

" إن استطعت أن تصليها فى كل يوم مرة فافعل وإن لم تستطع ففى كل جمعة مرة ، فإن لم تفعل ففى كل شهر مرة ، فإن لم تفعل ففى كل سنة مرة ، فإن لم تفعل ففى عمرك مرة "


دعاؤها


- وزاد الطبرانى : فإذا فرغت فقل بعد التشهد وقبل السلام .

" اللهم إنى أسألك توفيق أهل الهدى ، وأعمال أهل اليقين ، ومناصحة أهل التوبة ، وعزم أهل الصبر ، وجد أهل الخشية ، وطلب أهل الرغبة ، وتعبد أهل الورع ، وعرفان أهل العلم حتى أخافك .

اللهم إنى أسألك مخافة تحجزنى عن معاصيك ، حتى أعمل بطاعتك عملا ً استحق به رضاك وحتى أناصحك بالتوبة خوفا ً منك ، وحتى أخلص لك فى النصيحة حبا ً لك ، وحتى أتوكل عليك فى الأمور كلها ، حسن ظنى بك ، سبحان خالق النور " .

- ثم يزيد بعد ذلك ما شاء من دعاء بما أهمه .


القراءة فى الركعات 


- ويستحسن أن يقرأ فى هذه الركعات الأربع بعد الفاتحة بسورة مما جاء أنها تعدل نصف أو ثلث ربع القرآن ليحصل أكبر قدر من الثواب .

فمثلا ً يقرأ فى الأولى ( الزلزلة ) والثانية ( الكافرون ) والثالثة ( النصر ) والرابعة ( الإخلاص ) .


فى عدد التسبيحات سر

إنها 300 تسبيحة فى الصلاة ، فلا ينبغى الزيادة عليها لأن للعدد سرا َ خاصا 

صلاتها جماعة 

وكما تجوز هذه الصلاة انفرادا ً تجوز فى جماعة 


منقول للفائدة

Saturday, 3 August 2013

പെരുന്നാള്‍ നിസ്ക്കാരത്തിന്‍റെ രൂപം




പെരുന്നാള്‍ നിസ്ക്കാരത്തിന്‍റെ രൂപം 


                       ചെറിയ പെരുന്നാള്‍ നിസ്ക്കാരം ഞാന്‍ ( ജമാഅത്തായി) നിസ്ക്കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് തക്ക്ബീറത്തുല്‍ ഇഹ്റാം കെട്ടുക. വജ്ജഹത്തു ഓതുക. ശേഷം ഏഴു തക്ക്ബീര്‍ ചൊല്ലുകയും ഓരോന്നിനും കൈകള്‍ തോളിനു നേരെ ഉയര്‍ത്തി നെഞ്ചിനു താഴെ കെട്ടുകയും ചെയ്യുക.തക്ക്ബീറുകള്‍ക്കിടയില്‍
                                         سبحانالله والحمد لله 
ولا إله إلا الله والله أكبر 
എന്ന് പറയണം 
                         ഈ തക്ക്ബീറുകള്‍ മഅമൂമുകളടക്കം  ഉറക്കെയും  ഇടവേള ദിക്കര്‍ പതുക്കെയും പറയണം. ദിക്കറ് ഉപേക്ഷിക്കല്‍ കറാഹത്ത്  ആണ്. ശേഷം അഊതു ഉള്‍പ്പെടെ ഫാത്തിഹ  ഓതണം. ഇമാം ഉറക്കെയാണ് ഓതേണ്ടത്. ശേഷം സൂറത്ത് ഓതണം. സൂറത്തുല്‍ ഖാഫ് അല്ലെങ്കില്‍ സൂറത്തുല്‍ അഅല ഓതല്‍ സുന്നത്താണ്. രണ്ടാം റക്ക്അത്തില്‍ ഏഴു  തക്ക്ബീര്‍ ആണ് ചൊല്ലേണ്ടത് ഇതില്‍ സൂറത്തുല്‍ ഇഖ്തബറ അല്ലെങ്കില്‍ സൂറത്തുല്‍ ഗാശിയ ഓതല്‍ സുന്നത്താണ്. 
             റക്ക്അത്തു കളുടെ തുടക്കത്തിലേ ഏഴും അഞ്ചും  തക്ക്ബീറുകള്‍ സുന്നത്താണ്. അത് വിട്ടുപോയതിന്‍റെ പേരില്‍ സഹ് വിന്‍റെ സുജൂദില്ല. (തുഹ്ഫ 3/43) ഒന്നാം റക്ക്അത്തിന്‍റെ തക്ക്ബീര്‍ മറന്നു ഫാത്തിഹ ആരംഭിച്ചാല്‍ തക്ക്ബീറിലേക്ക് മടങ്ങാന്‍ പാടില്ല. എന്നാല്‍ രണ്ടാം റക്ക്അത്തില്‍ പന്ത്രണ്ട്തക്ക്ബീര്‍ കൊണ്ടുവന്ന് അതിനെ വീണ്ടെടുക്കാം. അത് നിര്‍ബന്ധമില്ല. മഅമൂമിന്‍റെ  തക്ക്ബീര്‍ പൂര്‍ത്തിയാകുന്നത്തിനു മുമ്പ് ഇമാം ഫാതിഹ ആരംഭിച്ചാല്‍ ബാക്കിയുള്ള  തക്ക്ബീര്‍ ചൊല്ലാതെ  മഅമൂം ഇമാമിന്‍റെ ഓത്ത് ശ്രദ്ധിക്കുകയാണ് വേണ്ടത്.
                      നിസ്കാരാനന്തരം രണ്ട് ഖുത്തുബകളുണ്ട്.അത് ജുമുഅയുടെ ഖുത്തുബകള്‍ പോലെയാണ്. ഒന്നാം ഖുത്തുബ ഒന്‍പത്  തക്ക്ബീറുകള്‍ കൊണ്ടും രണ്ടാമത്തേത്‌ ഏഴ് തക്ക്ബീറുകള്‍ കൊണ്ടു തുടങ്ങലും ഇടയില്‍  തക്ക്ബീറുകള്‍ ആവര്‍ത്തിക്കലും സുന്നത്താണ്.




Related Posts Plugin for WordPress, Blogger...