നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 28 December 2015

ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.)

മാണിക്യപൂരിന്‍ നിറദീപം




                    ഹിജ്‌റ 910 ജുമാദുല്‍ ആഖിര്‍ 10 വെള്ളിയാഴ്‌ച ദിവസം രാത്രി സമയത്താണ്‌ ഖുത്വുബുല്‍ അഖ്‌ത്വാബ്‌ അല്‍ ഫര്‍ദുല്‍ മജീദ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ ശാഹുല്‍ ഹമീദ്‌ മീറാന്‍ മുഹ്‌യിദ്ദീന്‍ ഗഞ്ചുസവാഈ ഗഞ്ചു ബഖ്‌ശ്‌ (ഖു.സി.) തങ്ങളവര്‍കള്‍ ഭൂജാതനായത്‌. ലോകത്തിന്റെ നേതാവ്‌ `സയ്യിദുല്‍ വുജൂദ്‌' മുഹമ്മദ്‌ റസൂലുല്ലാഹി (സ്വ) യിലേക്ക്‌ ചെന്നെത്തുന്ന മഹനീയ പരമ്പരയിലെ ഒരു കണ്ണിയാണ്‌ മഹാനുഭാവന്‍. ഖുറൈശി തറവാട്ടില്‍ ഹാശിം വംശത്തിലെ അംഗമായി ഗൗസുല്‍ അഅ്‌ളം മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനി (ഖു.സി) മഹാനവര്‍കളുടെ സന്താന പരമ്പരയിലെ പതിനൊന്നാം തലമുറയിലെ പൗത്രനാണ്‌ പിതാവ്‌ അശ്ശൈഖ്‌ അസ്സയ്യിദ്‌ അബൂയൂസുഫ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.). അസ്സയ്യിദ്‌ ഹമീമുദ്ദീന്‍ (ഖു.സി) അവര്‍കളുടെ പുത്രിയാണ്‌ ഉമ്മ ഫാത്വിമ (റ). സച്ചരിതരായ മാതാപിതാക്കളിലൂടെ അലഹബാദിനടുത്ത `മാണിക്യപ്പൂര്‍' എന്ന നാട്ടിലാണ്‌ പിറന്ന്‌ വീണത്‌. മഹാനവര്‍കളുടെ ജനനത്തിന്‌ മുമ്പ്‌ സയ്യിദ്‌ യൂസുഫ്‌ എന്ന പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ആ കുട്ടി മണ്‍മറഞ്ഞു. ആ ഓമനക്കുഞ്ഞിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുമ്പോള്‍ ഒരശരീരി കേട്ടു. ``എന്റെ അടിമകളേ! നാം ദയാപൂര്‍വ്വം തന്നുവെങ്കിലും നമ്മുടെ നീതിപ്രകാരം തിരിച്ചുവാങ്ങിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ക്ഷമിക്കുക. അതിനേക്കാള്‍ ഉത്തമനായ ഒരു സന്താനത്തെ നാം നിങ്ങള്‍ക്ക്‌ നല്‍കുന്നതാണ്‌. ആ കുട്ടി ലോകത്തിന്റെ ഗൗസ്‌ ആയിരിക്കും. ഇതുകേട്ട ദമ്പതികള്‍ അത്യധികം സന്തോഷിക്കുകയും അല്ലാഹുവിനെ സ്‌തുതിക്കുയും ചെയ്‌തു.
ഗര്‍ഭത്തില്‍ തന്നെ കറാമത്തുകള്‍
        ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ പിതാവ്‌ ഹസ്സന്‍ ഖുദ്‌സി (ഖു.സി.) ക്ക്‌ കലശലായ രോഗം പിടിപെടുകയും ദൈനംദിനം വര്‍ദ്ധിക്കുകയും ചികിത്സ ഫലശൂന്യമാവുകയും ചെയ്‌തു. ഈ അവസരം ഇബ്‌ലീസ്‌ വേഷം മാറി വന്ന്‌ അവിടെ നിന്നവര്‍ കേള്‍ക്കേ പിതാവിനോട്‌ പറഞ്ഞു: നിങ്ങളുടെ ഭാര്യ ഗര്‍ഭം ധരിച്ച കുട്ടിയുടെ ലക്ഷണക്കേട്‌ കൊണ്ടാണ്‌ ഈ ഭയങ്കര രോഗം നിങ്ങള്‍ക്ക്‌ പിടിപെട്ടത്‌. ഇത്‌കേട്ട്‌ അങ്ങേയറ്റം വിഷമത്തിലാണ്ട്‌ പോയ പ്രിയമാതാവിനോട്‌ ഗര്‍ഭസ്ഥ ശിശു വിളിച്ചു പറഞ്ഞു. മാതാവേ, നിങ്ങള്‍ വിഷമിക്കരുത്‌. അല്ലാഹു നിങ്ങളെ സഹായിക്കുകയും പിതാവിന്റെ രോഗം ഉടന്‍ സുഖപ്പെടുകയും ചെയ്യുന്നതാണ്‌. ഈ വിവരം മഹതി തന്റെ ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ അവര്‍ അത്യധികം സന്തോഷഭരിതരായി. അന്ന്‌ തന്നെ പിതാവിന്റെ രോഗവും മാറി. ഗര്‍ഭസ്ഥ ശിശുവിന്‌ 7 മാസം പ്രായമായപ്പോള്‍ നാട്ടിലാകെ വരള്‍ച്ച പിടിപെട്ടു. അങ്ങനെ മൂന്ന്‌ ദിവസം മാതാപിതാക്കള്‍ക്ക്‌ ഭക്ഷണം ലഭിക്കാതെ വന്നു ഉടന്‍ ഗര്‍ഭസ്ഥശിശു പ്രിയ മാതാവിന്‌ അറിയിപ്പ്‌ കൊടുക്കുന്നു. ഓ, പ്രിയ ഉമ്മാ, നിങ്ങള്‍ കലം അടുപ്പില്‍ വെക്കുക. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കപ്പെടുന്നതാണ്‌. കുട്ടിയുടെ പ്രവചനം പുലര്‍ന്നു. പാത്രത്തില്‍ നിറച്ചും ഭക്ഷണങ്ങള്‍. അവര്‍ വിശപ്പ്‌ മാറുവോളം ഭക്ഷിച്ചു. ഒട്ടും കുറഞ്ഞിട്ടില്ല. തുടര്‍ന്ന്‌ ആ നാട്ടുകാര്‍ മുഴുവനും അതുകൊണ്ട്‌ വിശപ്പടക്കി. അവര്‍ അല്ലാഹുവിനെ സ്‌തുതിച്ചു.
        ഒരിക്കല്‍ രാത്രി തഹജ്ജുദ്‌ നിസ്‌കരിക്കാന്‍ വെള്ളം കോരാന്‍ കിണറിനരികിലെത്തിയ പ്രിയമാതാവിന്റെ കൈയില്‍ നിന്നും തൊട്ടി കിണറ്റില്‍ വീണു. ഇനി എന്ത്‌ മാര്‍ഗ്ഗമെന്ന്‌ ആലോചിച്ച്‌ തന്റെ തഹജ്ജുദ്‌ മുടങ്ങിപ്പോകുമോ എന്ന്‌ വ്യാകുലപ്പെട്ട്‌ മനസ്സ്‌ വിങ്ങാന്‍ തുടങ്ങിയപ്പോള്‍ ഗര്‍ഭസ്ഥ ശിശു: ഓ ഉമ്മ, നിങ്ങള്‍ വിഷമിക്കേണ്ട, ഉടന്‍ തന്നെ ഉമ്മ നോക്കുമ്പോള്‍ തന്റെ കാലിനരികില്‍ വെള്ളം നിറഞ്ഞ തൊട്ടി. അത്ഭുതപ്പെട്ടു കൊണ്ട്‌ അതിലുപരി സന്തോഷത്തോടെ മഹതി അല്ലാഹുവിനെ നമിച്ചു.
ഫാത്വിമ ബീവി (റ) യുടെ ആറാം മാസം ഒരിക്കല്‍ ഖിള്വ്‌ര്‍ നബി (അ) പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ഓ ഫാത്വിമ: നിങ്ങളുടെ ഉദരത്തിലെ കുഞ്ഞ്‌ ഒരു ഖുത്വുബ്‌ ആണ്‌. നിരവധി വിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷം കുട്ടിക്ക്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഗര്‍ഭാവസ്ഥയില്‍ തന്നെ അത്ഭുതങ്ങളുടെ കലവറയായി മാറി മാണിക്യം. ജീവരാശിക്ക്‌ മൊത്തവും സന്മാര്‍ഗ്ഗം നല്‍കി ഹഖിലേക്ക്‌ വഴി നടത്തിയ ആത്മജ്ഞാന ജ്യോതിയാണ്‌ നാഗൂര്‍ദാന പ്രഭു.
മഹാത്ഭുതങ്ങളുമായി എ.ഡി. 1489 ല്‍ കുഞ്ഞ്‌ പ്രസവിക്കപ്പെട്ടു. കുഞ്ഞിനെ ഖിള്വ്‌ര്‍ (അ) കൈയിലെടുത്തു. തിരുനാവാല്‍ വാങ്ക്‌ കൊടുത്തു. സയ്യിദ്‌ അബ്‌ദുല്‍ഖാദിര്‍ എന്ന്‌ നാമകരണം ചെയ്‌തു. കൂടെയുണ്ടായിരുന്ന ഇല്‍യാസ്‌ നബി (അ) മൂന്ന്‌ പ്രാവശ്യം നാമമുച്ചരിച്ച്‌ ഇരുവരും അപ്രത്യക്ഷരായി.
ശൈശവ ദശയിലെ മഹാത്ഭുതങ്ങള്‍
ഒരു റമളാന്‍ മാസം. കാര്‍മേഘാവൃതമായ ആകാശമായതിനാല്‍ പിറ കാണാന്‍ സാധിക്കാതെ ജനങ്ങള്‍ വിഷമിച്ച സന്ദര്‍ഭം., ഉറങ്ങി എണീറ്റ ഉടനെ മുലകുടി ശീലമാക്കിയ കുട്ടിക്ക്‌ പ്രിയമാതാവ്‌ എത്ര മുലയൂട്ടാന്‍ ശ്രമിച്ചിട്ടും കുടിക്കാതെ വന്നപ്പോഴാണ്‌ കാര്യം ബോധ്യപ്പെട്ടത്‌. ഈ വിവരം ജനങ്ങളെ അറിയിക്കുകയും അന്ന്‌ നോമ്പാണെന്ന്‌ വിധി പ്രഖ്യാപിക്കുകയും ചെയ്‌തു. കുട്ടിയെ കാണാന്‍ വരുന്നവര്‍ കുഞ്ഞിനെ എടുത്ത്‌ ഈ കുഞ്ഞ്‌ മുഖേന ഞങ്ങളുടെ വിഷമങ്ങള്‍ പരിഹരിക്കേണമേ എന്ന്‌ പറയുകയും ഉടന്‍ കാര്യവിജയം നേടുകയും ചെയ്‌തിരുന്നു.
ബാല്യകാലം
ബാല്യകാല ജീവിതം തന്നെ സംശുദ്ധവും സൂക്ഷ്‌മവുമായിരുന്നു. സാധാരണ ബാലന്മാരെ പോലെ വിനോദത്തിലേര്‍പ്പെടുന്ന പ്രകൃതമില്ലായിരുന്നു. മറ്റ്‌ കുട്ടികള്‍ കളിക്കുന്ന സന്ദര്‍ഭത്തില്‍ കുഞ്ഞ്‌ അബ്‌ദുല്‍ഖാദിര്‍ ഏതെങ്കിലും വൃക്ഷച്ചുവട്ടിലിരുന്ന്‌ നീലാകാശത്തെ നോക്കിയ വണ്ണം ഇലാഹീ ചിന്തയില്‍ വ്യാപൃതനായിരുന്നു. ഇങ്ങനെ ഒരിക്കല്‍ ഒരു വൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്നനായിരിക്കുന്ന കുട്ടിയെ സമീപിച്ച്‌ വായ തുറക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടു. കുട്ടി വായ തുറന്നപ്പോള്‍ മൂന്ന്‌ പ്രാവശ്യം തന്റെ ഉമിനീര്‌ കുട്ടിയുടെ വായയിലേക്ക്‌ പകര്‍ന്നു. ശുഭ്രവസ്‌ത്രധാരിയായ ആ മാന്യദേഹത്തോട്‌ നിങ്ങള്‍ ആരെന്ന്‌ ചോദിച്ചപ്പോള്‍ ഞാനാണ്‌ ഖിള്വ്‌ര്‍ (അ) എന്ന്‌ പ്രതിവചിച്ചു. ഇതിന്‌ ശേഷവും പലതവണ ഖിള്വ്‌ര്‍ (അ) മായി സംഗമിച്ചിട്ടുണ്ട്‌.
വിദ്യഭ്യാസം
ബാലനായ ശൈഖവര്‍കള്‍ വിദ്യാഭ്യാസം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം, ഭൂഗോളം,ഗണിതം, തത്ത്വം, തര്‍ക്കം തുടങ്ങി സര്‍വ്വ വിജ്ഞാനങ്ങളിലും അവഗാഹം നേടിയിരുന്നു. കുട്ടിക്കാലം മുതല്‍ക്ക്‌ വളരെ കുറച്ച്‌ മാത്രം സംസാരിക്കുന്ന ശീലമായിരുന്നു. ഈ പഠനപ്രായത്തിലും സംസാരം, ഭാവന, പ്രവൃത്തി എന്നിവകളില്‍ ഒരൂ സ്വൂഫിയെ പോലെയായിരുന്നു. ദിവസം കഴിയുന്തോറും അല്ലാഹുവിനെ അറിയാനുള്ള ആഗ്രഹം വര്‍ദ്ധിച്ചുവരികയും അതിനായി ഒരു വഴികാട്ടിയെ അന്വേഷിക്കുകയും അതിനുള്ള വഴികള്‍ പ്രിയ മാതാപിതാക്കള്‍ ഒരുക്കി കൊടുക്കുകയും ചെയ്‌തു. അങ്ങനെ ഹിജ്‌റ 928 ജുമാദുല്‍ആഖിര്‍ ഒരു തിങ്കളാഴ്‌ച ഗുരുവിനെ തേടി യാത്ര പുറപ്പെട്ടു. പതിനെട്ട്‌ വയസ്സായ മഹാനവര്‍കള്‍ തന്റെ മാതാപിതാക്കളും സുഹൃത്തുക്കുളും കൂട്ടുകുടുംബവും നാട്ടുകാരും സര്‍വ്വരും തന്റെ മുമ്പില്‍ ഒരു നിഴല്‍ പോലെയായി. അല്ലാഹ്‌ എന്ന പരമലക്ഷ്യം പ്രാപിക്കാനുള്ള ചിന്ത മികച്ചുവന്നു.
     ഈ സാത്ത്വിക ജീവിതം ഏവര്‍ക്കും മാതൃകാപരമാണ്‌. ഇലാഹിലേക്കുള്ള പ്രയാണത്തിന്‌ വിഘ്‌നം സൃഷ്‌ടിക്കുന്നത്‌ എന്താണെങ്കിലും അതിന്‌ പുല്ലുവില പോലും കല്‍പ്പിക്കാന്‍ പാടില്ല. പ്രാപ്‌തനായ ഗുരു എവിടെയാണെങ്കിലും മൈലുകള്‍ താണ്ടിയാണെങ്കിലും കണ്ടെത്തിക്കുക. ജ്ഞാനികള്‍ എന്ന അവകാശവാദവുമായി നടക്കുന്ന അല്‍പജ്ഞാനികള്‍ ഈ സാത്ത്വിക ജീവിതം പഠിച്ചിരുന്നുവെങ്കില്‍ അവരുടെ ജീവിതവും ധന്യമാകുമായിരുന്നു. ഹിജ്‌റ 928 ന്‌ ശേഷം ശൈഖിനെ തേടി പുറപ്പെട്ടത്‌ സാധാരണ വ്യക്തിയല്ല. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ സ്വാര്‍ത്ഥത ഒഴിവാക്കി നല്ല മനസ്സോടെ ചിന്തിക്കു. പരിവര്‍ത്തനത്തിന്‌ വിധേയരാകാം. ഈ യാത്രയില്‍ ലഭിച്ച സഹയാത്രികരായ ബാലിഗ്‌ നാട്ടുകാരനായ മുഈനുദ്ദീനോട്‌ ശൈഖവര്‍കള്‍ ഉപദേശിച്ചു. അല്ലാഹുവിനെ ഭയപ്പെടുക. ഇത്‌ എപ്പോഴും വേണ്ട കാര്യമാണ്‌. ഇസ്‌ലാമിന്റെ രണ്ട്‌ വശങ്ങളിലെ ഉള്ളും പുറവും രണ്ടും സംശുദ്ധമാക്കണം. ഇങ്ങനെ ശരീഅത്തും ത്വരീഖത്തും സമന്വയിപ്പിക്കലാണ്‌ പരിപൂര്‍ണ്ണ ദീനുല്‍ഇസ്‌ലാമെന്ന അറിവ്‌ ലോകത്തിന്‌ പഠിപ്പിച്ചു.
      ദീര്‍ഘനാള്‍ യാത്ര ചെയ്‌ത്‌ ഗ്വാളിയാറിലെ നിരവധി ശിഷ്യഗണങ്ങളുടെ ആത്മീയ കേന്ദ്രവും തന്റെ ആത്മീയ ഗുരുവുമായ അശ്ശൈഖ്‌ അസ്സയ്യിദ്‌ മുഹമ്മദുല്‍ ഗൗസ്‌ (ഖു.സി.) ന്റെ സവിധത്തിലെത്തി ബൈഅത്ത്‌ ചെയ്‌തു. പിന്നീടുള്ള ഓരോ നിമിഷങ്ങളും അവര്‍ണ്ണനീയമായിരുന്നു. ആത്മീയജ്ഞാനമധു കുടിച്ച്‌ പരമാനന്ദം കാണുന്ന അത്ഭുത നിമിഷങ്ങളായിരുന്നു. ശിഷ്യന്റെ തികവും മികവും ലക്ഷ്യത്തിലേക്കെത്തിക്കാന്‍ ഗുരുവിന്‌ അനായാസകരമായി. ആ ആത്മീയ പൂന്തോപ്പില്‍ നീണ്ട പത്ത്‌ വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ അല്ലാഹുവിനെ വേണ്ടവിധം അറിഞ്ഞ്‌ ലക്ഷ്യം കൈവരിച്ച ശിഷ്യനെ തന്റെ ഖിലാഫത്ത്‌ നല്‍കിയും അനുഗ്രഹിച്ചും നാനൂറില്‍ പരം ഫഖീറുമാരോടൊപ്പം ശൈഖ്‌ ശാഹുല്‍ ഹമീദ്‌ (ഖു. സി.) വ്യസനത്തോടെ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. നാട്ടിലെത്തിയ പ്രിയ മാതാവിനേയും പിതാവിനേയും കണ്ട്‌ അനുഗ്രഹം വാങ്ങി. ഹജ്ജ്‌ കര്‍മ്മത്തിനായി ഹറം ശെരീഫിലെത്തി. നീണ്ട ഏഴ്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. തുടര്‍ന്ന്‌ കപ്പല്‍മാര്‍ഗ്ഗം കണ്ണൂര്‍, കോഴിക്കോട്‌, പൊന്നാനി, മാലിദ്വീപ്‌, സിലോണ്‍ തുടങ്ങി പല സ്ഥലങ്ങളിലൂടെയും യാത്ര ചെയ്‌ത്‌ നാഗവൃക്ഷങ്ങളുടെ നാടായ നാഗൂര്‍ എന്ന ദേശത്തെത്തി താമസമാക്കി. നാട്ടിലെത്തിയ സുന്ദരനായ യുവാവിനെ വിവാഹാലോചന നടത്തിയ മാതാപിതാക്കളോട്‌ `എന്റെ ഹൃദയത്തില്‍ അല്ലാഹുവിന്‌ മാത്രമേ സ്ഥാനമൂള്ളൂ' എന്ന്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
അത്ഭുതബാലന്‍ യൂസുഫ്‌ ജനിക്കുന്നു
      ലാഹോര്‍ നഗരത്തിലെ ഏറ്റവും വലിയ ധനാഡ്യനും മാര്‍ഗ്ഗജ്ഞാനിയുമായിരുന്നു നൂറുദ്ദീന്‍ മുഫ്‌തി. നിരവധി സുഖസൗകര്യങ്ങള്‍ ഉണ്ടെങ്കിലും മദ്ധ്യവയസ്‌കനായിട്ട്‌ പോലും ഒരു കുഞ്ഞിക്കാല്‌ കാണാത്തതിനാല്‍ അതീവദുഃഖിതനായിരുന്നു. പല മഹാന്മാര്‍ക്കും ദീര്‍ഘകാലം സേവനം ചെയ്‌ത്‌ ദുആ ചെയ്യിപ്പിച്ചു. നിങ്ങള്‍ക്ക്‌ സന്താനമില്ലായെന്ന്‌ വരെ ചില മഹാന്മാര്‍ പറഞ്ഞിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ ശാഹുല്‍ ഹമീദ്‌ (ഖു.സി.) തങ്ങളുടെ പേരും പ്രശസ്‌തിയും അറിഞ്ഞ മഹാനവര്‍കള്‍ ഒരിക്കല്‍ തങ്ങളെ സമീപിച്ച്‌ പാദങ്ങളില്‍ മുഖമമര്‍ത്തി കണ്ണുനീര്‍ വാര്‍ത്തു കൊണ്ട്‌ സന്താനഭാഗ്യത്തിന്‌ വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെട്ടു. മഹാനായ നൂറുദ്ദീന്‍ മുഫ്‌തിയുടെ വിഷമം മനസ്സിലാക്കിയ തങ്ങളവര്‍കള്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കുലമഹിമയും പരിശുദ്ധിയും അറിഞ്ഞ തങ്ങളവര്‍കള്‍ തന്റെ ഇന്ദ്രിയത്തില്‍ നിന്നും അവര്‍ക്ക്‌ ഒരു സന്താനത്തെ നല്‍കാന്‍ തീരുമാനിച്ചു. ചിന്താനിമഗ്നനായി അല്‍പനേരം തല കുനിച്ചിരുന്ന ശേഷം മുഫ്‌തിയവര്‍കളോട്‌ ശൈഖവര്‍കള്‍ വെറ്റിലടക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശൈഖവര്‍കള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ച്‌ അത്‌ വായിലിട്ടു. കുറച്ച്‌ സമയം ധ്യാനത്തിലിരുന്ന ശേഷം തന്റെ വായിലെ വെറ്റിലടക്ക എടുത്ത്‌ നൂറുദ്ദീന്‍ മുഫ്‌തിക്ക്‌ കൊടുത്തു. ഭാര്യയുടെ വായിലിട്ട്‌ പെട്ടെന്ന്‌ വിഴുങ്ങാന്‍ നിര്‍ദ്ദേശിച്ചു. മഹതി അപ്രകാരം ചെയ്‌തു. ശേഷം ഇതിലൂടെ നിങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ്‌ ലഭിക്കുമെന്നും എന്റെ മരണപ്പെട്ട സഹോദരന്‍ യൂസുഫിന്റെ പേര്‌ കുട്ടിക്ക്‌ നല്‍കണമെന്നും ആവശ്യപ്പെട്ടു. അഞ്ച്‌ വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുമെന്നും ഏഴാം വയസ്സില്‍ തന്റെ പിതാവാരെന്ന്‌ അന്വേഷിക്കുമെന്നും തനിക്ക്‌ തന്റെ പിതാവ്‌ എന്താണ്‌ ഹദ്‌യ നല്‍കിയതെന്ന്‌ ചോദിക്കുമ്പോള്‍ ഈ മിസ്‌വാക്കിനെ കൊടുക്കണമെന്നും എന്റെയടുക്കല്‍ വരാന്‍ സമ്മതം ചോദിച്ചാല്‍ നിങ്ങള്‍ അനുവദിക്കണമെന്നും പറഞ്ഞ്‌ ശൈഖവര്‍കള്‍ യാത്ര പറഞ്ഞു. ശേഷം കുട്ടി ജനിക്കുകയും പ്രസ്‌തുത നാമകരണം ചെയ്യപ്പെടുകയും ഏഴ്‌ വയസ്സായപ്പോള്‍ പിതാവിനെ അന്വേഷിക്കുകയും മാതാപിതാക്കളുടെ സമ്മതത്തോടെ നാഗൂര്‍ പട്ടണത്തിലെത്തുകയും ചെയ്‌തു.
മരിച്ചവരെ ജീവിപ്പിക്കുന്നു
     ഒരിക്കല്‍ ശൈഖ്‌ ശാഹുല്‍ ഹമീദ്‌ തങ്ങള്‍ (ഖു.സി.) തന്റെ ശിഷ്യഗണങ്ങളുമായി ബല്‍ഖ പ്രദേശത്ത്‌ എത്തിയപ്പോള്‍ മുഈനുദ്ദീന്‍ ബല്‍ഖ എന്ന പണ്‌ഡിതന്‍ തന്റെ മാതാവിന്റെ മരണവാര്‍ത്തയില്‍ അങ്ങേയറ്റം വിഷമിച്ചിരിക്കുകയായിരുന്നു. ശൈഖവര്‍കളെ സമീപിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു: എനിക്കും എന്റെ പ്രിയമാതാവിനുമിടയില്‍ പല വാഗ്‌ദാനങ്ങളുമുണ്ടായിരുന്നു. അവകള്‍ നിറവേറ്റുന്നത്‌ വരെ എന്റെ മാതാവ്‌ മരണപ്പെട്ടില്ലായിരുന്നുവെങ്കില്‍ നന്നായിരുന്നേനെ. ശൈഖവര്‍കള്‍ മുഈനുദ്ദീനെയും കൂട്ടി മാതാവിന്റെ ഖബ്‌റിന്ററികില്‍ ചെന്ന്‌ ഒരു മറയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ശൈഖവര്‍കള്‍ പറഞ്ഞു: അല്ലാഹുവിന്റെ അനുമതിയോടെ മുഈനുദ്ദീന്റെ ഉമ്മ ജീവിക്കട്ടെ! എന്തൊരത്ഭുതം! ഖബ്‌ര്‍ പിളര്‍ന്നു. ഉമ്മ പുറത്തേക്ക്‌ വന്നു. മകനുമായി മണിക്കൂറുകല്‍ സംസാരിച്ചു. വാഗ്‌ദാനങ്ങള്‍ നിറവേറ്റി. സംസാരം പൂര്‍ത്തിയായപ്പോള്‍ ഖബറിലേക്ക്‌ പ്രവേശിക്കൂ എന്ന്‌ പറഞ്ഞു.
ശൈഖിന്‌ വിഷം കൊടുക്കുന്നു
     ശൈഖവര്‍കളെ വധിക്കാന്‍ തീരുമാനിച്ച്‌ നാട്ടുരാജാവ്‌ ഒരു വന്‍സല്‍ക്കാരം തയ്യാറാക്കി. തങ്ങളെ സമീപിച്ച്‌ രാജാവ്‌ പറഞ്ഞു. നിങ്ങളും ശിഷ്യഗണങ്ങളും എന്റെ വീട്ടില്‍ വന്ന്‌ ഭക്ഷണം കഴിച്ച്‌ അനുഗ്രഹിച്ചാലും. ശൈഖവര്‍കള്‍ തന്റെ ശിഷ്യഗണങ്ങളുമായി രാജാവിന്റെ ക്ഷണം സ്വീകരിച്ചു. ഭക്ഷണം കൊണ്ടുവരപ്പെട്ടപ്പോള്‍ ബിസ്‌മി ചൊല്ലി ശൈഖവര്‍കള്‍ കഴിച്ചു. ശിഷ്യന്മാരോട്‌ ഭക്ഷണം കഴിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചു. ശൈഖവര്‍കള്‍ ഒരുപിടി ഭക്ഷണം കഴിച്ചപ്പോള്‍ അതിലുണ്ടായിരുന്ന വിഷം രാജാവിന്റെ ഞെരിയാണിയില്‍ കയറി. രണ്ടാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം മുട്ട്‌ വരെ എത്തി. മൂന്നാമത്തെ പിടി കഴിച്ചപ്പോള്‍ വിഷം ശരീരമാസകലം വ്യാപിച്ച്‌ തത്‌ക്ഷണം രാജാവ്‌ മരണപ്പെട്ടു. പ്രിയതമന്റെ പെട്ടെന്നുള്ള മരണത്തില്‍ സമനില തെറ്റിയ പ്രിയ ഭാര്യയുടെ നിലവിളിയും സങ്കടവും കണ്ട്‌ ശൈഖവര്‍കള്‍ക്ക്‌ ദയ തോന്നി. അദ്ദേഹം എന്തോ ഉരുവിട്ടു. അത്ഭുതം രാജാവിന്‌ ജീവന്‍ തിരിച്ചു കിട്ടി.
വഫാത്ത്‌
     ആത്മജ്ഞാന ഗോപുരമായ മാണിക്യപൂരിന്‍ നിറദീപം ഹിജ്‌റ വര്‍ഷം 978 ജുമാദുല്‍ ആഖിര്‍ പത്ത്‌ വെള്ളിയാഴ്‌ച രാത്രി തഹജ്ജുദിന്റെ സമയം ഇഹലോകവാസം വെടിഞ്ഞു. തെക്കേ ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കാവേരി നദീതീരത്തെ പുണ്യ സിയാറത്ത്‌ കേന്ദ്രമാണ്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌. പതിനാറാം നൂറ്റാണ്ടില്‍ വഫാത്തായ ശൈഖവര്‍കളുടെ ദര്‍ഗ്ഗാശെരീഫിന്റെ അഞ്ച്‌ തങ്ക മിനാരങ്ങള്‍ ദര്‍ഗ്ഗയെ വേറിട്ടതാക്കുന്നു. ഹൈന്ദവ രാജാവിന്‌ മാരണം നിമിത്തമുണ്ടായ മാറാരോഗത്തില്‍ നിന്നും ശൈഖിലൂടെ സുഖം പ്രാപിച്ചതിന്‌ പ്രത്യുപകാരമായി നല്‍കിയ മുവായിരം ഏക്കര്‍ സ്ഥലവും ദര്‍ഗ്ഗയും ഇന്ന്‌ ജാതിമത ഭേദമന്യേ സമസ്‌ത ജനങ്ങളുടെയും അഭയകേന്ദ്രമാണ്‌. കാവേരി നദീ തീരത്തെ അയ്യായിരത്തോളം ക്ഷേത്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗാശെരീഫ്‌ സൗഹാര്‍ദ്ദത്തിന്റെ മഹാ പ്രതീകമാണ്‌. ജീവിതകാലത്തെന്ന പോലെ വഫാത്തിന്‌ ശേഷവും തിരുസവിധത്തിലെത്തുന്നവര്‍ക്ക്‌ ഉദ്ദേശ്യ സാഫല്യം ഉറപ്പാണ്‌. അല്ലാഹു ആദരിച്ചവരെയും അവരുടെ സരണികളെയും നിഷേധിക്കുന്ന ഹതഭാഗ്യര്‍ക്ക്‌ നാഗൂര്‍ ദര്‍ഗ്ഗാശെരീഫ്‌ എന്നും പേടിസ്വപ്‌നമാണ്‌. വിശ്വാസി വൃന്ദത്തിന്‌ കണ്‍കുളിര്‍മയാണ്‌. ആ മഹാനുഭാവന്റെ മഹിമയും തനിമയും നിമിത്തമായി അല്ലാഹു നമ്മെ ഇരുവീട്ടിലും സ്വീകരിക്കുമാറാകട്ടെ! ആമീന്‍.

Saturday 12 December 2015

മാനവികത…

മാനവികത


             പതിനാല്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ `മാനവികത` എന്ന വാക്ക്‌ ഉച്ചരിക്കുന്നത്‌ പോലും കൂച്ചുവിലങ്ങി ടപ്പെട്ട ഒരു യുഗമായിരു ന്നു. മാനവികത എന്നാല്‍ വെറും ഒരു സിദ്ധാന്തമല്ല. ബൃഹത്തായ ഒരു സംസ്‌ കാരവും വിപ്ലവകരമായ ഒരു നവോത്ഥാനവും അതിന്റെ പിന്നില്‍ ഒളിഞ്ഞ്‌ കിടപ്പുണ്ട്‌. മാനവീയ ത്തിന്റെ പ്രഥമവും പ്രധാന വുമായ മനുഷ്യാവകാശ സംരക്ഷണം വിദൂരസ്വ പ്‌നമായിരുന്ന ഒരു യുഗത്തി ല്‍ മാനുഷികമെന്ന ഒരു അവകാശം വച്ച്‌ കൊടുക്കാ ന്‍ കുലമഹിമയും ആഢ്യത്തവും വിലങ്ങുതടിയാ യി നിന്ന കാലഘട്ടം. കറുത്തവന്റെ അടുത്ത്‌ ഉണ്ണുന്ന വനെ കണ്ട്‌ കാര്‍ക്കിച്ച്‌ തുപ്പിയ ഒരു സംസ്‌കാരം.      
                                      അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമനുകൂല മായി പടപൊരുതുന്ന ധിക്കാരികള്‍ക്ക്‌ അടിയറവ്‌ പറയേണ്ടി വന്ന ഒരു നൂറ്റാണ്ട്‌. ഒഴുക്കിനെതിരെ നീന്തുകയെന്ന സാഹസത്തിന്‌ കൂട്ടില്ലാത്ത ഒരു സാഹചര്യം. മഹാനായ സയ്യിദുനാ മുഹമ്മദ്‌ നബി (സ്വ) മാനവികതയുടെ പതാകയുമേന്തി ഒട്ടകത്തി ന്റെ മൂക്കുകയര്‍ പിടിച്ച്‌ നടന്നവരെ സംസ്‌കാരത്തി ന്റെ ഉത്തുംഗതയിലേക്കെത്തിച്ചു. തന്റെ അയല്‍വാ സി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ പൂര്‍ണ്ണവിശ്വാസിയല്ലെന്ന മഹത്‌വാക്യം വിപ്ലവകര മായ ഒരു മാറ്റം സംജാതമാക്കി. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ദിവസങ്ങള്‍ തള്ളിനീക്കിയ അനുചരന്റെ വീട്ടിലേക്ക്‌ ധര്‍മ്മമായി നല്‍കപ്പെട്ട ആട്ടിന്‍തല കൈമാറി കൈമാറി കൈകളിലേക്ക്‌ തന്നെ തിരിച്ചെത്തിയപ്പോള്‍ അവിടെ സംജാതമായ ഒരു സംസ്‌കാരം. പോര്‍ക്കളത്തില്‍ പിടഞ്ഞ്‌വീണ്‌ മരിക്കുമ്പോള്‍ ദാഹജലത്തിന്റെ കോപ്പകളുമായി എത്തിയ സഹോദരനോട്‌ തന്നേക്കാള്‍ തന്റെ അടു ത്ത്‌ കിടക്കുന്ന സഹോദരന്‌ നല്‍കണമെന്ന്‌ ഉരുവിട്ട്‌ കൊണ്ട്‌ ദാഹത്തോടെ രക്തസാക്ഷിത്വം വരിച്ച ഒരു സംസ്‌കാരം. നിനക്ക്‌ നീ ഇഷ്‌ടപ്പെടുന്നത്‌ എന്തോ, അത്‌ നീ നിന്റെ സഹോദരന്‌ ഇഷ്‌ടപ്പെടാത്തിട ത്തോളം നീ പൂര്‍ണ്ണവിശ്വാസിയാകില്ലെന്ന പ്രസ്‌താ വനയിലൂടെ മാനുഷികമൂല്യങ്ങളിലധിഷ്‌ഠിതമായ ഒരു ബൃഹത്‌പദ്ധതിയാണ്‌ നബി(സ്വ) ആവിഷ്‌ കരിച്ച്‌ നടപ്പിലാക്കിയത്‌.
      മാനവികതയെ കൊട്ടിഘോഷിക്കുന്ന പലരും പ്രവൃത്തികളില്‍ മൃഗീയതയെ വാരിപ്പുണരുന്ന നിഷ്‌ഠൂരവും നികൃഷ്‌ടവുമായ ഒരവസ്ഥാ വിശേ ഷം, ആഗോളവ്യാപകമായി കണ്ട്‌ വരുന്നു. കാരുണ്യ പ്രവാചകര്‍ മുഹമ്മദ്‌ നബി(സ്വ) പറഞ്ഞു: കാരുണ്യ മില്ലാത്തവരോട്‌ അല്ലാഹു കാരുണ്യം കാണിക്കു കയില്ല. തന്റെ മുന്നിലേക്ക്‌ പക്ഷിക്കുഞ്ഞുമായി കടന്ന്‌ വന്ന വേടനെ അതിന്റെ തള്ളപ്പക്ഷിയുടെ വേദനയിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ പക്ഷിക്കുഞ്ഞിനെ തിരികെ ഏല്‍പിച്ച്‌ കൊണ്ട്‌ നബി(സ്വ)പറഞ്ഞു: തള്ളപ്പക്ഷിക്ക്‌ പക്ഷിക്കുഞ്ഞിനോടുള്ള കാരുണ്യ ത്തേക്കാള്‍ കാരുണ്യവാനാണ്‌ അല്ലാഹു.
 കാരുണ്യത്തിന്റെ കേതാരമായ പ്രവാചകര്‍, പടിപടിയായി മനുഷ്യരെ സംസ്‌കരിച്ചെടുത്ത്‌ സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ മാതൃകായോഗ്യ രാക്കിയതിന്‌ ചരിത്രം സാക്ഷിയാണ്‌. പ്രവാചകരുടെ കൂട്ടുകാരില്‍ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പരിഗ ണന നല്‍കരുതെന്ന്‌ അല്ലാഹു പ്രവാചകരോട്‌ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ``അവരില്‍ പെട്ട പല വിഭാഗക്കാര്‍ക്കും സുഖഭോഗത്തിനായി നാം നല്‍കിയ സൗകര്യങ്ങളിലേക്ക്‌ താങ്കള്‍ ദൃഷ്‌ടി നീട്ടിപ്പോകരുത്‌. അവര്‍ അവിശ്വാസികളായതില്‍ താങ്കള്‍ വിഷമിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്ക്‌ വേണ്ടി താങ്കള്‍ ചിറക്‌ താഴ്‌ത്തിക്കൊടുക്കുക'' (അല്‍ഹിജ്‌ര്‍)

         ഭൗതിക സമ്പത്തിനെയോ സമ്പന്നരേയോ വലു തായിക്കാണരുതെന്ന്‌ അല്ലാഹു പ്രത്യേകം ഉപദേശി ച്ചതായി കാണാം. ``അവരില്‍ പലവിഭാഗങ്ങള്‍ക്കും ഐഹികജീവിതാലങ്കാരമായി നാം ആസ്വദി പ്പിച്ചിട്ടുള്ള സൗകര്യങ്ങളിലേക്ക്‌ താങ്കള്‍ ദൃഷ്‌ടി പായിക്കരുത്‌. അതിലൂടെ അവരെ നാം പരീക്ഷി ക്കുന്നതിന്‌ വേണ്ടിയാണ്‌ അത്‌ നാം നല്‍കിയത്‌. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലം അതാണ്‌ ഏറ്റവും ഉത്തമവും അനശ്വരവും''.(ത്വാഹാ).
     മാനവീകതയുടെ സന്ദേശവാഹകന്‍ സയ്യിദുനാ മുഹമ്മദ്‌(സ്വ) ഹജ്ജത്തുല്‍വദാഇന്റെ അവകാശ പ്രഖ്യാപനത്തിലൂടെ സുദീര്‍ഘമായി പ്രഖ്യാപിച്ചു. അറിയുക, അറബിക്ക്‌ അനറബിയേക്കാളോ, വെള്ള ക്കാരന്‌ നീഗ്രോവിനേക്കാളോ, യാതൊരുവിധ ശ്രേഷ്‌ടതയുമില്ല. ജീവിത പവിത്രതയിലൂടെയല്ലാതെ. നിങ്ങളെല്ലാം ആദം സന്തതികളാണ്‌. ആദമോ മണ്ണില്‍ നിന്നും.
         ഉമര്‍(റ)ന്റെ സന്നിധിയിലേക്ക്‌ നിവേദനവുമാ യി ചെന്ന അബൂസുഫ്‌യാനടക്കമുള്ള ഖുറൈശി നേതാക്കള്‍ക്ക്‌ മുമ്പെത്തിയ അമ്മാര്‍ തുടങ്ങിയ ദരിദ്രര്‍ക്ക്‌ അവസരം നല്‍കിയതില്‍ പല്ല്‌ കടിച്ച ഖുറൈശിനേതാവിനോട്‌ ഖലീഫയുടെ മുന്നിലേക്ക്‌ കടക്കുന്നതിന്‌, ഇസ്‌ലാമിലേക്ക്‌ കടക്കുന്നതിന്‌ മുമ്പന്തിയിലായവര്‍ക്ക്‌ തന്നെയാണ്‌ അര്‍ഹതയെന്ന്‌ പറയിപ്പിച്ച സംസ്‌കാരം, അതെത്ര മാനവീയ സംസ്‌കാരം....
       എന്നാല്‍ അന്താരാഷ്‌ട്രതലത്തില്‍ വരെ മനുഷ്യാ വകാശക്കമ്മീഷനുകള്‍ രൂപീകരിക്കപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോഴും ലോകത്ത്‌ നാം കണ്ട്‌ കൊണ്ടിരിക്കുന്നത്‌ പച്ചയായ മനുഷ്യാവകാശലംഘനങ്ങളല്ലെ... ഫലസ്‌തീനിലും അഫ്‌ഗാനിസ്ഥാനിലും ചൈനയിലും മ്യാന്മറിലും ഗുജറാത്തിലും അസമിലും നടന്നത്‌ അതു തന്നെയ ല്ലെ...? അന്താരാഷ്‌ട്രസമ്മര്‍ദ്ദങ്ങളും ഐക്യരാഷ്‌ട്ര സഭയുടെ എതിര്‍പ്പുകളും അവഗണിച്ച്‌ ഫലസ്‌തീ നില്‍ അനധികൃത കുടിയേറ്റകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാ നുള്ള പദ്ധതിയുമായി മുന്നോട്ട്‌ പോകുമെന്ന്‌ ഇസ്‌ റാഈല്‍. യു.എന്നില്‍ ഫലസ്‌തീനിന്‌ അംഗത്വമി ല്ലാത്ത നിരീക്ഷകപദവി ലഭിച്ചതിന്‌ പിന്നാലെയാ ണിത്‌. ഫലസ്‌തീന്‍ മണ്ണില്‍ പതിറ്റാണ്ടുകളായി ഇസ്‌ റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാ ശലംഘനങ്ങള്‍ക്ക്‌ വല്ല കണക്കുമുണ്ടോ..? ഫലസ്‌തീന്‍ മണ്ണില്‍ വീണ്ടും കുടിയേറ്റ ശ്രമങ്ങള്‍ നടത്താനുള്ള ഇസ്‌റായേലിന്റെ തീരുമാനം ഉത്‌ക്കണ്‌ഠാകുലമാ ണ്‌. 
       മാനുഷികാവകാശങ്ങള്‍ മര്‍മ്മപ്രധാനമായ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ക്രൂരവും വൃത്തികെട്ടതുമായ പീഡനങ്ങളും അക്രമങ്ങളും ഇന്ന്‌ നിത്യസംഭവങ്ങളല്ലേ..? അപമാനിച്ചവര്‍ക്കെ തിരെ ശബ്‌ദമുയര്‍ത്തുന്നവര്‍ക്ക്‌ പോയിട്ട്‌ അക്ര മിക്ക്‌ കൂട്ട്‌ പിടിക്കുന്ന ജനനായകരാണ്‌ പൊതുവെ ലോകത്ത്‌ കണ്ട്‌ വരുന്നത്‌. ഒരവസരത്തില്‍ അവിശ്വാസിയായ ഒരാള്‍ തിരുനബിസന്നിധി യിലെത്തി ഇങ്ങനെ ബോധിപ്പിച്ചു: ഞാന്‍ വിദേ ശിയായ പാവപ്പെട്ട ഒരു കച്ചവടക്കാരനാണ്‌. മക്കയിലെ കുപ്രസിദ്ധനായ അബൂജഹ്‌ല്‍ രണ്ട്‌ ഒട്ടകങ്ങളെ വാങ്ങുകയും ക്യാഷ്‌ തരാതെ ബുദ്ധി മുട്ടിക്കുകയും ചെയ്യുന്നു. താങ്കളോട്‌ പരാതി പറ ഞ്ഞാല്‍ പരിഹാരമുണ്ടാകുമെന്ന്‌ ചിലര്‍ പറഞ്ഞ തിന്റെ അടിസ്ഥാനത്തിലാണ്‌ ഞാനങ്ങയെ സമീപി ക്കുന്നത്‌. ആദര്‍ശവിരുദ്ധനായ ആ അവിശ്വാസി യെയും കൂട്ടി അബൂജഹലിനെ സമീപിക്കുകയും                      വിലവാങ്ങിക്കൊടുക്കുകയും ചെയ്‌തു. അതത്രെ മാനവികത. സര്‍വ്വമൂല്യങ്ങളെയും നിരാകരിച്ച്‌ കൊണ്ട്‌ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അഭയം തേടിയ ആറാം നൂറ്റാണ്ടിലെ മനുഷ്യരെ വിചാരവിപ്ലവത്തിലൂടെ ഉത്‌ക്കൃഷ്‌ടമായ ജീവിതത്തിലേക്ക്‌ കൊണ്ട്‌ വന്നത്‌ നബി(സ്വ)യാണ്‌. അവിടുത്തെ അനുയായികളാണ്‌ യൂറോപ്പിനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്‌ പറിച്ച്‌ നട്ടത്‌. പ്രവാചക ജീവിതമാണ്‌ ആ പ്രബോധന ത്തിന്‌ അടിത്തറ പാകിയത്‌. വിജ്ഞാനത്തെ ജനകീ യമാക്കിയതാണ്‌ പ്രവാചകര്‍ ലോകത്തിന്‌ നല്‍കിയ നിസ്‌തുലമായ സംഭാവന. ജ്ഞാനസമ്പാദനം പുരുഷ നും സ്‌ത്രീക്കും നിര്‍ബന്ധമാണെന്ന്‌ അവിടുന്ന്‌ പ്രഖ്യാപിച്ചു. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ്‌ പോയ സ്വത്താണ്‌. കണ്ടിടത്ത്‌ വച്ച്‌ അത്‌ കൈവശ പ്പെടുത്താന്‍ വിശ്വാസിക്കവകാശമുണ്ടെന്ന പ്രഖ്യാ പനം ഏഴാം നൂറ്റാണ്ടില്‍ കേള്‍ക്കുന്നത്‌ നബി(സ്വ)യി ല്‍ നിന്ന്‌ മാത്രം.
     കേവലം ആഹ്വാനങ്ങളിലും ആജ്ഞകളിലുമൊ തുങ്ങാതെ നിയമങ്ങളിലും നിര്‍ദ്ദേശങ്ങളിലും ചുരുങ്ങാതെ സര്‍വ്വസ്വീകാര്യമായ ഒരു പ്രത്യയശാസ്‌ത്രമായാണ്‌ ലോകം പ്രവാചകരില്‍ നിന്ന്‌ ഉള്‍ക്കൊള്ളുന്നത്‌. മനുഷ്യജീവതത്തിന്റെ നാനാമേഖലകളും ഒരു ചട്ടക്കൂട്ടില്‍ ഒതുക്കി ജനമനസ്സുകളില്‍ സമര്‍പ്പിക്കുകയെന്ന മഹാദൗത്യം നിഷ്‌പ്രയാസം നിര്‍വ്വഹിക്കാന്‍ സാധ്യമായത്‌ പ്രസ്‌തുത സന്ദേശത്തിന്റെ പ്രത്യയശാസ്‌ത്രപരമായ പരിപക്വത കൊണ്ടായിരുന്നു. നൈമിഷിക താല്‍ പര്യങ്ങള്‍ക്കപ്പുറം ശാശ്വതവീക്ഷണങ്ങളുടെ സമ ന്വയമായിരുന്നു പ്രവാചകദര്‍ശനം.
പ്രവാചകദര്‍ശനങ്ങള്‍ക്ക്‌ പ്രത്യയശാസ്‌ത്രപരമായ ഒരു മുഖമുള്ളത്‌ കൊണ്ടാണ്‌ ലോകം പ്രവാചകകാല്‍പ്പാടുകള്‍ പിന്തുടരുന്നത്‌. ചിന്തയിലും ചര്‍ച്ചയിലും പ്രവര്‍ത്തനപഥത്തില്‍ മുഴുക്കെയും പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന പ്രവാചകദര്‍ശനം സാമൂഹ്യനവോത്ഥാനത്തിന്റെ രാജശില്‍പമാണ്‌. ഒരു ജനതയുടെ സംസ്‌കാരവും ജീവിതശൈലിയും ഒന്നടങ്കം മാറ്റിത്തിരുത്താന്‍ മാത്രം സ്വാധീനമുള്ള ആശയങ്ങളുടെ സമാഹാരം എന്ന നിലക്ക്‌ പ്രവാചകദര്‍ശനം ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്‌ഠ നേടുന്നു

മാതൃക


മാതൃക

              നാം ജീവിതത്തില്‍ പലരെയും പലതിനെയും മാതൃകയാക്കാറുണ്ട്‌. കൊള്ളാമെന്ന്‌ തോന്നുന്ന, മനസ്സിനിഷ്‌ടപ്പെടുന്ന വ്യക്തികളെയും മറ്റും മാതൃകയാക്കി അനുകരിക്കുന്നു. പക്ഷെ മാതൃകയാക്കുന്നതിനുള്ള മാനദണ്‌ഡത്തില്‍ പലര്‍ക്കും പിഴവ്‌ സംഭവിക്കുന്നുവെന്നതാണ്‌ നേര്‌. മാതൃകാ യോഗ്യരായ ഉത്തമ ജനങ്ങളെ മാതൃകയാക്കുന്നവര്‍ ആധുനിക സാഹചര്യത്തില്‍ നന്നേ കുറവാണെന്ന്‌ പറയേണ്ടതില്ലല്ലോ? കാരണം ആധുനികരിലധികവും സത്യവും ധര്‍മ്മവും കാണാത്തവരും ഉള്‍ക്കൊള്ളാത്തവരുമാണ്‌. അതുകൊണ്ട്‌ തന്നെ ആധുനികരുടെ മാതൃകകള്‍ അധികവും അധര്‍മ്മത്തിന്റെ ആള്‍രൂപങ്ങളാണ്‌. 
               അത്യന്താധുനിക യുഗത്തിലും ഇതില്‍ വിഭിന്നമാകണം മുസ്‌ലിം. അവന്‍ സത്യധര്‍മ്മ നീതികള്‍ക്ക്‌ വില കല്‍പിക്കുന്നവനാകണം. തന്നെയുമല്ല, അവന്‌ മാതൃകയാക്കാനും അനുകരിക്കാനും ലോക രക്‌ഷിതാവ്‌ നിയോഗിച്ച അത്യുത്തമ മാതൃക അവനുണ്ട്‌. അഥവാ ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്ഥഫാ (സ). അവിടുന്ന്‌ സര്‍വ്വമനുഷ്യനും മാതൃകയാണ്‌. അവിടുത്തെ ജീവിത മാതൃകയാക്കി ജീവിതം സംശുദ്ധമാക്കാനാണ്‌ രക്ഷിതാവിന്റെ കല്‍പന. അല്ലാഹു പറയുന്നു:``നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്‌'' അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്‌ തിരുനബിയെ പിന്‍പറ്റല്‍ അവന്‍ നിബന്ധനയാക്കിയതാണ്‌. 
                    തിരുനബി (സ) യെ മാതൃകയാക്കി അനുധാവനം ചെയ്യണമെന്ന്‌ അല്ലാഹുവും റസൂലും നിരവധി വചനങ്ങളിലൂടെ മാനവകുലത്തെ ഉത്‌ബോധിപ്പിച്ചു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിമിന്‌ ഈ വചനങ്ങള്‍ തള്ളാന്‍ കഴിയില്ല. അങ്ങനെ തള്ളിക്കളയല്‍ മഹാകുറ്റമാണ്‌. അതുകൊണ്ട്‌ എല്ലാ കാര്യങ്ങളിലും മുസ്‌ലിമിന്റെ മാതൃക തിരുനബി (സ) ആകണം. സര്‍വ്വവിഷയങ്ങളിലും അവിടുന്നില്‍ മാതൃകയുണ്ട്‌. വ്യക്തിഗതമായ, കുടുംബപരമായ, സാമൂഹ്യപരമായ, രാഷ്‌ട്രീയമായ എന്ന്‌ വേണ്ട എല്ലാറ്റിലുമുണ്ട്‌ ഉദാത്ത മാതൃക. നമ്മുടെ സംസാരം, പ്രവൃത്തി, പെരുമാറ്റം, നടത്തം, ഇരുത്തം, കിടത്തം, വേഷവിധാനം തുടങ്ങി ജീവിതത്തിലെ സകല കാര്യങ്ങളും അവിടുന്നിന്റെ മാതൃക പിന്‍പറ്റിയായിരിക്കണം. 
        ``നിശ്ചയം തങ്ങള്‍ അതിമഹത്തായ സ്വഭാവത്തിലാണ്‌''. എന്ന ഖുര്‍ആന്‍ വചനവും ``ഉത്തമസ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ്‌ എന്നെ നിയോഗിക്കപ്പെട്ടത്‌'' എന്ന തിരുഹദീസും മുസ്‌ലിം നെഞ്ചേറ്റണ്ടതാണ്‌. മറിച്ച്‌ ഈ മാതൃകാപുരുഷനായ, അത്യുത്തമ നേതാവായ തിരുറസൂലിനെ വിട്ട്‌ മറ്റുള്ളവരെയും അവരുടെ ആഭാസങ്ങളെയും മാതൃകയാക്കല്‍ മുസ്‌ലിമിന്‌ ഒട്ടും യോജ്യമല്ല. മാത്രമല്ല, മഹാ അബദ്ധമാണ്‌. 
      തിരുനബി (സ) യെ മാതൃകയാക്കി ജീവിക്കാത്തതിന്റെ പോരായ്‌ക ആധുനിക മുസ്‌ലിം ലോകം അനുഭവിക്കുന്നുണ്ട്‌. അനുഭവങ്ങളും പാഠങ്ങളും എത്ര കിട്ടിയാലും ഈ പവിത്ര മാതൃക അനുധാവനം ചെയ്യുന്നവര്‍ വിരളം തന്നെ. തിരുനബി (സ) യെ മാതൃകയാക്കണമെന്ന്‌ സമൂഹത്തെ ഉത്‌ബോധിപ്പിക്കുന്നവരില്‍ തന്നെ തിരുമാതൃക പിന്‍പറ്റാന്‍ വിമുഖതയുള്ളവരുണ്ടെന്നാണ്‌ ഖേദകരമായ സത്യം. ദുഷിച്ച്‌ നാറുന്ന മാതൃകകള്‍ക്ക്‌ പിന്നാലെ പോകാതെ സകല കാര്യങ്ങളിലും തിരുനബി (സ) യെ മുസ്‌ലിം സമൂഹം മാതൃകയാക്കുകയാണെങ്കില്‍ സമുദായത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങളും തീരുമെന്നതില്‍ സന്ദേഹം വേണ്ട. അത്രയേറെ മഹത്തരവും സംശുദ്ധവുമായ ജീവിതമാണ്‌ തിരുനബി (സ) കാഴ്‌ച വെച്ചതും പഠിപ്പിച്ചതും.
      ഈ ഉത്തമ മാതൃക പിന്തുടരുന്നവര്‍ കുറഞ്ഞുവെന്ന്‌ മാത്രമല്ല, ആ മാതൃക അനുധാവനം ചെയ്യുന്നവരെ ആക്ഷേപിക്കുകയും ആരോപിക്കുകയും ചെയ്യല്‍ സമൂഹത്തില്‍ തന്നെ വര്‍ദ്ധിക്കുകയാണ്‌. ആ ഉത്തമ മാതൃക പൂര്‍ണ്ണമായും അനുധാവനം ചെയ്‌തു മുന്നോട്ട്‌ പോകുന്നവനാണ്‌ യഥാര്‍ത്ഥ അനുയായി. വെല്ലുവിളികളും എതിര്‍പ്പുകളും അവന്‍ കാര്യമാക്കുകയില്ല. തോന്നുന്നതൊക്കെ പറഞ്ഞും ചെയ്‌തും ഞാനും തിരുനബിയുടെ അനുയായിയാണെന്ന്‌ വീമ്പിളക്കലല്ല കാര്യം. മറിച്ച്‌ മറ്റെല്ലാറ്റിനേക്കാളും അവിടുന്നിനെ സ്‌നേഹിച്ച്‌ അവിടുന്നിനെ മാതൃകയാക്കി ജീവിതം ചിട്ടപ്പെടുത്തലാണ്‌ ശരിയായ അനുയായികള്‍ ചെയ്യേണ്ടത്‌. 
        ബാഹ്യകാര്യങ്ങളിലെന്ന പോലെ ആന്തരിക വിഷയങ്ങളിലും അവിടുന്നില്‍ മാതൃകയുണ്ട്‌. ബാഹ്യവും ആന്തരികവും സമന്വയിപ്പിച്ച സമ്പൂര്‍ണ്ണ ജീവിതമാണ്‌ അവിടുന്ന്‌ ലോകത്തിന്‌ സമര്‍പ്പിച്ചത്‌. ഭാഗികമായ ബാഹ്യനടപടികള്‍ മാത്രമോ അല്ലെങ്കില്‍ ആന്തരിക പ്രക്രിയകള്‍ മാത്രമോ ആയി അല്ല അവിടുന്ന്‌ പഠിപ്പിച്ചത്‌. പുറവും ഉള്ളും ഉള്ളിന്റ ഉള്ളും ഇവ ഓരോന്നും അതാതിന്റെ ക്രമത്തില്‍ കൊണ്ടു പോകുമ്പോഴാണ്‌ പൂര്‍ണ്ണത കൈവരുന്നതും ഇസ്‌തിഖാമത്ത്‌ (ശരിയായ നില) പ്രാപിക്കുന്നതും. ഇവു മൂന്നും തിരുനബി (സ) പഠിപ്പിച്ചതും അവിടുത്തെ ജീവിതത്തില്‍ നിവര്‍ത്തിച്ചതും പ്രബോധനം ചെയ്‌തതുമാണ്‌. പൂര്‍ണ്ണമായി തിരുനബി (സ) യെ മാതൃകയാക്കുന്നവന്‌ ഇവ മൂന്നിലൊന്നും ഒഴിവാക്കാന്‍ നിര്‍വ്വാഹമില്ല. ഒന്നെടുത്ത്‌ ഒന്നൊഴിവാക്കിയാല്‍ അല്ലെങ്കില്‍ രണ്ടും ഉപേക്ഷിച്ചാല്‍ പൂര്‍ണ്ണ പിന്തുടരല്‍ ആവുകയില്ലല്ലോ? അഥവാ ശരിഅത്ത്‌, ത്വരീഖത്ത്‌, ഹഖീഖത്ത്‌ ഇവു മൂന്നും അവിടുത്തെ പ്രബോധനമാണ്‌, മാതൃകയാണ്‌. ഈ പൂര്‍ണ്ണ മാതൃക സ്വീകരിക്കലാണ്‌ മുസ്‌ലിം ചെയ്യേണ്ടത്‌ 


Thursday 10 December 2015

വിശ്വവിമോചകന്‍


വിശ്വവിമോചകന്‍........

                  വിശ്വവിമോചകന്‍, കാരുണ്യവാന്‍, ലോക റഹ്‌മത്ത്‌... എന്നിങ്ങനെ പ്രവാചക വ്യക്തിത്വത്തിന്‌ വിശേഷണങ്ങള്‍ നിരവധിയാണ്‌. എന്നാല്‍ പ്രവാചക പഠനം അദ്വീതിയമായ കണ്ടെത്തലുകളുടെ സംഗമ ഭൂമികയാണ്‌. ആ പുണ്യവാന്റെ ഒളിവിനാലാണ്‌ ലോകത്തിന്റെ സൃഷ്‌ടിപ്പ്‌ തന്നെ. 
          തികച്ചും തമസ്സിന്റെ അന്തകനായി ഒളിവായ പ്രവാചകന്‍ തെളിമയുടെ തെളിച്ചത്തിലേക്ക്‌ വന്നത്‌ ഒരു വസന്ത മാസത്തില്‍ 12 ന്റെ പ്രഭാത കിരണങ്ങളെ അതിശയിപ്പിച്ചായിരുന്നു. ഗര്‍ഭധാരണം മുതല്‍ വഫാത്ത്‌ വരേയുമുള്ള ഓരോ നിമിഷങ്ങളിലും പ്രവാചകന്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായി വളരുകയായിരുന്നു.. ഹിറാ ഗുഹയില്‍ 40 ാമത്തെ വയസ്സില്‍ ഏകദൈവ വിശ്വാസത്തിന്റെ ആദ്യ അവതരണമുണ്ടായി.
            ആ വചസ്സിന്റെ മാസ്‌മരിക ശക്തി പതുക്കെ പതുക്കെ അനുവാചകര്‍ക്ക്‌ അനുഭവപ്പെടുമ്പോള്‍ പ്രാകൃത ജനതയില്‍ നിന്ന്‌ ഇലാഹീജ്ഞാനം ഉള്‍ക്കൊണ്ട പ്രതിഭകളെ കരുപിടിപ്പിക്കാന്‍ പ്രവാചകനായെങ്കിലും ശത്രുസംഹാരം സഹിക്കവയ്യാതെ പിന്നീട്‌ മദീനയിലേക്ക്‌.. അവിടുന്നങ്ങോട്ട്‌ പൂര്‍ണ്ണ മനുഷ്യനെ രൂപപ്പെടുത്തുക എന്ന ഉദാത്തോജ്ജ്വലമായ വിശിഷ്‌ട ലക്ഷ്യത്തിന്റെ സംസ്ഥാപനമായിരുന്നു. കാരുണ്യത്തിന്റെ ദീപശിഖയുമേന്തി അറേബ്യന്‍ മണല്‍ തരികളിലൂടെ സഞ്ചരിച്ചപ്പോള്‍ ശത്രുക്കളും മൃഗങ്ങളും സര്‍വ്വചരാചരങ്ങളും അവിടത്തേക്ക്‌ മുന്നില്‍ കൃതാര്‍ത്ഥരായി. 
               അസാധാരണമായ ധൈര്യവും പക്വതയും സ്‌നേഹം തുളുമ്പുന്ന കുടുംബവും തിരുനബി (സ്വ)ക്ക്‌ സാന്ത്വനമായിരുന്നു. കയ്‌പ്പും ചവര്‍പ്പും എരിവും മധുരവുമെല്ലാം ചേര്‍ന്ന സമൂഹ മദ്ധ്യത്തില്‍ തന്നെ ജീവിച്ചു. മണിമാളികകള്‍ തേടി പോയതേയില്ല. ഘോരമായ സാഹചര്യങ്ങളിലും ക്രൂര പീഡനങ്ങളിലും ഉറപ്പോടെ നില കൊണ്ടു. അറേബ്യയുടെ സര്‍വ്വ സാരഥ്യം വഹിച്ചു. നായകനായി... ജേതാവായി.... വാക്കും പ്രവര്‍ത്തിയും പൂരകങ്ങളാക്കി. അല്‍ അമീനായി പ്രഭ ചൊരിഞ്ഞു. ചരിത്രത്തിലിന്നോളം തുല്യതയില്ലാത്ത പരിവര്‍ത്തനത്തിന്റെ പതാക വാഹകനെന്ന്‌ എതിരാളികള്‍ പോലും പ്രശംസിച്ച ഔന്നത്യത്തിലേക്ക്‌ ഉയര്‍ന്നു. 
        വിശുദ്ധ ദീനിന്റെ പൂര്‍ത്തീകരണ ശേഷം അറഫാ മൈതാനിയില്‍ ആവേശോജ്ജ്വലമായ പ്രസംഗം... അത്‌ ധര്‍മ്മസ്ഥാപനത്തിന്റെ പൂര്‍ത്തീകരണമായിരുന്നെന്ന്‌ പ്രവാചക ലഭ്യതയുടെ ഇരുപത്തിമൂന്നാം വര്‍ഷം ആ ശോക നിമിഷം സംഭവിച്ചപ്പോഴാണ്‌ പലരും തിരിച്ചറിഞ്ഞത്‌. ശിഷ്യ ഗണങ്ങളെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തിയ പ്രവാചകന്റെ വഫാത്ത്‌്‌ അംസഭവ്യമാണെന്ന്‌ പോലും ശിഷ്യരില്‍ ചിലര്‍ വാദിച്ചു. അവിടെയും പ്രവാചക ജീവിതം മാതൃകയാക്കിയ ഉത്തമ സ്വഹാബികള്‍ ലക്ഷ്യവും മാര്‍ഗ്ഗവും തിരിച്ചറിഞ്ഞു. 
           സര്‍വ്വസൃഷ്‌ടിക്കും അത്താണിയായ പ്രവാചകന്‍ വഫാത്ത്‌ സമയത്തും ചിന്തിച്ചത്‌ തന്റെ ഉമ്മത്തിനെയായിരുന്നു. വിധി നാളുകളില്‍ തന്റെ ജനത കണ്ണീര്‍ കടലിലാകുമ്പോള്‍ ശിപാര്‍ശയുമായി അല്ലാഹുവിന്റെ സവിധത്തില്‍ കടന്നുചെല്ലും. സാന്ത്വനത്തിന്റെ സര്‍വ്വ ഗോദകളും വെട്ടിത്തെളിച്ച്‌ തന്റെ ജനതയ്‌ക്ക്‌ ആശ്വാസത്തിന്റെ തെളിനീര്‌ പകരാന്‍.
           1400 വര്‍ഷങ്ങള്‍ക്ക്‌ ശേഷവും വിമര്‍ശനങ്ങളെ അതിജയിച്ച്‌, കപട നിന്ദകള്‍ക്ക്‌ അക്കമിട്ട്‌ മറുപടി പറഞ്ഞ്‌ ഇന്നും ജീവിക്കുകയാണ്‌ പ്രവാചക ആത്മനിര്‍വൃതിയുടെ രാജവീഥികള്‍ വെട്ടിത്തെളിച്ച്‌, വിശ്വാസി ഹൃദയങ്ങളിലൂടെ... ഏവര്‍ക്കും നൂറുല്‍ ഇര്‍ഫാന്റെ നബിദിനാശംസകള്‍

Monday 7 December 2015

യുദ്ധങ്ങള്‍


              സൃഷ്‌ടികളില്‍ ശ്രേഷ്‌ഠരായ മുഹമ്മദ്‌ നബി (സ) സത്യത്തിന്റയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായിരുന്നു. ഇരുണ്ട യുഗത്തില്‍ അദൈവിക അഴുക്ക്‌ ചാലുകളില്‍ ആണ്ട്‌ പോയിരുന്ന മര്‍ത്യ കുലത്തിന്‌ തൗഹീദിന്റെ വെള്ളിവെളിച്ചം കാണി ക്കാന്‍ പ്രവാചകന്‍ ഒരുപാട്‌ ത്യാഗങ്ങളും ദുരിത ങ്ങളും തരണം ചെയ്‌തു.
യുദ്ധം ഇസ്‌ലാമിന്റെ നയമല്ല. അന്യായമായി ഒരു ഉറുമ്പിനെ പോലും നോവിക്കാന്‍ ഇസ്‌ലാമില്‍ അനുവാദമില്ല. രണ്ട്‌ ജീവികള്‍ തമ്മില്‍ കലഹിക്കുന്നത്‌ കണ്ടാല്‍ അവിടെ രഞ്‌ജിപ്പുണ്ടാക്കാനും പരിഹാരം കാണാനുമാണ്‌ ഇസ്‌ലാം അനുശാസിക്കുന്നത്‌. എന്നിട്ടല്ലെ... മജ്ജയും മാംസവും വികാരവും വിചാരവുമുള്ള മനുഷ്യര്‍ തമ്മിലുള്ള യുദ്ധം. ഇങ്ങനെയുള്ള സുന്ദരമായ മതം അത്‌ വാള്‍മുനയിലൂടെ പ്രചരിച്ചതാണെന്നും യുദ്ധം പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെയുള്ള ചില അല്‍പജ്ഞാനികളുടെ പരിചയപ്പെടുത്തല്‍ വളരെ ഖേദകരമാണ്‌. 
           പ്രവാചക ജീവിതത്തിന്റെ ഗുണപാഠങ്ങള്‍ അനവധിയാണ്‌. തന്റെ പതനം കാണാന്‍ ആഗ്ര ഹിക്കുന്ന ശത്രുവിനോടും വേണ്ടാതീനങ്ങള്‍ പുല മ്പുന്ന കപടവിശ്വാസികളോടും പ്രവാചകന്‍ സ്വീ കരിച്ച നിലപാട്‌ എന്തായിരുന്നു? ഏതെങ്കിലു മൊരു വന്‍ ഇസ്‌ലാം മതത്തെ തീവ്രവാദത്തി ന്റെയും ഭീകരവാദത്തിന്റെയും മതമാക്കാന്‍ ശ്രമിച്ചാല്‍ ഇസ്‌ലാംമതത്തിന്റെ പരിശുദ്ധമുഖം വികലമാ കുമോ? ഇല്ല. ഒരിക്കലും ഇല്ല. കാരണം കൊടിയ എതിര്‍പ്പുകളും അറ്റമില്ലാത്ത ശത്രുതകളും അഭിമു ഖീകരിച്ചാണ്‌ ഇസ്‌ലാം ഈ നിലയിലെത്തിയത്‌. തീയില്‍ മുളച്ചത്‌ വെയിലത്ത്‌ വാടാറില്ല. ഇസ്‌ലാ മിലെ യുദ്ധ പശ്ചാത്തലങ്ങളെ കുറിച്ച്‌ ആഴത്തില്‍ ചിന്തിച്ചാല്‍ മാത്രമേ വിഷയത്തിന്റെ മര്‍മ്മം തൊട്ടറിയാനും വിവാദങ്ങളുടെ പുകപടലങ്ങള്‍ക്ക പ്പുറത്തെ സത്യങ്ങള്‍ കണ്ടെത്താനും സാധിക്കുക യുള്ളൂ. 
ദീനില്‍ യുദ്ധം നിയമമാക്കപ്പെടുന്നു
         കാരുണ്യവാനും രക്ഷകനുമായ അല്ലാഹു അവ ന്റെ അടിയാര്‍കളെ സുരക്ഷിതമായ ഭവനത്തിലേക്ക്‌ നയിക്കുകയും അവന്റെ തിരുദൂതര്‍ രക്ഷയുടെ സരണിയിലേക്ക്‌ വിളിക്കുകയും ചെയ്യുന്നു. അജ്ഞ തയിലും അധര്‍മ്മത്തിലും ബഹുദൈവ ആരാധന കളിലും മുങ്ങിയ മാനവികതയെ സത്യദീനിന്റെ ശാദ്വല തീരത്തേക്ക്‌ ക്ഷണിച്ചു കൊണ്ട്‌ പത്തിലധികം വര്‍ഷം മക്കയെന്ന പുണ്യഭൂവില്‍ പ്രവാചകന്‍ അധിവസിച്ചു. പിന്നീട്‌ മക്കാ മുശ്‌രിക്കീങ്ങളുടെ ഇടപെടലുകളും പെരുമാറ്റങ്ങളും അസഹ്യവും അഗാധവുമായപ്പോള്‍.. എന്തിനേറെ സ്വയം നില നില്‍പ്പ്‌ തന്നെ ഭീതിയിലായപ്പോള്‍ സര്‍വ്വാധിപതി യായ സര്‍വ്വശക്തന്‍ ബിംബാരാധകരായ മുശ്‌രികീ ങ്ങളോട്‌ യുദ്ധം ചെയ്യാന്‍ അനുമതി നല്‍കി. അങ്ങനെ ഹിജ്‌റ രണ്ടാം വര്‍ഷം സ്വഫര്‍ മാസത്തില്‍ വിശുദ്ധ ദീനില്‍ യുദ്ധം നിയമമാക്കപ്പെട്ടു. (സീറതുല്‍ഹലബിയ്യ).

അല്‍ ഗസവാത്ത്‌
        യുദ്ധങ്ങളെ
`ഗസ്‌വത്ത്‌' എന്നും `സരിയ്യത്ത്‌' എന്നും രണ്ടായി തിരിക്കാം. ഇതില്‍ മുത്ത്‌ നബി പങ്കെടുത്ത യുദ്ധത്തിനാണ്‌ `ഗസ്‌വത്ത്‌' എന്ന്‌ പറയുന്നത്‌. ഇസ്‌ലാമിക ചരിത്രത്തില്‍ പുണ്യനബി (സ) പങ്ക്‌ വഹിച്ചത്‌ 27 യുദ്ധങ്ങളിലാണ്‌. പ്രവാചക പ്രഭുവിന്റെ പുണ്യജീവിതത്തിലെ പ്രഥമയുദ്ധം ``വദ്ദാന്‍'' യുദ്ധമായിരുന്നു. വിശുദ്ധമക്കയുടെയും പുണ്യമദീനയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ്‌ ``വദ്ദാന്‍''. പ്രവാചകന്റെ പ്രിയപ്പെട്ട മാതാവിന്റെ വേര്‍പാട്‌ സംഭവിച്ച `അബവാഅ്‌' എന്ന നാടിനോട്‌ അടുത്ത്‌ കിടക്കുന്ന പ്രദേശമായതിനാല്‍ ഇത്‌ `അബവാഅ്‌ യുദ്ധം' എന്ന പേരിലും അറിയപ്പെടുന്നു. ഹിജ്‌റയുടെ രണ്ടാം വര്‍ഷം സ്വഫര്‍ മാസത്തിലായിരുന്നു പ്രസ്‌തുത യുദ്ധം. (ഫത്‌ഹുല്‍ബാരി)
       പ്രവാചകന്റെ അവസാനയുദ്ധം തബൂക്ക്‌ യുദ്ധമായിരുന്നു. വളരെ പ്രയാസം അനുഭവിച്ചിരു ന്ന സാഹചര്യത്തിലാണ്‌ ഇത്‌ സംഭവിച്ചത്‌. അതി നാല്‍ ഈ യുദ്ധത്തെ `ഗസ്‌വത്തുല്‍ ഉസ്‌റാ' (പ്രയാസ യുദ്ധം) എന്ന പേരിലും അറിയപ്പെടുന്നു. മുസ്‌ലിം സമൂഹത്തെ ഭൂമുഖത്ത്‌ നിന്ന്‌ ഉന്മൂലനം ചെയ്യാന്‍ റോം സംഘം സര്‍വ്വായുധവിഭൂഷിതരായി നില്‍ക്കു ന്ന വിവരം നബി(സ) തങ്ങള്‍ക്ക്‌ ലഭിക്കുകയും അതനുസരിച്ച്‌ പ്രവാചകന്‍ (സ) സ്വഹാബാക്കളെ ഒരുമിച്ച്‌ കൂട്ടി യുദ്ധാഹ്വാനം ചെയ്യുകയും മുഹമ്മദ്‌ ബ്‌നു മസ്‌ലുമത്‌ (റ) മദീന ഗവര്‍ണറായും അലിയ്യ്‌ ബ്‌നു അബീ ത്വാലിബ്‌ (റ) നെ അവിടുത്തെ കുടുംബ കാര്യ നിര്‍വ്വഹണത്തിനായും നിശ്ചയിക്കുകയും ചെയ്‌തു കൊണ്ട്‌ മുവ്വായിരത്തിലധികം അനുചര ന്മാരുമൊത്ത്‌ ഹിജ്‌റയുടെ ഒമ്പതാം വര്‍ഷം റജബ്‌ മാസം വ്യഴാഴ്‌ച ദിവസം മദീനയില്‍ നിന്നും തബൂ ക്കിലേക്ക്‌ പുറപ്പെട്ടു. ഇതാണ്‌ പ്രവാചക ജീവിത ത്തിലെ അവസാനത്തെ സായുധ സമരം. മദീനയുടെ യും വാദില്‍ ഖുറായുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ `തബൂക്ക്‌'. മദീനയില്‍ നിന്ന്‌ ഏതാണ്ട്‌ ഒരു മാസത്തെ വഴിദൂരം വരും. കഅ്‌ബ്‌ (റ) നെ തൊട്ട്‌ നിവേദനം ചെയ്‌ത ഒരു ഹദീസില്‍ കാണാം: ``പ്രവാചകന്‍ (സ) യുദ്ധത്തിന്‌ പുറപ്പെടാ നും യാത്രക്കും ഇഷ്‌ടപ്പെട്ടിരുന്ന ദിവസം വ്യാഴായ്‌ച ദിവസമായിരുന്നു''. ഇമാം തൗറ്‌ ബശ്‌ത്തി (റ) പറയുന്നു: നബി (സ) തങ്ങള്‍ യാത്രക്ക്‌ വ്യാഴാഴ്‌ച ദിവസത്തെ തിരഞ്ഞെടുക്കുന്നതിന്‌ പല ന്യായങ്ങ ളുണ്ട്‌. വ്യാഴാഴ്‌ച ബറക്കത്താക്കപ്പെട്ട ദിവസമാണ്‌. അടിമകളുടെ അമലുകള്‍ അവനിലേക്ക്‌ ഉയര്‍ത്ത പ്പെടുന്ന ദിവസമാണ്‌. കണക്കാല്‍ ആഴ്‌ചയിലെ ദിവസങ്ങളുടെ പൂര്‍ത്തീകരണമാണ്‌. വ്യാഴാഴ്‌ച പുറപ്പെടുന്നത്‌ ശുഭലക്ഷണമായി കണ്ടിരുന്നു. ഹജ്ജിനും മറ്റ്‌ യാത്രകള്‍ക്കും വ്യാഴാഴ്‌ച ദിവസം പറ്റുമെങ്കില്‍ അത്‌ തിരഞ്ഞെടുക്കുക. 
അസ്സരിയാത്ത്‌
       പ്രവാചക സാന്നിദ്ധ്യമില്ലാത്ത യുദ്ധങ്ങള്‍ക്കാണ്‌ `സരിയ്യത്ത്‌' എന്ന്‌ പറയുന്നത്‌. ഇത്‌ നാല്‍പത്തി യേഴെണ്ണമാണ്‌. അതില്‍ ആദ്യത്തെ സരിയ്യത്ത്‌ ഹിജ്‌റ ഒന്നാം വര്‍ഷം റമളാന്‍ മാസത്തില്‍ ഹംസത്ത്‌ബ്‌നു അബ്‌ദുല്‍മുത്തലിബ്‌(റ)ന്റെ നേതൃത്വത്തില്‍ നടന്ന യുദ്ധമായിരുന്നു. അവസാനത്തെ സരിയ്യത്ത്‌ ഹിജ്‌റയുടെ പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസം `ഉസാമത്ത്‌ ബ്‌നു സൈദ്‌'(റ)ന്റെ നേതൃത്വത്തില്‍ നടന്ന യുദ്ധമായിരുന്നു. 
ഇസ്‌ലാം വാളെടുത്ത സാഹചര്യം
      സത്യാസത്യവിവേചനം മാത്രമായിരുന്നു ഇസ്‌ലാ മിന്റെ ലക്ഷ്യം. വാര്‍, വൈന്‍, വുമണ്‍ (യുദ്ധം, കള്ള്‌, പെണ്ണ്‌) ഇതിന്‌ വേണ്ടിമാത്രം ജീവിച്ചിരുന്ന സംസ്‌കാ ര ശൂന്യരായ മക്കാ മുശ്‌രിക്കീങ്ങളെ സംസ്‌കരിക്കു വാനും ഇസ്‌ലാമിലേക്ക്‌ ക്ഷണിക്കുവാനും പ്രവാച കന്‍ (സ) മുന്നോട്ട്‌ വന്നപ്പോള്‍ പ്രവാചകനെയും പരിശുദ്ധ ഇസ്‌ലാമിനെയും നാമാവശേഷമാക്കാന്‍ അവര്‍ അശ്രാന്ത പരിശ്രമം നടത്തി.
        പരസ്യമായ ഭീഷണികള്‍, മോഹനവാഗ്‌ദാന ങ്ങള്‍, അസഹ്യമായ ആക്രമണങ്ങള്‍...തുടരെ തുടരെ പ്രവഹിച്ചു കൊണ്ടിരുന്നു. ത്വാഇഫിലെ കുട്ടികളുടെ മര്‍ദ്ധനത്താല്‍ പ്രവാചകപൂമേനിയില്‍ നിന്നുംരക്തം വാര്‍ന്നു. ഒട്ടകത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന ചീഞ്ഞ ളിഞ്ഞ കുടല്‍മാലകള്‍ ശിരസ്സില്‍ ചാര്‍ത്തപ്പെട്ടു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കപ്പെട്ടു. നാടും വീടും സ്വത്തും സ്വന്തമെന്ന്‌ പറയാനുള്ള എല്ലാം നശിപ്പിക്കപ്പെട്ടു. ഇസ്‌ലാം മതം പുല്‍കിയതിന്റെ പേരില്‍ എത്രയോ പേര്‍ ശത്രുക്ക ളാല്‍ വധിക്കപ്പെട്ടു. ശല്യം സഹിക്കവയ്യാതെ എല്ലാം മറന്ന്‌ മക്കയില്‍ നിന്ന്‌ അല്ലാഹുവിന്റെ കല്‍പന പ്രകാരം പലായനം ചെയ്‌ത്‌ മദീനയില്‍ വന്നു. നബിയെയും മുഹാജിറുകളായ സ്വഹാബാക്ക ളെയും ഊഷ്‌മള സ്വീകരണങ്ങള്‍ നല്‍കി സഹായിച്ച അന്‍സ്വാറുകളെയും ക്രൂരമായി മര്‍ദ്ദിക്കുകയും അവകാശങ്ങള്‍ വെട്ടിപ്പിടിക്കുകയും ചെയ്‌തു. അവസാനം സ്വജീവിതം തന്നെ അപകടത്തിലാകുമെ ന്ന്‌ ഉറപ്പായി. ഇതെല്ലാം സഹിച്ച്‌ ഗത്യന്തരമില്ലാതെ വഴിമുട്ടി നിന്ന സന്ദര്‍ഭത്തിലായിരുന്നു പ്രവാചക നും അനുയായികളും വാളെടുത്തത്‌. ഈ വാളെടുക്ക ല്‍ അസത്യത്തെയും അനീതിയെയും പിഴുതെറിഞ്ഞ്‌ സത്യത്തെയും നീതിയെയും പുനഃസ്ഥാപിക്കാനായി രുന്നു. 
രക്തരഹിത യുദ്ധം
        പ്രവാചക പ്രഭുവിന്റെ 23 വര്‍ഷത്തെ ത്യാഗോ ജ്ജലമായ ജീവിതത്തില്‍ ഉണ്ടായ യുദ്ധങ്ങളില്‍ വളരെ പരിമിതമായ ആളുകള്‍ മാത്രമേ ബലിയാ ടാകേണ്ടി വന്നിട്ടുള്ളൂ. രക്തം കണ്ട്‌ അറപ്പ്‌ മാറാത്ത അക്രമികളായ ഭരണാധികാരികള്‍ നയിച്ച യുദ്ധങ്ങ ള്‍ പോലെയായിരുന്നില്ല പ്രവാചകന്‍ നയിച്ച യുദ്ധ ങ്ങള്‍. ബദറിന്റെ മണ്ണിലും ഉഹ്‌ദ്‌ രണാങ്കണത്തിലും ഖന്‍ദഖ്‌ പോര്‍ക്കളത്തിലും ശത്രുസൈന്യത്തോട്‌ വീറോടെ പോരാടി വിജയത്തിന്റെ വെന്നിക്കൊടി പറത്തിയത്‌ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച്‌ ആധിപത്യം സ്ഥാപിക്കാനായിരുന്നില്ല. മറിച്ച്‌ സത്യവും നീതിയും പുനഃസ്ഥാപിക്കാനും അശരണര്‍ക്കും ആലംബഹീനര്‍ക്കും മുശ്‌രികീങ്ങള്‍ അപമാനമായി കണ്ടിരുന്ന സ്‌ത്രീകള്‍ക്കും അവകാശ മൂല്യങ്ങള്‍ വാങ്ങിച്ചു കൊടുക്കുന്നതിന്‌ വേണ്ടിയു മായിരുന്നു. ആധുനിക കാലത്ത്‌ സംഭവിക്കുന്ന യുദ്ധങ്ങളെ പോലെ അധികാര മോഹങ്ങള്‍ക്കും വ്യക്തി താല്‍പര്യങ്ങള്‍ക്കും നിരപരാധികളെ കൊന്നൊടുക്കുന്നതിനും വേണ്ടിയായിരുന്നില്ല. 
        ഒരു സൈന്യാധിപന്‍ എന്ന നിലക്ക്‌ പ്രവാചകന്‍ നയിച്ച യുദ്ധങ്ങളും (ഗസ്‌വത്ത്‌) പ്രവാചകന്റെ അഭാവത്തില്‍ നടന്ന യുദ്ധങ്ങളും (സരിയ്യത്ത്‌) മഹത്തരമെന്ന്‌ വിശേഷിപ്പിക്കുന്ന ഫ്രഞ്ച്‌ വിപ്ലവവും റഷ്യന്‍ വിപ്ലവവും ഒന്നാം ലോക മഹായുദ്ധവും തമ്മില്‍ തുലനം ചെയ്‌താല്‍ പ്രവാചക കാലത്ത്‌ സംഭവിച്ച യുദ്ധങ്ങള്‍ തികച്ചും രക്ത രഹിത യുദ്ധങ്ങളാണെന്ന്‌ മനസ്സിലാക്കാം. പ്രവാചകന്‍ പങ്കെടുത്തതും പങ്കെടുക്കാത്തതുമായ ആകെ യുദ്ധങ്ങളുടെ കണക്ക്‌ 74. ബദ്‌റ്‌, ഉഹ്‌ദ്‌, മുറൈസിഅ്‌, ഖന്‍ദഖ്‌, ബനൂഖുറൈള, ഖൈബര്‍, ഹുനൈന്‍, ത്വാഇഫ്‌ ഇങ്ങനെ 8 യുദ്ധങ്ങളിലാണ്‌ ജീവഹാനി സംഭവിച്ചത്‌. ഇവയില്‍ പ്രവാചകനാല്‍ വധിക്കപ്പെട്ടത്‌ ഉഹ്‌ദ്‌ യുദ്ധത്തില്‍ ഉബയ്യ്‌ബ്‌നു ഖലഫ്‌ എന്ന ഏക മനുഷ്യനാണ്‌. 
             ഇരു സൈന്യത്തില്‍ വധിക്കപ്പെട്ടവര്‍ : 1018
മുസ്‌ലിം സൈന്യത്തില്‍ നിന്നും വധിക്കപ്പെട്ടത്‌ : 259
അമുസ്‌ലിം സൈന്യത്തില്‍ നിന്നും വധിക്കപ്പെട്ടത്‌ : 759
മുസ്‌ലിം തടവുകാര്‍ പിടികൂടിയ തടവുകാര്‍ : 6564
വധക്കുറ്റം തെളിഞ്ഞതിന്റെ പേരില്‍ ഇവരില്‍ നിന്ന്‌ 2 പേരെ വധിച്ചു. 6347 പേരെ വെറുതെ വിട്ടു. 
ഫ്രഞ്ച്‌ വിപ്ലവത്തില്‍ വധിക്കപ്പെട്ടവര്‍ : 66 ലക്ഷം
റഷ്യന്‍ വിപ്ലവത്തില്‍ വധിക്കപ്പെട്ടവര്‍ : ഒരു കോടി
ഒന്നാം ലോക മഹായുദ്ധത്തില്‍ വധിക്കപ്പെട്ടവര്‍ : 1 കോടി 6 ലക്ഷം
         പ്രവാചക കാലത്തുണ്ടായ യുദ്ധ പശ്ചാത്തലങ്ങ ളും ലക്ഷ്യങ്ങളും നീതിന്യായങ്ങളും സത്യധര്‍മ്മങ്ങ ളും പുനഃസ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു എന്ന്‌ ഈ കണക്കില്‍ നിന്ന്‌ തന്നെ ഗ്രഹിക്കാം. അധി കാരത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ വേണ്ടി കൂട പ്പിറപ്പിനെ തന്നെ അറുതി വരുത്തിക്കളയുന്ന ഭരണകര്‍ത്താക്കള്‍ക്കും അന്യന്റെ മുതലും അന്നത്തിന്‌ വകയില്ലാത്ത പാവപ്പെട്ടവന്റെ അവകാശവും കയ്യേറാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്ക്‌ പരിശുദ്ധ ഇസ്‌ലാം എന്നും ഒരു പാഠമാണ്‌. 
Related Posts Plugin for WordPress, Blogger...