നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 30 November 2018

മന്ത്രം

മന്ത്രം



    ഒരു സംഘം സ്വഹാബി പ്രമുഖര്‍ ഒരു യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയായി. ഒരു ഗോത്രക്കാരുടെ അതിഥികളായി രാത്രി അവരുടെ കൂടെ കഴിയാന്‍ അവര്‍ ആഗ്രഹിച്ചുവെങ്കിലും ഗോത്രക്കാര്‍ ആതിഥ്യം നല്‍കിയില്ല.
ആ ഗോത്രത്തലവന് തേള്‍ വിഷമേറ്റു. അവര്‍ക്കറിയാവുന്ന ചികിത്സകളെല്ലാം ചെയ്തുനോക്കി. ഫലമുണ്ടായില്ല. അപ്പോഴവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ ആ യാത്രാ സംഘത്തെ സമീപിക്കുക. അവര്‍ക്ക് വല്ലതും വശമുണ്ടാകും. 
       അവര്‍ സ്വഹാബികളെ സമീപിച്ചു പറഞ്ഞു: നിങ്ങളുടെ നബി (സ്വ) പ്രകാശവും ശമനവുമായി വന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. 
ശരിയാണ് സ്വഹാബികള്‍ പറഞ്ഞു.
         ഞങ്ങളുടെ ഗോത്രനേതാവിന് തേള്‍വിഷമേറ്റിരിക്കുന്നു. ഞങ്ങള്‍ പലതും ചെയ്തുനോക്കി. ഫലിക്കുന്നില്ല. അദ്ദേഹത്തിന് ഫലപ്പെടുന്ന വല്ലതും നിങ്ങള്‍ക്ക് വശമുണ്ടോ?
        അതേ, ഞങ്ങള്‍ മന്ത്രിക്കും. പക്ഷേ, ഞങ്ങള്‍ ആതിഥ്യം ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ സമ്മതിച്ചില്ല. അതുകൊണ്ട് പ്രതിഫലം തരാതെ ഞങ്ങള്‍ മന്ത്രിക്കില്ല. ഒരു പറ്റം ആടുകളെ പ്രതിഫലമായി ഇരുകൂട്ടരും സമ്മതിച്ചു. 
           സ്വഹാബി സംഘത്തലവന്‍ അബൂസഈദ് (റ) ഫാത്തിഹ 7 തവണ ഓതുകയും മന്ത്രിക്കുകയും ചെയ്തു. തേള്‍വിഷബാധയേറ്റവന്‍റെ അസുഖവും അസ്വസ്ഥതയും ശമിച്ചു. ബന്ധനത്തില്‍ നിന്നും മോചിതനായവനെ പോലെ. 
അവര്‍ സ്വഹാബി സംഘത്തിന് 30 ആടുകള്‍ പ്രതിഫലമായി നല്‍കി. പ്രതിഫലം കൈപ്പറ്റിയപ്പോള്‍ സ്വഹാബികളില്‍ ചിലര്‍ വീതിക്കാന്‍ പറഞ്ഞു. അപ്പോള്‍ അബൂ സഈദ (റ) ഇങ്ങനെ പ്രതികരിച്ചു. നാം നബി (സ്വ) യെ സമീപിച്ച് കാര്യം പറയാം. നബി (സ്വ) യുടെ കല്‍പന അറിയുന്നതിന് മുമ്പ് ഒന്നും ചെയ്തു കൂടാ. അവര്‍ നബി (സ്വ) സമീപിച്ച് കാര്യം പറഞ്ഞു. നബി (സ്വ) പറഞ്ഞു: "നിങ്ങള്‍ ശരി പ്രവര്‍ത്തിച്ചു. വീതിച്ചോളൂ. ഒരു വിഹിതം എനിക്കും". 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...