മാനവികത…
പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് `മാനവികത` എന്ന വാക്ക് ഉച്ചരിക്കുന്നത് പോലും കൂച്ചുവിലങ്ങി ടപ്പെട്ട ഒരു യുഗമായിരു ന്നു. മാനവികത എന്നാല്‍ വെറും ഒരു സിദ്ധാന്തമല്ല. ബൃഹത്തായ ഒരു സംസ് കാരവും വിപ്ലവകരമായ ഒരു നവോത്ഥാനവും അതിന്റെ പിന്നില്‍ ഒളിഞ്ഞ് കിടപ്പുണ്ട്. മാനവീയ ത്തിന്റെ പ്രഥമവും പ്രധാന വുമായ മനുഷ്യാവകാശ സംരക്ഷണം വിദൂരസ്വ പ്‌നമായിരുന്ന ഒരു യുഗത്തി ല്‍ മാനുഷികമെന്ന ഒരു അവകാശം വച്ച് കൊടുക്കാ ന്‍ കുലമഹിമയും ആഢ്യത്തവും വിലങ്ങുതടിയാ യി നിന്ന കാലഘട്ടം. കറുത്തവന്റെ അടുത്ത് ഉണ്ണുന്ന വനെ കണ്ട് കാര്‍ക്കിച്ച് തുപ്പിയ ഒരു സംസ്‌കാരം.
അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമനുകൂല മായി പടപൊരുതുന്ന ധിക്കാരികള്‍ക്ക് അടിയറവ് പറയേണ്ടി വന്ന ഒരു നൂറ്റാണ്ട്. ഒഴുക്കിനെതിരെ നീന്തുകയെന്ന സാഹസത്തിന് കൂട്ടില്ലാത്ത ഒരു സാഹചര്യം. മഹാനായ സയ്യിദുനാ മുഹമ്മദ് നബി (സ്വ) മാനവികതയുടെ പതാകയുമേന്തി ഒട്ടകത്തി ന്റെ മൂക്കുകയര്‍ പിടിച്ച് നടന്നവരെ സംസ്‌കാരത്തി ന്റെ ഉത്തുംഗതയിലേക്കെത്തിച്ചു. തന്റെ അയല്‍വാ സി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ പൂര്‍ണ്ണവിശ്വാസിയല്ലെന്ന മഹത്‌വാക്യം വിപ്ലവകര മായ ഒരു മാറ്റം സംജാതമാക്കി. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ദിവസങ്ങള്‍ തള്ളിനീക്കിയ അനുചരന്റെ വീട്ടിലേക്ക് ധര്‍മ്മമായി നല്‍കപ്പെട്ട ആട്ടിന്‍തല കൈമാറി കൈമാറി കൈകളിലേക്ക് തന്നെ തിരിച്ചെത്തിയപ്പോള്‍ അവിടെ സംജാതമായ ഒരു സംസ്‌കാരം. പോര്‍ക്കളത്തില്‍ പിടഞ്ഞ്‌വീണ് മരിക്കുമ്പോള്‍ ദാഹജലത്തിന്റെ കോപ്പകളുമായി എത്തിയ സഹോദരനോട് തന്നേക്കാള്‍ തന്റെ അടു ത്ത് കിടക്കുന്ന സഹോദരന് നല്‍കണമെന്ന് ഉരുവിട്ട് കൊണ്ട് ദാഹത്തോടെ രക്തസാക്ഷിത്വം വരിച്ച ഒരു സംസ്‌കാരം. നിനക്ക് നീ ഇഷ്‌ടപ്പെടുന്നത് എന്തോ, അത് നീ നിന്റെ സഹോദരന് ഇഷ്‌ടപ്പെടാത്തിട ത്തോളം നീ പൂര്‍ണ്ണവിശ്വാസിയാകില്ലെന്ന പ്രസ്‌താ വനയിലൂടെ മാനുഷികമൂല്യങ്ങളിലധിഷ്‌ഠിതമായ ഒരു ബൃഹത്‌പദ്ധതിയാണ് നബി(സ്വ) ആവിഷ് കരിച്ച് നടപ്പിലാക്കിയത്.
മാനവികതയെ കൊട്ടിഘോഷിക്കുന്ന പലരും പ്രവൃത്തികളില്‍ മൃഗീയതയെ വാരിപ്പുണരുന്ന നിഷ്‌ഠൂരവും നികൃഷ്‌ടവുമായ ഒരവസ്ഥാ വിശേ ഷം, ആഗോളവ്യാപകമായി കണ്ട് വരുന്നു. കാരുണ്യ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ) പറഞ്ഞു: കാരുണ്യ മില്ലാത്തവരോട് അല്ലാഹു കാരുണ്യം കാണിക്കു കയില്ല. തന്റെ മുന്നിലേക്ക് പക്ഷിക്കുഞ്ഞുമായി കടന്ന് വന്ന വേടനെ അതിന്റെ തള്ളപ്പക്ഷിയുടെ വേദനയിലേക്ക് ശ്രദ്ധ ക്ഷണിച്ച് പക്ഷിക്കുഞ്ഞിനെ തിരികെ ഏല്‍പിച്ച് കൊണ്ട് നബി(സ്വ)പറഞ്ഞു: തള്ളപ്പക്ഷിക്ക് പക്ഷിക്കുഞ്ഞിനോടുള്ള കാരുണ്യ ത്തേക്കാള്‍ കാരുണ്യവാനാണ് അല്ലാഹു.
കാരുണ്യത്തിന്റെ കേതാരമായ പ്രവാചകര്‍, പടിപടിയായി മനുഷ്യരെ സംസ്‌കരിച്ചെടുത്ത് സമൂഹത്തിന്റെ ഉന്നതതലങ്ങളില്‍ മാതൃകായോഗ്യ രാക്കിയതിന് ചരിത്രം സാക്ഷിയാണ്. പ്രവാചകരുടെ കൂട്ടുകാരില്‍ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പരിഗ ണന നല്‍കരുതെന്ന് അല്ലാഹു പ്രവാചകരോട് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ``അവരില്‍ പെട്ട പല വിഭാഗക്കാര്‍ക്കും സുഖഭോഗത്തിനായി നാം നല്‍കിയ സൗകര്യങ്ങളിലേക്ക് താങ്കള്‍ ദൃഷ്‌ടി നീട്ടിപ്പോകരുത്. അവര്‍ അവിശ്വാസികളായതില്‍ താങ്കള്‍ വിഷമിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി താങ്കള്‍ ചിറക് താഴ്‌ത്തിക്കൊടുക്കുക'' (അല്‍ഹിജ്‌ര്‍)
ഭൗതിക സമ്പത്തിനെയോ സമ്പന്നരേയോ വലു തായിക്കാണരുതെന്ന് അല്ലാഹു പ്രത്യേകം ഉപദേശി ച്ചതായി കാണാം. ``അവരില്‍ പലവിഭാഗങ്ങള്‍ക്കും ഐഹികജീവിതാലങ്കാരമായി നാം ആസ്വദി പ്പിച്ചിട്ടുള്ള സൗകര്യങ്ങളിലേക്ക് താങ്കള്‍ ദൃഷ്‌ടി പായിക്കരുത്. അതിലൂടെ അവരെ നാം പരീക്ഷി ക്കുന്നതിന് വേണ്ടിയാണ് അത് നാം നല്‍കിയത്. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലം അതാണ് ഏറ്റവും ഉത്തമവും അനശ്വരവും''.(ത്വാഹാ).
മാനവീകതയുടെ സന്ദേശവാഹകന്‍ സയ്യിദുനാ മുഹമ്മദ്(സ്വ) ഹജ്ജത്തുല്‍വദാഇന്റെ അവകാശ പ്രഖ്യാപനത്തിലൂടെ സുദീര്‍ഘമായി പ്രഖ്യാപിച്ചു. അറിയുക, അറബിക്ക് അനറബിയേക്കാളോ, വെള്ള ക്കാരന് നീഗ്രോവിനേക്കാളോ, യാതൊരുവിധ ശ്രേഷ്‌ടതയുമില്ല. ജീവിത പവിത്രതയിലൂടെയല്ലാതെ. നിങ്ങളെല്ലാം ആദം സന്തതികളാണ്. ആദമോ മണ്ണില്‍ നിന്നും.
ഉമര്‍(റ)ന്റെ സന്നിധിയിലേക്ക് നിവേദനവുമാ യി ചെന്ന അബൂസുഫ്‌യാനടക്കമുള്ള ഖുറൈശി നേതാക്കള്‍ക്ക് മുമ്പെത്തിയ അമ്മാര്‍ തുടങ്ങിയ ദരിദ്രര്‍ക്ക് അവസരം നല്‍കിയതില്‍ പല്ല് കടിച്ച ഖുറൈശിനേതാവിനോട് ഖലീഫയുടെ മുന്നിലേക്ക് കടക്കുന്നതിന്, ഇസ്‌ലാമിലേക്ക് കടക്കുന്നതിന് മുമ്പന്തിയിലായവര്‍ക്ക് തന്നെയാണ് അര്‍ഹതയെന്ന് പറയിപ്പിച്ച സംസ്‌കാരം, അതെത്ര മാനവീയ സംസ്‌കാരം....
എന്നാല്‍ അന്താരാഷ്‌ട്രതലത്തില്‍ വരെ മനുഷ്യാ വകാശക്കമ്മീഷനുകള്‍ രൂപീകരിക്കപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോഴും ലോകത്ത് നാം കണ്ട് കൊണ്ടിരിക്കുന്നത് പച്ചയായ മനുഷ്യാവകാശലംഘനങ്ങളല്ലെ... ഫലസ്‌തീനിലും അഫ്‌ഗാനിസ്ഥാനിലും ചൈനയിലും മ്യാന്മറിലും ഗുജറാത്തിലും അസമിലും നടന്നത് അതു തന്നെയ ല്ലെ...? അന്താരാഷ്‌ട്രസമ്മര്‍ദ്ദങ്ങളും ഐക്യരാഷ്‌ട്ര സഭയുടെ എതിര്‍പ്പുകളും അവഗണിച്ച് ഫലസ്‌തീ നില്‍ അനധികൃത കുടിയേറ്റകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാ നുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇസ് റാഈല്‍. യു.എന്നില്‍ ഫലസ്‌തീനിന് അംഗത്വമി ല്ലാത്ത നിരീക്ഷകപദവി ലഭിച്ചതിന് പിന്നാലെയാ ണിത്. ഫലസ്‌തീന്‍ മണ്ണില്‍ പതിറ്റാണ്ടുകളായി ഇസ് റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാ ശലംഘനങ്ങള്‍ക്ക് വല്ല കണക്കുമുണ്ടോ..? ഫലസ്‌തീന്‍ മണ്ണില്‍ വീണ്ടും കുടിയേറ്റ ശ്രമങ്ങള്‍ നടത്താനുള്ള ഇസ്‌റായേലിന്റെ തീരുമാനം ഉത്‌ക്കണ്‌ഠാകുലമാ ണ്.
മാനുഷികാവകാശങ്ങള്‍ മര്‍മ്മപ്രധാനമായ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ക്രൂരവും വൃത്തികെട്ടതുമായ പീഡനങ്ങളും അക്രമങ്ങളും ഇന്ന് നിത്യസംഭവങ്ങളല്ലേ..? അപമാനിച്ചവര്‍ക്കെ തിരെ ശബ്‌ദമുയര്‍ത്തുന്നവര്‍ക്ക് പോയിട്ട് അക്ര മിക്ക് കൂട്ട് പിടിക്കുന്ന ജനനായകരാണ് പൊതുവെ ലോകത്ത് കണ്ട് വരുന്നത്. ഒരവസരത്തില്‍ അവിശ്വാസിയായ ഒരാള്‍ തിരുനബിസന്നിധി യിലെത്തി ഇങ്ങനെ ബോധിപ്പിച്ചു: ഞാന്‍ വിദേ ശിയായ പാവപ്പെട്ട ഒരു കച്ചവടക്കാരനാണ്. മക്കയിലെ കുപ്രസിദ്ധനായ അബൂജഹ്‌ല്‍ രണ്ട് ഒട്ടകങ്ങളെ വാങ്ങുകയും ക്യാഷ് തരാതെ ബുദ്ധി മുട്ടിക്കുകയും ചെയ്യുന്നു. താങ്കളോട് പരാതി പറ ഞ്ഞാല്‍ പരിഹാരമുണ്ടാകുമെന്ന് ചിലര്‍ പറഞ്ഞ തിന്റെ അടിസ്ഥാനത്തിലാണ് ഞാനങ്ങയെ സമീപി ക്കുന്നത്. ആദര്‍ശവിരുദ്ധനായ ആ അവിശ്വാസി യെയും കൂട്ടി അബൂജഹലിനെ സമീപിക്കുകയും വിലവാങ്ങിക്കൊടുക്കുകയും ചെയ്‌തു. അതത്രെ മാനവികത. സര്‍വ്വമൂല്യങ്ങളെയും നിരാകരിച്ച് കൊണ്ട് അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അഭയം തേടിയ ആറാം നൂറ്റാണ്ടിലെ മനുഷ്യരെ വിചാരവിപ്ലവത്തിലൂടെ ഉത്‌ക്കൃഷ്‌ടമായ ജീവിതത്തിലേക്ക് കൊണ്ട് വന്നത് നബി(സ്വ)യാണ്. അവിടുത്തെ അനുയായികളാണ് യൂറോപ്പിനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് പറിച്ച് നട്ടത്. പ്രവാചക ജീവിതമാണ് ആ പ്രബോധന ത്തിന് അടിത്തറ പാകിയത്. വിജ്ഞാനത്തെ ജനകീ യമാക്കിയതാണ് പ്രവാചകര്‍ ലോകത്തിന് നല്‍കിയ നിസ്‌തുലമായ സംഭാവന. ജ്ഞാനസമ്പാദനം പുരുഷ നും സ്‌ത്രീക്കും നിര്‍ബന്ധമാണെന്ന് അവിടുന്ന് പ്രഖ്യാപിച്ചു. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ് പോയ സ്വത്താണ്. കണ്ടിടത്ത് വച്ച് അത് കൈവശ പ്പെടുത്താന്‍ വിശ്വാസിക്കവകാശമുണ്ടെന്ന പ്രഖ്യാ പനം ഏഴാം നൂറ്റാണ്ടില്‍ കേള്‍ക്കുന്നത് നബി(സ്വ)യി ല്‍ നിന്ന് മാത്രം.
കേവലം ആഹ്വാനങ്ങളിലും ആജ്ഞകളിലുമൊ തുങ്ങാതെ നിയമങ്ങളിലും നിര്‍ദ്ദേശങ്ങളിലും ചുരുങ്ങാതെ സര്‍വ്വസ്വീകാര്യമായ ഒരു പ്രത്യയശാസ്‌ത്രമായാണ് ലോകം പ്രവാചകരില്‍ നിന്ന് ഉള്‍ക്കൊള്ളുന്നത്. മനുഷ്യജീവതത്തിന്റെ നാനാമേഖലകളും ഒരു ചട്ടക്കൂട്ടില്‍ ഒതുക്കി ജനമനസ്സുകളില്‍ സമര്‍പ്പിക്കുകയെന്ന മഹാദൗത്യം നിഷ്‌പ്രയാസം നിര്‍വ്വഹിക്കാന്‍ സാധ്യമായത് പ്രസ്‌തുത സന്ദേശത്തിന്റെ പ്രത്യയശാസ്‌ത്രപരമായ പരിപക്വത കൊണ്ടായിരുന്നു. നൈമിഷിക താല്‍ പര്യങ്ങള്‍ക്കപ്പുറം ശാശ്വതവീക്ഷണങ്ങളുടെ സമ ന്വയമായിരുന്നു പ്രവാചകദര്‍ശനം.
പ്രവാചകദര്‍ശനങ്ങള്‍ക്ക് പ്രത്യയശാസ്‌ത്രപരമായ ഒരു മുഖമുള്ളത് കൊണ്ടാണ് ലോകം പ്രവാചകകാല്‍പ്പാടുകള്‍ പിന്തുടരുന്നത്. ചിന്തയിലും ചര്‍ച്ചയിലും പ്രവര്‍ത്തനപഥത്തില്‍ മുഴുക്കെയും പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന പ്രവാചകദര്‍ശനം സാമൂഹ്യനവോത്ഥാനത്തിന്റെ രാജശില്‍പമാണ്. ഒരു ജനതയുടെ സംസ്‌കാരവും ജീവിതശൈലിയും ഒന്നടങ്കം മാറ്റിത്തിരുത്താന്‍ മാത്രം സ്വാധീനമുള്ള ആശയങ്ങളുടെ സമാഹാരം എന്ന നിലക്ക് പ്രവാചകദര്‍ശനം ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്‌ഠ നേടുന്നു
No comments:
Post a Comment