നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 11 January 2014

ഹൃദയരോഗങ്ങള്‍......

ഹൃദയരോഗങ്ങള്‍......


                       ഒരു സാധാരണ വിശ്വാസി അഹങ്കാരം, ലോകമാന്യത, ഉള്‍നാട്യം തുടങ്ങിയ ഹൃദയരോഗങ്ങളില്‍ നിന്നും വിമുക്തമാകാന്‍ പ്രയാസമാണ്‌. പരിശുദ്ധ ശരീഅത്തുല്‍ ഇസ്‌ലാം കല്‍പ്പിക്കുന്നത്‌ ഇത്തരം രോഗങ്ങളില്‍ നിന്നും ശുദ്ധിയാകല്‍ ഫര്‍ള്‌ ഐന്‍ അഥവാ വ്യക്തി പരമായ ബാധ്യതയാണെന്നാണ്‌. ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: ``ഹൃദയത്തിന്റെ ഇല്‍മ്‌ എന്നാല്‍ അസൂയ, ഉള്‍നാട്യം പോലെയുള്ള ഹൃദയരോഗങ്ങള്‍ അറിയിലാണ്‌ ഇതിനെ സംബന്ധിച്ച്‌ ഇമാം ഗസ്സാലി പറഞ്ഞത്‌ ഇങ്ങനെ: ഈ രോഗങ്ങളുടെ നിര്‍വചനങ്ങളും കാരണങ്ങളും അതിന്‌ ചികിത്സിക്കലും ഫര്‍ള്‌ ഐന്‍ ആണ്‌. എന്നാല്‍ ചിലര്‍ പറഞ്ഞത്‌ ഇങ്ങനെ: ശറഅ്‌ ഹറാമാക്കിയ ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷപ്പെട്ട ഹൃദയമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്‌ അതുമതി. രോഗങ്ങളെക്കുറിച്ച്‌ പഠിക്കേണ്ടതില്ല. വ്യഭിചാരവും അതുപോലെയുള്ള ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളുടെ തെളിവുകള്‍ പഠിക്കാതെ അവ ഒഴിവാക്കല്‍ നിര്‍ബന്ധമായതുപോലെ രക്ഷപ്പെട്ട ഹൃദയം ഇല്ലാത്ത വ്യക്തിക്ക്‌ പഠിക്കാതെ ഹൃദയം ശുദ്ധിയാക്കാന്‍ പറ്റുമെങ്കില്‍ ആ ശുദ്ധീകരണം അവന്‌ നിര്‍ബന്ധമാണ്‌.'' (ശര്‍ഹുല്‍ മുഹദ്ദബ്‌)
                        ഇബ്‌നുഹജര്‍ (റ) തുഹ്‌ഫയിലും മറ്റുപല ഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളിലും ഇതേ ആശയം പ്രകടിപ്പിക്കുന്നുണ്ട്‌. 
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പഠിക്കാതെ ചികിത്സിക്കാന്‍ പറ്റിയ ഏകമാര്‍ഗം തക്കതായ മുര്‍ശിദിനെ പിടിക്കലാണെന്നും ഇമാം ശഅ്‌റാനി തന്റെ മിനനില്‍ രേഖപ്പെടുത്തുന്നുണ്‌. ഹൃദയരോഗങ്ങളുടെ ഇല്ലായ്‌മയിലൂടെ മാത്രമേ ശരീഅത്ത്‌ (പൂര്‍ണ്ണമായി) ഉണ്ടാകുകയുള്ളൂയെന്നും അതിന്‌ ത്വരീഖത്ത്‌ വേണമെന്നും പണ്ഡിതര്‍ വ്യക്തമാക്കിയിരിക്കെ ചോദ്യ കര്‍ത്താവ്‌ ശരീഅത്തിന്റെ പൂര്‍ത്തീകരണം കൊണ്ട്‌ അര്‍ത്ഥമാക്കിയത്‌ എന്താണ്‌? ബാഹ്യകര്‍മ്മങ്ങള്‍ പൂര്‍ത്തയാക്കിയ ശേഷമേ ത്വരീഖത്തില്‍ കടക്കാവൂ എന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ മരണം കൊണ്ടോ അത്‌ പൂര്‍ത്തിയാകുകയുള്ളൂ എങ്കില്‍ മരിച്ചതിന്‌ ശേഷം ത്വരീഖത്തിനെകുറിച്ച്‌ ചിന്തിക്കാം എന്നാണ്‌ വരിക. 
                         തെറ്റ്‌ ചെയ്യാതിരിക്കലാണ്‌ ഉദ്ദേശ്യമെങ്കില്‍ അതും ശരിയല്ല. എത്രയോ പാപികള്‍ ഇമാം ജുനൈദുല്‍ ബഗ്‌ദാദിയുടെ അടുക്കല്‍ വന്നതും ദിക്‌റ്‌ ചൊല്ലി കൊടുത്തതും സ്വാവിയില്‍ കാണാം. (ബുറൂജ്‌). മാത്രമല്ല മുര്‍ശിദായിരുന്ന അബുല്‍ അബ്ബാസ്‌ (റ) നിന്ന്‌ മൂത്രിക്കുന്നവര്‍ക്ക്‌ പോലും ബൈഅത്ത്‌ കൊടുത്തിരുന്നതായി ഇബ്‌നു അജീബ രേഖപ്പെടുത്തുന്നുണ്ട്‌. 
                   ശരീഅത്തിന്റെ ഇല്‍മില്‍ പൂര്‍ണ്ണനാകണമെന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ അതും ശരിയല്ല. കാരണം പലതുണ്ട്‌. ഒന്ന്‌: യാതൊന്നും അറിയാത്ത കൊച്ചുകുട്ടികള്‍ക്കു പോലും മഹത്തുക്കള്‍ ബൈഅത്ത്‌ കൊടുത്തിട്ടുണ്ട്‌. (ഫുതൂഹാത്തുല്‍ ഇലാഹിയ്യ). രണ്ട്‌: കള്ളന്‍മാരെയും ശരീഅത്തിന്റെ വിജ്ഞാനം ഒന്നും അറിയാത്ത അമുസ്‌ലിമിനെയും ഗൗസുല്‍ അഅ്‌ളം അബ്‌ദാലാക്കി മാറ്റിയ ചരിത്രം അതിനെതിരാണ്‌. മൂന്ന്‌: ഇല്‍മ്‌ പഠിക്കുന്നവന്‍ ത്വരീഖത്തിന്റെ മശാഇഖുമാരില്‍ ആരുടെയെങ്കിലും കൂടെ സഹവസിച്ചാലേ പൂര്‍ണ്ണനാകുകയുള്ളൂ എന്ന്‌ അലിയ്യുല്‍ ഖവാസ്സ്വ്‌ പറയുന്നുണ്ട്‌. മാത്രമല്ല ആലിമീങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ശൈഖ്‌ വേണമെന്നു തന്നെയാണ്‌ മഹത്തുക്കള്‍ പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ടാണ്‌ സൈനുദ്ദീന്‍ മഖ്‌ദും (റ) വും അവരുടെ ഗുരുവര്യര്‍ ഇബ്‌നുഹജറും അവരുടെ ഗുരുവര്യര്‍ ശൈഖ്‌ സക്കരിയ്യല്‍ അന്‍സ്വാരിയും ഇമാം ഗസ്സാലിയും ഇസ്സുദ്ദീനുബ്‌നു അബ്‌ദുസ്സലാമും തുടങ്ങിയ ലോകപ്രശസ്‌തരായവര്‍ മുര്‍ശിദിനെ സ്വീകരിച്ചത്‌. നാല്‌: ശരീഅത്തിന്റെ ഇല്‍മില്‍ പൂര്‍ണ്ണനാകണമെന്ന്‌ നിബന്ധനയില്ലെന്നിരിക്കെ ഒരു മുരീദിന്‌ ശരീഅത്തില്‍ പൂര്‍ണ്ണനാകണമെന്ന്‌ പറയുവാന്‍ കഴിയില്ല. ഇമാം സുഹ്‌റവര്‍ദി (റ) പറയുന്നു: അബൂയസീദില്‍ ബിസ്‌താമി (റ) പറഞ്ഞു: ഞാന്‍ അബൂഅലിയ്യുല്‍ മുസ്‌നദ്‌ (റ) നോട്‌ കൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ബാഹ്യകര്‍മ്മങ്ങള്‍ക്ക്‌ അനിവാര്യമായത്‌ ഞാനാണ്‌ പറഞ്ഞു കൊടുത്തിരുന്നത്‌. ആത്മീയ കാര്യങ്ങള്‍ അദ്ദേഹം എനിക്ക്‌ മനസ്സിലാക്കിത്തരികയും ചെയ്‌തിരുന്നു. (മുരീദായതിന്‌ ശേഷമാണല്ലോ മുര്‍ശിദാകുന്നത്‌) ഇബ്‌നു അജീബ (റ) പറയുന്നു: തര്‍ബിയത്തിന്റെ ശൈഖിന്‌ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്റെ മുരീദിനും ആവശ്യമായ നിസ്‌കാരത്തിന്റെയും മറ്റും വിധികള്‍ അറിഞ്ഞാല്‍ മതി. കാരണം മിക്കവാറും ശരീഅത്തിന്റെ അറിവുകല്‍ രജാധിരാജനിലേക്കുള്ള പ്രയാണത്തില്‍ അനിവാര്യമല്ലാത്തതാണ്‌. ശരീഅത്തിന്റെ മുഴുവന്‍ വിജ്ഞാനങ്ങളും വേണമെന്ന്‌ വന്നാല്‍ ഉന്നതശ്രേണിയില്‍ നില കൊള്ളുന്ന ത്വരീഖത്തിന്റെ ഒരുപാട്‌ മശാഇഖുകളെ ഇകഴ്‌ത്തേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ അവരില്‍ പലര്‍ക്കും ശരീഅത്തീല്‍ അഗാദപാണ്ഡിത്യം ഉണ്ടായിരുന്നെങ്കിലും മറ്റു പലര്‍ക്കും അത്യാവശ്യത്തിനുളള അറിവേ ശരഈഅത്തിന്‌ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ നിന്നും തര്‍ബിയത്തിന്റെ ശൈഖ്‌ സര്‍വ്വവിജ്ഞാന കോശമാകണമെന്ന വാദം അബദ്ധമാണെന്ന്‌ വ്യക്തമായില്ലേ (ഫുതൂഹാത്തുല്‍ ഇലാഹിയ്യ). എന്നാല്‍ ഒരു മുരീദ്‌ ശരീഅത്തിന്റെ ഇല്‍മില്‍ അഗാതപാണ്ഡ്യത്യം വേണമെന്ന്‌ ചിലര്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ ത്വരീഖത്തുല്‍ ബുര്‍ഹാനാണെന്നും ത്വരീഖത്തുല്‍ ഇശ്‌റാഖ്‌ ആ നിബന്ധനവെക്കുന്നില്ലെന്നും ഇബ്‌നുഅജീബ രേഖപ്പെടുത്തുന്നുണ്ട്‌. ഇമാം ഗസ്സാലി രേഖപ്പെടുത്തി: ഹഖിന്റെ മാര്‍ഗ്ഗം ഉദ്ദേശിക്കുന്ന ഒരു മുരീദിന്‌ അവന്റെ നിലയനുസരിച്ചുള്ള കര്‍മ്മങ്ങള്‍ക്കാകുന്ന കല്‍പ്പനകളും നിരോധനകളും നടപ്പിലാക്കാന്‍ പറ്റുന്ന രൂപത്തില്‍ ശരീഅത്തിന്റെ ഇല്‍മ്‌ കരസ്ഥമാക്കിയാല്‍ മതി. (ഖുലാസ). അഞ്ച്‌: ദീനിന്റെ ഭാഗമായ ഇഹ്‌സാന്‍ കരഗതമായാലേ ദീന്‍ പൂര്‍ത്തിയാകുകയുള്ളൂ എന്നും അതിന്‌ മഹത്തുക്കളുമായി സഹവസിക്കണം എന്നും ഇമാം നവവി (റ), ഇബ്‌നുഹജര്‍ അസ്‌ഖലാനി (റ), ഇമാം സര്‍ഹിന്ദി (റ) തുടങ്ങിയ മഹത്തുക്കള്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. മഹാനായ മുഹമ്മദ്‌ ബ്‌നു സുലൈമാനുല്‍ ബഗ്‌ദാദി (റ) പറയുന്നു: ഭൗതികമായി ഉന്നത പദവിയിലുള്ളവര്‍ക്കും ബിസിനസ്സുകാര്‍ക്കും ബറക്കത്തിന്‌ വേണ്ടിയും കടുത്തുപോയ ഹൃദയങ്ങളില്‍ നിന്നും അശ്രദ്ധത അകറ്റി ഹൃദയം തെളിഞ്ഞ്‌ ഭക്തിയുള്ളതായി അല്ലാഹുവിലേക്‌ മടങ്ങാനും സാവകാശം തൗബയിലേക്കും അതിനപ്പുറത്തേക്കും ഉയരാനും അവന്റെ തിന്മ കല്‍പിക്കുന്ന നഫ്‌സിന അവനറിയാതെ ശൈഖ്‌ എടുത്തുകളയാനും വേണ്ടി ദിക്‌റ്‌ കൊടുക്കുന്നത്‌ നല്ലതാണ്‌. ആദ്യമേ തന്നെ അവനെ പുറത്താക്കി എല്ലാ തിന്മകളും ഉപേക്ഷിച്ച്‌ തൗബ ചെയ്‌തു വന്നാലേ നിനക്ക്‌ ദിക്‌റ്‌ തരൂ. എന്ന്‌ പറഞ്ഞാല്‍ അവന്‍ സന്മാര്‍ഗ്ഗത്തില്‍ നിന്ന്‌ പിന്തിരിഞ്ഞു പോകുകയും ഒരു വേള അതവന്റെ നിരാശക്ക്‌ കാരണമാവുകയും ചെയ്യും. വരുന്നവരെ സ്വീകരിക്കുക എന്നത്‌ നബി (സ്വ) തങ്ങളുടെ ഭരണമാണ്‌. കാരണം ചില ഗ്രാമീണര്‍ നബി (സ്വ) തങ്ങളെ സമീപിച്ച്‌ സുബ്‌ഹി ഒഴിവാക്കി തന്നാല്‍ ഇസ്‌ലാം സ്വീകരിക്കാമെന്നും മറ്റു ചിലര്‍ വേറെ ചില നിബന്ധനകളോടെ ഇസ്‌ലാം സ്വീകരിക്കാം എന്ന്‌ വന്ന പറഞ്ഞപ്പോല്‍ നബി (സ്വ) തങ്ങള്‍ അത്‌ സ്വീകരിച്ചു. അവരെ സാവകാശം സന്മാര്‍ഗ്ഗത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌ എത്തിക്കാന്‍ വേണ്ടിയായിരുന്നു അഥ്‌. അങ്ങനെ അവര്‍ പൂര്‍ണ്ണതയിലെത്തത്‌ എന്നത്‌ പ്രസിദ്ധമാണ്‌. ദാവൂദ്‌ നബി (അ) ചില തെമ്മാടികളോട്‌ കൂട്ടുകുടന്നത്‌ അനിഷ്‌ടമായി തോന്നി. തന്റെ ഉപദേശ സദദസ്സില്‍ നിന്നും അവരെ അകറ്റിയപ്പോള്‍ അല്ലാഹു ചോദിച്ചു: ഓ ദാവൂദ്‌! നല്ലവര്‍ക്ക്‌ താങ്കളുടെ ആവശ്യമില്ല. വളഞ്ഞവരെ താങ്കളൊട്ടും നന്നാക്കുന്നുമില്ല. പിന്നെയെന്തിനാ താങ്കളെ നിയോഗിച്ചത്‌? അങ്ങനെ ദാവൂദ്‌ നബി (അ) അവരേയും തന്റെ കൂടെ കൂട്ടി. തെമ്മാടികളും അക്രമികളും കാഫിറാണെന്ന വാദമുണ്ടെങ്കിലല്ലേ അവരെ അകറ്റേണ്ടതും അവരുടെ ആത്മീയ രോഗ ചികിത്സയില്‍ നിരാശരാവേണ്ടതുമുള്ളൂ. മാര്‍ഗ്ഗദര്‍ശനം തന്നെ ഇവര്‍ക്ക്‌ വേണ്ടിയല്ലേ നിര്‍ണ്ണയിച്ചത്‌. സാധാരണ മുസ്‌ലിംക ളോടുള്ള അദമ്യമായ വാല്‍സല്യവും കാരുണ്യവുമുള്ളതിനാല്‍ ഈ നല്ല ശൈലിയാണ്‌ മിക്കവാറും മിക്കവാറും മശാഇഖുകള്‍ അവരുടെ ശിഷ്യരോട്‌ സ്വീകരിച്ചത്‌. ഇത്‌ ഇമാം ശഅ്‌റാനി അവിടുന്നിന്റെ മിനനുല്‍ കുബ്‌റയില്‍ വിശദീകരിച്ചിട്ടുണ്ട്‌. (അല്‍ ഹദീഖത്തുന്നദിയ്യ ഫീ തരീഖത്തിന്നഖ്‌ശബന്ദിയ്യ). 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...