നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday, 8 May 2021

സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -1

 സ്വൂഫിയും വിലായത്തും!!..-1

    മഹാനായ ഹുജ്ജത്തുൽ ഇസ്ലാം അബൂഹാമിദിൽ ഗസ്സാലി (റ) യുടെ സഹോദരനായ അൽ ആരിഫു ബില്ലാഹി അഹ്മദ് ബ്നു മുഹമ്മദ് (റ) ന്റെ മൂരീദായ അബ്ദുല്ലാഹിൽ ഹമദാനി (റ) പറയുന്നു : “ അനാദിയായ അറിവിന്റെ യാഥാർത്യം പഠിച്ചറിയാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ നീ ഇപ്പോഴും കാച്ചിപ്പഴുപ്പിക്കാത്ത ഇരുമ്പിലാണ് അടിച്ചു കൊണ്ടിരിക്കുന്നത് ( അത് വഴങ്ങുകയില്ല ) , അനാദിയായ ഇൽമിന്റെ യഥാർത ജ്ഞാനം കരഗതമാകുന്നത് ആത്മാവിൽ ഒളിവ് തെളിയുമ്പോഴാണ്. ആ ഒളിവിനാൽ നിന്റെ ഹൃദയവും ആന്തരികവും വിശാലമാകും. ആ ഒളിവിനാൽ നിശ്ചയം അല്ലാഹുവിന്റെ അറിവ് സൃഷ്ടികളുടെ അറിവിനോട് തുല്യമല്ല എന്ന് നിനക്ക് ഗ്രാഹ്യമാവും, അറിവിലൂടെ സമ്പാദിച്ച ഈമാനിലുള്ള നിന്റെ ആഗ്രഹം തീരും. ആത്മാവിൽ ഈ ഒളിവ് വെളിവാകാത്തിടത്തോളം ഒരാൾക്കും അനാദിയായ അറിവ് കൊണ്ടും മറ്റ് അനാദിയായ വിശേഷണങ്ങളെ കൊണ്ടുമുള്ള യഥാർത്ഥ ഈമാൻ സാധ്യമല്ല എന്ന ദൃഢത നിനക്ക് വന്ന് ചേരും.

    മേൽപറഞ്ഞ ഒളിവ് ആത്മാവിൽ തെളിയുന്നത് തന്നെ ബുദ്ധിയുടെ ഘട്ടത്തിനപ്പുറപ്പുറത്തുള്ള ഘട്ടത്തിലെത്തുമ്പോഴാണ്. ബുദ്ധിക്കപ്പുറത്ത് ഘട്ടങ്ങളുണ്ടാകുന്നതിനെ നീ വിദൂരത്തായി കാണണ്ട. കാരണം ബുദ്ധിയുടെ അപ്പുറത്ത് നിരവധി ഘട്ടങ്ങളുണ്ട്. അവയുടെ എണ്ണം പടച്ച തമ്പുരാനല്ലാതെ അറിയില്ല. ഈ ഘട്ടത്തിൽ അറിയുന്ന വിഷയങ്ങൾക്ക് മറ്റ് പ്രമാണങ്ങളുടെ ആവശ്യമില്ല. കാരണം കാഴ്ച്ചയുള്ളവന് ദർശനഗോചരമായതിനെ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കേണ്ടതില്ലല്ലോ ? അന്ധനായവൻ അവയെ മനസ്സിലാക്കാൻ മറ്റ് തെളിവുകളിലേക്ക് ആവശ്യമാവും. ഉദാഹരണത്തിന് കാണപ്പെടുന്ന ഒരു വസ്തുവിനെ അറിയാൻ അന്ധനായ മനുഷ്യൻ സ്പർശനേന്ദ്രിയത്തെ അവലംബിക്കേണ്ടിവരും . എന്നാൽ തൊട്ടറിയുമ്പോഴും ഒരു വസ്തു ഉണ്ട് എന്നതിനപ്പുറത്ത് അതിന്റെ നിറം അന്ധന് അജ്ഞാതമാണ്. കാരണം അതിനുള്ള മാർഗ്ഗം അവന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടതാണ്. ആത്മജ്ഞാനത്തിന്റെയും വിലായത്തിന്റെയും ഘട്ടം അനുഭവത്തിൽ വരാത്തവന്റെ ബുദ്ധി അങ്ങനെയൊരു ഘട്ടമുണ്ടെന്ന് വിശ്വസിക്കാൻ വിസമ്മതിക്കും (സുബ്ദത്തുൽ ഹഖാഇഖ് )

    ഇരുണ്ട കാരാഗൃഹത്തിൽ വസിക്കുന്ന ഒരാളുടെ അവസ്ഥയാണ് ഈ ഘട്ടത്തിന് മുമ്പ് ആത്മാവിന്റേത്. അതിന്റെ വാതായനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും അയാൾക്കറിയില്ല. അവയിലൂടെ കാണാത്തതൊന്നും അയാൾ കാണില്ല. ബുദ്ധിയുടെ വാതിലുകളാകുന്ന ശ്രവണ ദർശന  രസന സ്പർശന ഇന്ദ്രിയങ്ങളും മറ്റും മുഖേനെ സിദ്ധിക്കുന്നതല്ലാതെ  ബുദ്ധിക്ക് അറിയില്ല. വിലായത്ത് അതിനും പുറത്താണ്.

    ഇമാം ശഅ്റാനി ( റ ) പറയുന്നു: "ആത്മജ്ഞാനം കൊണ്ടല്ലാതെ ഒരാൾക്കും ഇലാഹീ രഹസ്യത്തിലേക്ക് എത്താൻ സാധ്യമല്ല"

    "മഅ്രിഫത്താകുന്ന ഒളിവ് ഉദയം ചെയ്യുന്ന ബുദ്ധിക്കപ്പുറത്തുള്ള ഘട്ട ത്തിൽ ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് ഇമാം അൽഖുതുബുശ്ശഅറാനി ( റ ) വിശദീകരിക്കുന്നു : രണ്ട് വൈരുദ്ധ്യങ്ങൾ ഒരേ ആസ്പദത്തിൽ വൈരുദ്ധ്യമില്ലാതെ ഒരുമി ക്കും. അപ്പോൾ രണ്ട് വൈരുദ്ധ്യമായതിൽ നിന്നും ഒന്നിനെ മറ്റേത് തന്നെയായി കാണും. ആ അവസ്ഥയിൽ അതിനെ നിഷേധിക്കില്ല. ഒരു വസ്തുവിനെ അതിന്റെ വിശേഷണങ്ങളിൽ മാറ്റമില്ലാത്ത നിലക്ക് ആയിരം സ്ഥലങ്ങളിൽ കാണും. ആകാശങ്ങളും ഭൂമിയും ഗിരിനിരകളും പോലെ വിശാലമായ വസ്തുക്കൾ സൂചിയുടെ ദ്വാരം വലുതാകാതെ അതി ലൂടെ പ്രവേശിക്കുന്നത് കാണും. അപ്പോൾ ബൗദ്ധിക അസംഭവ്യങ്ങളൊന്നും അസംഭവ്യങ്ങളല്ലാതെയാവും" (അൽ ജൗഹറുൽ മസ്വൂൻ)

    ഇതാണ് ആരിഫുകളുടെ ലോകം. ഹൃദയത്തിൽ ഈ തേജസ്സ് ഉദിക്കാതെ ത്വരീഖത്ത് എതിർക്കുന്നവർ പാഴ് മുളകളാണ്. അവർ ഒരിക്കലും ഒരു ആത്മീയ ഗുരുവിനെ ആത്മാർത്ഥമായി സമീപിച്ചിട്ടില്ല. പോയങ്കിൽ തന്നെ പരിശോധിക്കാനും ന്യൂനതകൾ കണ്ടെത്താനുമാണ്.

    ഇമാം ശഅ്റാനി ( റ) പറയുന്നു: ഒരു ആത്മജ്ഞാനിയെങ്ങാനും രഹസ്യജ്ഞാനങ്ങളിൽ നിന്നും ഒരു വിഷയത്തിൽ അന്ത്യനാൾ വരെ സംസാരിച്ചാലും അതവസാനിക്കില്ല. ചിന്ത യിൽ നിന്നും ഉത്ഭവിക്കുന്ന ജ്ഞാനം തീർന്ന് പോകുന്നത് പോലെ ആത്മജ്ഞാനം തീർന്ന് പോകുമെന്ന് നീ തെറ്റിദ്ധരിക്കണ്ട...

    ഇമാം ശഅ്റാനി ( റ ) തുടരുന്നു. നീ സമകാലികരായ ഒരാളെയും എതിർക്കാൻ ചാടി പുറപ്പെടേണ്ട. ഈ സ്വൂഫികൾ ഈ വിജ്ഞാനങ്ങളൊന്നും അറിയാത്തവരാണെന്നും അതിന്റെ പേര് പോലും അറിയില്ല പിന്നെയല്ലേ അതിന്റെ ആഴങ്ങളിൽ പ്രവേശിക്കുന്നതെന്നും നീ നിന്റെ മനസ്സിൽ പോലും വിചാരിക്കണ്ട. മറിച്ച് നീ കാത്തിരിക്കുക. അവരുടെ അവസ്ഥകൾ ചിന്തിക്കുക. ഒരു പക്ഷെ അവരിൽ ചിലർ അതൊക്കെ അറിയുന്നവരാകും. എന്നാൽ അവരുടെ സമകാലികർ അർഹരല്ലാത്തതിനാൽ അവരിൽ നിന്നും ആ വിജ്ഞാനങ്ങൾ മറച്ചുവെച്ചതാകാം. കാരണം അത് രഹസ്യജ്ഞാനങ്ങളിൽ പെട്ടതാണ്.

    മൂസാനബി (അ) ക്ക് ഖിള്റി (അ) നോടൊ പ്പമുള്ള സംഭവം വ്യക്തമാണല്ലോ ? എതിർപ്പ് ഒഴിവാക്കാൻ ഉദ്ദേശിക്കുന്നവന് അവർ രണ്ട് പേരുടെ ചരിത്രത്തിൽ മതിയായ ഉപദേശമുണ്ട്. ഖിള്ർ (അ) ന്റെ അറിവ് ശരിയാവാനുള്ള ന്യായമുണ്ടെന്ന് മൂസാനബി (അ) ക്ക് അറിഞ്ഞിരുന്നില്ലെങ്കിൽ അവസാനം ഖിള്ർ (അ) നിരത്തിയ ന്യായികരണങ്ങൾ കൊണ്ട് മൂസാനബി (അ) ഖിളിർ (അ) നെ അംഗീകരിക്കില്ലായിരുന്നു. കാരണം മറ്റൊരാളുടെ കപ്പൽ അവരുടെ സമ്മതമില്ലാതെ പൊളിച്ചതിന് ശേഷം കപ്പൽ അക്രമി പിടിച്ചെടുക്കാതിരിക്കാനാണ് ഞാൻ കേടുവരുത്തിയതെന്നും കുഞ്ഞിനെ കൊന്നിട്ട് ഞാൻ അതിനെ വധിച്ചത് മാതാപിതാക്കളെ ആ കുഞ്ഞ് കുഫ്റിലേക്കും വഴികേടിലേക്കും നിർബന്ധിക്കാതിരിക്കാനാണെന്നും പറഞ്ഞത് കർമ്മശാസ്ത്രത്തിൽ അനുവദനീയമാവാനുള്ള പ്രമാണങ്ങളല്ല. അതിനാൽ സഹോദരാ! നിന്റെ സമകാലികരായ സ്വൂഫികളിൽ നിന്നും ആരെങ്കിലും മുരീദിനെ (ശിഷ്യനെ) ഖൽവത്തിൽ പ്രവേശിക്കുന്നത് എതിർക്കു ന്നതിന് മുമ്പ് അവരുടെ അവസ്ഥകൾ നീ അന്വേഷിക്ക്.

    നമ്മുടെ കാലഘട്ടത്തിൽ പ്രത്യക്ഷരായ സ്വൂഫികളെ കുറിച്ചുള്ള നമ്മുടെ വിശ്വാസം അവരെല്ലാവരും ഏകാന്ത യുടെ വിജ്ഞാനങ്ങൾ കൊണ്ടും അതിന്റെ രഹസ്യങ്ങളെ കൊണ്ടും അറി യുന്നവരാണെന്നും അവരെല്ലാം യാഥാർത്ഥ്യത്തിന്റെ ആളുകളാണെന്നും സാമ്യത പുലർത്തലിന്റെ ആളുകളല്ലാ യെന്നുമാണ്. കാരണം ഓരോ മുസ്ലിമിനെ കുറിച്ചും നല്ലത് ഭാവിക്കൽ നിർബന്ധമാണ്. എന്നിരിക്കെ സ്വാലിഹീങ്ങളും പണ്ഡിതന്മാരുമാകുന്ന സ്വൂഫികളെ കുറിച്ച് അങ്ങ നെയല്ലാതെ എങ്ങനെ വിശ്വസിക്കും?

    ഇമാം ശഅ്റാനി (റ) തുടരുന്നു : എന്റെ നേതാവ് അലിയ്യുൽ ഖവാസ്സ് ( റ ) പറയുന്നതായി ഞാൻ കേട്ടു . ഈ ലോകത്ത് ജനങ്ങളിൽ നിന്ന് തന്റെ അവസ്ഥ മറച്ച് വെക്കാൻ വേണ്ടി ജനങ്ങളുടെ മുന്നിൽ അജ്ഞത പ്രകടിപ്പിക്കുന്നവർ സ്വാലിഹീങ്ങളിലും പണ്ഡിതന്മാരിലും എക്കാല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട് . അതിനാൽ ഇക്കാ ലഘട്ടത്തിൽ പ്രത്യക്ഷത്തിലുള്ള സ്വൂഫികളിൽ ചിലർ അവരുടെ അവസ്ഥകളെ മറച്ചുവെച്ചേക്കാം . അതിനാൽ അവരും അവ രെപ്പോലുള്ളവരും പൂർണ്ണത എത്താതെ കേവലം സ്വൂഫികളോട് സാമ്യത പുലർത്തുന്നവർ മാത്രമാണെന്ന് നീ മനസ്സിലാക്കരുത്.

     നിന്റെ അജ്ഞതയാൽ അവരുടെ സ്ഥാനം താഴ്ത്തി യത് കാരണമായി ഒരു പക്ഷേ അല്ലാഹു നിന്നാട് കോപിച്ചേക്കാം. (അൽ ജൗഹറുൽ മസ്വൂൻ)

    ഇമാം ശഅ്റാനി ( റ ) പറയുന്നു :അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലഘട്ടം മുതൽ പത്താം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ മിസ്വ് റിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും നാം കണ്ടെത്തിച്ച സ്വൂഫികളുടെ കാലഘട്ടം വരെ ഒൗലിയാഇനോട് സാമ്യത പുലർത്തുന്നവരുടെ മേൽ ആളുകൾ ആധിപത്യം ചെലുത്തിയവരായിരുന്നു.

    ഞാൻ കണ്ട പൂർണ്ണരായ സ്വൂഫികളാണ് അലിയ്യുൽ മർസ്വഫി ( റ ), അബുൽ അബ്ബാസ് അൽ ഗമരി (റ) , മുഹമ്മദ് ബ്നു അനാൻ (റ) , മുഹമ്മദുൽ മുനീർ (റ) , മുഹമ്മദ് ബ്നു ദാവൂദ് (റ) , മുഹമ്മദു സ്സർവി (റ) , അബൂബക്കറുൽ ഹദീദി (റ) , അബുസ്സഊദിൽ ജാരി ഹി (റ) , മുഹമ്മദുശ്ശനാവി (റ) , അലിയ്യുൽ ഖവാസ്സ് (റ) , ഇവരെ പോലുള്ളവരും (അൽ ജൗഹറുൽ മസ്വൂൻ)

    ഇവരെല്ലാം പൂർണ്ണരാണെന്നാണ് ഇമാം ശഅ്റാനി (റ) പറയുന്നത് ഈ പൂർണ്ണരായ ശൈഖുമാരുടെ കൂട്ടത്തിൽ പെട്ട മുഹമ്മദു ശ്ശനാവി (റ) യിൽ നിന്നും ഇമാം ശഅ്റാനി(റ) ക്ക് ലഭിച്ച തർബിയത്ത് സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുളള തർബിയത്ത് മാത്രമായിരുന്നു എന്നാണ് ഹിജ്റ 824ന് ശേഷം പൂർണ്ണ തർബിയത്ത് ഉണ്ടാവാൻ പാടില്ല എന്ന് വാദിക്കുന്നവരുടെ വാദം.

    ഹിജറ 824 ന് ശേഷം ജീവിച്ച ഇമാം ശഅ്റാനി (റ) താൻ മിസ്വിറിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും കണ്ട പൂർണ്ണരായ മശാഇഖുകളെയാണ് ഈ എണ്ണിയത്. ഇനി സ്വൂഫികളുടെ വഴിയോട് സാമ്യത പുലർത്തുകയും ബറകത്ത് സിദ്ധിക്കുകയും ചെയ്യുന്ന വിധത്തിൽ മുരീദുകളെ തർബിയത്ത് ചെയ്യുക,ദിക്ർ ചൊല്ലിക്കൊടുക്കുക എന്നീ കാര്യങ്ങൾക്ക് എനിക്ക് അനുമതി തരികയും ദികർ ചൊല്ലിത്തരികയും ചെയ്തത് എന്റെ നേതാവായ മുഹമ്മദുശ്ശനാവി (റ) ആയിരുന്നു എന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞതിലെ "സാമ്യത പുലർത്തുക" എന്നത് കൊണ്ടുദ്ദേശ്യം ഇമാം ശഅ്റാനി (റ)തന്നെ വ്യക്തമാക്കുന്നു:

    ഓരോ കാലഘട്ടത്തിലേയും മശാഇഖുകൾ മുമ്പുള്ളവരോട് സാമ്യത പുലർത്തുന്നവരാണ്. എന്റെ നേതാവ് അലിയ്യുൽ മർസ്വഫി (റ) മുരീദിന് ദിക്ർ ചൊല്ലിക്കൊടുക്കുകയും സ്ഥാന വസ്ത്രം ധരിപ്പിക്കുകയും ചെയ്തതിന് ശേഷം പറയാറുണ്ടായിരുന്നത്: മകനേ ! തീർച്ചയായും നമ്മൾ സാമ്യത പുലർത്തിയവരോട് സാമ്യത പുലർത്തുന്നവരാണ് (അൽ ജൗഹറുൽ മസ്വൂൻ) 

    താൻ കണ്ട പൂർണ്ണ മശാഇഖുകളിൽ മുമ്പ് എണ്ണിയ അലിയ്യുൽ മർസ്വഫിയാണ് നമ്മൾ സാമ്യത പുലർത്തുന്നവരാണെന്ന് പ്രയോഗിക്കുന്നത്. അതിനർത്ഥം ചിലർ മനസ്സിലാക്കിയത് പോലെ അവർ പൂർണ്ണരല്ല കേവലം ഇമാം ശഅ്റാനി (റ) ന് പോലും സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുള്ള തർബിയത്ത് മാത്രമായിരുന്നു ലഭിച്ചത്. ഒറിജിനലല്ല എന്നല്ല, മറിച്ച് പിൻഗാമികൾ മുൻഗാമികളോട് ത്വരീഖത്ത് സ്വീകരിക്കുക എന്ന വിഷയത്തിലും മുൻഗാമികൾ പോയ മാർഗ്ഗത്തിലൂടെ നാമും സഞ്ചരിക്കുന്നു എന്ന വിഷയത്തിലും സാമ്യതപ്പെടുത്തലാണ് ഇമാം ശഅ്റാനി (റ) ഉദ്ദേശിച്ചതെന്ന് വ്യക്തം.

    ഹിജ്റ 824 ന് ശേഷം മുറ ബ്ബികളുണ്ടെങ്കിൽ തന്നെ അപൂർണ്ണരാണെന്ന് വരുത്തിത്തീർക്കാനുള്ള അനാവശ്യമായ ആവേശമാണ് "ഇമാം ശഅ്റാനി (റ)ക്ക് പോലും ലഭിച്ച തർബിയത്ത് യഥാർത്ഥ തർബിയത്തല്ല" എന്ന് പറയാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചതെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്ത് പറയാൻ?

    ഇമാം ശഅ്റാനി (റ) തുടരുന്നു : എന്റെ നേതാവ് അലിയ്യുൽ ഖവാസ്സ് ( റ ) പറയുന്നതായി ഞാൻ കേട്ടു . ഈ ലോകത്ത് ജനങ്ങളിൽ നിന്ന് തന്റെ അവസ്ഥ മറച്ച് വെക്കാൻ വേണ്ടി ജനങ്ങളുടെ മുന്നിൽ അജ്ഞത പ്രകടിപ്പിക്കുന്നവർ സ്വാലിഹീങ്ങളിലും പണ്ഡിതന്മാരിലും എക്കാല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട് . അതിനാൽ ഇക്കാ ലഘട്ടത്തിൽ പ്രത്യക്ഷത്തിലുള്ള സ്വൂഫികളിൽ ചിലർ അവരുടെ അവസ്ഥകളെ മറച്ചുവെച്ചേക്കാം . അതിനാൽ അവരും അവ രെപ്പോലുള്ളവരും പൂർണ്ണത എത്താതെ കേവലം സ്വൂഫികളോട് സാമ്യത പുലർത്തുന്നവർ മാത്രമാണെന്ന് നീ മനസ്സിലാക്കരുത്.

    നിന്റെ അജ്ഞതയാൽ അവരുടെ സ്ഥാനം താഴ്ത്തി യത് കാരണമായി ഒരു പക്ഷേ അല്ലാഹു നിന്നാട് കോപിച്ചേക്കാം. (അൽ ജൗഹറുൽ മസ്വൂൻ)

    ഇമാം ശഅ്റാനി ( റ ) പറയുന്നു :അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലഘട്ടം മുതൽ പത്താം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ മിസ്വ് റിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും നാം കണ്ടെത്തിച്ച സ്വൂഫികളുടെ കാലഘട്ടം വരെ ഒൗലിയാഇനോട് സാമ്യത പുലർത്തുന്നവരുടെ മേൽ ആളുകൾ ആധിപത്യം ചെലുത്തിയവരായിരുന്നു.

    ഞാൻ കണ്ട പൂർണ്ണരായ സ്വൂഫികളാണ് അലിയ്യുൽ മർസ്വഫി ( റ ), അബുൽ അബ്ബാസ് അൽ ഗമരി (റ) , മുഹമ്മദ് ബ്നു അനാൻ (റ) , മുഹമ്മദുൽ മുനീർ (റ) , മുഹമ്മദ് ബ്നു ദാവൂദ് (റ) , മുഹമ്മദു സ്സർവി (റ) , അബൂബക്കറുൽ ഹദീദി (റ) , അബുസ്സഊദിൽ ജാരി ഹി (റ) , മുഹമ്മദുശ്ശനാവി (റ) , അലിയ്യുൽ ഖവാസ്സ് (റ) , ഇവരെ പോലുള്ളവരും (അൽ ജൗഹറുൽ മസ്വൂൻ)

    ഇവരെല്ലാം പൂർണ്ണരാണെന്നാണ് ഇമാം ശഅ്റാനി (റ) പറയുന്നത് ഈ പൂർണ്ണരായ ശൈഖുമാരുടെ കൂട്ടത്തിൽ പെട്ട മുഹമ്മദു ശ്ശനാവി (റ) യിൽ നിന്നും ഇമാം ശഅ്റാനി(റ) ക്ക് ലഭിച്ച തർബിയത്ത് സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുളള തർബിയത്ത് മാത്രമായിരുന്നു എന്നാണ് ഹിജ്റ 824ന് ശേഷം പൂർണ്ണ തർബിയത്ത് ഉണ്ടാവാൻ പാടില്ല എന്ന് വാദിക്കുന്നവരുടെ വാദം.

    ഹിജറ 824 ന് ശേഷം ജീവിച്ച ഇമാം ശഅ്റാനി (റ) താൻ മിസ്വിറിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും കണ്ട പൂർണ്ണരായ മശാഇഖുകളെയാണ് ഈ എണ്ണിയത്. ഇനി സ്വൂഫികളുടെ വഴിയോട് സാമ്യത പുലർത്തുകയും ബറകത്ത് സിദ്ധിക്കുകയും ചെയ്യുന്ന വിധത്തിൽ മുരീദുകളെ തർബിയത്ത് ചെയ്യുക,ദിക്ർ ചൊല്ലിക്കൊടുക്കുക എന്നീ കാര്യങ്ങൾക്ക് എനിക്ക് അനുമതി തരികയും ദികർ ചൊല്ലിത്തരികയും ചെയ്തത് എന്റെ നേതാവായ മുഹമ്മദുശ്ശനാവി (റ) ആയിരുന്നു എന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞതിലെ "സാമ്യത പുലർത്തുക" എന്നത് കൊണ്ടുദ്ദേശ്യം ഇമാം ശഅ്റാനി (റ)തന്നെ വ്യക്തമാക്കുന്നു:

    ഓരോ കാലഘട്ടത്തിലേയും മശാഇഖുകൾ മുമ്പുള്ളവരോട് സാമ്യത പുലർത്തുന്നവരാണ്. എന്റെ നേതാവ് അലിയ്യുൽ മർസ്വഫി (റ) മുരീദിന് ദിക്ർ ചൊല്ലിക്കൊടുക്കുകയും സ്ഥാന വസ്ത്രം ധരിപ്പിക്കുകയും ചെയ്തതിന് ശേഷം പറയാറുണ്ടായിരുന്നത്: മകനേ ! തീർച്ചയായും നമ്മൾ സാമ്യത പുലർത്തിയവരോട് സാമ്യത പുലർത്തുന്നവരാണ് (അൽ ജൗഹറുൽ മസ്വൂൻ) 

    താൻ കണ്ട പൂർണ്ണ മശാഇഖുകളിൽ മുമ്പ് എണ്ണിയ അലിയ്യുൽ മർസ്വഫിയാണ് നമ്മൾ സാമ്യത പുലർത്തുന്നവരാണെന്ന് പ്രയോഗിക്കുന്നത്. അതിനർത്ഥം ചിലർ മനസ്സിലാക്കിയത് പോലെ അവർ പൂർണ്ണരല്ല കേവലം ഇമാം ശഅ്റാനി (റ) ന് പോലും സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുള്ള തർബിയത്ത് മാത്രമായിരുന്നു ലഭിച്ചത്. ഒറിജിനലല്ല എന്നല്ല, മറിച്ച് പിൻഗാമികൾ മുൻഗാമികളോട് ത്വരീഖത്ത് സ്വീകരിക്കുക എന്ന വിഷയത്തിലും മുൻഗാമികൾ പോയ മാർഗ്ഗത്തിലൂടെ നാമും സഞ്ചരിക്കുന്നു എന്ന വിഷയത്തിലും സാമ്യതപ്പെടുത്തലാണ് ഇമാം ശഅ്റാനി (റ) ഉദ്ദേശിച്ചതെന്ന് വ്യക്തം.

    ഹിജ്റ 824 ന് ശേഷം മുറ ബ്ബികളുണ്ടെങ്കിൽ തന്നെ അപൂർണ്ണരാണെന്ന് വരുത്തിത്തീർക്കാനുള്ള അനാവശ്യമായ ആവേശമാണ് "ഇമാം ശഅ്റാനി (റ)ക്ക് പോലും ലഭിച്ച തർബിയത്ത് യഥാർത്ഥ തർബിയത്തല്ല" എന്ന് പറയാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചതെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്ത് പറയാൻ?

                                     അൽ ഉസ്താദ് ഹസൻ ഇർഫാനി എടക്കുളം


ഉണ്ടാക്കി ഛർദ്ദിച്ചവൻ നോമ്പ് ഖളാ വീട്ടണം

 

ഉണ്ടാക്കി ഛർദ്ദിച്ചവൻ നോമ്പ് ഖളാ വീട്ടണം

 وَعَنْ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا  أَنَّهُ كَانَ يَقُولُ : مَنِ اسْتَقَاءَ وَهُوَ صَائِمٌ ، فَعَلَيْهِ الْقَضَاءُ ، وَمَنْ ذَرَعَهُ الْقَيْءُ ، فَلَيْسَ عَلَيْهِ الْقَضَاءُ (رواه مالك في الموطإ)



അബ്ദുല്ല ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം മഹാൻ പറയാറുണ്ടായിരുന്നു: ആരെങ്കിലും നോമ്പുകാരനായിരിക്കെ ഉണ്ടാക്കി ഛർദ്ദിച്ചാൽ, അവൻ ആ നോമ്പ് ഖളാ വീട്ടണം, അതേ സമയം അവന് ഛർദ്ദി സ്വമേധയ വന്നതാണെങ്കിൽ അവൻ ഖളാ വീട്ടേണ്ടതില്ല. (മുവത്വഅ്)

സ്വഹാബത്ത് നബിയോടൊപ്പം രാത്രി നിസ്കാരത്തിൽ


സ്വഹാബത്ത് നബിയോടൊപ്പം രാത്രി നിസ്കാരത്തിൽ!!...

 وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ قَالَ : صُمْنَا مَعَ رَسُولِ اللهِ ﷺ رَمَضَانَ ، فَلَمْ يَقُمْ بِنَا شَيْئًا مِنَ الشَّهْرِ ، حَتَّى بَقِيَ سَبْعٌ ، فَقَامَ بِنَا حَتَّى ذَهَبَ ثُلُثُ اللَّيْلِ ، فَلَمَّا كَانَتِ السَّادِسَةُ لَمْ يَقُمْ بِنَا ، فَلَمَّا كَانَتِ الْخَامِسَةُ قَامَ بِنَا ، حَتَّى ذَهَبَ شَطْرُ اللَّيْلِ ، فَقُلْتُ : يَا رَسُولَ اللهِ لَوْ نَفَّلْتَنَا قِيَامَ هَذِهِ اللَّيْلَةِ ؟ قَالَ : فَقَالَ : إِنَّ الرَّجُلَ إِذَا صَلَّى مَعَ الْإِمَامِ حَتَّى يَنْصَرِفَ حُسِبَ لَهُ قِيَامُ لَيْلَةٍ قَالَ : فَلَمَّا كَانَتِ الرَّابِعَةُ لَمْ يَقُمْ ، فَلَمَّا كَانَتِ الثَّالِثَةُ جَمَعَ أَهْلَهُ وَنِسَاءَهُ وَالنَّاسَ ، فَقَامَ بِنَا حَتَّى خَشِينَا أَنْ يَفُوتَنَا الْفَلَاحُ. قَالَ : قُلْتُ : وَمَا الْفَلَاحُ ؟ قَالَ : السُّحُورُ. ثُمَّ لَمْ يَقُمْ بِنَا بَقِيَّةَ الشَّهْرِ (رواه أبو داود)



 അബൂ ദർറ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോടൊപ്പം ഞങ്ങൾ റമളാനിൽ നോമ്പ് അനുഷ്ഠിച്ചു, അവിടുന്ന് റമളാനിൽ ഞങ്ങളുമായി (സുന്നത്തായി) തീരെ നിസ്കരിച്ചില്ല. അങ്ങനെ റമളാനിൽ നിന്ന് ഏഴ് ദിവസം അവശേഷിച്ചപ്പോൾ (23-ാം രാവിൽ) തിരു നബി ﷺ ഞങ്ങളുമായി നിസ്കരിച്ചു. അങ്ങനെ രാത്രിയിലെ മൂന്നിലൊരു ഭാഗം കടന്നു പോയി, ആറ് ദിവസം ശേഷിച്ചപ്പോൾ (24-ാം രാവിൽ) ഞങ്ങളെ കൊണ്ട് നിസ്കരിച്ചില്ല. അഞ്ച് ദിവസം ശേഷിച്ചപ്പോൾ (25-ാം രാവിൽ) ഞങ്ങളുമായി നിസ്കരിച്ചു, അങ്ങനെ രാത്രിയുടെ പകുതി കടന്നപ്പോൾ ഞാൻ പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ...., ഇന്നത്തെ രാത്രിയിൽ അൽപം കൂടി സുന്നത്ത് നിസ്കാരം ഞങ്ങളുമായി നിസ്കരിച്ചിരുന്നെങ്കിൽ....? തിരു നബി ﷺ പറഞ്ഞു: ഒരാൾ ഇമാമോട് കൂടെ നിസ്കാരം പൂർത്തിയാകുന്നത് വരെ നിസ്കരിച്ചാൽ ആ രാത്രി മുഴുവനും അവൻ നിസ്കരിച്ചതായി കണക്കാക്കപ്പെടും. മഹാൻ പറഞ്ഞു: അങ്ങനെ നാല് ദിവസം ശേഷിച്ചപ്പോൾ (26-ാം രാവിൽ) അവിടുന്ന് നിസ്കരിച്ചില്ല, മൂന്ന് ദിവസം ശേഷിച്ചപ്പോൾ (27-ാം രാവിൽ) അവിടുത്തെ കുടുംബങ്ങളേയും ഭാര്യമാരെയും ജനങ്ങളെയും ഒരുമിച്ച് കൂട്ടി, അങ്ങനെ ഞങ്ങൾക്ക് ഇമാമായി നിസ്കരിച്ചു. ഞങ്ങൾക്ക് "ഫലാഹ്" നഷ്ടപ്പെട്ടു പോകുമോ എന്ന് ഞങ്ങൾ ഭയന്ന് പോയി. മഹാൻ പറഞ്ഞു: ഞാൻ ചോദിച്ചു: എന്താണ് "ഫലാഹ്"?  മഹാൻ പറഞ്ഞു: "അത്താഴം". ശേഷിക്കുന്ന ദിവസങ്ങളിൽ അവിടുന്ന് നിസ്കരിച്ചില്ല. (അബൂ ദാവൂദ്)

പെരുന്നാൾ നിസ്കാരത്തിലേക്ക് പോകുന്നതിന് മുമ്പ് ഫിത്ർ സകാത്ത് നൽകുക!!.




وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ كَانَ يَأْمُرُ بِإِخْرَاجِ الزَّكَاةِ قَبْلَ الْغُدُوِّ لِلصَّلَاةِ يَوْمَ الْفِطْرِ (رواه الترمذي)


ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം  അല്ലാഹുവിന്റെ തിരു ദൂതർ ﷺ ചെറിയ പെരുന്നാൾ ദിവസം നിസ്കാരത്തിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഫിത്ർ സകാത്ത് കൊടുത്ത് വീട്ടാൻ കൽപ്പിക്കുമായിരുന്നു. (തിർമിദി)



ലൈലത്തുൽ ഖദ്ർ ( LAILATHUL KADAR )

അനുഗ്രഹീതമായ രാത്രികളില്‍ ഒന്നാണ് ലൈലത്തുല്‍ ഖദ്൪. ഈ ദിവസത്തിലാണ് വിശുദ്ധ ഖു൪ആന്‍ അവതരിപ്പിക്കപ്പെട്ടത്. 


 ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ

 തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിർണ്ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍)     

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്൪ റമാദാനിലാണെന്ന കാര്യം നബി(സ്വ)  വ്യക്തമാക്കിയിട്ടുണ്ട്. 

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ

 നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്‍) വന്നെത്തിയിരിക്കുന്നു.   അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ)

لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ

  നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. (ഖൂ൪ആൻ)    
ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണ്ണയത്തിന്റെ രാത്രിയില്‍) ഇബാദത്ത് ചെയ്യുന്നവ൪ക്ക് ആയിരം മാസത്തില്‍ അധികം ഇബാദത്ത് ചെയ്തതിന്റെ പ്രതിഫലം ലഭിക്കും. റമദാനിലെ അവസാന പത്തില്‍ ഏത് ദിവസവും ലൈലത്തുല്‍ ഖദ്൪ വരാവുന്നതാണ്.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ:‏ الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ لَيْلَةَ الْقَدْرِ فِي تَاسِعَةٍ تَبْقَى، فِي سَابِعَةٍ تَبْقَى، فِي خَامِسَةٍ تَبْقَى

  ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: റമദാനിലെ ഒടുവിലത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുവിൻ, (മാസത്തിലെ) അവശേഷിക്കുന്ന ഒമ്പതാം നാളിലും ഏഴാം നാളിലും അഞ്ചാം നാളിലും കാത്തിരിക്കുക.(ബുഖാരി)
     
عَنْ عَائِشَةَعَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏  ‏ تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ

    ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: റമളാനിലിലെ അവസാനത്തെ പത്തിലെ      ഒറ്റയായ രാത്രികളില്‍ നിങ്ങള്‍ ലൈലത്തുല്‍ ഖദ്റിനെ തേടുവീന്‍. (ബുഖാരി)
      
 عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رِجَالاً، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أُرُوا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الأَوَاخِرِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ، فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ

  ഇബ്നു ഉമറില്‍(റ)  നിന്ന് നിവേദനം: നബിയുടെ(സ്വ)  സ്വഹാബിമാരില്‍ ചിലർക്ക് ലൈലത്തുൽ ഖദ്ർ അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി സ്വപ്നദർശനമുണ്ടായി. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: അത് അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി നിങ്ങളുടെ സ്വപ്നം ഒത്തുവന്നിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ അതിനെ ആരെങ്കിലും പ്രതീക്ഷിച്ച് ഒരുങ്ങിയിരിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴുനാളുകളിൽ കാത്തിരിക്കട്ടെ. (ബുഖാരി)  
 
مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ 

 അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: സത്യവിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്‌കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി)

عَنْ أَنَسِ بْنِ مَالِكٍ، قَالَ دَخَلَ رَمَضَانُ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ إِنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ وَفِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَهَا فَقَدْ حُرِمَ الْخَيْرَ كُلَّهُ وَلاَ يُحْرَمُ خَيْرَهَا إِلاَّ مَحْرُومٌ ‏"‏ ‏.‏

  അനസിബ്നു മാലികിൽ(റ) നിന്നും നിവേദനം: റമളാൻ സമാഗതമായപ്പോൾ നബി(സ്വ) പറഞ്ഞു:  നിശ്ചയം ഈ മാസം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രി അതിലുണ്ട്. അത് തടയപ്പെട്ടവൻ ഖൈറ് മുഴുവൻ തടയപ്പെട്ടിരിക്കുന്നു. ആ രാത്രിയുടെ ഖൈറ് മഹ്റൂമിനല്ലാതെ (ജീവിതമാർഗം തടയപ്പെട്ടവൻ) തടയപ്പെടുകയില്ല. (ഇബ്നുമാജ)

  ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില്‍ വ൪ദ്ധിപ്പിക്കേണ്ട പ്രാ൪ത്ഥന

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

  അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫുവ ഫഅ്ഫു അന്നീ

  അല്ലാഹുവേ, നീ പാപമോചനം നല്‍കുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുക്കേണമേ 

، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ : تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ‏

    ആയിശയിൽ(റ)നിന്ന് നിവേദനം:  അവ൪ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ... ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന രാത്രികളില്‍ ഞാന്‍ ഉരുവിടേണ്ടതെന്താണ്? റസൂൽ(സ്വ) പറഞ്ഞു: നീ (ഇപ്രകാരം) പറയുക:اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي  (ഇബ്നുമാജ:)

  അല്ലാഹു ലൈലത്തുൽ ഖദ്റിനെ വരവേൽക്കുന്ന അടിമകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ...ആമീൻ


                            ഹസ്സൻ ഇർഫാനി  എടക്കുളം.

Friday, 7 May 2021

കുളിപ്പിക്കാതെ മയ്യിത്ത് നിസ്ക്കരിക്കൽ

കുളിപ്പിക്കാതെ മയ്യിത്ത്    നിസ്ക്കരിക്കൽ
കുളിപ്പിക്കാൻ കഴിയാത്ത ജനാസകളുടെ മേൽ മയ്യിത്ത് നിസ്ക്കരിക്കാമോ എന്ന ചോദ്യം ഈ അടുത്തായി പലരും ഉന്നയിക്കുകയുണ്ടായി. 

 ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായ പ്രകാരം കുളി, അല്ലെങ്കിൽ തയമ്മുംവഴി ശുദ്ധിയാക്കപ്പെടാത്ത മയ്യിത്തുകളുടെ മേൽ  നമസ്ക്കരിക്കാൻ പാടില്ല.

 (فلومات بهَدْمٍ ونحوِه وتَعذَّرَ إخراجُه وغسله وتيمُّمُه لم يُصَلَّ عليه) لِفواتِ الشرطِ
      (تحفة٣/١٨٩) 
 ("ഇടിഞ്ഞ് വീഴൽപോലെയുള്ള കാരണങ്ങളാൽ മരിച്ചയാളെ കുളിപ്പിക്കാനോ അല്ലെങ്കിൽ തയമ്മും ചെയ്യിക്കാനോ കഴിയാതെ വരുന്ന പക്ഷം അയാളുടെ മേൽ മയ്യിത്ത് നിസ്ക്കരിക്കരുത്.  ശുദ്ധി വരുത്തണമെന്ന നിബന്ധന പൂർത്തിയാക്കാൻകഴിയാത്തതാണ് കാരണം." ) 
(തുഹ്ഫ 3/189 )

 എന്നാൽ  അത്തരം സാഹചര്യത്തിലും മയ്യിത്ത് നിസ്ക്കരിക്കാമെന്ന് ശാഫിഈ മദ്ഹബിലെ ചിലഇമാമീങ്ങൾഅഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാംഅദ്റഈ (റ) യും മറ്റും അങ്ങനെ പറഞ്ഞവരാണ്. "ജനാസ നിസ്ക്കരിക്കണമെങ്കിൽ മയ്യിത്തിന് ശുദ്ധിയുണ്ടായിരിക്കണമെന്ന നിബന്ധന പക്ഷേ കുളിപ്പിക്കാനോ മറ്റോ കഴിയുന്ന സാഹചര്യത്തിലേപരിഗണനീയമാകൂ " എന്നാണവരുടെ ന്യായം.
إن الشرط إنما يعتبر عند القدرة(تحفة ٣/١٨٩)
   ഇമാം അ : ഹമീദുശ്ശർവാനി (റ) എഴുതുന്നു. 

[لم يُصَلَّ عليه]هذا هو المعتمد،خلافا لجمع من المتأخِّرين....ويَنبغي تقليدُ ذلك الجمعِ  ....تَحَرُّزًا عن إِزْراءِ الميِّتِ وجَبْرًالخاَطِرِ أَهلِه(شرواني ٣/١٨٩)

ശുദ്ധി വരുത്താതെ നിസ്ക്കരിക്കരുതെന്നതാണ് പ്രബലം. എന്നാൽപിൽക്കാലക്കാരായ ഒരുസംഘം ഉലമാക്കൾ ഇതി നെതിരായ നിലപാടുള്ളവരാണ്. അവരെ തഖ്ലീദ് ചെയ്തു കൊണ്ട് അത്തരംമയ്യിത്തുകളുടെ മേൽ നിസ്ക്കരിക്കാം.മയ്യിത്തിനെ  മോശപ്പെടുത്താതിരിക്കാനും കുടുംബക്കാരുടെ മനസ്സ് വേദനിക്കാതിരിക്കാനും വേണ്ടി.) ( ശർവാനി 3 / 189)

ഹനഫീ മദ്ഹബ് പ്രകാരവും മയ്യിത്ത് നമസ്ക്കരിക്കാൻ ശുദ്ധിയുണ്ടായിരിക്കൽ അനിവാര്യമാണ്.
وشروطها الاسلام والطهارة
وهذا الشرط عند الإمكان
(شرنبلالي)

പക്ഷേഏതെങ്കിലും സാഹചര്യത്തിൽ ശുദ്ധി വരുത്താതെ ഖബ്ർ അടക്കപ്പെട്ടു പോയാൽ ഖബ്റിന്നരികിൽ നിസ്ക്കരിക്കാം.

 എന്നാൽ ശുദ്ധിയാക്കാനുള്ളഒരുവഴിയുമില്ലാതെ - ഒരുനിലക്കും കഴിയാതെ വരികയാണെങ്കിൽ ശുദ്ധിയില്ലാതെ തന്നെ മയ്യിത്ത് നമസ്ക്കരിക്കാം. (ഫതാവാ ദാറുൽ ഉലും. നമ്പർ : 178745 )
 ഇന്നത്തെ സാഹചര്യത്തിൽ പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളുംഉണ്ടാകുമ്പോൾ മദ്ഹബിലെ ഇത്തരം ഇളവുകൾ ഉപയോഗപ്പെടുത്താവുന്ന വും ആ നിലക്ക് നമസ്ക്കരിക്കാവുന്നതുമാണ്.
   

Thursday, 6 May 2021

ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന രാത്രികളിൽ വർധിപ്പിക്കേണ്ടദിക്റുകൾ




١    ایة الکرسی  ٣٣
٢  امن الرسول    ٣٣
٣   سورة الزلزلة   ٣٣
٤  سورة الکافرون  ٣٣ 
٥  سورة الاخلاص   ٣٣
٦  سورة یس  ١
٧ استغفر الله العظیم  ١٠١
٨ سبحان لله والحمدلله ولاإله إلا الله والله اکبر  ١٠١
٩  لاإله إلا الله  ١٠١
١٠ یاحی یاقیوم  ١٠١
١١  الله الله      ٣١٣
١٢  لاحول ولاقوة الا باالله العلی العظیم  ١٠١                             ١٣  اللهم صل علی سیدنا محمد وعلی اله وصحبه وسلم  ١٠١
١٤ لاإلاه الا الله الحلیم الکریم
سبحان الله رب السماوات السبع ورب العرش العظیم  ١١
                                                                                                (ഇമാം സ്വാവി (റ)

Lailathul kadar ( ലൈലത്തുല്‍ ഖദ്റ് ലക്ഷണങ്ങളും ശ്രേഷ്ഠതകളും )


 ലൈലത്തുല്‍ ഖദ്റ് ലക്ഷണങ്ങളും ശ്രേഷ്ഠതകളും 
അബൂ ഇയാസ് അഹ്സനി, ഇരിങ്ങാവൂര്‍

    വിശുദ്ധ റമളാനിലെ ഒരു പുണ്യ രാത്രിയാണ് 'ലൈലത്തുല്‍ ഖദ്റ്' വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ രാത്രി...രക്ഷയുടെയും അനുഗ്രഹങ്ങളുടെയും രാത്രി... ഇരട്ടി ഇരട്ടി പ്രതിഫലം നല്‍കപ്പെടുന്ന രാത്രി. അടിമകളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കപ്പെടുന്ന രാത്രി... പ്രയാസങ്ങള്‍ ഉയര്‍ത്തപ്പെടുന്നതിനും സന്തോഷങ്ങള്‍ ഇറക്കുന്നതിനും വേണ്ടി ആകാശ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന രാത്രി... ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാത്രി. 

    മനുഷ്യമക്കളുടെ ഇഹപര വിജയത്തിന് ഹേതുകമായ പരിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച ഈ രാത്രിയെ അല്ലാഹു പരിചയപ്പെടുത്തുന്നു "നിശ്ചയം ലൈലത്തുല്‍ ഖദ്റിലാണ് ആ വിശുദ്ധ ഗ്രന്ഥം നാം അവതരിപ്പിച്ചത്. ലൈലത്തുല്‍ ഖദ്റ് എന്താണെന്നാണ് താങ്കള്‍ മനസ്സിലാക്കിയത്. ലൈലത്തുല്‍ ഖദ്റ് ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്".

    അല്ലാഹു തആല മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉത്തമരാക്കി. മലക്കുകളില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠമാക്കി. കലാമുകളില്‍ നിന്നും അല്ലാഹുവിന്‍റെ കലാമിനെയും സ്ഥലങ്ങളില്‍ നിന്ന് അവന്‍റെ ഭവനങ്ങളാകുന്ന പള്ളികളെയും മറ്റും പുണ്യമുള്ളതാക്കി. മാസങ്ങളില്‍ ചിലതിനെ മറ്റു ചിലതിനേക്കാളും ദിവസങ്ങളില്‍ വെള്ളിയാഴ്ചയെയും രാത്രികളില്‍ ലൈലത്തുല്‍ ഖദ്റിനെയും അല്ലാഹു ശ്രേഷ്ഠമാക്കി. ഓ മുസ്ലിം സമൂഹമേ അതിനാല്‍ അല്ലാഹു ആദരിച്ചതിനെയും ബഹുമാനിച്ചതിനെയും നാമും ബഹുമാനിക്കുക. നബി (സ്വ) തങ്ങള്‍ പറഞ്ഞു: വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ചും ആരെങ്കിലും റമളാനില്‍ നോമ്പെടുത്താല്‍ അവന്‍റെ കഴിഞ്ഞ പാപങ്ങളത്രെയും അവന് പൊറുക്കപ്പെടും. വിശ്വാസത്തോടെയും കൂലി പ്രതീക്ഷിച്ചവനായും ഖദ്റിന്‍റെ രാത്രിയില്‍ വല്ലവനും നിന്ന് നിസ്കരിച്ചാല്‍ അവന്‍റെ ദോഷങ്ങള്‍ മുഴുവനും അവന് പൊറുക്കപ്പെടുന്നതാണ് (ബുഹാരി, മുസ്ലിം).

    ളഹ്ഹാക് (റ) പറഞ്ഞു: ഈ രാത്രിയില്‍ അല്ലാഹു രക്ഷ മാത്രമേ വിധിക്കുകയുള്ളൂ. മറ്റു രാത്രികളില്‍ രക്ഷയും ശിക്ഷയും വിധിക്കും (ഖുര്‍ത്വുബി) പ്രഭാതം വിടരുന്നത് വരെ ആ രാത്രി രക്ഷ മാത്രമാണ് (ഖുര്‍ആന്‍). ഇമാം മുജാഹിദ് (റ) പറഞ്ഞു: സുരക്ഷിതമായ രാത്രിയാണത്. പിശാചിന് അന്ന് നീചവും പ്രയാസമുണ്ടാക്കുന്നതുമായ ഒരു വേലയും ഒപ്പിക്കാന്‍ കഴിയില്ല. മഹാനായ ഇക്രിമത്ത് (റ) പറയുന്നു: ആ വര്‍ഷം ഹജ്ജ് ചെയ്യുന്നവരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ അന്ന് രേഖപ്പെടുത്തും. അതില്‍ നിന്ന് ഒരാളും കൊഴിഞ്ഞ് പോവുകയോ മറ്റൊരാളെ അതില്‍ വര്‍ദ്ധിപ്പിക്കപ്പെടുകയോ ഇല്ല. 

    ഓ സഹോദരാ, ഈ പുണ്യമായ അവസരം നാം പാഴാക്കിക്കളയരുത്. ഈ രാത്രിയെ നാം ആദരിക്കുകയും നന്മകളെ കൊണ്ട് ധന്യമാക്കുകയും ചെയ്യുക. "നിങ്ങളുടെ സ്വശരീരത്തിന് വേണ്ടി നിങ്ങള്‍ എന്ത് നന്മ കാഴ്ച വെച്ചാലും അത് അല്ലാഹുവിന്‍റെ അടുക്കല്‍ പ്രതിഫലാര്‍ഹമായി നിങ്ങള്‍ എത്തിക്കുന്നതാണ്. നിശ്ചയം അല്ലാഹു തആല നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാണ്" (വിശുദ്ധ ഖുര്‍ആന്‍).

മറച്ചു വെച്ചതിന്‍റെ രഹസ്യം:-

    ഈ രാത്രി ഏതാണെന്ന് നിര്‍ണ്ണയിക്കുന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ നാല്‍പ്പതോളം അഭിപ്രായങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രബലം റമളാനിലെ അവസാനപത്തിലെ ഒറ്റയിട്ട രാവുകളിലാണ് എന്നതാണ്. ഈ രാത്രി ഏതാണെന്ന് കൃത്യമായി പ്രവചിക്കാതെ ഒളിപ്പിച്ച് വച്ചതിന് പിന്നില്‍ ഒരുപാട് രഹസ്യങ്ങളും തത്വങ്ങളുമുണ്ട്. 

    ഈ രാത്രിയോട് ഒത്ത് വരണമെന്ന പ്രതീക്ഷയില്‍ സര്‍വ്വ രാത്രികളും ഇബാദത്തിനാല്‍ ധന്യമാക്കപ്പെടുന്നു. ഇതാണ് മുന്‍ഗാമികള്‍ അനുവര്‍ത്തിച്ചത്. 

    അടിമകള്‍ കൂടുതല്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് മത്സരിക്കുന്നു. അപ്പോള്‍ അല്ലാഹു തആല ഇത് മറച്ച് വെച്ചത് നമുക്ക് വലിയ അനുഗ്രഹമാണ്. കാരണം ലൈലത്തുല്‍ ഖദ്റ് പ്രതീക്ഷിച്ച് എല്ലാ രാത്രിയിലും നാം സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും അങ്ങനെ നമ്മുടെ സല്‍കര്‍മ്മങ്ങള്‍ കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിക്കാന്‍ അത് കാരണമാവുകയും ചെയ്യുന്നു. മറിച്ചായിരുന്നുവെങ്കില്‍ അന്ന് മാത്രം ഇബാദത്തില്‍ മുഴുകി മറ്റു ദിവസങ്ങളെല്ലാം നാം വെറുതെ ഇരിക്കുമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും റമളാനിന്‍റെ 27 ന്‍റെ രാത്രിയാണ് ലൈലത്തുല്‍ ഖദ്റ് എന്ന അഭിപ്രായത്തില്‍ മാത്രം ഉറച്ചുനിന്ന് അന്ന് മാത്രം രാത്രി ഹയാത്താക്കി ലൈലത്തുല്‍ ഖദ്റ് കരസ്ഥമാക്കാനാണ് നാം പലരും ശ്രമിക്കുന്നത് എന്നത് വളരെ ഖേദകരമാണ്. 

    നിശ്ചയം ഈമാനിന്‍റെയും കുഫ്റിന്‍റെയും അറിവിന്‍റെയും അജ്ഞതയുടെയും സന്മാര്‍ഗ്ഗത്തിന്‍റെയും വഴികേടിന്‍റെയും ഇരുട്ടിന്‍റെയും വെളിച്ചത്തിന്‍റെയും ഇടയില്‍ വേര്‍തിരിവും വിവേചനവും നല്‍കുന്ന നിര്‍ണ്ണായക അതിര്‍വരമ്പാണ് ലൈലത്തുല്‍ ഖദ്റും അന്ന് അവതരിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥവും. 

    മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തിന് പ്രത്യേകമാക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് ലൈലത്തുല്‍ ഖദ്റ്. അനസ് (റ) നെ തൊട്ട് നിവേദനം നബി (സ്വ) പറഞ്ഞു: "ലൈലത്തുല്‍ ഖദ്റ് എന്‍റെ ഉമ്മത്തിന് അല്ലാഹു സുബ്ഹാനഹുവതആല സമ്മാനിച്ചതാണ്. അവര്‍ക്ക് മുമ്പ് ഒരാള്‍ക്കും അത് നല്‍കിയിട്ടില്ല (ദൈലമി, തഫ്സീര്‍ ......). ഈ അനുഗ്രഹീത രാത്രികൊണ്ട് ഈ സമുദായത്തെ പ്രത്യേകമാക്കപ്പെടാനുള്ള കാരണം പലതും പറയപ്പെട്ടിട്ടുണ്ട്. പ്രധാനമായും ഇമാം മാലിക്ക് (റ) തന്‍റെ മുവത്വയില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. "തിരുനബി (സ്വ) തങ്ങള്‍ക്ക് മുന്‍സമുദായങ്ങളുടെ ആയുസ്സ് കാണിക്കപ്പെട്ടു. അപ്പോള്‍ തന്‍റെ ഉമ്മത്തിന്‍റെ ആയുസ്സ് വളരെ കുറവായതുകൊണ്ട് ദീര്‍ഘകാലം ആരാധനകള്‍ ചെയ്ത് മുന്‍സമുദായങ്ങള്‍ കൈവരിച്ച നേട്ടം എന്‍റെ സമുദായത്തിന് ലഭിക്കില്ലല്ലോ എന്ന് അവിടുന്ന് പരിതപിച്ചു. അപ്പോഴാണ് ആയിരം  മാസത്തേക്കാള്‍ പുണ്യം നല്‍കപ്പെട്ട ലൈലത്തുല്‍ ഖദ്റ് എന്ന വിശുദ്ധ രാത്രി അല്ലാഹു തആല അവിടത്തേക്ക് സമ്മാനിച്ചത് " (മുവത്വ). 

    മലക്കുകള്‍ ഭൂമിലോകത്തേക്ക്

    ഖദ്റിന്‍റെ രാത്രിയില്‍ ഭൂമിലോകത്തേക്ക് മലക്കുകള്‍ ഇറങ്ങിവരും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു നാഥന്‍റെ അനുമതിയോടെ സര്‍വ്വതീരുമാനങ്ങളുമായി അന്ന് മലക്കുകളും റൂഹും ഇറങ്ങു. റൂഹ് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ജിബ്രീല്‍ (അ) മാണെന്നും അതല്ല ഒരു വിഭാഗം പ്രത്യേകക്കാരായ മലക്കുകളാണെന്നും മലക്കുകളെ നിരീക്ഷിക്കുന്ന മറ്റൊരു വിഭാഗം സൃഷ്ടികളാണെന്നും മരണപ്പെട്ടവരുടെ ആത്മാക്കളാണെന്നുമുള്ള പല വ്യാഖ്യാനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. 

    മലക്കുകള്‍ ഭൂമിലോകത്തേക്ക് ഇറങ്ങിവരുന്നതിന്‍റെ രൂപത്തെ സംബന്ധിച്ച് ഇബ്നു അബ്ബാസ് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കാണാം: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റ് ആയാല്‍ "സിദ്റത്തുല്‍ മുന്‍തഹാ" വാസികളായ മലക്കുകള്‍ ഇറങ്ങിവരും ജിബ്രീല്‍ (അ) അക്കൂട്ടത്തില്‍ ഉണ്ട്. അവര്‍ പതാകകളുമായാണ് വരിക. അങ്ങനെ അവര്‍ വന്നുകൊണ്ട് ഒരു പതാക എന്‍റെ ഖബറിനു മുകളിലും ഒരു പതാക ബൈത്തുല്‍ മുഖദ്ദസിന്‍റെ മുകളിലും ഒരു പതാക മസ്ജിദുല്‍ ഹറാമിന് മുകളിലും മറ്റൊന്ന് ത്വൂരിസീനാ പര്‍വ്വതശിഖിരത്തിലും സ്ഥാപിക്കും. അങ്ങനെ അവര്‍ സത്യവിശ്വാസികളായ സര്‍വ്വരോടും സലാം ചൊല്ലും. മയക്കുമരുന്നിന് അടിമപ്പെട്ടവര്‍, പന്നിമാംസം ഭക്ഷിക്കുന്നവര്‍, ദേഹത്ത് കുങ്കുമചായം പുരട്ടുന്നവര്‍ ഒഴികെ. ഖുര്‍ത്വുബി, റൂഹുല്‍ ബയാന്‍ തുടങ്ങി ധാരാളം തഫ്സീറുകളിലും മറ്റും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 

    മഹാനായ അല്‍ഖുതുബുറബ്ബാനി അശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) 'ഗുന്‍യ'  യില്‍ പറയുന്നു: ഇബ്നു അബ്ബാസ് (റ) നെ തൊട്ട് നിവേദനം അദ്ദേഹം പറയുന്നു: ലൈലത്തുല്‍ ഖദ്റായാല്‍ അല്ലാഹു തആല ജിബ്രീല്‍ (അ) നോട് ഭൂമിയിലേക്ക് ഇറങ്ങാന്‍ കല്‍പ്പിക്കും കൂടെ 'സിദ്റത്തുല്‍ മുന്‍തഹാ' വാസികളായ എഴുപതിനായിരം മലക്കുകളുമുണ്ടാകും പ്രകാശത്താലുള്ള പതാകകള്‍ വഹിച്ചുകൊണ്ടാണ് അവര്‍ ഇറങ്ങുന്നത്. അങ്ങനെ ഭൂമിയിലേക്കിറങ്ങിയാല്‍ ജിബ്രീല്‍ (അ) തന്‍റെയും മറ്റു മലക്കുകള്‍ അവരുടെയും പതാകകള്‍ നാലു പരിശുദ്ധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. വിശുദ്ധ കഅ്ബാലയം, തിരുനബി (സ്വ) യുടെ ഖബ്റുശ്ശരീഫ്, മസ്ജിദ് ബൈത്തുല്‍ മുഖദ്ദസ്, മസ്ജിദ് ഥൂരിസീനാ തുടങ്ങിയവയാണവ. പിന്നീട് ജിബ്രീല്‍ (അ) മറ്റു മലക്കുകളോട് ഭൂമിയില്‍ പരക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കും. അങ്ങനെ സത്യവിശ്വാസി വിശ്വാസിനികള്‍ താമസിക്കുന്ന വീടുകളിലും കുടിലുകളിലും റൂമുകളിലും കപ്പലുകളിലും മുഴുവനും അവര്‍ പ്രവേശിക്കും. പട്ടി, പന്നി, കള്ള്, ഹറാമിനാലുള്ള ജനാബത്ത്കാര്‍, രൂപങ്ങള്‍ എന്നിവയുള്ള വീടുകളൊഴിച്ച്. അവയില്‍ അവര്‍ പ്രവേശിക്കുകയില്ല. അങ്ങനെ പ്രഭാതം വരെ തസ്ബീഹ്, തഖ്ദീസ്, തഹ്ലീലുകളിലും മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തിന് വേണ്ടിയുള്ള പൊറുക്കലിനെ തേടലിലും അവര്‍ കഴിഞ്ഞ് കൂടും. 

    നേരം വെളുത്താല്‍ ആകാശത്തേക്ക് അവര്‍ കയറിപ്പോകും ആദ്യമായി ഒന്നാനാകശത്തെ മലക്കുകള്‍ അവരെ സ്വീകരിക്കും. അവര്‍ ചോദിക്കും: നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ദുനിയാവില്‍ നിന്ന് വരികയാണ്. കാരണം ഇന്ന് മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിന്‍റെ ലൈലത്തുല്‍ ഖദ്റായിരുന്നു. അപ്പോള്‍ ആകാശവാസികള്‍ ചോദിക്കുന്നു: മുഹമ്മദ് നബി (സ്വ) യുടെ ഉമ്മത്തിന്‍റെ ആവശ്യങ്ങള്‍ക്ക് എന്ത് പരിഹാരമാണ് അല്ലാഹു നല്‍കിയത്? സദ്വൃത്തരുടെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയും ദുര്‍വൃത്തരുടെ കാര്യങ്ങളില്‍ ശിപാര്‍ശ സ്വീകരിക്കുകയും ചെയ്തു എന്നവര്‍ മറുപടി നല്‍കി. അപ്പോള്‍ ഈ സമുദായത്തിന് അല്ലാഹു അവന്‍റെ മഗ്ഫിറത്ത് നല്‍കി അനുഗ്രഹിച്ചതിന്‍റെ പേരില്‍ ലോക രക്ഷിതാവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്തുതി കീര്‍ത്തനങ്ങളാല്‍ ഒന്നാനാകാശത്തെ മലക്കുകള്‍ ശബ്ദമുയര്‍ത്തും. 

    പിന്നെ അവര്‍ രണ്ടാനാകാശത്തേക്ക് ആ മലക്കുകളെ യാത്രയാക്കി അവരെ പിന്തുടരും. അങ്ങനെ ഏഴാനാകാശം വരെ ഇത് തുടരും. അവിടെ നിന്ന് ജിബ്രീല്‍ (അ) അവരോട് തിരിച്ച് പോകാന്‍ നിര്‍ദേശിക്കുകയും ഓരോ മലക്കുകളും അവരവരുടെ ആകാശങ്ങളിലേക്ക് തിരിച്ച് പോവുകയും ചെയ്യും. പിന്നെ ജിബ്രീല്‍ (അ) മും കൂടെയുള്ള മലക്കുകളും സിദ്റത്തുല്‍ മുന്‍തഹായിലേക്ക് തിരിച്ചെത്തുമ്പോള്‍ അവിടെയുള്ള മലക്കുകളും അവരോട് ചോദിക്കും നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? മുമ്പ് പോലെ അവര്‍ പ്രതികരിക്കും. അവിടെയുള്ള മലക്കുകളും സ്തുതി കീര്‍ത്തനങ്ങളാല്‍ ശബ്ദ മുഖരിതമാക്കും. അത് ജന്നത്തുല്‍ മഅ്വയും പിന്നെ ജന്നത്തുന്നഈമും ജന്നത്തു അദനും ഫിര്‍ദൗസും കേള്‍ക്കും. അല്ലാഹുവിന്‍റെ അര്‍ശും അത് കേള്‍ക്കാനിടവരും. അപ്പോള്‍ ഈ ഉമ്മത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് അല്ലാഹുവിന്‍റെ അര്‍ശും സ്തുതി കീര്‍ത്തനങ്ങളെ കൊണ്ട് ശബ്ദ മുഖരിതമാക്കും. എന്നിട്ട് അര്‍ശ് ചോദിക്കുകയാണ്. എന്‍റെ നാഥാ! മുഹമ്മദ് നബി (സ്വ) തങ്ങളുടെ ഉമ്മത്തില്‍ നിന്ന് സദ്വൃത്തര്‍ക്ക് നീ പൊറുത്തു കൊടുത്തതായും ദുര്‍വൃത്തരുടെ കാര്യത്തില്‍ സദ്വൃത്തര്‍ ചെയ്ത ശിപാര്‍ശ നീ സ്വീകരിച്ചതായും എനിക്ക് വിവരം ലഭിച്ചുവല്ലോ? അപ്പോള്‍ അല്ലാഹു തആല പറയുന്നു: അതെ സത്യമാണ് നീ പറഞ്ഞത്. മാത്രമല്ല മുഹമ്മദ് നബി (സ്വ) തങ്ങളുടെ സമുദായത്തിന് ഒരു കണ്ണും കാണാത്ത, ഒരു കാതും കേള്‍ക്കാത്ത ഒരു മനുഷ്യ ഹൃദയത്തിലും ഉദിക്കുക പോലും ചെയ്യാത്ത ബഹുമതികള്‍ അവര്‍ക്ക് എന്‍റെ അരികില്‍ ഞാന്‍ തയ്യാര്‍ ചെയ്തിട്ടുണ്ട് (തഫ്സീര്‍ റൂഹുല്‍ മആനി). മലക്കുകളുടെ വരവിനെ സംബന്ധിച്ച് ഇനിയും ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചില ലക്ഷണങ്ങള്‍

    ഇമാം അഹ്മദ് (റ) തന്‍റെ മുസ്നദില്‍ ഉബാദത്ത് ബ്നു സ്സ്വാമിത് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു: റസൂലുല്ലാഹി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റിന്‍റെ ലക്ഷണങ്ങള്‍ ആ രാത്രി തെളിഞ്ഞതും പ്രഭാപൂരിതവുമായിരിക്കും. തിളങ്ങി നില്‍ക്കുന്ന ചന്ദ്രനുള്ളത് പോലിരിക്കും. വളരെ ശാന്തവും നിശ്ശബ്ദവുമായതായിരിക്കും. അന്ന് തണുപ്പോ ചൂടോ ഉണ്ടാവുകയില്ല. ചെങ്കോലുകള്‍ എറിയപ്പെടുന്നത് കാണുകയില്ല. അന്നിന്‍റെ പകലിലെ സൂര്യന്‍ പതിനാലാം രാവിലെ ചന്ദ്രനെപ്പോലെയായിരിക്കും. രശ്മികളുണ്ടാവുകയില്ല. മങ്ങിയ നിലയിലായിരിക്കും അന്ന് പിശാചിന് പുറത്തിറങ്ങാന്‍ സാധിക്കുകയില്ല. എന്നതും അതിന്‍റെ ലക്ഷണങ്ങളില്‍ പെട്ടതാണ്. മജ്മഉസ്സവാഇദിലും ഇമാം ത്വബ്റാനി തന്‍റെ മുഅ്ജമുല്‍ കബീറിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. 

    അന്നത്തെ സൂര്യന് കിരണങ്ങളില്ലാത്തതിന് ബഹുമാനപ്പെട്ട ഖാളി ഇയാള്വ്(റ) തങ്ങള്‍ രണ്ട് കാരണങ്ങള്‍ പറയുന്നു: ഒന്ന്: ലൈലത്തുല്‍ ഖദ്റ് മനസ്സിലാക്കാന്‍ അല്ലാഹു നിശ്ചയിച്ച ഒരു അടയാളമാണ്. രണ്ട്: അന്നിറങ്ങിവരുകയും കയറിപ്പോവുകയും ചെയ്യുന്ന മലക്കുകളുടെ ബാഹുല്യം കാരണം അവരുടെ ശരീരങ്ങളും ചിറകുകളും സൂര്യപ്രകാശത്തിനും അതിന്‍റെ കിരണങ്ങള്‍ക്കും മറയിടുന്നതാണ് (ശര്‍ഹ് മുസ്ലിം).

അമലുകള്‍:-

    പ്രസ്തുത രാത്രി നാം ആരാധനകളെകൊണ്ട് ധന്യമാക്കണം. നമുക്ക് കിട്ടിയ വലിയൊരവസരമാണത്. അടുത്ത വര്‍ഷം ആ രാത്രിയില്‍ അമല്‍ ചെയ്യാനും പുണ്യം നേടാനും നാം ജീവിച്ചിരിക്കണമെന്നില്ല. അത് കിട്ടിയാല്‍ നഷ്ടപ്പെടാതെ സൂക്ഷിക്കലാണ് ബുദ്ധി. അതിനാല്‍ ദിക്റ് ദുആകളെ കൊണ്ടും തൗബ ഇസ്തിഗ്ഫാറുകളെ കൊണ്ടും ഈ രാത്രിയെ നാം ഹയാത്താക്കുക. തസ്ബീഹുകളും തഹ്മീദുകളും തഹ്ലീലുകളും അധികരിപ്പിക്കുക. നബി (സ്വ) തങ്ങളുടെ മേല്‍ പെരുപ്പിച്ച് സ്വലാത്തുകള്‍ ചൊല്ലുക. തസ്ബീഹ് നിസ്കാരവും മറ്റും സുന്നത്തായ അമലുകളും വര്‍ദ്ധിപ്പിക്കുക. കഴിവിന്‍റെ പരമാവധി തന്‍റെ ധനത്തില്‍ നിന്ന് ധര്‍മ്മം അധികരിപ്പിക്കാന്‍ ശ്രമിക്കുക. 

    പാപങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വെടിഞ്ഞ് നില്‍ക്കുക. ജമാഅത്തായുള്ള നിസ്കാരങ്ങള്‍ കാത്തുസൂക്ഷിക്കുക. രാത്രിയില്‍ ഉറങ്ങിയാല്‍ എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിക്കുക. 

    അബ്ദുല്ലാഹിബ്നു ആമിറുബ്നു റബീഅ (റ) പറയുന്നു: നബി (സ്വ) തങ്ങള്‍ പറഞ്ഞു: ലൈലത്തുല്‍ ഖദ്റില്‍ ആരെങ്കിലും ഇശാ മഗ്രിബ് നിസ്കാരങ്ങള്‍ ജമാഅത്തായി നിര്‍വ്വഹിച്ചാല്‍ ലൈലത്തുല്‍ ഖദ്റില്‍ നിന്നുള്ള ഒരു വിഹിതം അവന് ലഭിച്ചു (അല്‍ കശ്ഫു വല്‍ബയാന്‍).           

നോമ്പിന്‍റെ മര്‍മ്മം ( Nombinte Marmmam )

 നോമ്പിന്‍റെ മര്‍മ്മം


    മൗനം, നിശ്ചലനം എന്നൊക്കെ അര്‍ത്ഥം കല്‍പിക്കാവുന്ന 'സ്വൗമ്' എന്ന ക്രിയാധാതുവാണ് സോപാധികം പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനാദികളും വികാര പ്രകടനങ്ങളും വര്‍ജ്ജിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ നോമ്പ് എന്ന ആരാധനക്ക് പ്രയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗത്തില്‍ നിന്ന് തന്നെ നോമ്പിന്‍റെ ആത്മാവിനെ കണ്ടെത്താന്‍ കഴിയും. കഴിയണം. അതിനുതകുന്ന ഒരു ചര്‍ച്ചയാണ് ഈ പ്രമേയം.

    അശ്ശൈഖ് ഹകീമുത്തുര്‍മുദി (റ) പറയുന്നു: "നിന്‍റെ ജീവിതത്തിന്‍റെ പകല്‍യാമങ്ങളില്‍ കുറച്ച് നേരം ഇച്ഛകളില്‍ നിന്ന് ശരീരത്തെ തടഞ്ഞുനിര്‍ത്തുക. അതാണ് നോമ്പ്".

    ശൈഖ് ഫാരിസി അല്‍ ബഗ്ദാദ് (റ) പറയുന്നു: "ഇലാഹീ ദര്‍ശനം നിമിത്തം സൃഷ്ടി ദര്‍ശനത്തില്‍ നിന്ന് മുക്തനാവുക. പരാശ്രയത്തില്‍ നിന്ന് മോചിതമായ അവസ്ഥാ വിശേഷം കൊണ്ട് വിശേഷണം സിദ്ധിക്കുക എന്നതാണ് നോമ്പ്".

    അന്ന പാനീയങ്ങളില്‍ നിന്നും മാനുഷിക ദുര്‍ഗുണങ്ങളില്‍ നിന്നും മനുഷ്യനെ തടയുന്നതാകായാല്‍ സ്രഷ്ടാവിനുള്ള ആരാധനയുടെ കവാടവും ഭൗതിക വിരക്തിയുടെ താക്കോലുമാണ് നോമ്പ് എന്ന് ഇമാം അബൂതാലിബുല്‍ മക്കി (റ) പറയുന്നു.

    പരാശ്രയമില്ലാതിരിക്കുക എന്ന ഇലാഹീ വിശേഷണം സിദ്ധിക്കുന്നതിന് മാനുഷികാവശ്യങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെ തടയുക എന്നാണ് നോമ്പിന് അശ്ശൈഖ് അബ്ദുല്‍കരീം ജീലി (റ) തന്‍റെ അല്‍ ഇന്‍സാനുല്‍ കാമിലില്‍ പറയുന്നത്.

    സൃഷ്ടികളുടെ ആത്മാര്‍ത്ഥതയെ പരിശോധിക്കുകയാണ് നോമ്പ് നിര്‍ബന്ധമാക്കിയതിന്‍റെ ലക്ഷ്യമെന്ന് ഇമാം അലി (റ) പറയുന്നു. പ്രകൃതി വികാരങ്ങളെയും ശാരീരിക താല്‍പര്യങ്ങളെയും ഇല്ലാതാക്കുന്നതാണ് നോമ്പ്. അത് നിമിത്തം ഹൃദയത്തിന് തെളിച്ചവും അവയവങ്ങള്‍ക്ക് ശുദ്ധിയും ബാഹ്യവും ആന്തരികവുമായ സംസ്കരണവും ലഭിക്കും. നന്മകള്‍ക്ക് പ്രത്യുപകാരവും ദരിദ്രന്മാരിലേക്ക് ഗുണവും അവനില്‍ നിന്നുണ്ടാകും.

    നോമ്പ് ഈ വിധം ലക്ഷ്യമുള്ളതും ശാരീരിക മാനസിക പരിശുദ്ധിക്ക് ഉതകുന്നതുമായിരിക്കണം. കേവലം അന്നപാനീയങ്ങള്‍ വെടിഞ്ഞ് വിശപ്പും ദാഹവും സഹിക്കുന്നതില്‍ കാര്യമില്ല. 

    ഖൂത്തുല്‍ ഖുലൂബില്‍ ഇമാം അബൂത്വാലിബുല്‍ മക്കി (റ) പറയുന്നത് ശ്രദ്ധിക്കുക: "കണ്ണും കാതും അനാവശ്യങ്ങളില്‍ നിന്നും വിലക്കപ്പെട്ടതില്‍ നിന്നും തടയുക. ഹൃദയത്തെ ദുര്‍ചിന്തകളില്‍ നിന്നും നിരോധിത കാര്യങ്ങളില്‍ ചിന്തിക്കുന്നതില്‍ നിന്നും മോചിപ്പിക്കുക. അനാവശ്യ സംസാരത്തില്‍ നിന്ന് നാവിനെ നിയന്ത്രിക്കുക. താന്തോന്നികളോടുള്ള സംസര്‍ഗ്ഗം ഉപേക്ഷിക്കുക. ദുരാഗ്രഹങ്ങളെ വെടിയുക. നിരോധിതമോ ഗുണകരമല്ലാത്തതോ ആയ കര്‍മ്മങ്ങളില്‍ നിന്ന് കരങ്ങളെ സൂക്ഷിക്കുക. തിന്മയിലേക്കുള്ള പ്രയാണത്തില്‍ നിന്ന് കാലുകളെ തടുക്കുക. ഇതൊക്കെയുള്‍പ്പെട്ടതാണ് പ്രത്യേകക്കാരുടെ നോമ്പ്. 

    ഒരാള്‍ ഇതിനെയെല്ലാം സൂക്ഷിച്ച് വയറും ഗുഹ്യസ്ഥാനവും മാത്രം ശ്രദ്ധിച്ചില്ലെങ്കില്‍ ശ്രേഷ്ഠതയുടെ വിഷയത്തില്‍ അവന്‍ അല്ലാഹുവിന്‍റെയടുക്കല്‍ നോമ്പുകാരനാണ്. കാരണം അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ ഒരുപരിധി വരെ അവന്‍ സൂക്ഷിച്ചവനാണ്. എന്നാല്‍ വയറും ഗുഹ്യസ്ഥാനവും സൂക്ഷിക്കുകയും മറ്റുള്ളതെല്ലാം അനിയന്ത്രിതമാവുകയും ചെയ്താല്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാഴാക്കിയവനായത് കൊണ്ട് യഥാര്‍ത്ഥ പണ്ഡിതന്മാരുടെ അടുക്കല്‍ അവന്‍ നോമ്പുകാരനാണെന്ന പരിഗണനയില്‍ വരില്ല. സ്വയം അവന്‍ നോമ്പുകാരനാണെന്ന് നടിക്കാമെന്ന് മാത്രം. മേല്‍വചനങ്ങളെ സാധൂകരിക്കുന്ന ഒരു ഹദീസ് ഇമാം ബുഖാരി (റ) തന്‍റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം: "അനാവശ്യ സംസാരവും പ്രവര്‍ത്തനവും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് ഒരു ആവശ്യവുമില്ല". ഈ ഹദീസിന്‍റെ വ്യാഖ്യാനങ്ങളില്‍ മഹാത്മാക്കള്‍ രേഖപ്പെടുത്തുന്നത് കളവ്, കള്ളസത്യം, കള്ള സാക്ഷിത്വം, പരദൂഷണം, ഏഷണി തുടങ്ങിയ നാവിന്‍റെ വിപത്തുകള്‍, മോഷണം അപരനെ വേദനിപ്പിക്കുന്ന ശാരീരിക ചലനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരോധിത പ്രവര്‍ത്തനങ്ങള്‍ വര്‍ജ്ജിക്കാത്തവന്‍റെ നോമ്പ് പ്രതിഫലാര്‍ഹമല്ല. എന്നാല്‍ ഇത്തരം പ്രവണതകള്‍ കൊണ്ട് നോമ്പ് ബാത്വിലാകുമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞിട്ടില്ലാത്തത് കൊണ്ട് നോമ്പ് അസാധുവെന്ന് പറഞ്ഞുകൂടാ. ശരീഅത്ത് നിയമം അനുസരിച്ച് വ്രതം സാധുവാകുമെങ്കിലും പ്രതിഫലം ലഭിക്കുകയില്ല എന്നാണ് പണ്ഡിത മതം. 

    പകലന്തിയോളം പട്ടിണി കിടന്ന് കഷ്ടതയനുഭവിച്ചതിന് ഒരു പ്രതിഫലവുമില്ലെങ്കില്‍ നാം എന്ത് മാത്രം ഹതഭാഗ്യര്‍! ഈ വിനാശത്തില്‍ നിന്ന് രക്ഷ നേടുന്നതിന് കൈകാലുകള്‍, കണ്ണ്, ചെവി, നാവ്, വയറ്, ഗുഹ്യസ്ഥാനങ്ങള്‍, ചിന്താശേഷി എന്നിവ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിരിക്കേണ്ടതാണ്. ഇവകളില്‍ വളരെ പ്രധാനപ്പെട്ടതും അധികപേരും അശ്രദ്ധരുമായ നാവിന്‍റെ പാപങ്ങള്‍ നമുക്കൊന്ന് വിലയിരുത്താം. 

കളവ്

    സത്യവിരുദ്ധമായ പ്രസ്താവനയാണ് കളവ്. ഇത് കൊണ്ട് ആര്‍ക്കും ഉപദ്രവവും അനിഷ്ടവും ഉണ്ടാകുന്നില്ലെങ്കിലും നിരോധിക്കപ്പെട്ടത് തന്നെയാണ്. അത്യാപൂര്‍വ്വമായ ചില ഘട്ടങ്ങളില്‍ അത് അനുവദനീയമാകുമെന്നത് വിസ്മരിക്കുന്നില്ല. അനന്തരഫലം ദുഷ്കരമാകുമെങ്കിലും നിങ്ങള്‍ സത്യമേ പറയാവൂ എന്ന തിരുവചനം വളരെ പ്രസിദ്ധമാണ്. ഇമാം ബുഖാരി, മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ തീര്‍ച്ചയായും കളവ് തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തിലേക്കും നയിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാപട്യത്തിന്‍റെ സൂചനയായി നാല് കാര്യങ്ങള്‍ തിരുദൂതര്‍ (സ്വ) പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. അതില്‍ പ്രഥമസ്ഥാനമാണ് കളവിന് നല്‍കിയിരിക്കുന്നത്. ഉമര്‍ (റ) ല്‍ നിന്നും ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: നുണ മെനഞ്ഞുണ്ടാക്കുന്നവരില്‍ ഏറ്റവും സമര്‍ത്ഥന്‍ കാണാത്തതിനെ കണ്ടു എന്ന് പറയുന്നവനാണ്. 

    അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരു ദിവസം നബി (സ്വ) ഞങ്ങളോട് പറഞ്ഞു: കഴിഞ്ഞ രാത്രി രണ്ടാളുകള്‍ എന്നെ സമീപിച്ചു കൊണ്ട് പറഞ്ഞു. നിങ്ങള്‍ പുറപ്പെടൂ! അങ്ങനെ ഞങ്ങള്‍ മൂന്നാളും യാത്രയായി. വഴിമധ്യേ ഒരു പുരുഷന്‍ മലര്‍ന്ന് കിടക്കുന്നതായി ഞാന്‍ കണ്ടു. അദ്ദേഹത്തിന് സമീപം വേറൊരാള്‍ ഒരു ഇരുമ്പു കൊളുത്തുമായി നില്‍ക്കുന്നു. അയാള്‍ കിടക്കുന്ന വ്യക്തിയുടെ മുഖത്തിന്‍റെ ഒരു ഭാഗത്തേക്ക് വന്ന് അയാളുടെ കടവായയും മൂക്കും കണ്ണും ചേര്‍ത്ത് പിടിച്ച് വലിച്ച് തലയുടെ പിന്‍ഭാഗത്തേക്ക് ചേര്‍ക്കും. അങ്ങനെ ചേര്‍ന്ന് കഴിയുമ്പോള്‍ അദ്ദേഹം മറുഭാഗത്തേക്ക് വരും. എന്നിട്ട് മറ്റേ ചുണ്ടും കണ്ണും മൂക്കും ചേര്‍ത്ത് പിടിച്ച് മറുഭാഗത്തിലൂടെ തലയുടെ പിന്‍ഭാഗത്തേക്ക് ചേര്‍ക്കും. അയാള്‍ കൈവിടുമ്പോഴേക്ക് ചെവിയും മൂക്കും കണ്ണും പൂര്‍വ്വസ്ഥിതി പ്രാപിച്ചിരിക്കും. ഇടതടവില്ലാതെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരുന്നു. ഈ നിലയ്ക്ക് ശിക്ഷിക്കപ്പെടുന്ന ആളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവന്‍ കളവ് പറയുന്നവനായിരുന്നു എന്നാണ് മറുപടി നല്‍കപ്പെട്ടത്. പരലോകത്ത് കളവ് പറയുന്നവര്‍ക്ക് ലഭിക്കുന്ന കഠോരമായ ശിക്ഷ സ്വപ്നം മുഖേന നബി (സ്വ) ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു. 

കളവ് പറയല്‍ മഹാപാപമാകുന്നതോട് കൂടി നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുത്തിക്കളയും എന്നതിനാല്‍ നോമ്പുകാരന്‍ അത് പ്രത്യേകം ഗൗനിക്കേണ്ടതാണ്.

കള്ളസാക്ഷ്യം

    കള്ളസത്യവും കള്ള സാക്ഷ്യവും വളരെ ഹീനമായ വന്‍പാപങ്ങളാണ്. ഒരിക്കല്‍ തിരുനബി (സ്വ) ചോദിച്ചു: വന്‍പാപം എന്താണെന്ന് ഞാന്‍ പറഞ്ഞുതരട്ടെ. അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു. അതെ, അവിടുന്ന് അരുള്‍ ചെയ്തു: അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ പ്രയാസപ്പെടുത്തുക. അവിടുന്ന് ചാഞ്ഞ് കിടന്നിരുന്നതില്‍ നിന്ന് എണീറ്റിരുന്ന് കൊണ്ട് പറഞ്ഞു: അറിയുക, കള്ളസാക്ഷ്യം, കള്ളസാക്ഷ്യം!! ആ പദം വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഇത് നിര്‍ത്തിയിരുന്നെങ്കില്‍ എന്ന് പോലും ഞങ്ങള്‍ ചിന്തിച്ചു പോയി. ശിര്‍ക്കും മാതാപിതാക്കളോടുള്ള നിന്ദ്യതയും പ്രഥമസ്ഥാനത്താണെങ്കിലും കള്ളസാക്ഷ്യത്തെയും കള്ളസത്യത്തെയും ഉള്‍ക്കൊള്ളുന്ന പദത്തെ നബി (സ്വ) പലതവണ ആവര്‍ത്തിച്ചു കൊണ്ട് അതിന്‍റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുകയാണ്. 

പരദൂഷണം

    അപരനെക്കുറിച്ച് അവനിഷ്ടമില്ലാത്തത് പറയുന്നതിനാണ് പരദൂഷണം എന്ന് പറയുന്നത്. ഇത് ഏറ്റവും വിനാശകാരിയായ ഒരു പാപമാണ്. ഒരാളുടെ ദുഃസ്വഭാവങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രകൃതിയാണല്ലോ? അത് വേറൊരാളോട് പറയുന്നതില്‍ എന്താ തെറ്റ്? അത് വസ്തുതയാണല്ലോ? ഈ ചിന്ത മഹാ അബദ്ധമാണ്. മുത്ത് നബി (സ്വ) യില്‍ നിന്ന് അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ നബി (സ്വ) ഞങ്ങളോട് ചോദിച്ചു: ഗീബത്ത് (പരദൂഷണം) എന്നാല്‍ എന്താണെന്നറിയാമോ? ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവും അവന്‍റെ പ്രവാചകനും ഏറ്റവും അറിയുന്നവരാണ് പ്രവാചകരേ! അവിടുന്ന് അരുള്‍ ചെയ്തു: നീ നിന്‍റെ സഹോദരനെ കുറിച്ച് അദ്ദേഹം ഇഷ്ടപ്പെടാത്തത് പറയലാണ്. അപ്പോള്‍ സദസ്യര്‍ ചോദിച്ചു: ഞങ്ങള്‍ പറഞ്ഞത് അദ്ദേഹത്തിലുള്ള യാഥാര്‍ത്ഥ്യമെങ്കിലോ? അവിടുന്ന് വിശദീകരിച്ചു: അയാളിലുള്ളതാണ് നീ പറഞ്ഞതെങ്കില്‍ നീ പരദൂഷണം പറഞ്ഞു. ഇല്ലാത്തതാണ് പറഞ്ഞതെങ്കില്‍ നീ കളവ് നിര്‍മ്മിച്ചുണ്ടാക്കി പറയുന്നവനാണ്. രണ്ട് തന്നെയായാലും തെറ്റ് തന്നെയാണല്ലോ?

    ബീവി ആഇശ (റ) പറയുന്നു: നബി (സ്വ) യോട് സ്വഫിയ്യ (റ) യെ കുറിച്ച് ഞാന്‍ പറഞ്ഞു: സ്വഫിയ്യയില്‍ ചില ന്യൂനതകളുണ്ട്. അവിടുന്ന് എന്തിനാ അവരെ? തത്സമയം നബി (സ്വ) പറഞ്ഞു: നീ വല്ലാത്തൊരു വാക്കാണ് പറഞ്ഞത്. ആ വാക്കിനെ സമുദ്രത്തിലെ വെള്ളത്തില്‍ കലര്‍ത്തിയാല്‍ ദുര്‍ഗന്ധം നിമിത്തം സമുദ്രജലം ചീഞ്ഞുനാറും. ഗീബത്തിന്‍റെ കാഠിന്യത മനസ്സിലാക്കാന്‍ ഈ ഹദീസുകള്‍ ധാരാളം. 

    ഗീബത്ത് പറയും പോലെ തന്നെ അത് കേള്‍ക്കുന്നതും മഹാപാപമാണ്. ഒരു പ്രതികരണവുമുണ്ടായിട്ടില്ലെങ്കിലും കേട്ടിരുന്നവര്‍ പറയുന്നവനെ പോലെ പാപത്തില്‍ പങ്കുകാരാണെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു.

ഏഷണി

    ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കും വിധം അന്യരുടെ സംസാരങ്ങള്‍ പറഞ്ഞുപരത്തുന്നതാണ് ഏഷണി. നബി (സ്വ) പറഞ്ഞു; ഏഷണിക്കാരന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഏഷണിക്കാരനെ ആക്ഷേപിച്ചു കൊണ്ട് പറയുന്നു: നാവ് കൊണ്ട് ബുദ്ധിമുട്ടിക്കുന്നവനും ഏഷണിയുമായി നടക്കുന്നവനും പരിധി ലംഘിച്ചവരാണ്. ഖുര്‍ആനിന്‍റെ ഈ പദം മാത്രം മതി ഏഷണിയും പരദൂഷണവും വെടിയേണ്ടതിന്‍റെ അനിവാര്യത മനസ്സിലാക്കാന്‍. "മനുഷ്യന്‍ ഒരക്ഷരവും ഉരിയാടുന്നില്ല. അവകളത്രയും റഖീബ്, അതീദ് എന്നീ രണ്ട് മലക്കുകള്‍ രേഖപ്പെടുത്തിയിട്ടല്ലാതെ" എന്ന ഖുര്‍ആന്‍ വചനം നമ്മുടെ നാവിനെ എന്ത് മാത്രം സൂക്ഷിക്കണമെന്ന് തെര്യപ്പെടുത്തുന്നു. തീര്‍ച്ചയായും  കേള്‍വി, കാഴ്ച, ചിന്താശേഷി ഇവകളെല്ലാം തന്നെ വിചാരണക്ക് വിധേയമാക്കപ്പെടുന്നവയാണ്. മേല്‍ ഉദ്ധരണികളില്‍ നിന്ന് നോമ്പിന്‍റെ മര്‍മ്മം എന്താണെന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല. ജമാഅത്ത് നിസ്കാരവും കഴിഞ്ഞ് പള്ളികളില്‍ കൂട്ടം കൂടിയിരുന്ന് സംസാരത്തിലേര്‍പ്പെടുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍! നമ്മുടെ അമലുകള്‍ അല്ലാഹു സ്വീകരിക്കുമാറാകട്ടെ. 

                                                                                               ഹംസക്കോയ ജസരി

റമളാന്‍ ചില സംശയങ്ങള്‍ ( RAMALAN CHILA SAMSHAYANGAL )

 റമളാന്‍ ചില സംശയങ്ങള്‍

റമളാനിലെ നോമ്പ് പിടിക്കുന്നത് കൊണ്ട് ലഭ്യമാകുന്ന ഒരു ഗുണം?

മുന്‍ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: "വിശ്വസിച്ചു കൊണ്ടും പ്രതിഫലം കാംക്ഷിച്ച് കൊണ്ടും റമളാന്‍ വ്രതമനുഷ്ഠിച്ചാല്‍ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും". മറ്റൊരു റിപ്പോര്‍ട്ടില്‍ ഉമ്മ പ്രസവിച്ചതു പോലെയാകുമെന്നും കാണാം (ഫള്വാഇലു റമളാന്‍).

തന്നില്‍ ഉണ്ടാകാന്‍ പോകുന്ന പാപങ്ങളുടെ കാര്യം?

അതും പൊറുക്കപ്പെടുന്നതാണെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്. 

റമളാന്‍ മാസത്തില്‍ മറ്റു സമുദായങ്ങള്‍ക്കില്ലാത്ത പ്രത്യേകത നബി (സ്വ) യുടെ സമുദായത്തിനുണ്ടോ?

ഉണ്ട്. അബൂഹുറൈറ (റ) യില്‍ നിന്നും ഉദ്ധരണം: നബി (സ്വ) പറഞ്ഞു എന്‍റെ ഉമ്മത്തിന് റമള്വാനില്‍ അഞ്ച് കാര്യങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. അവ മറ്റു സമുദായങ്ങള്‍ക്ക് നല്‍കിയിട്ടില്ല. 1. അല്ലാഹുവിന്‍റെയടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായി നോമ്പുകാരന്‍റെ വായയെ ആക്കി. 2. നോമ്പ് തുറക്കുന്നത് വരെ മലക്കുകള്‍ എന്‍റെ സമുദായത്തിന് വേണ്ടി പാപമോചനം തേടിക്കൊണ്ടിരിക്കും. 3. പ്രശ്നകാരികളായ പിശാചുക്കളെ ചങ്ങലക്കിടും. 4. എല്ലാ ദിവസവും സ്വര്‍ഗ്ഗത്തെ അല്ലാഹു അലങ്കരിക്കും. 5. ഒരു രാത്രിയുടെ അവസാനത്തില്‍ അവര്‍ക്ക് പാപമോചനം നല്‍കപ്പെടും. ഈ രാത്രി ലൈലത്തുല്‍ ഖദ്റാണോ എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി (സ്വ) പറഞ്ഞു: നോമ്പുകാരന്‍ അവന്‍ നോമ്പനുഷ്ഠിച്ചു കഴിഞ്ഞാലുടന്‍ അതിനുള്ള പ്രതിഫലം നല്‍കപ്പെടുന്നതാണ്. 

നോമ്പുകാരന് വേണ്ടി അല്ലാഹു പ്രത്യേകം ചില സ്വര്‍ഗ്ഗം പണിയുമോ?

അതെ. വിലമതിക്കാനാവാത്ത ധാരാളം മുത്ത് മാണിക്യങ്ങളെ കൊണ്ട് അല്ലാഹു ചില സ്വര്‍ഗ്ഗങ്ങള്‍ പണി കഴിപ്പിക്കും. എന്നിട്ട് പെരുന്നാള്‍ ദിവസം അതിന്‍റെയാളുകള്‍ക്ക് അല്ലാഹു അത് നല്‍കുന്നതാണ്. 

കൊല്ലം മുഴുവനും റമളാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാമോ?

ആഗ്രഹിക്കാം. നബി (സ്വ) പറയുന്നു: റമളാനില്‍ ലഭ്യമാകുന്ന കാര്യം അല്ലാഹുവിന്‍റെ അടിയാറുകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ കൊല്ലം മുഴുവനും റമളാനായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുമായിരുന്നു. 

റമളാനില്‍ പള്ളിയില്‍ സുഗന്ധം പൂശുന്നത്?

സാബിത്തുല്‍ ബന്നാനിയും മറ്റു പലരും അത് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. 

റമളാനിന്‍റെ തുടക്കവും മധ്യവും ഒടുക്കവും എങ്ങനെ?

നബി (സ്വ) പറയുന്നു: റമള്വാനിന്‍റെ തുടക്കം റഹ്മത്താണ്. മദ്ധ്യം പാപമോചനമാണ്. ഒടുക്കം നരകമോചനമാണ്. 

റമളാനില്‍ ഒരാള്‍ വഴക്കടിക്കാന്‍ വന്നാല്‍?

ഞാന്‍ നോമ്പുകാരനാണെന്ന് പറയട്ടെ.

റമളാനില്‍ ഒരു തസ്ബീഹ് ചൊല്ലിയാല്‍?

ഇതര മാസങ്ങളില്‍ ആയിരം തസ്ബീഹിനേക്കാള്‍ ഉത്തമമാണ്. 

ഈ മാസത്തില്‍ ഒരു ഫര്‍ള്വായ കാര്യം അനുഷ്ഠിച്ചാല്‍?

മറ്റ് മാസങ്ങളില്‍ 70 ഫര്‍ള്വ് ചെയ്തതിന് സമാനം.

നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍?

നബി (സ്വ) പറയുന്നു: "ഹലാലായ ജോലിയിലൂടെ സമ്പാദിച്ച പണം കൊണ്ട് ഒരാള്‍ നോമ്പ് തുറപ്പിച്ചാല്‍ റമളാനിലെ മുഴുവന്‍ രാവുകളിലും മലക്കുകള്‍ അവന് വേണ്ടി പാപമോചനം തേടും. ജിബ്രീല്‍ (അ) അവന് കൈ കൊടുക്കും".

അത്താഴം കഴിക്കുന്നതിന്‍റെ ഗുണം?

അതില്‍ ബറക്കത്തുണ്ടെന്നാണ് തിരുവചനം. അത്താഴം കഴിക്കുന്നവര്‍ക്ക് മലക്കുകള്‍ പൊറുക്കലിനെ തേടുമെന്നും തിരുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്. 

ചന്ദ്രപ്പിറവി കാണാതെ റമളാന്‍ നോമ്പെടുക്കുന്നത്?

മാസം തികയാതെയോ ചന്ദ്രപ്പിറവി കാണാതെയോ റമളാന്‍ നോമ്പെടുക്കാന്‍ പാടില്ല. നബി (സ്വ) പറയുന്നു: ചന്ദ്രപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോമ്പെടുക്കരുത് (ബുഖാരി).

നോമ്പ് തുറക്കുമ്പോഴുള്ള നോമ്പുകാരന്‍റെ പ്രാര്‍ത്ഥന?

അത് സ്വീകരിക്കപ്പെടുമെന്ന് തിരുനബി (സ്വ) പറഞ്ഞിട്ടുണ്ട്.

റമളാനില്‍ സ്വദഖ ചെയ്യുന്നത്?

തിരുനബി (സ്വ) പറയുന്നു: സ്വദഖയില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് റമളാനില്‍ ചെയ്യുന്ന സ്വദഖയാണ്. 

റമളാനില്‍ ഉംറ നിര്‍വ്വഹിക്കുന്നത്?

തിരുനബി (സ്വ) പറയുന്നു: റമളാനില്‍ ചെയ്യുന്ന ഉംറ ഹജ്ജിന് സമാനമാണ്. ഒരു റിപ്പോര്‍ട്ടില്‍ എന്നോടൊപ്പം ഹജ്ജ് ചെയ്തത് പോലെയാണെന്നും കാണാം. 

റമളാന്‍ ആഗതമാകുമ്പോള്‍?

തിരുനബി (സ്വ) പറഞ്ഞു: റമളാന്‍ ആഗതമാകുമ്പോള്‍ സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെ ചങ്ങലക്കിടുകയും ചെയ്യും. 

മറ്റു മാസങ്ങളെ അപേക്ഷിച്ച് റമളാനിന്‍റെ പ്രത്യേകത?

തിരുനബി (സ്വ) പറഞ്ഞു: മാസങ്ങളുടെ നേതാവ് റമളാനാണ്. 

റമളാനിന് 'റമളാന്‍' എന്ന പേര് പറയാന്‍ കാരണം?

ഇല്ലായ്മ ചെയ്യുക, കരിക്കുക എന്ന് അര്‍ത്ഥം കുറിക്കുന്ന പദത്തില്‍ നിന്നാണ് റമളാന്‍ എന്ന പദത്തിന്‍റെ ഉത്ഭവം. പാപങ്ങളെ കരിക്കുന്നത് കൊണ്ടാണ് റമളാനിന് അങ്ങനെ പേര് പറഞ്ഞത്.

റമളാന്‍ ആഗതമായാല്‍ അര്‍ശ് വഹിക്കുന്ന മലക്കുകളോട് അല്ലാഹു പറയുന്നത്?

റമളാന്‍ ആഗതമായാല്‍ അല്ലാഹുവിന്‍റെ അര്‍ശ്വാഹകരായ മലക്കുകളോട് അവര്‍ ചൊല്ലുന്ന തസ്ബീഹുകള്‍ നിര്‍ത്തിവെക്കാനും നബി (സ്വ) യുടെ സമുദായത്തിന് വേണ്ടി പാപമോചനം തേടാനും അവരോട് പറയപ്പെടും. 

വയറ് വിശന്നാല്‍ ഉണ്ടാകുന്ന ആത്മീയ ഗുണം?

യഹ്യ ബ്നു മുആദ് (റ) പറയുന്നു: തിന്മയുടെ ആയിരം അവയവം മനുഷ്യ ശരീരത്തിലുണ്ട്. പിശാചിന്‍റെ നിയന്ത്രണത്തിലായിരിക്കും അവ. അതിന്‍റെ തണല്‍ പിടിച്ച് പിശാച് ശരീരത്തില്‍ കഴിച്ചു കൂട്ടും. വയറ് വിശക്കുമ്പോള്‍ പ്രസ്തുത എല്ലാ അവയവങ്ങളും വിശപ്പിന്‍റെ തീ കൊണ്ട് ഉണങ്ങുകയും പിശാചിന് നില്‍ക്കാന്‍ ഇടമില്ലാതെ തളരുകയും ചെയ്യും. നേരെ മറിച്ചാണ് കാര്യമെങ്കില്‍ അഥവാ ശരീരത്തിന് അനാവശ്യമായ രീതിയില്‍ ഭക്ഷണം കൊടുത്ത് വയര്‍ നിറക്കുമ്പോള്‍ പ്രസ്തുത അവയവയങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും പിശാചിന് തണല്‍ കൂടുതല്‍ ലഭിക്കുകയും അവിടെ തന്നെ അവന്‍ കഴിച്ചുകൂട്ടുകയും ചെയ്യും (ഇത്ഹാഫു അഹ്ലില്‍ ഇസ്ലാം - ഇബ്നുഹജര്‍).

റമളാനിന്‍റെ രാത്രിയില്‍ ഭാര്യയുമായി ലൈംഗികവേഴ്ച നടത്തുന്നത്?

കുഴപ്പമില്ല. ജനാബത്തുകാരനായി പ്രഭാതത്തിലായാലും നോമ്പ് ശരിയാകും. 

നോമ്പുള്ളപ്പോള്‍ ആഹാര സാധനങ്ങള്‍ രുചിച്ചു നോക്കുന്നത്?

ആവശ്യാര്‍ത്ഥം ആഹാര സാധനങ്ങളുടെ രുചി നോക്കുന്നതിന് കുഴപ്പമില്ല. രുചിച്ചു നോക്കപ്പെട്ട വസ്തു ഉള്ളിലേക്ക് പോകാതെ സൂക്ഷിക്കണം. 

മൂലക്കുരു പുറത്തേക്ക് വന്നാല്‍ നോമ്പുകാരന്‍ എന്ത് ചെയ്യണം?

തടിയുള്ള ഒരു വസ്തു ഉള്ളിലേക്ക് കടത്തിവിട്ടാല്‍ നോമ്പ് മുറിയും. എന്നാല്‍ മൂലവ്യാധിയുള്ളവന്‍ പുറത്തേക്ക് വന്ന മൂലക്കുരു ഉള്ളിലേക്ക് കയറ്റുന്നത് കൊണ്ടോ സ്വയം കയറുന്നത് കൊണ്ടോ നോമ്പ് മുറിയുകയില്ല. ആവശ്യമാണെങ്കില്‍ വിരലും ഉള്ളിലേക്ക് പോകുന്നത് കൊണ്ട് കുഴപ്പമില്ല. 

നോമ്പുകാരന്‍ മുങ്ങിക്കുളിക്കുന്നത്?

നോമ്പുകാരന്‍ മുങ്ങിക്കുളിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. ദ്വാരങ്ങളിലൂടെ വെള്ളം ഉള്ളിലേക്ക് കടക്കാതെ ശ്രദ്ധിക്കണമെന്ന് മാത്രം. 

ജനാബത്ത് കുളിക്കുമ്പോള്‍ അറിയാതെ വെള്ളം ഉള്ളില്‍ കടന്നാല്‍?

ജനാബത്തുകാരന്‍ കുളിക്കുമ്പോള്‍ അറിയാതെ വെള്ളം ഉള്ളിലേക്ക് കടന്നു പോയതാണെങ്കില്‍ കുഴപ്പമില്ല.

ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കം നോമ്പ് ഒഴിവാക്കാമോ?

സ്വശരീരത്തിനോ കുട്ടിക്കോ നാശം ഭയപ്പെടുന്ന (പാല്‍ കുറയുക, ഗര്‍ഭം അലസുക...) ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ എന്നിവര്‍ക്ക് നോമ്പൊഴിവാക്കാം. 

ഇവര്‍ കുട്ടിയുടെ മേല്‍ മാത്രം ഭയന്നതിന്‍റെ പേരില്‍ നോമ്പ് ഒഴിവാക്കിയാല്‍ ഖളാഅ് വീട്ടുന്നതിനോടൊപ്പം ഒരു മുദ്ദ് (ഏകദേശം 625 ഗ്രാം) നാട്ടിലെ സാധാരണ ഭക്ഷ്യവസ്തു ഫഖീറിനോ മിസ്കീനിനോ കൊടുക്കണം. ഒരു നോമ്പിന് ഒരു മുദ്ദ് എന്ന നിലക്കാണ് കൊടുക്കേണ്ടത്. എന്നാല്‍ കുട്ടിയ്ക്കും സ്വശരീരത്തിനും നാശം ഭയപ്പെട്ടിട്ടുണ്ടെങ്കില്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതി. മുദ്ദ് കൊടുക്കേണ്ട ആവശ്യം ഇല്ല. 

തറാവീഹിന്‍റെ രൂപം?

തറാവീഹ് എന്ന സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത് അല്ലാഹുവിന് വേണ്ടി ഖിബ്ലക്ക് മുന്നിട്ട് ഞാന്‍ നിസ്കരിക്കുന്നു. എന്ന് നിയ്യത്ത് ചെയ്ത് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി കൈ കെട്ടുക. ജമാഅത്തായിട്ടാണെങ്കില്‍ അത് കൂടി കരുതണം. ശേഷം വജ്ജഹ്ത്തു, ഫാതിഹ, സൂറത്ത് എന്നിവ ക്രമപ്രകാരം ഓതുക. പിന്നീട് റുകൂഅ്, ഇഅ്തിദാല്‍ എന്നിങ്ങനെ സാധാരണ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുക. ഈരണ്ട് റക്അത്തായി വേണം നിസ്കരിക്കാന്‍.

തറാവീഹിന്‍റെ സമയം?

തറാവീഹ് നിസ്കാരത്തിന്‍റെ സമയമാവുന്നത് ഇശാ നിസ്കരിച്ചതിന് ശേഷമാണ്. ഇശാ നിസ്കാരത്തെ മഗ്രിബിലേക്ക് മുന്തിച്ച് ജംആക്കി നിസ്കരിക്കുന്ന യാത്രികന് ഇശാ നിസ്കരിക്കുന്നതോട് കൂടെ തറാവീഹിന്‍റെ സമയമായി. ചുരുക്കത്തില്‍ ഇശാ നിസ്കരിക്കാതെ തറാവീഹിന്‍റെ സമയം കടക്കാത്തത് കൊണ്ട് തറാവീഹ് നിര്‍വ്വഹിച്ചതിന് ശേഷം തന്‍റെ ഇശാ നിസ്കാരം ബാത്വിലായിരുന്നു എന്ന് വ്യക്തമായാല്‍ സാധാരണ സുന്നത്ത് നിസ്കാരമായി അതിനെ പരിഗണിക്കുന്നതും ഇശാ നിസ്കരിച്ച് തറാവീഹ് മടക്കി നിസ്കരിക്കേണ്ടതുമാണ്.

ഏത് സൂറത്ത് ഓതണം?

ഫാതിഹക്ക് ശേഷം ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ ഇരുപത് റകഅത്തുകളിലായി ഓരോ ദിവസവും ഓരോ ജുസ്അ് പാരായണം ചെയ്ത് റമളാന്‍ പൂര്‍ത്തിയാവുമ്പോള്‍ ഖുര്‍ആന്‍ ഖത്മ് ചെയ്യുന്ന രീതിയില്‍ ഓതലാണ് ഏറ്റവും ഉത്തമം. വളരെ ധൃതിയിലുള്ള നിസ്കാരം അഭികാമ്യമല്ല. ഈ സന്ദര്‍ഭത്തില്‍ ഒറ്റയ്ക്ക് നിസ്കരിക്കലാണ് ഉത്തമം. (ദഖാഇറുല്‍ ഇഖ്വാന്‍).

തറാവീഹിന് ശേഷമാണോ വിത്റ്? 

സുബ്ഹിക്ക് മുമ്പേ ഉണര്‍ന്ന് തഹജ്ജുദ് നിസ്കരിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ തറാവീഹിന് ശേഷം വിത്റ് നിസ്കരിക്കാമെങ്കിലും പിന്തിച്ച് തഹജ്ജുദിന് ശേഷം നിസ്കരിക്കലാണ് നല്ലത്. റമളാനിലെ വിത്റിന്‍റെ ജമാഅത്ത് നഷ്ടപ്പെട്ടാലും ഒരു രാത്രിയുടെ അവസാനം വിത്റാവലാണ് ഇത്തരക്കാര്‍ക്കുത്തമം. 

                                                                                                                                                                                                                                                                                             എന്‍.എം. ചേര്‍ത്തല

റമളാന്‍ സ്രഷ്ടാവിന്‍റെ അനുഗ്രഹം

റമളാന്‍ സ്രഷ്ടാവിന്‍റെ അനുഗ്രഹം



  വിശുദ്ധ റമളാന്‍ പുണ്യങ്ങളുടെ പൂക്കാലം, സര്‍വ്വ മ്ലേച്ഛതകളില്‍ നിന്നും ശരീരത്തേയും മനസ്സിനെയും ശുദ്ധിയാക്കുന്ന സുവര്‍ണ്ണകാലം. ഭക്ഷണ നിയന്ത്രണത്തിലൂടെ ശരീരത്തേയും ആരാധനയുടെ അകക്കാമ്പിലൂടെ മനസ്സിനേയും സക്കാത്തിലൂടെ സമ്പത്തിനെയും എല്ലാം റമളാന്‍ വിശുദ്ധിയുള്ളതാക്കും. കൂടാതെ നോമ്പുകാരന് നിരവധി ഓഫറുകളാണ് അല്ലാഹു നല്‍കുന്നത്. പാപമോചനവും സ്വര്‍ഗ്ഗ സുഖാനുഭൂതികളും നോമ്പുകാരനായി കാത്തിരിക്കും. "നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നവന്‍ ഞാനാണ്" എന്ന വിശുദ്ധവചനം ഈ ഓഫറുകള്‍ക്ക് ഗ്യാരണ്ടിയും നല്‍കുന്നു. പ്രവാചക പുംഗവര്‍ പറഞ്ഞു:  'റയ്യാന്‍' എന്ന പേരിലൊരു വാതില്‍ സ്വര്‍ഗ്ഗത്തിലുണ്ട്. വിശുദ്ധ റമളാനിന്‍റെ പകലുകളെ വ്രതാനുഷ്ഠാനത്തിലൂടെ ധന്യമാക്കിയവര്‍ക്ക് മാത്രമേ ഈ വാതായനത്തിലൂടെ പ്രവേശനമുള്ളൂ". 'നോമ്പുകാരനെവിടെ, നോമ്പുകാരനെവിടെ' യെന്ന് അതിലൂടെ ചോദിച്ചു കൊണ്ടിരിക്കും". അപ്പോള്‍ റമളാന്‍ മാസത്തെ പവിത്രമാക്കിയവര്‍ പ്രസ്തുത വാതായനത്തിലൂടെ സുഖാനുഭൂതികള്‍ നിറഞ്ഞ പറുദീസയില്‍ പ്രവേശിക്കും. മറ്റാര്‍ക്കും അതിലൂടെ പ്രവേശനം അനുവദനീയമല്ല!! അവര്‍ കടന്നു കഴിഞ്ഞാല്‍ മലര്‍ക്കെ തുറക്കപ്പെട്ട വാതായനം കൊട്ടിയടക്കുകയും ചെയ്യും. ഇങ്ങനെ യഥാര്‍ത്ഥമായ വ്രതത്തിന്‍റെ, ശുദ്ധമായ നോമ്പിന്‍റെ പ്രതിഫലം എവിടെയൊക്കെയാണ് എണ്ണി പറയപ്പെട്ടിട്ടുള്ളത്. അവര്‍ണ്ണനീയമാണത്. കാരണം നോമ്പുകാരന് പ്രതിഫലം നല്‍കുന്നവന്‍ അല്ലാഹുവാണ്.

    നാം പലപ്പോഴും നിസ്സാരമായി കാണുന്ന സകാത്ത് അതിന്‍റെ അവകാശികള്‍ക്ക് കൊടുത്തു വീട്ടാത്തിടത്തോളം കാലം നാം പരിപൂര്‍ണ്ണത കൈവരിക്കുകയില്ല. ഇസ്ലാം ഈ സകാത്ത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സാമ്പത്തിക സമത്വമല്ല മറിച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്. ഇതിലൂടെ സമ്പത്തിന്‍റെ മേഖലകള്‍ മുതലാളിമാരില്‍ മാത്രം കുന്നു കൂടുന്നതിന് പകരം സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും പാവപ്പെട്ടവനും ആവശ്യമായ സൗകര്യങ്ങള്‍ തരപ്പെടുത്തുക എന്നതാണ്. ഇസ്ലാമിക സമ്പദ്വ്യവസ്ഥയില്‍ സകാത്തിന് മഹനീയ സ്ഥാനമാണുള്ളത്. വളര്‍ച്ച, ശുദ്ധീകരണം, അഭിവൃദ്ധി എന്നൊക്കെയാണ് സകാത്ത് കൊണ്ടുള്ള ഭാഷാര്‍ത്ഥ വിവക്ഷ. 

    പൊതുവെ മൃഗങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, നാണയങ്ങള്‍, കച്ചവട സമ്പത്ത് ഇവയിലാണ് ഇസ്ലാമിക സകാത്തിന്‍റെ അര്‍ത്ഥതലം. എന്നാല്‍ ഫിത്വ്റ് സകാത്ത് ശവ്വാല്‍ മാസപ്പിറവി കാണുന്നതോടു കൂടി പെരുന്നാളിന്‍റെ രാപകലിലെ സ്വന്തം ചെലവും ആശ്രിതര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പത്ത് മിച്ചമുള്ളവര്‍ക്ക് നിര്‍ബന്ധമായി തീരും. ശാഫിഈ മദ്ഹബ് പ്രകാരം ഫിത്വ്റ് സകാത്ത് നിര്‍ബന്ധമായ ആളുടെ സ്ഥിര താമസ സ്ഥലത്തെ മുഖ്യ ആഹാരത്തില്‍ നിന്ന് ഒരു സ്വാഅ് ആണ് സകാത്ത് കൊടുക്കേണ്ടത്. അതായത് ഏകദേശം 2.500 കിലോഗ്രാം. ഹനഫീ മദ്ഹബ് പ്രകാരം ഇതിന്‍റെ വില നല്‍കിയാലും മതിയാകും. എന്നാല്‍ ശാഫിഈ മദ്ഹബുകാരന്‍ വില നല്‍കിയാല്‍ സകാത്ത് സ്വീകാര്യമല്ല. അവന്‍ നമ്മുടെ നാടിന്‍റെ സ്ഥിതിയനുസരിച്ച് അരി തന്നെ നല്‍കണം. 

    വിശ്വാസികളുടെആഘോഷങ്ങളില്‍ പെട്ട ചെറിയ പെരുന്നാള്‍ ദിനത്തില്‍ വിശ്വാസിയായ ഒരാളും പട്ടിണി കിടക്കരുതെന്ന് നിര്‍ബന്ധമുള്ളതിനാലാണിത് ഇത്രയും ക്രിയാത്മകമായി ചിന്തിക്കുന്ന മറ്റൊരു വ്യവസ്ഥിതിയും ഇല്ലെന്നുള്ളതിന് ഇതിലും വലിയ മറ്റെന്ത് തെളിവാണ്. സമ്പന്നന്‍ വയറ് നിറച്ച് ആഹരിക്കുമ്പോള്‍ പട്ടിണിക്കാരനും അവന്‍റെ കുടുംബവും പെരുന്നാള്‍ ദിനത്തിലെങ്കിലും സന്തോഷകരമായി ഭക്ഷണം കഴിക്കട്ടെ എന്ന് ചിന്തിച്ച പ്രവാചകന്‍റെ കാര്യദര്‍ശനം എത്രയോ മഹത്തരം. 

    പ്രവാസികളാണെങ്കില്‍ സകാത്ത് പ്രവാസിയുള്ള സ്ഥലത്ത് തന്നെയാണ് നല്‍കേണ്ടത്. ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ട സമയം നേരത്തെ പറഞ്ഞത് പോലെ ശവ്വാല്‍പിറ കണ്ടത് മുതല്‍ പെരുന്നാള്‍ ദിനത്തിലെ സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ്. എന്നാല്‍ റമളാന്‍ ഒന്ന് മുതല്‍ ഫിത്വ്ര്‍ സകാത്ത് വിതരണം ചെയ്താല്‍ സ്വീകാര്യമാണെന്നാണ് പണ്ഡിതമതം. എന്നാല്‍ പെരുന്നാള്‍ സുദിനവും വിട്ട് അകാരണമായി ഫിത്വ്ര്‍ സകാത്ത് പിന്തിക്കുന്നത് ഹറാമാണെന്ന് ഫത്ഹുല്‍ മുഈന്‍ പോലെയുള്ള കര്‍മ്മശാസ്ത്ര ഗന്ഥങ്ങള്‍ പ്രതിപാദിക്കുന്നു. 

     ഓരോ റമളാനിന്‍റെയും ചന്ദ്രക്കീറ് ആകാശത്ത് പ്രത്യക്ഷമാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത് പാവങ്ങളുടെ അവകാശമാണ്. വിശുദ്ധറമളാന്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിനാകെ അനുഗ്രഹമാണ്. സ്രഷ്ടാവ് കനിഞ്ഞരുളിയ അനുഗ്രഹം.  

                                                സുബൈര്‍ ഇര്‍ഫാനി, തൊടുപുഴ

Friday, 9 April 2021

തിരുത്തണം ചില ധാരണകള്‍

 തിരുത്തണം ചില ധാരണകള്‍

             അറിവ് തേടുന്നവന്‍റെ ഹൃദയം അഹങ്കാരം, കൊതി ഭൗതിക പ്രേമം തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്നും സംസ്കരിക്കണം. തന്‍റെ അറിവ് കൊണ്ട് കേവലം ദുന്‍യാവ് സമ്പാദിക്കാന്‍ ഒരാള്‍ ശ്രമിച്ചാല്‍ അത് അതിമോഹമാണ്. അവന്‍ പരിശുദ്ധ ദീനിനെ വില്‍ക്കാന്‍ ശ്രമിച്ചവനാണ്. മഹാനായ ഇമാം യാഫിഈ (റ) രേഖപ്പെടുത്തി: നമ്മുടെ ദീനിനെ പിച്ചിച്ചീന്തിക്കൊണ്ട് നാം ദുന്‍യാവിനെ മോടി പിടിപ്പിക്കുന്നു. പക്ഷേ, നാം മോടി പിടിപ്പിച്ച ദുന്‍യാവോ ദീനോ ഒന്നും ശേഷിക്കുന്നില്ല. എല്ലാം പാഴായിപ്പോയി. ഒരിക്കല്‍ മഹാനായ ഇബ്റാഹീം ബ്നു അദ്ഹം (റ) ഒരു കല്ലിന്‍റെ അരികിലൂടെ പോകുമ്പോള്‍ കല്ലിന്‍റെ പുറത്ത് എഴുതിയതായി കണ്ടു: "എന്നെ ഒന്ന് മറിച്ചിട്ട് നോക്കൂ". മഹാനവര്‍കള്‍ പറഞ്ഞു: ഞാന്‍ ആ കല്ല് മറിച്ചിട്ടപ്പോള്‍ അതിന്‍റെ ഉള്‍ഭാഗത്ത് ഇങ്ങനെ എഴുതപ്പെട്ടതായി കണ്ടു: "നിങ്ങള്‍ നിങ്ങളുടെ അറിവനുസരിച്ച് കര്‍മ്മം ചെയ്യുന്നില്ല!. പിന്നെ എങ്ങനെയാണ് നിങ്ങള്‍ക്കറിയാത്ത കാര്യം അറിയാനായി ശ്രമിക്കുന്നത്!". പ്രസ്തുത സംഭവം പറഞ്ഞതിന് ശേഷം ഇമാം ശഅ്റാനി (റ) രേഖപ്പെടുത്തി: നിശ്ചയം വിദ്യാര്‍ത്ഥി സ്വൂഫി സംഘത്തില്‍ വിശ്വസിക്കുകയും അവരോടൊപ്പം കൂടി ഇടപഴകുകയും ചെയ്താല്‍ മാത്രമേ അവന്‍ പഠിച്ച അറിവ് കൊണ്ട് പരിപൂര്‍ണ്ണമായി കര്‍മ്മങ്ങള്‍ ചെയ്യാനും മര്യാദകള്‍ പാലിക്കാനും മറ്റും സാധ്യമാവുകയുള്ളൂ. അപ്പോള്‍ അവന്‍റെ അറിവ് കര്‍മ്മങ്ങളെ ഫലങ്ങളായി നല്‍കും. കാരണം മഹത്തുക്കളായ സ്വൂഫികള്‍ നന്മ സ്വീകരിക്കുന്നതില്‍ നിന്നും ഹൃദയത്തിനെ തടയുന്ന മ്ലേച്ഛമായ തടസ്സങ്ങളെ വിദ്യാര്‍ത്ഥിക്ക് ഉണര്‍ത്തിക്കൊടുക്കും". മഹാനായ ഇമാം ശഅ്റാനി (റ) യുടെ ഈ സാരോപദേശം ആധുനിക വിദ്യാര്‍ത്ഥികള്‍ക്ക് വിശിഷ്യാ മതപഠനത്തിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷാ കവചമാണ്. കാരണം യഥാര്‍ത്ഥ മശാഇഖുമാരും സ്വൂഫികളും കാലയവനികക്കുള്ളില്‍ എന്നോ മറഞ്ഞുപോയി. എന്ന് പറഞ്ഞ് ആധുനിക ഗുരുക്കള്‍ തന്‍റെ ശിഷ്യന്മാരോട് പറയും: നിങ്ങള്‍ ഒരു സ്വൂഫിയേയും അന്വേഷിച്ച് പോകേണ്ടതില്ല. നിങ്ങളുടെ ആത്മീയ ഗുരുക്കള്‍ ഞങ്ങള്‍ തന്നെയാണ്. ആത്മജ്ഞാനത്തില്‍ അവഗാഹമുള്ള ഹൃദയസംസ്കരണത്തിന് അര്‍ഹരായ ഗുരുവരേണ്യര്‍ തങ്ങളുടെ ശിഷ്യരെ അപ്രകാരം സംസ്കരിക്കുമെന്നതില്‍ സന്ദേഹമില്ല. കാരണം ആ ഗുരുക്കളും മഹാരഥന്മാരുടെ സരണിയില്‍ കടന്നവരാണ്. എന്നാല്‍ മഹാന്മാരേയും അവരുടെ അവസ്ഥകളേയും അവരുടെ വചനങ്ങളേയും ഗ്രഹിക്കാനാവാതെ അവകളൊക്കെ ദീനില്‍ കടന്നു കൂടിയ വൈകൃതങ്ങളാണെന്ന് വിവരമില്ലാതെ പറയുന്നവര്‍ അവര്‍ തങ്ങളുടെ ശിഷ്യരുടെ ആത്മജ്ഞാന ഗുരുക്കളാകാന്‍ ശ്രമിക്കുന്നത് തീര്‍ത്തും വിരോധാഭാസമാണ്.

ഇമാം ശഅ്റാനി (റ) പറയുന്നു: ഒരിക്കല്‍ മഹാനായ ഇസ്സുദ്ദീന്‍ ബ്നു അബ്ദിസ്സലാം (റ) പറഞ്ഞു: സ്വൂഫികളുടെ കറാമത്തിന്‍റെ ആധിക്യം തന്നെ അവരുടെ വഴി സത്യമാണെന്ന് മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: "സ്വൂഫികളുടെ മാര്‍ഗ്ഗത്തില്‍ പ്രവേശിച്ച ഒരു പണ്ഡിതനില്‍ നിന്നല്ലാതെ മറ്റ് കര്‍മ്മശാസ്ത്ര പണ്ഡിതരിലെ ഒരാളില്‍ നിന്നും ഞാന്‍ ഒരു കറാമത്തും കണ്ടിട്ടില്ല. മഹാന്മാരുടെ കറാമത്തുകള്‍ വിശ്വസിക്കാത്തവര്‍ക്ക് അവരുടെ ബറകത്ത് തടയപ്പെടുന്നതാണ്. തുടര്‍ന്ന് പറഞ്ഞു; സ്വൂഫികളുടെ വഴിയില്‍ പ്രവേശിക്കാതെ അവരെ നിഷേധിക്കുന്നവന്‍റെ മുഖത്ത് കഠിന ദുഃഖവും പരാജിത ലക്ഷണവും ഉണ്ടാവുന്നതാണ്. അകക്കാഴ്ചയുള്ളവര്‍ക്ക് ഇത് വളരെ വ്യക്തമായി കാണാവുന്നതുമാണ്. അവന്‍റെ അറിവ് കൊണ്ട് അല്ലാഹു ഒരാള്‍ക്കും ഉപകാരം ചെയ്യുകയില്ല". 

മഹാനായ ഇമാം ശഅ്റാനി (റ) യുടെ ഉദ്ദൃത ആശയങ്ങള്‍ പലരും ഇന്ന് മനസ്സിലാക്കാതെ പോയി. അതിനാലുണ്ടായ വിപത്ത് ഒരിക്കലും നികത്താനാകില്ല. അഥവാ വിമര്‍ശന വാദവുമായി വരണമെങ്കില്‍ പ്രസ്തുത വഴി ആദ്യം തിരിച്ചറിയേണ്ടതുണ്ട്. നിഷേധത്തിന്‍റെ ഉത്ഭവമാണ് മഹാനുഭാവന്‍ പഠിപ്പിക്കുന്നത്. സങ്കുചിത ചിന്താഗതിയോടെ തന്‍റെ കയ്യിലുള്ള അളവ് കോല്‍ വെച്ച് എല്ലാം അളന്ന് തീരുമാനിച്ചേക്കാം എന്ന് വിചാരിച്ചവര്‍ക്ക് അബദ്ധം പിണഞ്ഞു. അത് അസാധ്യമാണ്. അതിലേറെ കുറ്റകരമാണ്. ഇത്തരക്കാര്‍ക്ക് പറ്റിയ അമളി മുന്‍വിധിയോടെ കാര്യങ്ങള്‍ തീരുമാനിച്ചതാണ്. അഥവാ തങ്ങള്‍ വലിയ കിതാബ് തിരിയുന്നവരും വ്യാകരണ ശാസ്ത്രവും തര്‍ക്കശാസ്ത്രവും തുടങ്ങി വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ അഗാധ പാണ്ഡിത്യമുള്ളവരുമാണ്. സ്വൂഫികള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇവ്വിഷയകമായി കാര്യമായി പാണ്ഡിത്യമില്ലാത്തവരും അവര്‍ കേവലം ദിക്റുകളുമായി ജോലിയാകുന്നവരുമാണ്. സ്വൂഫികളെ കുറിച്ചുള്ള ഇത്തരം അബദ്ധ ജഡിലമായ മുന്‍വിധി പലര്‍ക്കും നാശമായിട്ടുണ്ട്. 

ഇമാം ശഅ്റാനി (റ) പറയുന്നു: മഹാനായ ഇമാം നവവി (റ) തന്‍റെ ശൈഖായ ശൈഖ് മറാകിശി (റ) ന്‍റെ സവിധത്തിലെത്തുമായിരുന്നു. ശേഷം ഇമാം നവവി (റ) ചില മസ്അലകള്‍ ശൈഖവര്‍കള്‍ക്ക് കാണിച്ച് കൊടുക്കുകയും അത് മനസ്സിലാക്കാനായി തിരുസവിധത്തില്‍ കാത്ത് നില്‍ക്കുകയും ചെയ്യുമായിരുന്നു. ഈ സംഭവം ഉദ്ധരിച്ച ശേഷം ഇമാം ശഅ്റാനി (റ) പറഞ്ഞു; ശരീഅത്തിന്‍റെ പണ്ഡിതന്മാര്‍ അറിയുന്നതിനേക്കാളും കൂടുതലായി ശരീഅത്തിന്‍റെ രഹസ്യങ്ങള്‍ സ്വൂഫീ പണ്ഡിത മഹത്തുക്കള്‍ക്ക് അറിയില്ലായിരുന്നെങ്കില്‍ പാണ്ഡിത്യത്തിന്‍റെ നിറകുടമായ ഇമാം നവവി (റ) ഒരിക്കലും മഹാനായ ശൈഖ് മറാകിശി (റ) ന്‍റെ അരികിലേക്ക് പോയി വരുമായിരുന്നില്ല. 

മഹാനായ ഇമാം യാഫിഈ (റ) പറഞ്ഞതായി ഇമാം ശഅ്റാനി (റ) രേഖപ്പെടുത്തി: യാഫിഈ ഇമാം (റ) പറഞ്ഞു: ഞാന്‍ 10 വര്‍ഷത്തോളം രണ്ട് തോന്നലുകള്‍ക്കിടയിലായിരുന്നു. ചിലപ്പോള്‍ തോന്നും പണ്ഡിതരുടെ മാര്‍ഗ്ഗം സ്വീകരിക്കാമെന്ന്. മറ്റ് ചിലപ്പോള്‍ തോന്നും സ്വൂഫികളുടെ വഴി കൈക്കൊള്ളാമെന്ന്. അവസാനം യമനിലുള്ള അല്ലാഹുവിന്‍റെ ഔലിയാക്കളില്‍ പെട്ട ഒരു മഹാനോടൊപ്പം ഞാന്‍ കൂടി. അദ്ദേഹം എന്‍റെ മനസ്സ് തുറന്നു. എന്‍റെ മനസ്സിലുള്ള സര്‍വ്വതും അദ്ദേഹം അറിഞ്ഞു. മഹാനുഭാവന്‍ എന്നോട് പറഞ്ഞു: ഓ കുഞ്ഞേ! സ്വൂഫിയുടെ പ്രാരംഭഘട്ടം സ്വൂഫിയല്ലാത്ത ഒരു പണ്ഡിതന്‍റെ അവസാന ഘട്ടമാണ്. ഇതിന്‍റെ കാരണം മഹാനുഭാവന്‍ യാഫിഈ (റ) ന് വിവരിച്ച് കൊടുത്തു. കാരണം ഒരു സ്വൂഫി തുടക്കം തന്നെ അല്ലാഹുവല്ലാത്ത സര്‍വ്വതിനെ തൊട്ടുമുള്ള ഒഴിയലാണ്. സര്‍വ്വ ആരാധനകളും അല്ലാഹുവിന് മാത്രമായി ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കലാണ്. അതിന് പകരമോ പ്രതിഫലമോ യാതൊന്നും തേടുകയില്ല. എന്നാല്‍ ഈ മഹത്തരമായ അവസ്ഥ പണ്ഡിതന്‍റെ അവസാന ഘട്ടത്തിലാണ്. ഇതിലൂടെ ഇമാം യാഫിഈ (റ) സ്വൂഫീ സരണി സ്വീകരിക്കണമെന്ന് കാര്യകാരണങ്ങള്‍ സഹിതം പ്രഖ്യാപിച്ചു. മാത്രമല്ല, മഹാനുഭാവന്‍ തന്‍റെ പല അനുഭവങ്ങളും കുറിച്ചിട്ടു. ഇത്രയൊക്കെ മഹാരഥന്മാര്‍ രേഖപ്പെടുത്തിയിട്ടും സ്വൂഫീ സരണിക്കെതിരെയുള്ള ചിലരുടെ ഉറഞ്ഞുതുള്ളലുകള്‍ കാണുമ്പോള്‍ സഹതപിക്കാനേ സാധിക്കുന്നുള്ളൂ. തുടര്‍ന്ന് ഗൗരവത്തോടെ ഇമാം ശഅ്റാനി (റ) ഒരു കാര്യം പറഞ്ഞു: "എന്‍റെ സമുദായത്തിലെ പണ്ഡിതര്‍ ബനൂ ഇസ്റാഈലിലെ അമ്പിയാഇന് സമാനരാണ്". "പണ്ഡിതര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്" എന്നിങ്ങനെയുള്ള വിജ്ഞാനത്തിന്‍റെ മഹത്വമൂന്നിപ്പറയുന്ന ഹദീസുകള്‍ അവലംബമാക്കി ഹൃദയ സംസ്കാരത്തിനുതകുന്ന കര്‍മ്മങ്ങളൊന്നും പ്രവൃത്തി പദത്തില്‍ കൊണ്ട് വരാതെ കേവലം കുറേ അറിവുകള്‍ സമ്പാദിച്ച് വെക്കുന്നവരുടെ കൂട്ടത്തില്‍ നീ പെടാതെ സൂക്ഷിക്കണം. ശേഷം അതിന്‍റെ വഴിയും മഹാനുഭാവന്‍ ഉണര്‍ത്തി; അഥവാ നിന്‍റെ അകം ശുദ്ധിയാക്കാതെ ഒരിക്കലും നിഷ്കപടമായ സുകൃതങ്ങള്‍ ചെയ്യാന്‍ നിനക്ക് സാധ്യമേ അല്ല. അതിന് വഴികാട്ടിയായ ഒരു ആത്മജ്ഞാനിയുമായി നീ കൂട്ടുകൂടുക. ആ സത്യസരണി കാണിച്ചു തരാനാവുന്ന ഒരു മഹാനുമായി നീ ആത്മബന്ധം സ്ഥാപിക്കുക. ഇതിന് പ്രമാണമെന്നോണം തൊട്ടുപിറകെ വിശുദ്ധ വചനം കുറിച്ചു. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞു: "വീടുകളുടെ മുന്‍വാതിലിലൂടെ നിങ്ങള്‍ കടന്നുചെല്ലുക". 

ചാരിയാല്‍ ചാരിയത് മണക്കും. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും. ചാണകം ചാരിയാല്‍ ചാണകം മണക്കും. അല്ലാഹു, അല്ലാഹു എന്ന സ്മരണയുമായി സദാ ആനന്ദത്തിലാറാടുന്ന ആത്മജ്ഞാന ഗുരുക്കളുമായി ആത്മബന്ധം സ്ഥാപിക്കുമ്പോള്‍ അവനും ആത്മജ്ഞാനിയായി മാറുന്നു. സര്‍വ്വ സുകൃതങ്ങളുടെയും ഗുണനിലവാരങ്ങള്‍ നശിപ്പിക്കുന്ന ഹൃദയ രോഗങ്ങളില്‍ നിന്നും ശാശ്വത മോചന സൗഭാഗ്യം ലഭിക്കുന്നു. തന്‍റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നു. അതുവഴി ജഗന്നിയന്താവിന്‍റെ യഥാര്‍ത്ഥ അടിമയായി മാറുന്നു.

ഒരിക്കല്‍ ശൈഖ് ഉബ്ബാദുല്‍ മാലികി (റ) ശൈഖ് മദ്യനു (റ) മായി ഒരുമിച്ച് കൂടി. മദ്യന്‍ (റ) ഇദ്ദേഹത്തെ തിരിഞ്ഞുനോക്കുകയോ ബഹുമാനിക്കുകയോ ഒന്നും ചെയ്തില്ല. ഒരുനിലയ്ക്കും പരിഗണിക്കുന്നില്ലെന്ന് ബോധ്യമായപ്പോള്‍ ഉബ്ബാദ് (റ) ചോദിച്ചു: അവിടുന്ന് എന്തിനാ ഈ നിലപാട് സ്വീകരിച്ചത്? ഉടനെ ഗൗരവത്തോടെ മദ്യന്‍ (റ) പറഞ്ഞു: "നീ ഒരു മുശ്രിക്കാണ്". ഉബ്ബാദ് (റ) ഉടനെ ചോദിച്ചു: "എന്താണ് എന്‍റെ ഭാഗത്ത് നിന്നുള്ള ശിര്‍ക്ക്?". മദ്യന്‍ (റ) പറഞ്ഞു: "നിങ്ങളുടെ നിലവിലുള്ള ഈ അവസ്ഥ തന്നെ. നിങ്ങളെ ആദരിക്കണമെന്നും നിങ്ങളോട് വിനയം കാണിക്കണമെന്നുള്ള ഈ തേട്ടം. ഇത് തന്നെ. സര്‍വ്വ വിധ ആദരവുകളും അങ്ങേയറ്റത്തെ വിനയവും പ്രകടിപ്പിക്കേണ്ടത് അല്ലാഹുവിന് മാത്രമാണ്. അവന് മാത്രം അര്‍ഹതപ്പെട്ടതില്‍ നിങ്ങളെന്തിന് തര്‍ക്കിക്കണം? അവന് തുല്യനാവാനുള്ള പുറപ്പാടാണോ?! ഇനി പറയൂ! എങ്ങനെ നിങ്ങളെ ആദരിക്കുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനാദരവും പുച്ഛവുമാണ് അര്‍ഹിക്കുന്നത്. ശൈഖ് മദ്യന്‍ (റ) ന്‍റെ മുമ്പില്‍ കൊച്ചുകുഞ്ഞിനെ പോലെ മിണ്ടാട്ടമില്ലാതെ ഉബ്ബാദ് (റ) കുറച്ച് നേരം മൗനം ദീക്ഷിച്ച് നിന്ന ശേഷം അര്‍ഹിക്കുന്ന ആദരവോടെയും ആത്മാര്‍ത്ഥമായും വിളിച്ച് പറഞ്ഞു: "......"  ഞാനിന്ന് പൂര്‍ണ്ണ മുസ്ലിമായി മാറി. ഇത്തരം ആത്മജ്ഞാനികളുമായി സഹവസിക്കാന്‍ അവസരം പ്രദാനം ചെയ്യട്ടെ. ആമീന്‍. 


                                      സയ്യിദ് അഹ്മദ് കബീര്‍ ഇര്‍ഫാനി, ആന്ത്രോത്ത്

Related Posts Plugin for WordPress, Blogger...