നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Saturday 8 May 2021

സ്വൂഫിയും വിലായത്തും (Soofiyum Vilayaththum ) part -1

 സ്വൂഫിയും വിലായത്തും!!..-1

    മഹാനായ ഹുജ്ജത്തുൽ ഇസ്ലാം അബൂഹാമിദിൽ ഗസ്സാലി (റ) യുടെ സഹോദരനായ അൽ ആരിഫു ബില്ലാഹി അഹ്മദ് ബ്നു മുഹമ്മദ് (റ) ന്റെ മൂരീദായ അബ്ദുല്ലാഹിൽ ഹമദാനി (റ) പറയുന്നു : “ അനാദിയായ അറിവിന്റെ യാഥാർത്യം പഠിച്ചറിയാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ നീ ഇപ്പോഴും കാച്ചിപ്പഴുപ്പിക്കാത്ത ഇരുമ്പിലാണ് അടിച്ചു കൊണ്ടിരിക്കുന്നത് ( അത് വഴങ്ങുകയില്ല ) , അനാദിയായ ഇൽമിന്റെ യഥാർത ജ്ഞാനം കരഗതമാകുന്നത് ആത്മാവിൽ ഒളിവ് തെളിയുമ്പോഴാണ്. ആ ഒളിവിനാൽ നിന്റെ ഹൃദയവും ആന്തരികവും വിശാലമാകും. ആ ഒളിവിനാൽ നിശ്ചയം അല്ലാഹുവിന്റെ അറിവ് സൃഷ്ടികളുടെ അറിവിനോട് തുല്യമല്ല എന്ന് നിനക്ക് ഗ്രാഹ്യമാവും, അറിവിലൂടെ സമ്പാദിച്ച ഈമാനിലുള്ള നിന്റെ ആഗ്രഹം തീരും. ആത്മാവിൽ ഈ ഒളിവ് വെളിവാകാത്തിടത്തോളം ഒരാൾക്കും അനാദിയായ അറിവ് കൊണ്ടും മറ്റ് അനാദിയായ വിശേഷണങ്ങളെ കൊണ്ടുമുള്ള യഥാർത്ഥ ഈമാൻ സാധ്യമല്ല എന്ന ദൃഢത നിനക്ക് വന്ന് ചേരും.

    മേൽപറഞ്ഞ ഒളിവ് ആത്മാവിൽ തെളിയുന്നത് തന്നെ ബുദ്ധിയുടെ ഘട്ടത്തിനപ്പുറപ്പുറത്തുള്ള ഘട്ടത്തിലെത്തുമ്പോഴാണ്. ബുദ്ധിക്കപ്പുറത്ത് ഘട്ടങ്ങളുണ്ടാകുന്നതിനെ നീ വിദൂരത്തായി കാണണ്ട. കാരണം ബുദ്ധിയുടെ അപ്പുറത്ത് നിരവധി ഘട്ടങ്ങളുണ്ട്. അവയുടെ എണ്ണം പടച്ച തമ്പുരാനല്ലാതെ അറിയില്ല. ഈ ഘട്ടത്തിൽ അറിയുന്ന വിഷയങ്ങൾക്ക് മറ്റ് പ്രമാണങ്ങളുടെ ആവശ്യമില്ല. കാരണം കാഴ്ച്ചയുള്ളവന് ദർശനഗോചരമായതിനെ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കേണ്ടതില്ലല്ലോ ? അന്ധനായവൻ അവയെ മനസ്സിലാക്കാൻ മറ്റ് തെളിവുകളിലേക്ക് ആവശ്യമാവും. ഉദാഹരണത്തിന് കാണപ്പെടുന്ന ഒരു വസ്തുവിനെ അറിയാൻ അന്ധനായ മനുഷ്യൻ സ്പർശനേന്ദ്രിയത്തെ അവലംബിക്കേണ്ടിവരും . എന്നാൽ തൊട്ടറിയുമ്പോഴും ഒരു വസ്തു ഉണ്ട് എന്നതിനപ്പുറത്ത് അതിന്റെ നിറം അന്ധന് അജ്ഞാതമാണ്. കാരണം അതിനുള്ള മാർഗ്ഗം അവന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടതാണ്. ആത്മജ്ഞാനത്തിന്റെയും വിലായത്തിന്റെയും ഘട്ടം അനുഭവത്തിൽ വരാത്തവന്റെ ബുദ്ധി അങ്ങനെയൊരു ഘട്ടമുണ്ടെന്ന് വിശ്വസിക്കാൻ വിസമ്മതിക്കും (സുബ്ദത്തുൽ ഹഖാഇഖ് )

    ഇരുണ്ട കാരാഗൃഹത്തിൽ വസിക്കുന്ന ഒരാളുടെ അവസ്ഥയാണ് ഈ ഘട്ടത്തിന് മുമ്പ് ആത്മാവിന്റേത്. അതിന്റെ വാതായനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും അയാൾക്കറിയില്ല. അവയിലൂടെ കാണാത്തതൊന്നും അയാൾ കാണില്ല. ബുദ്ധിയുടെ വാതിലുകളാകുന്ന ശ്രവണ ദർശന  രസന സ്പർശന ഇന്ദ്രിയങ്ങളും മറ്റും മുഖേനെ സിദ്ധിക്കുന്നതല്ലാതെ  ബുദ്ധിക്ക് അറിയില്ല. വിലായത്ത് അതിനും പുറത്താണ്.

    ഇമാം ശഅ്റാനി ( റ ) പറയുന്നു: "ആത്മജ്ഞാനം കൊണ്ടല്ലാതെ ഒരാൾക്കും ഇലാഹീ രഹസ്യത്തിലേക്ക് എത്താൻ സാധ്യമല്ല"

    "മഅ്രിഫത്താകുന്ന ഒളിവ് ഉദയം ചെയ്യുന്ന ബുദ്ധിക്കപ്പുറത്തുള്ള ഘട്ട ത്തിൽ ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച് ഇമാം അൽഖുതുബുശ്ശഅറാനി ( റ ) വിശദീകരിക്കുന്നു : രണ്ട് വൈരുദ്ധ്യങ്ങൾ ഒരേ ആസ്പദത്തിൽ വൈരുദ്ധ്യമില്ലാതെ ഒരുമി ക്കും. അപ്പോൾ രണ്ട് വൈരുദ്ധ്യമായതിൽ നിന്നും ഒന്നിനെ മറ്റേത് തന്നെയായി കാണും. ആ അവസ്ഥയിൽ അതിനെ നിഷേധിക്കില്ല. ഒരു വസ്തുവിനെ അതിന്റെ വിശേഷണങ്ങളിൽ മാറ്റമില്ലാത്ത നിലക്ക് ആയിരം സ്ഥലങ്ങളിൽ കാണും. ആകാശങ്ങളും ഭൂമിയും ഗിരിനിരകളും പോലെ വിശാലമായ വസ്തുക്കൾ സൂചിയുടെ ദ്വാരം വലുതാകാതെ അതി ലൂടെ പ്രവേശിക്കുന്നത് കാണും. അപ്പോൾ ബൗദ്ധിക അസംഭവ്യങ്ങളൊന്നും അസംഭവ്യങ്ങളല്ലാതെയാവും" (അൽ ജൗഹറുൽ മസ്വൂൻ)

    ഇതാണ് ആരിഫുകളുടെ ലോകം. ഹൃദയത്തിൽ ഈ തേജസ്സ് ഉദിക്കാതെ ത്വരീഖത്ത് എതിർക്കുന്നവർ പാഴ് മുളകളാണ്. അവർ ഒരിക്കലും ഒരു ആത്മീയ ഗുരുവിനെ ആത്മാർത്ഥമായി സമീപിച്ചിട്ടില്ല. പോയങ്കിൽ തന്നെ പരിശോധിക്കാനും ന്യൂനതകൾ കണ്ടെത്താനുമാണ്.

    ഇമാം ശഅ്റാനി ( റ) പറയുന്നു: ഒരു ആത്മജ്ഞാനിയെങ്ങാനും രഹസ്യജ്ഞാനങ്ങളിൽ നിന്നും ഒരു വിഷയത്തിൽ അന്ത്യനാൾ വരെ സംസാരിച്ചാലും അതവസാനിക്കില്ല. ചിന്ത യിൽ നിന്നും ഉത്ഭവിക്കുന്ന ജ്ഞാനം തീർന്ന് പോകുന്നത് പോലെ ആത്മജ്ഞാനം തീർന്ന് പോകുമെന്ന് നീ തെറ്റിദ്ധരിക്കണ്ട...

    ഇമാം ശഅ്റാനി ( റ ) തുടരുന്നു. നീ സമകാലികരായ ഒരാളെയും എതിർക്കാൻ ചാടി പുറപ്പെടേണ്ട. ഈ സ്വൂഫികൾ ഈ വിജ്ഞാനങ്ങളൊന്നും അറിയാത്തവരാണെന്നും അതിന്റെ പേര് പോലും അറിയില്ല പിന്നെയല്ലേ അതിന്റെ ആഴങ്ങളിൽ പ്രവേശിക്കുന്നതെന്നും നീ നിന്റെ മനസ്സിൽ പോലും വിചാരിക്കണ്ട. മറിച്ച് നീ കാത്തിരിക്കുക. അവരുടെ അവസ്ഥകൾ ചിന്തിക്കുക. ഒരു പക്ഷെ അവരിൽ ചിലർ അതൊക്കെ അറിയുന്നവരാകും. എന്നാൽ അവരുടെ സമകാലികർ അർഹരല്ലാത്തതിനാൽ അവരിൽ നിന്നും ആ വിജ്ഞാനങ്ങൾ മറച്ചുവെച്ചതാകാം. കാരണം അത് രഹസ്യജ്ഞാനങ്ങളിൽ പെട്ടതാണ്.

    മൂസാനബി (അ) ക്ക് ഖിള്റി (അ) നോടൊ പ്പമുള്ള സംഭവം വ്യക്തമാണല്ലോ ? എതിർപ്പ് ഒഴിവാക്കാൻ ഉദ്ദേശിക്കുന്നവന് അവർ രണ്ട് പേരുടെ ചരിത്രത്തിൽ മതിയായ ഉപദേശമുണ്ട്. ഖിള്ർ (അ) ന്റെ അറിവ് ശരിയാവാനുള്ള ന്യായമുണ്ടെന്ന് മൂസാനബി (അ) ക്ക് അറിഞ്ഞിരുന്നില്ലെങ്കിൽ അവസാനം ഖിള്ർ (അ) നിരത്തിയ ന്യായികരണങ്ങൾ കൊണ്ട് മൂസാനബി (അ) ഖിളിർ (അ) നെ അംഗീകരിക്കില്ലായിരുന്നു. കാരണം മറ്റൊരാളുടെ കപ്പൽ അവരുടെ സമ്മതമില്ലാതെ പൊളിച്ചതിന് ശേഷം കപ്പൽ അക്രമി പിടിച്ചെടുക്കാതിരിക്കാനാണ് ഞാൻ കേടുവരുത്തിയതെന്നും കുഞ്ഞിനെ കൊന്നിട്ട് ഞാൻ അതിനെ വധിച്ചത് മാതാപിതാക്കളെ ആ കുഞ്ഞ് കുഫ്റിലേക്കും വഴികേടിലേക്കും നിർബന്ധിക്കാതിരിക്കാനാണെന്നും പറഞ്ഞത് കർമ്മശാസ്ത്രത്തിൽ അനുവദനീയമാവാനുള്ള പ്രമാണങ്ങളല്ല. അതിനാൽ സഹോദരാ! നിന്റെ സമകാലികരായ സ്വൂഫികളിൽ നിന്നും ആരെങ്കിലും മുരീദിനെ (ശിഷ്യനെ) ഖൽവത്തിൽ പ്രവേശിക്കുന്നത് എതിർക്കു ന്നതിന് മുമ്പ് അവരുടെ അവസ്ഥകൾ നീ അന്വേഷിക്ക്.

    നമ്മുടെ കാലഘട്ടത്തിൽ പ്രത്യക്ഷരായ സ്വൂഫികളെ കുറിച്ചുള്ള നമ്മുടെ വിശ്വാസം അവരെല്ലാവരും ഏകാന്ത യുടെ വിജ്ഞാനങ്ങൾ കൊണ്ടും അതിന്റെ രഹസ്യങ്ങളെ കൊണ്ടും അറി യുന്നവരാണെന്നും അവരെല്ലാം യാഥാർത്ഥ്യത്തിന്റെ ആളുകളാണെന്നും സാമ്യത പുലർത്തലിന്റെ ആളുകളല്ലാ യെന്നുമാണ്. കാരണം ഓരോ മുസ്ലിമിനെ കുറിച്ചും നല്ലത് ഭാവിക്കൽ നിർബന്ധമാണ്. എന്നിരിക്കെ സ്വാലിഹീങ്ങളും പണ്ഡിതന്മാരുമാകുന്ന സ്വൂഫികളെ കുറിച്ച് അങ്ങ നെയല്ലാതെ എങ്ങനെ വിശ്വസിക്കും?

    ഇമാം ശഅ്റാനി (റ) തുടരുന്നു : എന്റെ നേതാവ് അലിയ്യുൽ ഖവാസ്സ് ( റ ) പറയുന്നതായി ഞാൻ കേട്ടു . ഈ ലോകത്ത് ജനങ്ങളിൽ നിന്ന് തന്റെ അവസ്ഥ മറച്ച് വെക്കാൻ വേണ്ടി ജനങ്ങളുടെ മുന്നിൽ അജ്ഞത പ്രകടിപ്പിക്കുന്നവർ സ്വാലിഹീങ്ങളിലും പണ്ഡിതന്മാരിലും എക്കാല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട് . അതിനാൽ ഇക്കാ ലഘട്ടത്തിൽ പ്രത്യക്ഷത്തിലുള്ള സ്വൂഫികളിൽ ചിലർ അവരുടെ അവസ്ഥകളെ മറച്ചുവെച്ചേക്കാം . അതിനാൽ അവരും അവ രെപ്പോലുള്ളവരും പൂർണ്ണത എത്താതെ കേവലം സ്വൂഫികളോട് സാമ്യത പുലർത്തുന്നവർ മാത്രമാണെന്ന് നീ മനസ്സിലാക്കരുത്.

     നിന്റെ അജ്ഞതയാൽ അവരുടെ സ്ഥാനം താഴ്ത്തി യത് കാരണമായി ഒരു പക്ഷേ അല്ലാഹു നിന്നാട് കോപിച്ചേക്കാം. (അൽ ജൗഹറുൽ മസ്വൂൻ)

    ഇമാം ശഅ്റാനി ( റ ) പറയുന്നു :അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലഘട്ടം മുതൽ പത്താം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ മിസ്വ് റിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും നാം കണ്ടെത്തിച്ച സ്വൂഫികളുടെ കാലഘട്ടം വരെ ഒൗലിയാഇനോട് സാമ്യത പുലർത്തുന്നവരുടെ മേൽ ആളുകൾ ആധിപത്യം ചെലുത്തിയവരായിരുന്നു.

    ഞാൻ കണ്ട പൂർണ്ണരായ സ്വൂഫികളാണ് അലിയ്യുൽ മർസ്വഫി ( റ ), അബുൽ അബ്ബാസ് അൽ ഗമരി (റ) , മുഹമ്മദ് ബ്നു അനാൻ (റ) , മുഹമ്മദുൽ മുനീർ (റ) , മുഹമ്മദ് ബ്നു ദാവൂദ് (റ) , മുഹമ്മദു സ്സർവി (റ) , അബൂബക്കറുൽ ഹദീദി (റ) , അബുസ്സഊദിൽ ജാരി ഹി (റ) , മുഹമ്മദുശ്ശനാവി (റ) , അലിയ്യുൽ ഖവാസ്സ് (റ) , ഇവരെ പോലുള്ളവരും (അൽ ജൗഹറുൽ മസ്വൂൻ)

    ഇവരെല്ലാം പൂർണ്ണരാണെന്നാണ് ഇമാം ശഅ്റാനി (റ) പറയുന്നത് ഈ പൂർണ്ണരായ ശൈഖുമാരുടെ കൂട്ടത്തിൽ പെട്ട മുഹമ്മദു ശ്ശനാവി (റ) യിൽ നിന്നും ഇമാം ശഅ്റാനി(റ) ക്ക് ലഭിച്ച തർബിയത്ത് സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുളള തർബിയത്ത് മാത്രമായിരുന്നു എന്നാണ് ഹിജ്റ 824ന് ശേഷം പൂർണ്ണ തർബിയത്ത് ഉണ്ടാവാൻ പാടില്ല എന്ന് വാദിക്കുന്നവരുടെ വാദം.

    ഹിജറ 824 ന് ശേഷം ജീവിച്ച ഇമാം ശഅ്റാനി (റ) താൻ മിസ്വിറിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും കണ്ട പൂർണ്ണരായ മശാഇഖുകളെയാണ് ഈ എണ്ണിയത്. ഇനി സ്വൂഫികളുടെ വഴിയോട് സാമ്യത പുലർത്തുകയും ബറകത്ത് സിദ്ധിക്കുകയും ചെയ്യുന്ന വിധത്തിൽ മുരീദുകളെ തർബിയത്ത് ചെയ്യുക,ദിക്ർ ചൊല്ലിക്കൊടുക്കുക എന്നീ കാര്യങ്ങൾക്ക് എനിക്ക് അനുമതി തരികയും ദികർ ചൊല്ലിത്തരികയും ചെയ്തത് എന്റെ നേതാവായ മുഹമ്മദുശ്ശനാവി (റ) ആയിരുന്നു എന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞതിലെ "സാമ്യത പുലർത്തുക" എന്നത് കൊണ്ടുദ്ദേശ്യം ഇമാം ശഅ്റാനി (റ)തന്നെ വ്യക്തമാക്കുന്നു:

    ഓരോ കാലഘട്ടത്തിലേയും മശാഇഖുകൾ മുമ്പുള്ളവരോട് സാമ്യത പുലർത്തുന്നവരാണ്. എന്റെ നേതാവ് അലിയ്യുൽ മർസ്വഫി (റ) മുരീദിന് ദിക്ർ ചൊല്ലിക്കൊടുക്കുകയും സ്ഥാന വസ്ത്രം ധരിപ്പിക്കുകയും ചെയ്തതിന് ശേഷം പറയാറുണ്ടായിരുന്നത്: മകനേ ! തീർച്ചയായും നമ്മൾ സാമ്യത പുലർത്തിയവരോട് സാമ്യത പുലർത്തുന്നവരാണ് (അൽ ജൗഹറുൽ മസ്വൂൻ) 

    താൻ കണ്ട പൂർണ്ണ മശാഇഖുകളിൽ മുമ്പ് എണ്ണിയ അലിയ്യുൽ മർസ്വഫിയാണ് നമ്മൾ സാമ്യത പുലർത്തുന്നവരാണെന്ന് പ്രയോഗിക്കുന്നത്. അതിനർത്ഥം ചിലർ മനസ്സിലാക്കിയത് പോലെ അവർ പൂർണ്ണരല്ല കേവലം ഇമാം ശഅ്റാനി (റ) ന് പോലും സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുള്ള തർബിയത്ത് മാത്രമായിരുന്നു ലഭിച്ചത്. ഒറിജിനലല്ല എന്നല്ല, മറിച്ച് പിൻഗാമികൾ മുൻഗാമികളോട് ത്വരീഖത്ത് സ്വീകരിക്കുക എന്ന വിഷയത്തിലും മുൻഗാമികൾ പോയ മാർഗ്ഗത്തിലൂടെ നാമും സഞ്ചരിക്കുന്നു എന്ന വിഷയത്തിലും സാമ്യതപ്പെടുത്തലാണ് ഇമാം ശഅ്റാനി (റ) ഉദ്ദേശിച്ചതെന്ന് വ്യക്തം.

    ഹിജ്റ 824 ന് ശേഷം മുറ ബ്ബികളുണ്ടെങ്കിൽ തന്നെ അപൂർണ്ണരാണെന്ന് വരുത്തിത്തീർക്കാനുള്ള അനാവശ്യമായ ആവേശമാണ് "ഇമാം ശഅ്റാനി (റ)ക്ക് പോലും ലഭിച്ച തർബിയത്ത് യഥാർത്ഥ തർബിയത്തല്ല" എന്ന് പറയാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചതെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്ത് പറയാൻ?

    ഇമാം ശഅ്റാനി (റ) തുടരുന്നു : എന്റെ നേതാവ് അലിയ്യുൽ ഖവാസ്സ് ( റ ) പറയുന്നതായി ഞാൻ കേട്ടു . ഈ ലോകത്ത് ജനങ്ങളിൽ നിന്ന് തന്റെ അവസ്ഥ മറച്ച് വെക്കാൻ വേണ്ടി ജനങ്ങളുടെ മുന്നിൽ അജ്ഞത പ്രകടിപ്പിക്കുന്നവർ സ്വാലിഹീങ്ങളിലും പണ്ഡിതന്മാരിലും എക്കാല ഘട്ടത്തിലും ഉണ്ടായിട്ടുണ്ട് . അതിനാൽ ഇക്കാ ലഘട്ടത്തിൽ പ്രത്യക്ഷത്തിലുള്ള സ്വൂഫികളിൽ ചിലർ അവരുടെ അവസ്ഥകളെ മറച്ചുവെച്ചേക്കാം . അതിനാൽ അവരും അവ രെപ്പോലുള്ളവരും പൂർണ്ണത എത്താതെ കേവലം സ്വൂഫികളോട് സാമ്യത പുലർത്തുന്നവർ മാത്രമാണെന്ന് നീ മനസ്സിലാക്കരുത്.

    നിന്റെ അജ്ഞതയാൽ അവരുടെ സ്ഥാനം താഴ്ത്തി യത് കാരണമായി ഒരു പക്ഷേ അല്ലാഹു നിന്നാട് കോപിച്ചേക്കാം. (അൽ ജൗഹറുൽ മസ്വൂൻ)

    ഇമാം ശഅ്റാനി ( റ ) പറയുന്നു :അബുൽ ഖാസിം ജുനൈദുൽ ബഗ്ദാദി (റ) യുടെ കാലഘട്ടം മുതൽ പത്താം നൂറ്റാണ്ടിന്റെ തുട ക്കത്തിൽ മിസ്വ് റിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും നാം കണ്ടെത്തിച്ച സ്വൂഫികളുടെ കാലഘട്ടം വരെ ഒൗലിയാഇനോട് സാമ്യത പുലർത്തുന്നവരുടെ മേൽ ആളുകൾ ആധിപത്യം ചെലുത്തിയവരായിരുന്നു.

    ഞാൻ കണ്ട പൂർണ്ണരായ സ്വൂഫികളാണ് അലിയ്യുൽ മർസ്വഫി ( റ ), അബുൽ അബ്ബാസ് അൽ ഗമരി (റ) , മുഹമ്മദ് ബ്നു അനാൻ (റ) , മുഹമ്മദുൽ മുനീർ (റ) , മുഹമ്മദ് ബ്നു ദാവൂദ് (റ) , മുഹമ്മദു സ്സർവി (റ) , അബൂബക്കറുൽ ഹദീദി (റ) , അബുസ്സഊദിൽ ജാരി ഹി (റ) , മുഹമ്മദുശ്ശനാവി (റ) , അലിയ്യുൽ ഖവാസ്സ് (റ) , ഇവരെ പോലുള്ളവരും (അൽ ജൗഹറുൽ മസ്വൂൻ)

    ഇവരെല്ലാം പൂർണ്ണരാണെന്നാണ് ഇമാം ശഅ്റാനി (റ) പറയുന്നത് ഈ പൂർണ്ണരായ ശൈഖുമാരുടെ കൂട്ടത്തിൽ പെട്ട മുഹമ്മദു ശ്ശനാവി (റ) യിൽ നിന്നും ഇമാം ശഅ്റാനി(റ) ക്ക് ലഭിച്ച തർബിയത്ത് സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുളള തർബിയത്ത് മാത്രമായിരുന്നു എന്നാണ് ഹിജ്റ 824ന് ശേഷം പൂർണ്ണ തർബിയത്ത് ഉണ്ടാവാൻ പാടില്ല എന്ന് വാദിക്കുന്നവരുടെ വാദം.

    ഹിജറ 824 ന് ശേഷം ജീവിച്ച ഇമാം ശഅ്റാനി (റ) താൻ മിസ്വിറിലും അതിന്റെ ഗ്രാമപ്രദേശങ്ങളിലും കണ്ട പൂർണ്ണരായ മശാഇഖുകളെയാണ് ഈ എണ്ണിയത്. ഇനി സ്വൂഫികളുടെ വഴിയോട് സാമ്യത പുലർത്തുകയും ബറകത്ത് സിദ്ധിക്കുകയും ചെയ്യുന്ന വിധത്തിൽ മുരീദുകളെ തർബിയത്ത് ചെയ്യുക,ദിക്ർ ചൊല്ലിക്കൊടുക്കുക എന്നീ കാര്യങ്ങൾക്ക് എനിക്ക് അനുമതി തരികയും ദികർ ചൊല്ലിത്തരികയും ചെയ്തത് എന്റെ നേതാവായ മുഹമ്മദുശ്ശനാവി (റ) ആയിരുന്നു എന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞതിലെ "സാമ്യത പുലർത്തുക" എന്നത് കൊണ്ടുദ്ദേശ്യം ഇമാം ശഅ്റാനി (റ)തന്നെ വ്യക്തമാക്കുന്നു:

    ഓരോ കാലഘട്ടത്തിലേയും മശാഇഖുകൾ മുമ്പുള്ളവരോട് സാമ്യത പുലർത്തുന്നവരാണ്. എന്റെ നേതാവ് അലിയ്യുൽ മർസ്വഫി (റ) മുരീദിന് ദിക്ർ ചൊല്ലിക്കൊടുക്കുകയും സ്ഥാന വസ്ത്രം ധരിപ്പിക്കുകയും ചെയ്തതിന് ശേഷം പറയാറുണ്ടായിരുന്നത്: മകനേ ! തീർച്ചയായും നമ്മൾ സാമ്യത പുലർത്തിയവരോട് സാമ്യത പുലർത്തുന്നവരാണ് (അൽ ജൗഹറുൽ മസ്വൂൻ) 

    താൻ കണ്ട പൂർണ്ണ മശാഇഖുകളിൽ മുമ്പ് എണ്ണിയ അലിയ്യുൽ മർസ്വഫിയാണ് നമ്മൾ സാമ്യത പുലർത്തുന്നവരാണെന്ന് പ്രയോഗിക്കുന്നത്. അതിനർത്ഥം ചിലർ മനസ്സിലാക്കിയത് പോലെ അവർ പൂർണ്ണരല്ല കേവലം ഇമാം ശഅ്റാനി (റ) ന് പോലും സാമ്യത പുലർത്തൽ അടിസ്ഥാനത്തിലുള്ള തർബിയത്ത് മാത്രമായിരുന്നു ലഭിച്ചത്. ഒറിജിനലല്ല എന്നല്ല, മറിച്ച് പിൻഗാമികൾ മുൻഗാമികളോട് ത്വരീഖത്ത് സ്വീകരിക്കുക എന്ന വിഷയത്തിലും മുൻഗാമികൾ പോയ മാർഗ്ഗത്തിലൂടെ നാമും സഞ്ചരിക്കുന്നു എന്ന വിഷയത്തിലും സാമ്യതപ്പെടുത്തലാണ് ഇമാം ശഅ്റാനി (റ) ഉദ്ദേശിച്ചതെന്ന് വ്യക്തം.

    ഹിജ്റ 824 ന് ശേഷം മുറ ബ്ബികളുണ്ടെങ്കിൽ തന്നെ അപൂർണ്ണരാണെന്ന് വരുത്തിത്തീർക്കാനുള്ള അനാവശ്യമായ ആവേശമാണ് "ഇമാം ശഅ്റാനി (റ)ക്ക് പോലും ലഭിച്ച തർബിയത്ത് യഥാർത്ഥ തർബിയത്തല്ല" എന്ന് പറയാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചതെന്നല്ലാതെ ഇതിനെക്കുറിച്ച് മറ്റെന്ത് പറയാൻ?

                                     അൽ ഉസ്താദ് ഹസൻ ഇർഫാനി എടക്കുളം


No comments:

Post a Comment

Related Posts Plugin for WordPress, Blogger...