നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Monday 21 September 2015

ഖുര്‍ആന്‍ - അതുല്യ ഗ്രന്ഥം

ഖുര്‍ആന്‍ - അതുല്യ ഗ്രന്ഥം


          സനാതന മൂല്യങ്ങളെക്കുറിച്ചോ, സദാചാരജീവിതത്തെ സംബന്ധിച്ചോ, മാനുഷിക സാമൂഹിക ധര്‍മ്മങ്ങളെ പറ്റിയോ, കേട്ടുകേള്‍വി പോലുംമില്ലാതിരുന്ന അജ്ഞതയുടെ അടിത്തട്ടില്‍ ആണ്ടുപോയ ഒരുതരം കാട്ടാളന്‍മാര്‍ക്കിടയിലേക്കാണ്‌ ഖുര്‍ആനിന്റെ രംഗപ്രവേശനം.
            സാമൂഹികവും സാംസ്‌കാരികവുമായ അധ:പതനം മനുഷ്യന്റെ സൈ്വരജീവിതത്തിന്‌ വലിയ ഭീഷണിയാണ്‌. അവന്റെ ആരോഗ്യപരവും സാമ്പത്തികവുമായ വളര്‍ച്ചയെയും അത്‌ ബാധിക്കുന്നു. സാമൂഹികമായ നന്മയും പുരോഗതിയുമാണ്‌. ഓരോ രാഷ്‌ട്രത്തിന്റെയും നിലനില്‍പിന്നാധാരം.     സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുക്കുമ്പോള്‍ ഭരണ കൂടങ്ങള്‍ക്ക്‌ നിസ്സഹകരമായി പകച്ച്‌ നില്‍ക്കാനെ കഴിയുന്നുള്ളൂ. ആധുനിക ലോകം പരാജയപ്പെട്ടിട്ടുള്ളു ഈ സ്ഥലത്ത്‌ ഖുര്‍ആന്‍ വളരെ പ്രസക്തമായ നിലയില്‍ അതിനുള്ള ശ്വാശത പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കുടുംബ രാഷ്‌ട്രീയ സാംസ്‌കാരിക വ്യക്തി ജീവിതത്തില്‍ എന്നുവേണ്ട മനുഷ്യന്റെ എല്ലാ മേഘലകളിലും വളരെ വ്യക്തവും, ശക്തവും, കാലികവുമായ നിലയില്‍ അത്‌ വരച്ച്‌ കാണിച്ചുകൊടുത്തിട്ടുണ്ട്‌.
             എന്നാല്‍ വികസ്വര വികസിത രാഷ്‌ട്രങ്ങള്‍ പോലും നേരിടുന്ന വലിയ സാമൂഹ്യ പ്രശ്‌നമാണ്‌ ദാരിദ്രം. ഈ ദാരിദ്ര നിര്‍മാര്‍ജനത്തിനായി ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന ഏക പോം വഴിയാണ്‌ ഇസ്‌ലാമിലെ സകാത്ത്‌ സമ്പ്രദായം അഥവാ നിര്‍ബന്ധ ദാനം ഒരിക്കലും സാമ്പത്തികം ഒരു സ്ഥലത്ത്‌ കുന്ന്‌കൂടുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. സമൂഹത്തില്‍ വളരെയധികം യാതനകള്‍ അനുഭവിക്കുന്ന 8 വിഭാഗം ജനങ്ങള്‍ക്ക്‌ ഈ നിര്‍ബന്ധ ദാനം അവരുടെ വീടുകളില്‍ എത്തിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു. ഇത്‌ പണക്കാരന്റെ ഔദാര്യമല്ല, മറിച്ച്‌ പാവപ്പെട്ടവന്റെ അവകാശമായിട്ടാണ്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്‌.
നാം ഖുര്‍ആനിന്റെ വാക്താക്കളാവണം. ഖുര്‍ആന്‍ പറയുന്ന എല്ലാ കാര്യങ്ങളും ഉള്‍കൊള്ളാന്‍ തയ്യാറാവണം. നബി (സ്വ) തങ്ങള്‍ പറയുന്നു: ``നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്‌. ഓരോ ഹര്‍ഫിനും 10 നന്മ വീതം............ അത്‌ നമ്മുടെ ``ഇമാം'' ആണ്‌. ഖബറില്‍ ചോദ്യം ചെയ്യുമ്പോള്‍ നിന്റെ മാര്‍ഗ്ഗദര്‍ശി ആരാണെന്ന്‌ ചോദിക്കുമ്പോള്‍ ഖുര്‍ആനാണെന്ന്‌ നമ്മുക്ക്‌ പറയാന്‍ സാധിക്കണമെങ്കില്‍ ഖുര്‍ആനുമായി ഒരു ബന്ധം നമ്മുക്ക്‌ നിര്‍ബന്ധമാണ്‌. ഒരു മനുഷ്യന്റെ ജീവിതം തുടങ്ങുമ്പോള്‍ മുതല്‍ മരണത്തിലും അതിന്‌ ശേഷവും മുസ്‌ലിമിന്‌ ഖുര്‍ആനുമായി ബന്ധമുണ്ടായെ മതിയാവു.
                 നബി (സ്വ) തങ്ങള്‍ പറഞ്ഞു: ``ഞാന്‍ നിങ്ങളില്‍ രണ്ടുകാര്യം ഉപേക്ഷിച്ച്‌ പോവുകയാണ്‌. അതിനെ നിങ്ങള്‍ മുറുകെ പിടിച്ചാല്‍ നിങ്ങള്‍ ഒരുക്കലും വഴിപിഴക്കുകയില്ല. ഒന്ന്‌ പരിശുദ്ധമായ ഖുര്‍ആന്‍ ശരീഫാണ്‌. അത്‌ റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്ഥാനത്താണ്‌ നില്‍കുന്നത്‌. ഇതിന്റെ ആളുകളാകാതെ നാം പുറം തിരിഞ്ഞ്‌ നിന്നാല്‍ തീര്‍ച്ച. നാം പരാജിതരില്‍പെട്ട്‌ പോകുമെന്ന്‌ മാത്രമല്ല അതിനെ വെല്ലുവിളിച്ച ആളുകളുടെ കൂട്ടത്തില്‍ നാം അകപ്പെട്ടേക്കാം. കാരണം ധാരാളം ആളുകള്‍ നബി (സ്വ) തങ്ങളുടെ കാലത്ത്‌ ഇതിനെ നശിപ്പിക്കുവാന്‍ ഇറങ്ങിത്തിരിച്ചവരാണ്‌. ഖുര്‍ആന്‍ അവരോട്‌ ഒരു വെല്ലുവിളി നടത്തിയിട്ടുണ്ട്‌. അത്‌ ഇന്നും ലോക ഖുര്‍ആന്‍ വിരുദ്ധര്‍ക്ക്‌ മറുപടി കണ്ടെത്താന്‍ സാധിക്കാതെ നില നില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. 
അതെ ഖുര്‍ആന്‍ അമാനുഷികമായ ഗ്രന്ഥമാണെന്നതിന്‌ തെളിവ്‌ ഈ ഒരായത്ത്‌ മാത്രം മതി. നമ്മുടെ ദാസന്റെ മേല്‍ ഇറക്കിയതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ ഇതിന്‌ തുല്ല്യമായ ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക. അതിന്‌ നിങ്ങള്‍ക്ക്‌ സാധിക്കുകയില്ല. വേണ്ട, എങ്കില്‍ ഒരു സൂക്തമെങ്കിലും ഇതിന്‌ തുല്ല്യമായി നിങ്ങള്‍ കൊണ്ടുവരിക. നിങ്ങള്‍ അല്ലാഹു അല്ലാത്ത നിങ്ങളുടെ എല്ലാ സഹായികളെയും വിളിച്ച്‌ കൊള്ളുക. സാധ്യമല്ല, സാധിച്ചിട്ടുമില്ല, സാധിക്കുകയുമില്ല. അത്‌ ഇറങ്ങിയപോലെ തന്നെ നില്‍നില്‍ക്കുന്നു. ഒരു പുള്ളിക്കോ, വള്ളിക്കോ വ്യത്യാസം വരാതെ അത്‌ ലോകാവസാനം വരെ നിലനില്‍ക്കും എന്നതിന്‌ യാതൊരു സംശയവുമില്ല. കാരണം പരിശുദ്ധ ഖുര്‍ആനിനെ ഇറക്കിയത്‌ അല്ലാഹുവാണ്‌. അവന്‍ അതിനെ സൂക്ഷിക്കുമെന്ന്‌ പറഞ്ഞിരിക്കുന്നു.
            മന:പാഠമാക്കാന്‍ ഏറ്റവും എളുപ്പമുള്ളതും പാരായണം ചെയ്യുംതോറും വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടാക്കുന്നതുമായ ഒരേ ഒരുഗ്രന്ഥം. പരിശുദ്ധ ഖുര്‍ആന്‍ ശെരീഫ്‌ മാത്രമാണ്‌. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...