നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Tuesday 27 October 2015

മുത്തുനബി (സ്വ) പരലോക രക്ഷകന്‍


       സകല മനുഷ്യരും കോടാനുകോടി മലക്കുകളും ജിന്നുകളും പിശാചുക്കളും വള ര്‍ത്തു  മൃഗങ്ങളും വന്യജീവികളും വണ്ട്‌ പ്രാണി പറവകളും ഒരുമിച്ച്‌ കൂടി തിക്കും തിര ക്കും കൂട്ടുന്ന, സൂര്യന്‍ കഠിനമായ ചൂടോടു കൂടി അവരുടെ മൂര്‍ദ്ധാവിലേക്ക്‌ അടുക്കു ന്ന, അര്‍ശി ന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാ ത്ത, സമ്മേളന നഗരിയാണ്‌ മഹ്‌ ശറ. ഇവിടെ സൂര്യ താപത്താല്‍ ഉരുകുന്ന മനുഷ്യന്‍ വിയര്‍ത്തു കുളി ക്കുന്നു. കുറ്റങ്ങളു ടെയും കുറവുകളുടെയും തോത നുസരിച്ച്‌ വിയര്‍പ്പില്‍ മുങ്ങുന്നു.
         അബൂഹുറൈറ (റ) യില്‍ നിന്ന്‌ നിവേദനം; നബി (സ്വ) പറഞ്ഞു. അന്ത്യനാ ളില്‍ മനുഷ്യര്‍ വിയര്‍ക്കും. അവരുടെ വിയര്‍പ്പ്‌ താഴോട്ട്‌ എഴുപതുമുഴം ആഴ ത്തിലും മുകളിലേക്ക്‌ അവരുടെ ചെവികളോളവുമെ ത്തും. ഈ വിഷമ ഘട്ടത്തിലാണ്‌ ഒരു രക്ഷകനേയും തേടിയുള്ള ജനങ്ങളുടെ യാത്ര. 
         അവര്‍ പറയും നമുക്ക്‌ വേണ്ടി ആരെങ്കിലും അല്ലാഹുവിനോട്‌ ശുപാര്‍ശ ചെയ്‌തിരുന്നെങ്കില്‍ ഈ വിഷമഘട്ടത്തില്‍ നിന്നും രക്ഷ ലഭിച്ചേനേ. അങ്ങനെ അവര്‍ ആദം (അ)മിനെ സമീപിക്കും. അങ്ങ്‌ മനുഷ്യപിതാവാണ്‌. ഞങ്ങള്‍ക്ക്‌ ഈ വിഷമ ഘട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ അങ്ങയുടെ രക്ഷി താവിനോട്‌ ശിപാര്‍ശ ചെയ്‌താലും. അപ്പോള്‍ ആദം നബി (അ) ഞാന്‍ അതിന്‌ യോഗ്യനല്ലെന്ന്‌ പറ ഞ്ഞ്‌ നൂഹ്‌ നബി (അ) മിലേക്ക്‌ അവരെ അയക്കും ദീര്‍ഘ കാലത്തെ പ്രബോധന പാടവമുളള ഹസ്‌റത്ത്‌ നൂഹ്‌ നബി (അ) അവരെ ഇബ്‌റാഹീം നബിയിലേക്ക്‌ പറ ഞ്ഞയക്കും. കൂട്ടം കൂട്ടമായി തന്നിലേക്ക്‌ ഒഴുകിവ രുന്ന മനുഷ്യമക്കളെ അല്ലാഹുവിന്റ ഖലീലായ ഇബ്‌റാഹീം നബി (അ) മൂസാനബി (അ)യിലേക്ക്‌ തിരിച്ചുവിടും. പ്രവാച കത്വം കൊണ്ടും അല്ലാഹു മായുളള സംസാരഭാഗ്യം കൊണ്ടും ആദരണീയനായ മൂസാനബി (അ) മിലേക്ക്‌ പ്രതീക്ഷയോടെ കടന്ന്‌ ചെ ന്ന്‌ ഞങ്ങള്‍ക്ക്‌ വേണ്ടി ശിപാ ര്‍ശ ചെയ്യണേ എന്നാവ ശ്യപ്പെടുന്ന സമൂഹത്തെ മൂസാ നബി (അ) ഈസാ നബി (അ) യിലേക്ക്‌ അയക്കും. മഹാനുഭാവനെ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ല്ലാം എടുത്തു പറഞ്ഞ്‌ ശിപാര്‍ശക്കായി, രക്ഷക്കായി കേഴുന്നവരെ ഈസാ നബി (അ) മുത്തിലും മുത്തായ മുത്തുനബി യിലേക്ക്‌ പറഞ്ഞയക്കും.
      ജനങ്ങള്‍ മുത്തുനബിയുടെ അരികിലെത്തി രക്ഷ യ്‌ക്കായി കേഴും പുണ്യറസൂലേ.. അങ്ങ്‌ അല്ലാഹു വിന്റെ റസൂലും അന്ത്യപ്രവാചകനുമാണ്‌. അവി ടുന്നിന്‌ സകലപാപങ്ങളും പൊറുത്തു തന്നിരി ക്കുന്നു. അതിനാല്‍ അങ്ങയുടെ രക്ഷിതാവിനോട്‌ ഞങ്ങള്‍ക്ക്‌ വേണ്ടി ശിപാര്‍ശ ചെയ്‌താലും. ഞങ്ങ ളുടെ ഈ അവസ്ഥ അങ്ങ്‌ കാണുന്നില്ലേ? അങ്ങനെ മുത്തുനബി (സ്വ) അര്‍ശിന്റെ താഴെ സുജൂദില്‍ വീഴും. സുജൂദില്‍ കിടക്കുന്ന മുത്തുനബിയോട്‌ അല്ലാഹു പറയും: ഓ പ്രവാചകരേ!.. അങ്ങ്‌ തല ഉയര്‍ത്തി ചോദിച്ചുകൊളളൂ.. അങ്ങയുടെ ആവ ശ്യങ്ങള്‍ നിറവേറ്റപ്പെടും. ശുപാര്‍ശചെയ്യൂ.. അത്‌ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. അപ്പോള്‍ നബി (സ്വ)തങ്ങള്‍ സൂജൂദില്‍ നിന്ന്‌ തല ഉയര്‍ത്തി എന്റെ നാഥാ ``എന്റെ സമുദായം, എന്റെ സമുദായം'' എന്ന്‌ വിലപിക്കും. ഉടനെ അല്ലാഹു പറയും: ഓ പ്രവാചകരേ; തങ്ങളുടെ സമുദായത്തില്‍ നിന്ന്‌ വിചാരണയില്ലാത്തവരെ സ്വര്‍ഗ്ഗത്തിന്റെ വലത്‌ കവാടത്തിലൂടെ സ്വര്‍ഗ്ഗത്തിലേക്ക്‌ കടത്തിവിടുക. മുറ്റു കവാടങ്ങളിലൂടെയും അവര്‍ക്ക്‌ കടക്കാവു ന്നതാണ്‌ ഈ മഹത്തായ അവസരത്തെക്കുറിച്ച്‌ നബി തങ്ങള്‍ പറഞ്ഞു: എല്ലാ നബി മാര്‍ക്കും ഓരോ പ്രാര്‍ത്ഥനയുണ്ട്‌. അത്‌ അവര്‍ അവരുടെ സമൂഹ ത്തിനായി പ്രാര്‍ത്ഥിച്ചു കഴിഞ്ഞു. എന്റെ പ്രാര്‍ത്ഥ നയെ ഖിയാമത്ത്‌ നാളില്‍ എന്റെ സമുദായത്തിന്റെ ശിപാര്‍ശക്കായി ഞാന്‍ മാറ്റിവച്ചു. ഖിയാമത്തു നാളില്‍ ഞാന്‍ ജനങ്ങളുടെ നേതാവും അവരുടെ ശിപാര്‍ശകനുമായിരിക്കും. അനസ്‌ (റ) നിവേദനം ചെയ്യുന്നു: നബി തങ്ങള്‍ പറഞ്ഞു: എന്റ സമുദായം സ്വിറാത്ത്വ ്‌ വിട്ട്‌ കടക്കുന്നതും നോക്കി ഞാന്‍ നില്‍ക്കും. 
      ശഫാഅത്തിന്‌ അനുവാദം നല്‍കിക്കൊണ്ട്‌ അല്ലാഹു പറഞ്ഞു: അല്ലാഹുവിന്റെ സൃഷ്‌ടികളില്‍ നിന്നും ഒരു ദിവസമെങ്കിലും നിശ്‌ക്കളങ്കതയോടെ മാത്രം അല്ലാഹു അല്ലാതെ ഇലാഹില്ലെന്ന്‌ സാക്ഷ്യം വഹിക്കുകയും അതിന്റെ മേല്‍ മരണപ്പെടുകയും ചെയ്‌ത താങ്കളുടെ സമുദായത്തില്‍ പെട്ടവരെ താങ്കള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിച്ചുകൊള്ളുക''
     എന്റെ സമുദായത്തിന്റെ പകുതിയെ സ്വര്‍ഗ്ഗ ത്തില്‍ പ്രവേശിപ്പിക്കല്‍ എല്ലാവര്‍ക്കും വേണ്ടി ശഫാഅത്ത്‌ ചെയ്യല്‍ ഇവരണ്ടില്‍ ഇഷ്‌ട മുള്ളത്‌ തിരഞ്ഞെടുക്കാന്‍ എനിക്ക്‌ അവസരം ലഭിച്ചു. ആസമയം ഞാന്‍ ശഫാഅത്താണ്‌ തിരഞ്ഞടുത്തത്‌. 
     ഇമാം സുയൂഥി (റ)പറയുന്നു. ഖിയാമത്ത്‌ നാളില്‍ നബി (സ്വ)ക്ക്‌ എട്ട്‌ ശഫാഅത്തുണ്ട്‌ അതില്‍ ആദ്യത്തേതും ഏറ്റവും ഉന്നതമായതും ദീര്‍ഘനാ ളായുളള മഹ്‌ശറയിലെ നിര്‍ത്തത്തില്‍ നിന്ന്‌ ആശ്വാസം നല്‍കുന്നതിനും സൃഷ്‌ടികളുടെ വിചാരണ ധൃതിയാക്കുന്നതിനുമുള്ള നബിയുടെ ശഫാഅത്താണ്‌. ഇത്‌ നബിക്ക്‌ മാത്രം പ്രത്യേകമായതാണ.്‌ ഇതിനാണ്‌ ശഫാഅത്തുല്‍ കുബ്‌റ എന്ന്‌ പറയുന്നത്‌. രണ്ട്‌: വിചാരണ ഇല്ലാതെ ഒരു സമൂഹത്തെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പി ക്കുന്നതിനു ള്ളതാണ്‌. ഇമാം നവവി (റ) ഇത്‌ നബി (സ്വ) യില്‍ പ്രത്യേകമായതാണെന്ന്‌ പറഞ്ഞിരി ക്കുന്നു. മൂന്ന്‌: നരക പ്രവേശനത്തിന്‌ അര്‍ഹ നായവനെ അതില്‍ പ്രവേശിപ്പിക്കാതി രിക്കാന്‍ വേണ്ടിയുള്ളത്‌ ഇതും നബി (സ്വ) യുടെ പ്രത്യേക തയാണെന്നാണ്‌ ഇമാം നവവി (റ) പറഞ്ഞിട്ടുള്ളത്‌. ഇമാം നവവി പറഞ്ഞതിനെ സ്ഥിരീകരിച്ചുകൊ ണ്ടോ നിരാകരിച്ചുകൊണ്ടോ വ്യക്തമായ പ്രമാണം വന്നിട്ടില്ലെ ന്നാണ്‌ സുബ്‌ക്കി (റ) വിന്റെ പക്ഷം നാല്‌ : ഏക ദൈവ വിശ്വാസികളില്‍ നിന്നും നരകത്തില്‍ പ്രവേശിച്ചവരെ അതില്‍ നിന്ന്‌ മോചിപ്പിക്കാന്‍. അങ്ങനെ അവരില്‍ ആരും നരകത്തില്‍ അവശേഷി ക്കുകയില്ല. ഈ ശഫാഅത്ത്‌ മറ്റു പ്രവാചകന്മാര്‍ മലക്കുകള്‍ മുഅ്‌മിനുകള്‍ എന്നിവര്‍ക്കും ഉണ്ടാകും. അഞ്ച്‌: സ്വര്‍ഗ്ഗനിവാസികളുടെ പദവികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശഫാഅത്ത്‌ ഇത്‌ നബി (സ്വ) യുടെ പ്രത്യേക തയാകാമെന്ന്‌ ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്‌. ആറ്‌: തന്റെ സമുദായത്തിലെ സ്വാലിഹീങ്ങളില്‍ ഒരു സംഘത്തിന്‌ അവരുടെ ആരാധനകളിലെ വീഴ്‌ചകള്‍ പരിഹരിക്കാന്‍ വേണ്ടിയുളള ശിപാര്‍ശയാണ.്‌ ഏഴ്‌: കാഫിക റുകളില്‍; നരക ത്തില്‍ ശാശ്വതമായി കഴിയുന്ന കാഫിറുകള്‍ക്ക്‌ ചിലപ്രത്യേകമായ സമയങ്ങളില്‍ ശിക്ഷയെ ലഘുകരിക്കുന്നതിന്‌ വേണ്ടിയുളള ശഫാഅത്ത്‌. എട്ട്‌:- മുശ്‌രിക്കുകളുടെ കുട്ടികളെ ശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കുന്നതിനുളള ശഫാഅത്ത്‌; അവസാനം പറഞ്ഞ മൂന്ന്‌ എണ്ണം ചില ഇമാമീങ്ങള്‍ പറഞ്ഞതാണ്‌.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...